Activate your premium subscription today
ഇന്ത്യൻ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) ചെയർപഴ്സൻ മാധബി പുരി ബുച്ച് (Madhabu Puri Buch വിരമിക്കുന്നു. മാധബിയുടെ മൂന്നുവർഷ പ്രവർത്തന കാലാവധി ഫെബ്രുവരി 28ന് അവസാനിക്കും.
ലോകത്തെ നിരവധി കോർപറേറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുമായി ലോകത്ത് ശ്രദ്ധ നേടിയ കമ്പനിയായിരുന്നു ഹിൻഡൻബർഗ് റിസർച്. ഈ കമ്പനി കഴിഞ്ഞദിവസം പൂട്ടിയത് സാമ്പത്തികരംഗത്തെ വലിയ വാർത്തകളിൽ ഒന്നാണ്. എങ്ങനെയാണ് ഈ സ്ഥാപനത്തിന് ഹിൻഡൻബർഗ് എന്നു പേരു കിട്ടിയത്? ആ പേര് വന്നത് ലോകം ഞെട്ടിയ ഒരു
ന്യൂയോർക്ക് ∙ അദാനി കമ്പനികൾക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തി വാർത്തകളിൽ നിറഞ്ഞ യുഎസിലെ ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടുന്നു. കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നു സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ അറിയിച്ചു. ലക്ഷ്യമിട്ട ആശയങ്ങളും പദ്ധതികളും പൂർത്തിയായെന്ന പ്രഖ്യാപനത്തോടെയാണ് അപ്രതീക്ഷിതമായി ഹിൻഡൻബർഗ് പൂട്ടുന്നത്.
ഇന്ത്യൻ വംശജനായ അമേരിക്കൻ നിക്ഷേപകൻ രാജീവ് ജെയ്ൻ നയിക്കുന്ന സ്വകാര്യ ഇക്വിറ്റി നിക്ഷേപസ്ഥാപനമാണ് ജിക്യുജി. കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം മാത്രം ഏകദേശം 80,000 കോടി രൂപയാണ് ജിക്യുജി പാർട്ണേഴ്സ് അദാനി ഗ്രൂപ്പിൽ നിക്ഷേപിച്ചിട്ടുള്ളത്.
മുംബൈ ∙ ഹിൻഡൻബർഗിന്റെ പുതിയ ആരോപണത്തെ തള്ളി അദാനി ഗ്രൂപ്പ്. കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി സ്വിറ്റ്സർലൻഡിൽ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 5 ബാങ്ക് അക്കൗണ്ടുകളിലായുള്ള 31 കോടി ഡോളറിന്റെ (ഏകദേശം 2,600 കോടി രൂപ) നിക്ഷേപം സ്വിസ് അന്വേഷണ ഏജൻസികൾ മരവിപ്പിച്ചു എന്നാണ് ഹിൻഡൻബർഗ് തൊടുത്തുവിട്ട പുതിയ ആരോപണം.
അദാനി ഗ്രൂപ്പ് പ്രൊമോട്ടർമാരായ ഗൗതം അദാനിയും കുടുംബവും ബ്ലോക്ക് ഡീലിലൂടെ വിറ്റ 4,251 കോടി രൂപയുടെ അംബുജ സിമന്റ്സ് ഓഹരികളാണ് ജിക്യുജി, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, നാഷണൽ പെൻഷൻ സിസ്റ്റം ട്രസ്റ്റ് തുടങ്ങിയവർ വാങ്ങിയത്.
കൊച്ചി ∙ ഹിൻഡൻബർഗ് റിപ്പോർട്ടിൽ ആരോപണവിധേയയായ സെബി ചെയർപഴ്സൻ മാധബി പുരി ബുച്ചിന്റെ രാജിയും ജെപിസി അന്വേഷണവും ആവശ്യപ്പെട്ടു കെപിസിസി നടത്തിയ ഇ.ഡി ഓഫിസ് മാർച്ചിൽ പ്രതിഷേധമിരമ്പി. രാജ്യം കൊള്ളയടിക്കുന്നവരുടെ കയ്യിൽ വിലങ്ങ് അണിയിക്കുന്നതു വരെ കോൺഗ്രസ് പോരാട്ടം തുടരുമെന്നു മാർച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
യുഎസിലെ ഓഹരി വിപണി മേൽനോട്ട സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (എസ്ഇസി) എൻഫോഴ്സ്മെന്റ് ഡയറക്ടറായിരുന്ന ജോൺ എം.ഫെഡ്ഡേഴ്സ് 1985ൽ രാജിവച്ചത് ഒരു പത്രവാർത്ത കാരണമാണ്. 18 വർഷത്തെ വിവാഹജീവിതത്തിൽ ഭാര്യ ഷാർലറ്റിനെ താൻ ഏഴു തവണ മർദിച്ചിട്ടുണ്ടെന്നു ഫെഡ്ഡേഴ്സ് വിവാഹമോചന കോടതിയിൽ മൊഴിനൽകിയെന്നായിരുന്നു വാർത്ത. എസ്ഇസി അധ്യക്ഷൻ ജോൺ ഷാഡിനു നൽകിയ കത്തിൽ ഫെഡ്ഡേഴ്സ് എഴുതി: ‘സ്വകാര്യമായ പ്രശ്നം കമ്മിഷനിലെ എന്റെ ജോലിയെ ബാധിക്കുന്നില്ല. എങ്കിലും എന്റെ സ്വകാര്യജീവിതത്തിനു ലഭിക്കുന്ന പബ്ലിസിറ്റി എന്റെ വകുപ്പിന്റെയും കമ്മിഷന്റെതന്നെയും കാര്യക്ഷമതയെ ബാധിക്കാൻ സാധ്യതയുണ്ട്.’ രാജിക്കത്തിൽ ദാമ്പത്യപ്രശ്നം പറയുകയും ചില ആരോപണങ്ങളുടെ അന്വേഷണത്തിലെ വീഴ്ച ഏറ്റുപറയാതിരിക്കുകയും ചെയ്തെന്ന് അന്നു ഫെഡ്ഡേഴ്സ് വിമർശിക്കപ്പെട്ടിരുന്നു. എങ്കിലും, സ്വകാര്യജീവിതത്തിലെ പ്രശ്നം പദവിയുടെ വിശ്വാസ്യതയെ ബാധിക്കാമെന്നു തോന്നുമ്പോൾ രാജിവയ്ക്കുന്നതു നല്ലൊരു രീതിയായി വിലയിരുത്തപ്പെട്ടു. പദവിയിൽ താനെന്നതു താൽക്കാലികമാണെന്നും പൊതുസ്ഥാപനം എന്നും നിലനിൽക്കേണ്ടതാണെന്നും തിരിച്ചറിവുള്ളവർക്കാണ് അങ്ങനെ ചെയ്യാൻ തോന്നുന്നത് എന്നതായിരുന്നു കാരണം. നമ്മുടെ ഓഹരി വിപണിയുടെ മേൽനോട്ടക്കാരായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അധ്യക്ഷ മാധബി പുരി ബുച്ചിന്
ഹിൻഡൻബർഗിനെ ആർക്കാണു പേടി? ആദ്യ തവണ ഇന്ത്യയിലെ ഓഹരി വിപണിയെ പരിഭ്രാന്തിയിലാഴ്ത്താൻ ഹിൻഡൻബർഗ് റിസർച്ചിൽനിന്നുള്ള റിപ്പോർട്ട് ഉപകരിച്ചതിന്റെ തുടർച്ചയായിട്ടാണു വീണ്ടും അതേ തന്ത്രം പ്രയോഗിച്ചു വിപണി തകർക്കാൻ ലക്ഷ്യമിട്ടത്. എന്നാൽ തകർന്നതു ഹിൻഡൻബർഗിന്റെ തന്ത്രം. മോഹവില ഉന്നംവച്ചു വിപണിയിലെത്തിച്ച തന്ത്രത്തിനു മുഖവില നൽകാൻ പോലും ഇന്ത്യൻ വിപണി തയാറായില്ല. ഹിൻഡൻബർഗിൽനിന്നു വീണ്ടും ആരോപണങ്ങളുയരാം. അവയുടെ ലക്ഷ്യം അദാനിയോ സെബി മേധാവിതന്നെയോ ആകണമെന്നുമില്ല. ഇന്ത്യൻ വിപണിയെ തകർക്കുക എന്ന അജൻഡ താലോലിക്കുന്നവരും ‘ഷോർട് സെല്ലിങ് സ്പെഷലിസ്റ്റു’കളും വേറെയുമുണ്ടല്ലോ.
Results 1-10 of 86