Activate your premium subscription today
കോൺഗ്രസ് എംപി പ്രിയങ്കാ ഗാന്ധിക്ക് 1984 എന്നെഴുതിയ ബാഗ് സമ്മാനിച്ച് ബിജെപി എംപി അപരാജിത സാരംഗി. ചുവന്ന നിറത്തിൽ രേഖപ്പെടുത്തിയ സംഖ്യകളിൽ നിന്ന് രക്തമിറ്റുവീഴുന്നത് പോലെയാണ് 1984 എഴുതിയിരിക്കുന്നത്. 1984ൽ ഉണ്ടായ സിഖ് വിരുദ്ധ കലാപത്തെ ഓർമിപ്പിച്ചുകൊണ്ടാണ് പ്രിയങ്കയ്ക്ക് ബാഗ് നൽകി ബിജെപി എംപി പ്രതിഷേധിച്ചത്.
ന്യൂഡൽഹി∙ ബിജെപി എംപിമാർ ചേർന്നു തന്നെ തള്ളിയിട്ടെന്ന് കാണിച്ച് കത്തു നൽകി രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ. ലോകസഭാ സ്പീക്കർ ഓം ബിർളയ്ക്കാണ് ഖർഗെ കത്തു നൽകിരിക്കുന്നത്. കുറ്റക്കാരായ ബിജെപി എംപിമാർക്കെതിരെ അന്വേഷണം നടത്തണമെന്നും ഖർഗെ കത്തിൽ ആവശ്യപ്പെട്ടു.
‘‘തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ഞങ്ങൾക്ക് നൽകാമോ?’’ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ ശിവകാശിയിൽനിന്ന് അന്വേഷണങ്ങൾ തൃശൂരിലെ പൂരം നടത്തിപ്പുകാർക്ക് വന്നുതുടങ്ങിയിരിക്കുന്നു. ഇന്നും ഇന്നലെയുമല്ല ‘ശിവകാശി ലോബി’ തൃശൂർ പൂരത്തിൽ കണ്ണുവച്ചു തുടങ്ങിയത്. കേരളത്തിൽ ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ഭാഗമായി ഒരു വർഷം 1500 മുതല്‍ 2000 കോടിയുടെ വെടിക്കെട്ടുകളാണ് നടത്തപ്പെടുന്നത്. ഇതിൽ നല്ലൊരു ഭാഗവും തയാറാക്കുന്നത് വെടിക്കെട്ട് ആശാൻമാർ എന്ന് നമ്മൾ വിളിക്കുന്ന പരമ്പരാഗതമായി വെടിക്കോപ്പുകൾ നിർമിക്കുന്ന കേരളത്തിലെ കലാകാരൻമാരാണ്. ഇവരുടെ അന്നത്തിലാണ് ശിവകാശി ലോബി കണ്ണുവയ്ക്കുന്നത്. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ആനകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മിക്ക വർഷങ്ങളിലും വിവാദമായി ഉയരുന്നതെങ്കിൽ ഇക്കുറി വെടിക്കെട്ടാണ് ആ സ്ഥാനത്ത്. അതിനു കാരണമായതാകട്ടെ കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനവും. കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന് ശേഷമാണ് കേന്ദ്രസർക്കാർ നാലംഗ ഉന്നതതല കമ്മിഷനെ സുരക്ഷ സംബന്ധിച്ച അന്വേഷണത്തിനായി നിയോഗിച്ചത്. പെസോ (പെട്രോളിയം ആൻഡ് എസ്ക്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ) ഉപാധ്യക്ഷൻ ഡോ.എ.കെ. യാദവ്, ഡോ.ആർ. വേണുഗോപാൽ, ഡോ. ജി.എം. റെഡ്ഡി, ഡോ. രാധാകൃഷ്ണൻ എന്നിവരടങ്ങുന്നതായിരുന്നു സമിതി. കമ്മിഷൻ റിപ്പോർട്ട് നൽകിയത് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. കമ്മിഷൻ നിർദേശിക്കാത്ത കാര്യങ്ങൾ വരെ കേന്ദ്രം പുറത്തുവിട്ട റിപ്പോർട്ടിൽ കയറിപ്പറ്റി. ഇതെങ്ങനെ സംഭവിച്ചുവെന്ന ചോദ്യത്തിനും ഉത്തരമില്ല. പെസോയുടെ നിർദേശങ്ങൾക്കു പിന്നിൽ ശിവകാശി ലോബിയുടെ കൈകളാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറിയും പൂരം വെടിക്കെട്ടിന്റെ കൺവീനറുമായ പി. ശശിധരൻ. മനോരമ ഓൺലൈൻ പ്രീമിയത്തിലെ ‘ഇഷ്യു ഒപീനിയനി’ൽ അദ്ദേഹം മനസ്സുതുറക്കുന്നു.
ന്യൂഡൽഹി ∙ ആഭ്യന്തരം, പ്രതിരോധം തുടങ്ങി 11 സുപ്രധാന മന്ത്രാലയങ്ങൾക്കായുള്ള പാർലമെന്ററി സ്ഥിരം സമിതി അധ്യക്ഷരായി ബിജെപി എംപിമാരെ നിയമിച്ചു. വിദേശകാര്യം, വിദ്യാഭ്യാസം, കൃഷി, ഗ്രാമവികസനം എന്നിവയ്ക്കായുള്ള 4 സ്ഥിരം സമിതി അധ്യക്ഷ പദവികളാണ് കോൺഗ്രസിനു ലഭിച്ചത്. ഇതുൾപ്പെടെ 24 പാർലമെന്ററി സ്ഥിരം സമിതികളുടെ അധ്യക്ഷന്മാരുടെയും അംഗങ്ങളുടെ പട്ടിക ഇന്നലെ പാർലമെന്റ് സെക്രട്ടേറിയറ്റ് വിജ്ഞാപനം ചെയ്തു. തൃണമൂൽ കോൺഗ്രസിനും ഡിഎംകെയ്ക്കും രണ്ടു വീതവും ജെഡിയു, ടിഡിപി, എസ്പി, എൻസിപി(അജിത് പവാർ), ശിവസേന(ഷിൻഡെ) എന്നിവയ്ക്ക് ഓരോ അധ്യക്ഷ പദവിയും നൽകി. പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട സമിതിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അംഗമാണ്. മുൻ കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ ആണ് കൽക്കരി, സ്റ്റീൽ മന്ത്രാലയങ്ങളുടെ സമിതിയുടെ അധ്യക്ഷൻ. കർണാടക മുൻമുഖ്യമന്ത്രിയും ബിജെപി എംപിയുമായ ബസവരാജ് ബൊമ്മെയാണ് തൊഴിൽ, ടെക്സ്റ്റൈൽസ്, നൈപുണ്യ വികസന സമിതിയുടെ അധ്യക്ഷൻ. ശശി തരൂരാണ് വിദേശകാര്യസമിതിയുടെ അധ്യക്ഷൻ.
ഈ വർഷം മാർച്ചിലാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഒടുവിൽ മാറ്റമുണ്ടായത്. അന്ന് കേന്ദ്രം ലിറ്ററിന് രണ്ടുരൂപ വീതം കുറയ്ക്കുകയായിരുന്നു. അതോടെ കേരളത്തിൽ വില പെട്രോളിന് 107.56 രൂപയും ഡീസലിന് 96.43 രൂപയുമായി (തിരുവനന്തപുരം വില).
ന്യൂഡൽഹി∙ കർഷകരുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തി വീണ്ടും വിവാദത്തിലായി ബിജെപി എംപിയും നടിയുമായ കങ്കണ റനൗട്ട്. പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സർക്കാർ പിൻവലിച്ച കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്നാണ് കങ്കണ പറഞ്ഞത്. ഇത് കർഷകർ തന്നെ ആവശ്യപ്പെടണമെന്നും കങ്കണ ചൂണ്ടിക്കാട്ടി. തന്റെ ലോക്സഭാ മണ്ഡലമായ മാണ്ഡ്യയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ബിജെപിയും ലീഗും എൽഡിഎഫ് മന്ത്രിസഭയെ വീഴ്ത്താൻചർച്ച നടത്തിയെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതിപക്ഷം സര്‍ക്കാരിനെ താഴെയിറക്കാന്‍ പണി പലതും പയറ്റിയിട്ടും നടക്കാതെ വന്നപ്പോൾ ഒടുവില്‍ ലീഗിനെ മുന്‍നിര്‍ത്തി ബിജെപിയുമായി ചേര്‍ന്ന് കരുക്കള്‍
തന്നെ കാണാനെത്തുന്ന പരാതിക്കാർ ആധാർ കാർഡ് കൊണ്ടുവരണമെന്നും പരാതി വിശദമായി എഴുതി നൽകണമെന്നും നടിയും എംപിയുമായ കങ്കണ റനൗട്ട്. വിനോദ സഞ്ചാരികൾ ഏറെ.െത്തുന്ന ഹിമാചലിൽ, തന്നെ കാണാനെത്തുന്നവർ മാണ്ഡി സ്വദേശികളാണോ എന്നു തിരിച്ചറിയാനാണ് ഇതെന്നു കങ്കണ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ തോറ്റവർപോലും മന്ത്രിപ്രതീക്ഷയുമായി തലസ്ഥാനത്തു തമ്പടിക്കുമ്പോഴാണു ചരിത്രജയത്തിന്റെ സമ്മാനമായി താലത്തിൽവച്ചു നീട്ടിയ മന്ത്രിസ്ഥാനം തൽക്കാലം വേണ്ടെന്ന നിലപാടുമായി സുരേഷ് ഗോപി ഡൽഹിയിൽനിന്നു കഴിഞ്ഞദിവസം നാട്ടിലേക്കു മടങ്ങിയത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രചരിത്രം പ്രമേയമാകുന്നതടക്കം രണ്ടു വർഷത്തിനുള്ളിൽ ചെയ്യാമെന്നേറ്റ, വൻ മുതൽമുടക്കുള്ള നാലു സിനിമകൾ മുടങ്ങിയാൽ ബന്ധപ്പെട്ടവരെല്ലാം പ്രതിസന്ധിയിലാകും എന്നതായിരുന്നു കാരണം! കേന്ദ്രമന്ത്രി സ്ഥാനമോ സിനിമയോ എന്ന ചോദ്യത്തിനു തൽക്കാലം സിനിമ എന്ന തിരഞ്ഞെടുപ്പ് ‘ചരിത്രപരമായ വിഡ്ഢിത്തം’ ആയി മാറുമായിരുന്നെന്നു കരുതുന്നവരേറെ.
ഇത് തീക്കനലുകൾ അണയാത്ത മണ്ണ്. ആഗ്രഹങ്ങളൊഴിഞ്ഞ്, മോക്ഷം തേടി ജനലക്ഷങ്ങള്‍ എത്താൻ കൊതിക്കുന്ന കാശി. പക്ഷേ രാഷ്ട്രീയ ആഗ്രഹങ്ങൾക്ക് വാരാണസിയിലും തീർപ്പില്ല. 2014ൽ, സിറ്റിങ് എംപിയായ ബിജെപിയുടെ സ്ഥാപക നേതാവ് മുരളി മനോഹർ ജോഷിയുടെ അനിഷ്ടത്തിന് മുന്നിൽ മനസ്സലിവില്ലാതെ പ്രധാനമന്ത്രി സ്ഥാനാർഥി നരേന്ദ്ര മോദി മത്സരിച്ച രണ്ടാം മണ്ഡലം. അതേസമയം വാരാണസിയുടെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ അണഞ്ഞുപോയൊരു കനലുണ്ട്. പിറന്ന ആദ്യ തിരഞ്ഞെടുപ്പിൽ സിപിഎം ഒറ്റയ്ക്ക് ജയിച്ച് വിപ്ലവക്കൊടി പാറിച്ച മണ്ഡലങ്ങളിലൊന്ന് വാരാണസിയായിരുന്നു. ഒരുപക്ഷേ ഇന്ന് ഇത് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാവും. എങ്കിൽ ‘വടക്കൻ കേരള’മെന്ന പേരുപോലും സിപിഎമ്മിലൂടെ വാരാണസി സ്വന്തമാക്കിയ നാളുകളുണ്ടായിരുന്നു എന്നു കൂടി പറഞ്ഞാലോ? 2024ൽ രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ലോക്സഭാ മണ്ഡലങ്ങളിൽ ഉത്തർപ്രദേശിലെ വാരാണസിക്ക് മാത്രമായി ഒരു പ്രത്യേകതയുണ്ട്. രാജ്യത്ത് ഒരു പ്രധാനമന്ത്രി സ്ഥാനാർഥി മത്സരിക്കുന്ന ഏക മണ്ഡലമാണ് വാരാണസി. ബിജെപിയൊഴികെ മറ്റൊരു പാർട്ടിക്കോ മുന്നണിക്കോ ആരാണ് തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർഥി എന്ന് പ്രഖ്യാപിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. വാരാണസിയിൽ മൂന്നാം തവണ മത്സരിക്കാനുള്ള നരേന്ദ്ര മോദിയുടെ പത്രിക സ്വീകരിക്കപ്പെട്ടപ്പോൾ കൂടെ മത്സരിക്കാൻ 6 പേർ മാത്രമാണുള്ളത്. ഇവിടെ മത്സരിക്കാൻ പത്രിക നല്കിയ 40 പേരിൽ 33 പേരുടെ പത്രികയും തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ഇതിനൊപ്പം മുഖ്യ എതിരാളികൾ ഇന്ത്യാ മുന്നണിയുടെ
Results 1-10 of 59