Activate your premium subscription today
ബംഗ്ലദേശ്– ഭൂപടത്തിലും ചരിത്രത്തിലും ഇന്ത്യ നെഞ്ചോട് ഇത്ര ചേർത്തു പിടിച്ച മറ്റൊരു രാജ്യമുണ്ടാവില്ല. അടർത്തി മാറ്റാനും അകലാനും ശ്രമിച്ചപ്പോഴെല്ലാം കൂടുതൽ ഇഴയടുപ്പത്തോടെ ഒന്നിച്ചുനിന്ന രാജ്യങ്ങൾ. ഇന്ത്യയ്ക്ക്, മറ്റേത് അയൽ രാജ്യത്തെക്കാളും രാഷ്ട്രീയപരമായും സൈനികമായും പ്രധാനമാണ് ബംഗ്ലദേശ്. പ്രത്യേകിച്ച്, സിലിഗുരി കോറിഡോർ എന്നറിയപ്പെടുന്ന 20–22 കിലോമീറ്റർ മാത്രം വീതിയുള്ള ഇടനാഴി. ഇതു വഴിയാണ് അസം അടക്കമുള്ള വടക്കു കിഴക്കൻ പ്രദേശവുമായി രാജ്യത്തിന്റെ ബാക്കി ഭാഗം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ബംഗ്ലദേശിലൂടെ ട്രെയിൻ, റോഡ് ഗതാഗതം ആരംഭിക്കുന്നതിനെക്കുറിച്ചായിരുന്നു കുറച്ചുനാൾ മുൻപു വരെ ഇന്ത്യ– ബംഗ്ലദേശ് ചർച്ചകൾ മുന്നേറിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരുരാജ്യങ്ങൾക്കുമിടയിൽ സംഭവിക്കുന്നത് തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്. ഇരുരാജ്യങ്ങളെയും തമ്മിൽ അകറ്റാനുള്ള ശ്രമം എവിടെയോ ആരംഭിച്ചിരിക്കുന്നു. ബംഗാളും അസമും ഉൾപ്പെടുന്ന ബൃഹത് ബംഗാൾ രൂപീകരിക്കണം! നമുക്ക് ഒരിക്കലും അനുവദിക്കാവാനാത്ത ഈ വാദമാണ് ബംഗ്ലദേശിൽ ഇപ്പോൾ പ്രചാരം നേടുന്നത്. ഇന്ത്യയെ ലക്ഷ്യം വച്ചു നടക്കുന്ന ഇത്തരം നീക്കങ്ങളുടെ പിന്നിലെന്താണ്? ബൃഹത് ബംഗാൾ രൂപീകരിക്കണം എന്ന പരസ്യ ആഹ്വാനത്തിന്റെ അനന്തരഫലങ്ങൾ എന്താകും? ബംഗ്ലദേശിന്റെയും ബംഗാളിന്റെയും ചരിത്രവും സമീപകാല സംഭവ വികാസങ്ങളും വിശദമായി വിലയിരുത്തുന്ന ലേഖനത്തിന്റെ ആദ്യ ഭാഗം വായിക്കാം.
ന്യൂഡൽഹി ∙ ഇന്ത്യയിൽ കഴിയുന്ന ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും അറസ്റ്റ് വാറന്റ്. ധാക്ക കോടതിയാണ് രണ്ടാമതും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ബംഗ്ലദേശ് കലാപത്തിൽ ഹസീനയെ പ്രതി ചേർത്തിരുന്നു. പിന്നാലെ ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കാൻ ബംഗ്ലദേശ് ആവശ്യപ്പെട്ടിട്ടും ഇന്ത്യ അഭയം നൽകുന്നത് തുടരുകയാണ്.
ബംഗ്ലദേശില്‍ പൊതുസ്ഥലത്ത് സ്ത്രീ ആക്രമണത്തിന് ഇരയാകുന്നുവെന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിലത്ത് വീണുകിടക്കുന്ന ഒരു സ്ത്രീയെ ഒരാള്‍ വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യമാണിത്. സ്ത്രീയുടെ സമീപത്തായി അവശനായി ഇരിക്കുന്നയാള്‍ക്കും
2024ല്‍ ഏറ്റവും നാടകീയരംഗങ്ങള്‍ക്കു സാക്ഷ്യം വഹിച്ച രാജ്യങ്ങളിലൊന്ന് ബംഗ്ലദേശായിരുന്നു. ഷെയ്ഖ് ഹസീനയെന്ന വന്മരം കടപുഴകി വീഴുകയും ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലത്തിലല്ലാതെ വിദ്യാര്‍ഥികളുടെയും അക്കാദമിക വിദഗ്ധരുടെയും നേതൃത്വത്തില്‍ ഒരു കാവല്‍ സര്‍ക്കാര്‍ നിലവില്‍ വരുകയും ചെയ്ത വര്‍ഷം.
‘‘അമർ സോനാർ ബാംഗ്ല, അമി തുമാർ ഭാലോബാഷി സിറോഡിൻ തുമാർ ആകാശ്......... സിറോഡിൻ തുമാർ ആകാശ്, തുമാർ ബതാസ്, ആമർ പ്രാണേ തുമാർ ആമർ പ്രാണേ ബജായ്ബാഷി സോനാർ ബാംഗ്ല, അമി തുമാർ ഭാലോബാഷി’’ 1905 ലെ ബംഗ്ലാ വിഭജന കാലത്താണ് ഈ വരികൾ ആദ്യമായി അച്ചടിച്ചു വരുന്നത്. ബംഗാളി ഭാഷയിൽ പുറത്തിറങ്ങിയിരുന്ന ‘ബംഗൊദർശൻ’, ‘ബോൽ’ എന്നീ മാഗസിനുകളില്‍ വന്ന ആ കവിത എഴുതിയത് രവീന്ദ്രനാഥ ടഗോർ ആയിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഈസ്റ്റ് ബംഗാളായും ഹിന്ദു ഭൂരിപക്ഷ പ്രദേശമായ വെസ്റ്റ് ബംഗാളായും വിഭജിക്കപ്പെട്ട അവിഭക്ത ബംഗാളിന്റെ വേദന ടഗോർ ആ വരികളിൽ സൂചിപ്പിച്ചിരുന്നു. പിന്നീട് പാക്കിസ്ഥാനിൽനിന്നു മോചിക്കപ്പെട്ട ബംഗ്ലദേശിന്റെ ദേശീയ ഗാനമായി ‘അമർ സോനാർ ബാംഗ്ല’.
ന്യൂഡൽഹി ∙ ബംഗ്ലദേശിലെ ഇടക്കാല സർക്കാരിന്റെ ഭാഗമായ മഹ്ഫൂജ് ആലമിന്റെ വിവാദ പരാമർശങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സ്ഥാനമൊഴിയാൻ പ്രേരിപ്പിച്ച പ്രക്ഷോഭം ഇന്ത്യ തിരിച്ചറിയണമെന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്.
ഇന്ത്യൻ പതാകയെ അധിക്ഷേപിക്കുന്ന തരത്തിൽ പതാകയിൽ ചവുട്ടിനിൽക്കുന്ന ഒരു വ്യക്തിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൈയ്യിൽ ബംഗ്ലദേശ് പതാകയും ഇന്ത്യൻ പതാക കാലിൽ ചവുട്ടിപ്പിടിച്ച തരത്തിലാണ് ചിത്രം പ്രചരിക്കുന്നത്. എന്നാൽ വൈറൽ ചിത്രം എഐ നിർമിതമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി
ബംഗ്ലദേശിലെ ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടെ ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറാണെന്ന് ബംഗ്ലദേശ് സൈന്യത്തിന്റെ തലവൻ പറഞ്ഞതായി അവകാശപ്പെടുന്ന ഒരു വിഡിയോ വൈറലാണ്. സൈനിക തൊപ്പി ധരിച്ച ഒരാൾ ബംഗാളി ഭാഷയിൽ പ്രസംഗിക്കുന്നതായി വിഡിയോയിൽ
ബംഗ്ലദേശിൽ ഹിന്ദുക്കൾക്ക് നേരെ അക്രമങ്ങൾ നടക്കുന്നുവെന്ന രീതിയിൽ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോഴിതാ നിരവധി മൃതശരീരങ്ങൾ വീണുകിടക്കുന്നതിന്റെ ഒരു ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങളും അവയ്ക്ക് അരികിലിരുന്ന് കരയുന്ന
ബംഗ്ലദേശിൽ ഹിന്ദു ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന അക്രമങ്ങളിൽ ഇന്ത്യയുടെ ആശങ്ക അറിയിക്കാൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ധാക്കയിലെത്തി. ബംഗ്ലദേശിൽ മുഹമ്മദ് യൂനുസിന്റെ നേൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരമേറ്റതിന് പിന്നാലെയുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ബംഗ്ലദേശ് വിദേശകാര്യ സെക്രട്ടറി ജഷിം ഉദിനുമായി വിക്രം മിശ്രി ചർച്ചകൾ നടത്തും.
Results 1-10 of 94