Activate your premium subscription today
1956 ഫെബ്രുവരി 18ന് ഇന്ത്യൻ പാർലമെന്റ് സാക്ഷ്യം വഹിച്ചത് അതീവഹൃദ്യവും സൗമ്യവും വികാരഭരിതവുമായ ഒരു പ്രസംഗത്തിനാണ്. അതു മുൻകൂട്ടി എഴുതി തയാറാക്കിയതായിരുന്നില്ല. എന്നിട്ടും വാക്കുകൾ അനർഗളം പ്രവഹിച്ചുകൊണ്ടേയിരുന്നു. അന്നത്തെ ഇന്ത്യൻ ആരോഗ്യസംവിധാനത്തിന്റെ പരിമിതികളും പൊതുജനാരോഗ്യമേഖലയിൽ ഏറ്റവും മികച്ച സ്ഥാപനങ്ങൾ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാണിച്ച ആ പ്രസംഗത്തിന്റെ അവസാനമാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ബിൽ അവതരിപ്പിക്കപ്പെട്ടതും ‘എയിംസ് ഡൽഹി’ സ്വയംഭരണ സ്ഥാപനമായി പിറവിയെടുത്തതും. ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ സുപ്രധാനരേഖകളിലൊന്നായ ആ പ്രഭാഷണത്തിന്റെ അന്തഃസത്തയോടു പൂർണമായും നീതി പുലർത്തുന്ന വിധത്തിൽ, അധികം വൈകാതെ ഏഷ്യയിലെതന്നെ ഏറ്റവും മികച്ച ആരോഗ്യഗവേഷണ കേന്ദ്രങ്ങളിൽ ഒന്നായിത്തീർന്നു എയിംസ് ഡൽഹി. അന്നു പാർലമെന്റിൽ പ്രസംഗിച്ചതും ബില്ലവതരിപ്പിച്ചതും എയിംസിനെ പൊതുമേഖലയിലെ ‘മഹാക്ഷേത്ര’ങ്ങളിൽ ഒന്നാക്കി മാറ്റിയതും ഇന്ത്യയുടെ ആദ്യ ആരോഗ്യമന്ത്രി രാജ്കുമാരി അമൃത്കൗറായിരുന്നു. സ്വതന്ത്രഇന്ത്യയിലെ ആദ്യത്തെ വനിതാ കാബിനറ്റ് മന്ത്രി കൂടിയായിരുന്നു അവർ. സ്വാതന്ത്ര്യസമരസേനാനി, ദീർഘകാലം മഹാത്മാഗാന്ധിയുടെ സെക്രട്ടറി, ഭരണഘടനാ നിർമാണസഭയിലെ
ന്യൂഡൽഹി ∙ സിഗരറ്റ് ഉൾപ്പെടെ പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങളിൽ അപകട മുന്നറിയിപ്പ് ഇനി മുതൽ വെളുത്ത നിറത്തിലാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.‘പുകയില ഉപയോഗം വേദനാജനകമായ മരണത്തിലേക്ക് നയിക്കും’ എന്ന മുന്നറിയിപ്പ് ചുവന്ന പ്രതലത്തിൽ വെളുത്ത നിറത്തിലെ അക്ഷരങ്ങളിലാകണം എഴുതേണ്ടത്.
രോഗികളുടെ അനുചിതമായ വിഡിയോകൾ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചതിന് ആരോഗ്യ പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി സൗദി ആരോഗ്യ മന്ത്രാലയം.
ബിപിഎൽ (മുൻഗണന) വിഭാഗത്തിൽപെട്ട വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്കു വിദ്യാധനം പദ്ധതിയിൽ 2024–25 വർഷത്തെ സഹായത്തിന് ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ് : https://wcd.kerala.gov.in. അപേക്ഷാഫോമിന്റെ മാതൃകസൈറ്റിലുണ്ട്. അപേക്ഷകർ പുനർവിവാഹം കഴിക്കരുത്. എ കാറ്റഗറി 1. വിവാഹമോചിതർ 2. ഭർത്താവ്
ന്യൂഡൽഹി ∙ ഡോക്ടർമാർക്കും ആശുപത്രികൾക്കുമെതിരെയുള്ള അക്രമങ്ങൾ ജാമ്യമില്ലാ കുറ്റമാക്കുന്ന ബിൽ ഉപേക്ഷിച്ചെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇനി ഇതു പരിഗണിക്കില്ലെന്നും ഡോ. കെ.വി.ബാബുവിന് ലഭിച്ച വിവരാവകാശ മറുപടിയിൽ മന്ത്രാലയം അറിയിച്ചു.
കുവൈത്ത് സിറ്റി ∙ കുവൈത്ത് ആരോഗ്യ മന്ത്രാലയം (എംഒഎച്ച്) ജീവനക്കാര്‍ക്ക് 'സ്മാര്‍ട്ട് ഫിംഗര്‍ പ്രിന്റ്' സംവിധാനം ഏര്‍പ്പെടുത്തുന്നു. സ്മാര്‍ട്ട്ഫോണുകള്‍ വഴി ഹാജര്‍ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനമാണിത്.
ന്യൂഡൽഹി ∙ രണ്ടോ അതിലധികമോ മരുന്നുകൾ ചേർത്തുള്ള ഫിക്സഡ്–ഡോസ് കോംപിനേഷൻ മരുന്നുകളുടെ കൂട്ടനിരോധനം വീണ്ടും. സംയുക്തമാക്കിയതു കൊണ്ടു പ്രയോജനമില്ലെന്നു മാത്രമല്ല, ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാമെന്നു കൂടി വിലയിരുത്തിയാണ് 156 മരുന്നുകൾ ആരോഗ്യമന്ത്രാലയം നിരോധിച്ചത്. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ആന്റിബയോട്ടിക്ക്, ആന്റി അലർജിക് മരുന്നുകൾ, വേദനസംഹാരികൾ, മൾട്ടിവിറ്റമിനുകൾ തുടങ്ങിയ വിഭാഗത്തിലേതാണ് നിരോധിക്കപ്പെട്ട മരുന്നുകൾ. 2016 ൽ 344 എഫ്ഡിസികൾ നിരോധിച്ച ശേഷമുള്ള ഏറ്റവും വലിയ നടപടിയാണ് ഇപ്പോഴത്തേത്.
മാനില്‍ എം പോക്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മലപ്പുറം∙ നിപ്പ സംശയിക്കുന്നതിനാൽ മൂന്നു പേരുടെ സ്രവ സാംപിൾ കൂടി പരിശോധനയ്ക്കയച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറത്ത് മാധ്യമപ്രവർത്തകരോടു സംസാരിക്കുകായിയിരുന്നു മന്ത്രി. നിപ്പ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കമുണ്ടായിരുന്ന രണ്ടു കുട്ടികളുടെയും നേരിട്ടു സമ്പർക്കം ഇല്ലാത്ത മറ്റൊരാളുടെയും സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലാണ് ഇപ്പോൾ ഈ മൂന്നു പേരും.
പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിച്ച ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ പദ്ധതിയുടെ പേര് തെറ്റിച്ചെഴുതിയ കേന്ദ്ര വനിതാ–ശിശു വികസന സഹമന്ത്രി സാവിത്രി ഠാക്കൂറിനെ പരിഹസിച്ച് കോൺഗ്രസ്. മധ്യപ്രദേശിലെ ധറിൽ നടന്ന സ്കൂൾ ചലോ അഭിയാൻ പരിപാടിക്കിടയിലാണ് ബേഠി ബച്ചാവോ, ബേഠി പഠാവോ എന്നതിന് പകരം ‘ബേഡി പടാവോ ബചാവ്’ എന്ന് സാവിത്രി എഴുതിയത്.
Results 1-10 of 73