Activate your premium subscription today
കൊച്ചി ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച ഇ.ഡി കേസിൽ പരാമർശിച്ചിരിക്കുന്ന രാഷ്ട്രീയക്കാരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടത്താൻ ഹൈക്കോടതി ക്രൈം ബ്രാഞ്ചിന് നിർദേശം നൽകി. രാഷ്ട്രീയക്കാരെ ആരെയും സംരക്ഷിക്കരുതെന്നും രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും സമ്മർദം ചെലുത്തി വിളിച്ചാൽ ഉടൻ ഫോൺ റെക്കോർഡ് ചെയ്യണമെന്നും കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് ഡി.കെ.സിങ് നിർദേശിച്ചു. രാഷ്്ട്രീയ, ഉദ്യോഗസ്ഥ സമ്മർദത്തിനു വിധേയമാകാതെ അന്വേഷണം നടത്തണമെന്നും നിർദേശിച്ചു.
കൊച്ചി∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരുെട പങ്ക് വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി. കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവരുടെ പങ്ക് അന്വേഷിച്ചിട്ടില്ലെന്നും കോടതി വിമർശിച്ചു. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ഡി.കെ.സിങ് വെള്ളിയാഴ്ച നിർദേശം നൽകി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ യാതൊരു വിധത്തിലുള്ള സമ്മർദത്തിനും അടിപ്പെടരുതെന്നും സുത്യാര്യവും നേരായ മാർഗത്തിലുമായിരിക്കണം അന്വേഷണമെന്നും കോടതി നിർദേശിച്ചു. കേസ് അന്വേഷണം നീണ്ടു പോകുന്നതിൽ കഴിഞ്ഞ ദിവസങ്ങളിൽ കോടതി പൊലീസിനെ നിശിതമായി വിമർശിച്ചിരുന്നു.
കൊച്ചി ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് അന്വേഷണം വൈകുന്നതിൽ വിമർശനവുമായി ഹൈക്കോടതി. ഇത്തരത്തിലാണ് അന്വേഷണം നടത്തുന്നതെങ്കിൽ കേസ് സിബിഐക്കു കൈമാറേണ്ടി വരുമെന്ന് ജസ്റ്റിസ് ഡി.കെ.സിങ് പരാമർശിച്ചു.
െകാച്ചി ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ ഓഫിസിൽ ഇരുത്തിയത് 8 മണിക്കൂറാണെങ്കിലും ചോദ്യം ചെയ്തത് 1 മണിക്കൂർ മാത്രമെന്ന് സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണൻ. സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയും കരുവന്നൂർ ബാങ്കുമായുള്ള സംവിധാനത്തെ കുറിച്ചായിരുന്നു ഇഡിക്ക് അറിയേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ജില്ലാ കമ്മിറ്റിക്ക് കരുവന്നൂർ ബാങ്കിൽ അക്കൗണ്ട് ഇല്ല എന്ന കാര്യം ഇ.ഡിക്ക് ബോധ്യപ്പെട്ടെന്നും അതല്ലാതെ താൻ ഒപ്പിടില്ലെന്ന് വ്യക്തമാക്കിയതായും രാധാകൃഷ്ണൻ പറഞ്ഞു. കേസിൽ ഈ മാസം തന്നെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് ഇഡി ഒരുങ്ങുന്നത്.
കൊച്ചി ∙ കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിൽ ആലത്തൂർ എംപി കെ.രാധാകൃഷ്ണന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. എട്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലാണ് കൊച്ചി ഇ.ഡി ഓഫിസിൽ പൂർത്തിയായത്. ‘‘ചില കാര്യങ്ങളിൽ ഇഡി വ്യക്തത തേടിയിട്ടുണ്ട്. ഇ.ഡി വീണ്ടും വിളിപ്പിച്ചിട്ടില്ല. സിപിഎം തൃശൂർ ജില്ലാകമ്മിറ്റിക്ക് തന്റെ കാലയളവിനോ അതിനു ശേഷമോ കരുവന്നൂർ ബാങ്കിൽ അക്കൗണ്ടില്ല.’’ – ഇ.ഡിയുടെ ചോദ്യം ചെയ്യലിനു ശേഷം കെ.രാധാകൃഷ്ണൻ പറഞ്ഞു. നേരത്തെ ഇ.ഡി ആവശ്യപ്പെട്ട സ്വത്ത് വിവരങ്ങൾ കെ.രാധാകൃഷ്ണൻ കൈമാറിയിരുന്നു.
കൊച്ചി ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചേലക്കര എംപി കെ. രാധാകൃഷ്ണൻ ഇന്ന് കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരാകും. നേരത്തെ രണ്ടു തവണ നോട്ടിസ് നൽകിയിരുന്നെങ്കിലും പാർലമെന്റ് സമ്മേളനവും പാർട്ടി കോൺഗ്രസും കാരണം രാധാകൃഷ്ണൻ ഹാജരായിരുന്നില്ല.
കൊച്ചി ∙ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനെ ഹൈക്കോടതി വിമർശിച്ചു. നാല് വർഷമായിട്ടും അന്വേഷണം പൂർത്തിയാക്കാത്തത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞ ഹൈക്കോടതി ഇ.ഡി അന്വേഷണം ഇല്ലാതാക്കാനാണോ ശ്രമിക്കുന്നതെന്നും ചോദിച്ചു. അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാൻ പൊലീസ് മേധാവിക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു കരുവന്നൂർ ബാങ്ക് മുൻ ജീവനക്കാരൻ എം.വി.സുരേഷ് നൽകിയ ഹർജിയാണു ജസ്റ്റിസ് ഡി.കെ.സിങ് പരിഗണിച്ചത്.
ന്യൂഡൽഹി ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ കെ. രാധാകൃഷ്ണൻ എംപിക്ക് സാവകാശം അനുവദിച്ച് ഇഡി. ഡൽഹിയിൽ പാർലമെന്റ് സമ്മേളനം നടക്കുന്നത് അടക്കം ചൂണ്ടിക്കാട്ടി രാധാകൃഷ്ണൻ അസൗകര്യം അറിയിച്ചതിനു പിന്നാലെയാണ് നടപടി. ഏപ്രിൽ 2 മുതൽ 6 വരെ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിലും പങ്കെടുത്ത ശേഷമേ ഹാജരാകാൻ കഴിയൂ എന്നായിരുന്നു രാധാകൃഷ്ണൻ പറഞ്ഞിരുന്നത്. നേരത്തെ രണ്ടു തവണയാണ് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി രാധാകൃഷ്ണനു നോട്ടിസ് നൽകിയത്. ഇതു പരിഗണിച്ച് എട്ടാം തീയതി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സമൻസ് അയച്ചിട്ടുണ്ട്.
തൃശൂർ ∙ കരുവന്നൂർ കള്ളപ്പണക്കേസിൽ സംസ്ഥാന കമ്മിറ്റിയംഗം എ.സി. മൊയ്തീനെ ഇ.ഡി പ്രതിചേർക്കുമെന്നുള്ള അഭ്യൂഹം നിലനിൽക്കേ, സിബിഐ അന്വേഷണ സാധ്യതയും തെളിഞ്ഞുവരുന്നതു സിപിഎമ്മിനു തലവേദനയാകുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തീർപ്പാകാതെ നീളുകയായിരുന്നെങ്കിലും ഇനി കാലതാമസമുണ്ടാകാനിടയില്ലെന്നാണു സൂചന. സിബിഐ അന്വേഷണം തടയാൻ സംസ്ഥാന സർക്കാരും ക്രൈംബ്രാഞ്ചും ഹൈക്കോടതിയിൽ കടുത്ത നിയമപോരാട്ടം തുടരുകയാണ്. മൊയ്തീനു പുറമേ സിപിഎം മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസിനെയും ഇ.ഡി. പ്രതിചേർക്കുമെന്നു സൂചനയുണ്ടെങ്കിലും സ്ഥിരീകരണമില്ല.
ന്യൂഡൽഹി ∙ കരുവന്നൂർ കള്ളപ്പണം ഇടപാട് കേസിൽ നേരിട്ട് ഹാജരാകാൻ വീണ്ടും സാവകാശം തേടി കെ. രാധാകൃഷ്ണൻ എംപി. ഇ.ഡി ആവശ്യപ്പെട്ട് സ്വത്ത് വിവരങ്ങളും അക്കൗണ്ട് വിവരങ്ങളും രാധാകൃഷ്ണൻ കൈമാറി. പാർലമെന്റ് സമ്മേളനത്തിനു ശേഷം സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കണമെന്നാണ് രാധാകൃഷ്ണൻ ഇ.ഡിയെ അറിയിച്ചത്. ഏപ്രിൽ ഏഴിനു ശേഷം നേരിട്ട് ഹാജരാകാമെന്നും അദ്ദേഹം അറിയിച്ചു.
Results 1-10 of 560