Activate your premium subscription today
കോഴിക്കോട്∙ ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം വിട്ട കാർ ചാലിയാറിൽ വീണു. ചാലിയത്തുനിന്ന് ബേപ്പൂരിലേക്കു പോകാൻ ജങ്കാറിലേക്കു കയറ്റാൻ റിവേഴ്സ് ഗിയറിൽ പോകുമ്പോൾ നിയന്ത്രണം വിട്ട കാർ തലകീഴായി പുഴയിൽ പതിക്കുകയായിരുന്നു. ഏഴു പേർക്ക് നിസാര പരുക്കേറ്റു.
യുഎസിലെ സാൻ ഡിയേഗോ നഗരത്തിലെ ശാന്തസമുദ്ര തീരത്തിനു സമീപം കുടിയേറ്റക്കാർ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 3 പേർ മുങ്ങിമരിച്ചു.
കയ്റോ ∙ ഈജിപ്തിലെ ചെങ്കടൽ തീരത്തുള്ള ഹുർഗദയിൽ ടൂറിസ്റ്റ് മുങ്ങിക്കപ്പലിലുണ്ടായ അപകടത്തിൽ ആറ് വിനോദസഞ്ചാരികൾ മരിച്ചു. മരിച്ച വിനോദസഞ്ചാരികളെല്ലാം വിദേശികളാണെന്നാണ് വിവരം. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ബോട്ടിൽ നാൽപതോളം പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 29 പേരെ രക്ഷപ്പെടുത്തി.
കോഴിക്കോട്∙ തിക്കോടിയിൽ മത്സ്യബന്ധനത്തിന് പോയ ചെറുവള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. തിക്കോടി പാലക്കുളങ്ങരകുനി പുതിയവളപ്പിൽ ഷൈജു(40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുതിയവളപ്പിൽ രവി (59), തിക്കോടി പീടികവളപ്പിൽ ദേവദാസ് (59) എന്നിവരെ രക്ഷപ്പെടുത്തി.
മലപ്പുറം ∙ താനൂർ ബോട്ടപകടത്തിന് ഉത്തരവാദികളായവർ എത്ര ഉന്നതരാണെങ്കിലും അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്ന് ജുഡീഷ്യൽ കമ്മിഷൻ. 103 സാക്ഷികളുടെ വിചാരണയും തെളിവെടുപ്പും തിരൂർ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ഇന്നു തുടങ്ങും. 102 ദിവസം നീളും. അപകടത്തിനിടയാക്കിയ സാഹചര്യവും അതിൽ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഉള്ള
ദുബായ് ∙ മറീന ഹാർബറിൽ ബോട്ടിന് തീപിടിച്ചു. ആളപായമില്ല.മറൈൻ പെട്രോൾ സ്റ്റേഷന് സമീപം ഇന്നലെ ഉച്ചയ്ക്കായിരുന്നു അഗ്നിബാധ.
നാവിക സേനാ ബോട്ടും യാത്രാ ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ കാണാതായ മലയാളി ദമ്പതികൾ സുരക്ഷിതർ. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശികളായ മാത്യു ജോർജ്, നിഷ മാത്യു ജോർജ് എന്നിവരെയാണ് കണ്ടെത്തിയത്. അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഇവരുടെ ആറു വയസുകാരൻ മകനെ മാത്രമാണ് ബന്ധുക്കൾക്ക് കണ്ടെത്താൻ സാധിച്ചിരുന്നുള്ളൂ.
മുംബൈ ∙ നഗരത്തെ നടുക്കിയ ബോട്ടപകടത്തിൽ ആദ്യഘട്ടത്തിൽ രക്ഷകരായത് 3 സിഐഎസ്എഫ് ജവാൻമാർ. സിഐഎസ്എഫ് പട്രോളിങ് ബോട്ടായ ഷെറ-1 ൽ കുതിച്ചെത്തിയ ജവാൻമാർ കടലിൽ വീണ 35 പേരെയാണു രക്ഷിച്ചത്. ഗേറ്റ്വേ ഓഫ് ഇന്ത്യയിൽനിന്ന് എലിഫന്റാ ദ്വീപിലേക്കു നൂറിലധികം യാത്രക്കാരുമായി പോവുകയായിരുന്ന നീൽകമൽ യാത്രാബോട്ട് ഇന്ത്യൻ നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചതിനെ തുടർന്നാണ് ബുച്ചർ ദ്വീപിന് സമീപം മറിഞ്ഞത്.
മുംബൈ ∙ അമിതവേഗത്തിൽ നിയന്ത്രണംവിട്ടുവന്ന നാവികസേനാ സ്പീഡ് ബോട്ട് ഇടിച്ചതിനു പിന്നാലെ യാത്രാബോട്ട് ആടിയുലഞ്ഞപ്പോൾ യാത്രക്കാർ കടലിലേക്ക് എടുത്തുചാടിയതാണു മുംബൈ അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നു വിവരം. മുംബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ എലഫന്റാ ഗുഹകളിലേക്കു പോകുകയായിരുന്നു നീൽകമൽ എന്ന ബോട്ട്. ബോട്ടിൽ നൂറിലേറെ യാത്രക്കാർ ഉണ്ടായിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കു മഹാരാഷ്ട്ര സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. നാവികസേന സംഭവം കൃത്യമായി അന്വേഷിക്കുമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
തെക്കൻ ഇറ്റലിയിൽ ലാംപെദൂസ ദ്വീപിനു സമീപം മെഡിറ്ററേനിയൻ കടലിൽ ബോട്ടുമുങ്ങി 44 വിദേശികൾ മരിച്ചതായി സൂചന. അപകടത്തിൽപ്പെട്ട 11 വയസുകാരി പെൺകുട്ടിയെ മൂന്നുദിവസങ്ങൾക്കുശേഷം ലാംപെദൂസ ദ്വീപിന്റെ തീരത്തുനിന്ന് അവശ നിലയിൽ കണ്ടെത്തി. അരക്കെട്ടിൽ ലൈഫ് ജാക്കറ്റും രണ്ട് ടയർ ട്യൂബുകളുമായാണ് പെൺകുട്ടിയെ
Results 1-10 of 169