Activate your premium subscription today
സാൻഫ്രാൻസിസ്കോ∙ പ്രകടനം മോശമായ 3600 പേരെ പിരിച്ചുവിടാൻ സമൂഹമാധ്യമ ഭീമൻ മെറ്റ ഒരുങ്ങുന്നു. ഇതിനുപകരം പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുമെന്നും ആഭ്യന്തരമായി പുറത്തിറക്കിയ മെമോ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് എന്നീ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടെ മാതൃകമ്പനിയായ മെറ്റയുടെ ജീവനക്കാരിൽ അഞ്ച് ശതമാനത്തെ ഈ നീക്കം ബാധിക്കുമെന്ന് കമ്പനി വാർത്താ ഏജൻസിയായ എഎഫ്പിയോടു സ്ഥിരീകരിച്ചു. സെപ്റ്റംബറിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം മെറ്റയ്ക്ക് ആകെ 72,400 ജീവനക്കാരാണ് ഉള്ളത്.
കമ്പനിക്കു നഷ്ടമുണ്ടാകുമ്പോള്‍ ജീവനക്കാരെ പിരിച്ചു വിടുന്നത് സാധാരണമാണ്. പ്രത്യേകിച്ച് ടെക് ലോകത്തെ കമ്പനികള്‍. എന്നാല്‍ സ്ഥാപനം ലാഭം നേടുമ്പോഴും 13% ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുകയാണ് കാലിഫോര്‍ണിയ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനമായ ഫ്രഷ് വര്‍ക്സ്. ഇക്കാര്യത്തില്‍ ഫ്രഷ്
ജോലിക്കായുള്ള അപേക്ഷകള്‍ ഫില്‍റ്റര്‍ ചെയ്യാന്‍ ആപ്ലിക്കന് ട്രാക്കിങ് സംവിധാനങ്ങളെ (എടിഎസ്) ഇന്ന് പല സ്ഥാപനങ്ങളും ആശ്രയിക്കാറുണ്ട്. ഒരു പ്രത്യേക ജോലിക്ക് ആവശ്യമായ നൈപുണ്യശേഷികള്‍ ഇല്ലാത്തവരുടെ റെസ്യൂമെകള് നിരാകരിച്ച് കഴിവുള്ള ഉദ്യോഗാർഥികളെ മാത്രം തിരഞ്ഞെടുത്ത് പരീക്ഷകള്‍ക്കും
വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് അടുത്ത വര്‍ഷം ജനുവരി രണ്ട് മുതല്‍ ജീവനക്കാരെല്ലാം ആഴ്ചയില്‍ അഞ്ച് ദിവസം ഓഫിസിലെത്തി ജോലി ചെയ്യേണ്ടി വരുമെന്ന് ആമസോണ്‍ സിഇഒ ആന്‍ഡി ജാസ്സി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കമ്പനിയിലെ 73 ശതമാനം പേരും ജോലി രാജി വയ്ക്കാനൊരുങ്ങുന്നതായി ബ്ലൈന്‍ഡ് എന്ന ജോബ് റിവ്യൂ സൈറ്റ്
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ 500 ജീവനക്കാരെക്കൂടി എജ്യുടെക് കമ്പനിയായ ബൈജൂസ് പിരിച്ചുവിടുന്നു. പിരിച്ചുവിടൽ സെയിൽസ്, അധ്യാപകർ, ട്യൂഷൻ സെന്റർ എന്നീ വിഭാഗങ്ങളെ ബാധിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ബൈജൂസ് നടത്തിയിട്ടില്ല. രണ്ടാഴ്ച മുൻപ് തുടങ്ങിയ പിരിച്ചുവിടൽ ഏതാണ്ട് 500 പേരെ ബാധിക്കുമെന്നു കരുതുന്നു.
ചെലവുചുരുക്കലിന്റെ ഭാഗമായി ഗൂഗിളിൽ പിരിച്ചുവിടൽ. ഹാർഡ്വെയർ, വോയ്സ് അസിസ്റ്റന്റ്സ്, എൻജിനീയറിങ് വിഭാഗങ്ങളിൽനിന്നായി നൂറുകണക്കിനു പേരെയാണ് പിരിച്ചുവിട്ടത്. ആഗോള തലത്തിൽ കൂടുതൽ പേരെ പിരിച്ചുവിടുമെന്ന സൂചനയും ഗൂഗിൾ നൽകി. ഓഗ്മെന്റഡ് റിയാലിറ്റി ഹാർഡ്വെയർ വിഭാഗത്തിൽനിന്ന് കുറച്ചുപേരെ അടുത്തിടെ പിരിച്ചുവിട്ടിരുന്നു.
ഫിൻടെക് കമ്പനിയായ പേയ്ടിഎമിന്റെ മാതൃകമ്പനി വൺ97 കമ്യൂണിക്കേഷൻസ് ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. ചെലവുചുരുക്കലിന്റെ ഭാഗമായാണ് നടപടി. എത്രപേരെയാണ് പിരിച്ചുവിടുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ആയിരത്തിനു മുകളിൽ ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് കരുതുന്നത്.
തിരുവനന്തപുരം∙ അഞ്ചോ അതിലധികമോ ഡിവിഷനുകളുള്ള ഹൈസ്കൂളുകളിൽ നിന്ന് തസ്തിക നഷ്ടം മൂലം പുറത്തു പോകേണ്ടി വരുന്ന ഇംഗ്ലിഷ് അധ്യാപകരെ അതതു സ്കൂളിൽ തന്നെ നിലനിർത്താമെന്നു പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഇംഗ്ലിഷിനെ ഭാഷാ വിഷയമായി പരിഗണിച്ചു പീരിയഡ് അടിസ്ഥാനമാക്കി തസ്തിക
വീടിനോടെന്ന പോലെയുള്ള അടുപ്പം പല ജീവനക്കാർക്കും ഓഫിസിനോടുണ്ട്. ഒരു പക്ഷേ മറ്റു ചിലർ വീട്ടിലുള്ളതിനേക്കാൾ കൂടുതൽ സമയം ചെലവഴിക്കുന്നതു പോലും ഓഫിസിലാണ്. അത്രയും ഹൃദയത്തോടു ചേർന്നിരിക്കുന്ന സ്ഥാപനത്തിൽനിന്ന് കാരണം കൂടാതെ പുറത്താക്കപ്പെട്ടാൽ പലർക്കും അതു താങ്ങാനാവില്ല. നീണ്ട 12 വർഷത്തോളം ആത്മാർഥതയോടെ
ജനപ്രിയ മാപ്പ് ആപ്ലിക്കേഷൻ ആയ വെയ്സിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഗൂഗിൾ. ജനുവരിയിൽ ഗൂഗിൾ ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 2013ൽ കമ്പനി ഏറ്റെടുത്ത വെയ്സ് മാപ്പ് ആപ്ലിക്കേഷനിലെ പിരിച്ചുവിടൽ എത്ര ജീവനക്കാരെ ബാധിക്കും എന്ന് വ്യക്തമല്ല. ഗൂഗിൾ മാപ്പിൽ നിന്ന് വ്യത്യസ്തമായി സ്വതന്ത്ര ആപ്ലിക്കേഷൻ ആയി പ്രവർത്തിക്കുന്ന വെയ്സിൽ 14 കോടി ഉപയോക്താക്കളാണ് ഉള്ളത്.
Results 1-10 of 59