Activate your premium subscription today
വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തികളെയും സംഭവങ്ങളെയും കുറിച്ച് വ്യക്തമായും കൃത്യമായും വിശദമായും അറിയാം.
കൽപറ്റ∙ ഒറ്റ രാത്രികൊണ്ട് ഇല്ലാതായിപ്പോയ നാട് പുതിയ സ്ഥലത്ത് പുതിയ രീതിയിൽ ഉയർത്തെഴുന്നേൽക്കുന്നു. കേരളം മുൻപൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ദുരന്തമാണ് ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായത്. 298 പേരാണ് നിമിഷ നേരം കൊണ്ട് ഇല്ലാതായത്. നൂറുകണക്കിന് വീടുകളും റോഡുകളും പാലങ്ങളും സ്കൂളുകളും തകർത്തെറിഞ്ഞുകൊണ്ട് ഉരുൾജലം സംഹാര താണ്ഡവമാടി.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു 3 ദിവസം മുൻപ് ഏപ്രിൽ മൂന്നിനു പുലർച്ചെ ദേശീയപാതയിലൂടെ പോയ കാർ ആക്രമിച്ചു ക്രിമിനൽ സംഘം മൂന്നരക്കോടി രൂപ കവർന്നതാണ് കൊടകര കുഴൽപണക്കേസ്. പൊലീസിന് പരാതി ലഭിക്കുന്നത് ഏപ്രിൽ ഏഴിനാണ്. 25 ലക്ഷം രൂപ നഷ്ടമായെന്നായിരുന്നു ഡ്രൈവർ ഷംജീറിന്റെ പരാതി.
മുംബൈ ∙ രൺബീർ അലാബാദിയയുടെ ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ ഷോയ്ക്കു പിന്നാലെ, മറ്റൊരു പരിപാടി കൂടി വിവാദത്തിലായിരിക്കുകയാണ്. സ്റ്റാൻഡ് അപ് കൊമീഡിയൻ കുനാൽ കമ്ര അവതരിപ്പിക്കുന്ന കോമഡി ഷോയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേനാ അധ്യക്ഷനുമായ എകനാഥ് ഷിൻഡെയ്ക്കെതിരായ വിവാദ പരാമർശത്തോടെ പുലിവാലു പിടിച്ചത്. ഈ രണ്ടു വിവാദ പരിപാടികളും ചിത്രീകരിച്ചത് മുംബൈയിലെ ഹാബിറ്റാറ്റ് സ്റ്റുഡിയോ ആണെന്നതു യാദൃച്ഛികം. കൊമീഡിയൻ സമയ് റെയ്നയുടെ നേതൃത്വത്തിൽ നടത്തുന്ന ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് റിയാലിറ്റി ഷോയിൽ അലാബാദിയ നടത്തിയ അശ്ലീല പരാമർശമാണ് വിവാദമായത്.
യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുക എന്നാൽ ലോട്ടറിയടിച്ചത് പോലെ സന്തോഷമുള്ള കാര്യമാണെന്ന് മലയാളികൾ പറയാറുണ്ട്. അത്രയ്ക്ക് കടുത്ത പരീക്ഷകളിലൂടെ കടന്നുപോയാലേ ഒരാൾക്ക് ഡ്രൈവിങ് ലൈസൻസ് കിട്ടുകയുള്ളൂ. എന്നാൽ, ചെറിയൊരു പാകപ്പിഴ മൂലം ഈ വിലകൂടിയ ലൈസൻസ് നഷ്ടപ്പെട്ടുപോയാലോ?.
അബുദാബി ∙ യുഎഇയിലെ നിയമങ്ങൾ അറിഞ്ഞിരിക്കേണ്ടത് ഒാരോ പ്രവാസിയുടെയും കടമയാണ്.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി 2020)ന്റെ ഭാഗമായി ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങിയപ്പോൾ മുതൽ തമിഴ്നാട്ടിൽ പ്രതിഷേധം തുടങ്ങിയതാണ്. ത്രിഭാഷാ നയത്തിന്റെ പേരിൽ ഹിന്ദി അടിച്ചേൽപിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്ന് ആരോപിച്ചാണ് തമിഴ്നാടിന്റെ പ്രതിഷേധം. പാർലമെന്റിൽ ഉൾപ്പെടെ പ്രതിഷേധ സ്വരമുയർന്ന ത്രിഭാഷാ നയം എന്നാൽ എന്താണ്? പരിശോധിക്കാം.
ഗാസ ∙ ആറാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ചൊവ്വാഴ്ച രാത്രി ഇസ്രയേൽ സേന ഗാസയിൽ നടത്തിയ വൻ ബോംബാക്രമണത്തിൽ നാനൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ആഴ്ചകളോളം നിലനിന്ന സമാധാനം ഇതോടെ അസ്തമിച്ചു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി സാധാരണക്കാരും ഉൾപ്പെടുന്നു. അതിർത്തിയോട് ചേർന്നുള്ള വടക്കൻ, മധ്യ ഗാസയുടെ ചില ഭാഗങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ ഇസ്രയേൽ ഉത്തരവിട്ടിട്ടുണ്ട്. അതിന്റെ ഭാഗമായി ഇനിയും കനത്ത ആക്രമണത്തിനു സാധ്യതയുണ്ടെന്നാണ് വിവരം.
ന്യൂഡൽഹി ∙ രാജ്യാന്തര ബന്ധങ്ങളെ സങ്കീര്‍ണമാക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയതന്ത്രങ്ങള്ക്കിടെയാണ് ന്യൂഡൽഹിയിൽ ഈ വർഷത്തെ റെയ്സിന ഡയലോഗ് നടക്കുന്നത്. യുഎസ്– യുക്രെയ്ന് പ്രതിനിധികള്‍ മുഖാമുഖമെത്തുന്ന രാജ്യാന്തര വേദി കൂടിയാണ് റെയ്സിന ഡയലോഗ്. ന്യൂസീലന്‍ഡ് പ്രധാനമന്ത്രിയാണ് ഈ സമ്മേളനത്തിന്റെ പത്താം പതിപ്പിലെ മുഖ്യാതിഥി.
യുഎസിന്റെ പ്രസിഡന്റ് ആയി രണ്ടാംവട്ടവും അധികാരമേറ്റ ഡോണൾഡ് ട്രംപ് തുറന്നുവിട്ട ‘താരിഫ് ഭൂതം’ ലോക രാജ്യങ്ങളെയാകെ പിടിച്ചുലച്ചിരിക്കുന്നു. സ്വന്തം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഒരു ദാക്ഷിണ്യവുമില്ലാതെ ഇറക്കുമതിത്തീരുവ കുത്തനെ കൂട്ടിയിരിക്കുകയാണ് ട്രംപ്. എന്നുവച്ചാൽ, അമേരിക്കക്കാർ വാങ്ങുന്ന സാധനങ്ങൾക്ക് ഇനിമുതൽ കൂടുതൽ വില നൽകേണ്ടി വരും. ഫലത്തിൽ, ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ വില 25, 50, 100, 200 ശതമാനമൊക്കെ വീതം കൂടും. പണപ്പെരുപ്പം കത്തിക്കയറും. എന്നിട്ടും എന്തിനാണ് ട്രംപിനിത്ര താരിഫ് വാശി?
2016ലെ ചുട്ടുപഴുത്ത ക്യൂബൻ പകലുകളിലൊന്നായിരുന്നു അത്. മഹ്മൂദ് സ്ലാഹിയെ അടച്ചിട്ടിരിക്കുന്ന തടവറയുടെ കിളിവാതിൽ നേർത്ത ശബ്ദത്തോടെ തുറന്നു. അതിലൂടെയാണ് അയാൾക്ക് എന്നും ഭക്ഷണം നൽകാറുള്ളത്. ഭക്ഷണസമയത്തുനിന്നു മാറി പതിവില്ലാതെ ആ വാതിൽ തുറന്നതു കണ്ട് മഹ്മൂദ് വെളിച്ചത്തിനു നേരെ തലയുർത്തി. പുതുതായി വന്ന വനിതാ ജയിൽ ഓഫിസറുടെ ശബ്ദം കേട്ടു. ‘മഹ്മൂദ്, അറിഞ്ഞോ. നിങ്ങൾ മോചിതനാവുകയാണ്, വീട്ടിലേക്ക് പോവുകയാണ്..’. അവിശ്വസനീയമായതെന്തോ കേട്ടതു പോലെ മഹ്മൂദ് നിന്നു. പിന്നെ പറഞ്ഞു. ‘ഇല്ല, ഞാനറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല’. ആ വനിതാ ഓഫിസർ ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു– ‘അതെ, നിങ്ങൾ വീട്ടിലേക്കു പോവുകയാണ്’. ഒറ്റയടിക്ക് ആ വാക്കുകൾ വിശ്വസിക്കാൻ മഹ്മൂദിനായില്ല. കാരണം അത്രയേറെ കുപ്രസിദ്ധമാണ് ആ തടവറ. അവിടെ പലരോടും വീട്ടിലേക്ക് അയയ്ക്കുകയാണെന്നു പറയുന്നത് നേരത്തേയും കേട്ടിട്ടുള്ളതാണ്. അപ്പറഞ്ഞ പലരും ഇപ്പോഴും ജയിലിലുണ്ടുതാനും. മഹ്മൂദിന്റെ കാര്യത്തിൽ പക്ഷേ അങ്ങനെയായിരുന്നില്ല. 2016 ഒക്ടോബർ 16ന് അദ്ദേഹം ജയിൽ മോചിതനായി. നീണ്ട 15 വർഷങ്ങൾക്കു ശേഷം. ‘ചൊവ്വാ ഗ്രഹത്തിലേക്ക് പോകുകയാണ് ഞാനെന്നാണ് മോചനത്തെക്കുറിച്ചു കേട്ടപ്പോൾ ആദ്യം കരുതിയത്’ എന്നായിരുന്നു പിന്നീട് ആ നിമിഷത്തെപ്പറ്റി മഹ്മൂദ് പറഞ്ഞത്. കാരണം, ആ തടവറയിൽനിന്നു പുറത്തേക്കുള്ള യാത്രയെന്നു പറഞ്ഞാൽ ശരിക്കും ചൊവ്വായാത്ര പോലെ ദുഷ്കരമായിരുന്നു. ക്രൂരതയ്ക്ക് അത്രയേറെ പേരു കേട്ടതായിരുന്നു ആ തടവറ– ഗ്വാണ്ടനാമോ ബേ പ്രിസൻ. പല ബ്ലോക്കുകളായിട്ടായിരുന്നു ആ ജയിൽ. ഓരോ ബ്ലോക്കിലും ഓരോ ക്യാംപുകളുടെ പേരിട്ടായിരുന്നു തടവറകൾ. ‘ഹോട്ടൽ’ എന്നു പേരിട്ട ബ്ലോക്കിലെ ‘ക്യാംപ് സാക്ക്സി’ലായിരുന്നു മഹ്മൂദ്. 1970ൽ ആഫ്രിക്കൻ രാജ്യമായ മൗറിട്ടാനിയയിൽ ജനിച്ച മഹ്മൂദ് 2001ൽ മുപ്പത്തിയൊന്നാം വയസ്സിലാണ് അറസ്റ്റിലാകുന്നത്. പിന്നീട് സ്വന്തം രാജ്യത്തുനിന്ന് യുഎസിന്റെ ആവശ്യപ്രകാരം ജോർദാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും മാറ്റി. ഒടുവിൽ 2002ൽ ഗ്വാണ്ടനാമോയിലേക്കും. 2001 സെപ്റ്റംബറിലെ ഭീകരാക്രമണത്തിനു പിന്നാലെ അമേരിക്ക ആരംഭിച്ച വൻ ഭീകര വേട്ടയിലാണ് മഹ്മൂദും അറസ്റ്റിലായത്. അൽ–ഖായിദ ബന്ധത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. കാനഡയിൽ എന്‍ജിനീയറായിരുന്ന മഹ്മൂദ് നേരത്തേ
Results 1-10 of 81