Activate your premium subscription today
തിരുവനന്തപുരം∙ ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനിൽ ദലിത് സ്ത്രീ മാനസിക പീഡനത്തിന് ഇരയായ സംഭവത്തിൽ പുനരന്വേഷണത്തിന് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷ് ഉത്തരവിട്ടു. ജില്ലാ ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കും. അതേസമയം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ നടത്തിയ അന്വേഷണത്തിൽ, സസ്പെൻഷനിലായ എസ്ഐക്ക് പുറമേ രണ്ടു പൊലീസുകാരുടെ കൂടി വീഴ്ച വ്യക്തമായതിനാൽ അവർക്കെതിരെയും ഉടൻ നടപടിയുണ്ടാകും. മോഷണക്കേസിലെ നടപടിക്രമങ്ങൾ ലംഘിച്ചെന്നു മാത്രമല്ല മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അന്വേഷണത്തിൽ വ്യക്തമായെന്നാണു വിവരം.
തിരുവനന്തപുരം ∙ രണ്ടരപ്പവന്റെ സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനില്‍ 20 മണിക്കൂറോളം മാനസിക പീഡനത്തിന് ഇരയായ ദലിത് യുവതി ബിന്ദു കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത്. സംഭവവുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട എസ്ഐ എസ്.ജെ.പ്രസാദ് ബാബുവിനെ സിറ്റി പൊലീസ് കമ്മിഷണര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. 25 ദിവസത്തിനു ശേഷം മുഖം രക്ഷിക്കാന്‍ പൊലീസ് എടുത്ത നടപടിയില്‍ തൃപ്തിയില്ലെന്ന് ബിന്ദു പറഞ്ഞു. തന്നെ ഏറ്റവും കൂടുതല്‍ മാനസികമായി പീഡിപ്പിച്ച രണ്ടു പൊലീസുകാര്‍ക്കെതിരെയും നടപടി വേണമെന്നും ബിന്ദു ആവശ്യപ്പെട്ടു.
തിരുവനന്തപുരം ∙ രണ്ടര പവൻ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനിൽ ദലിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവം 25 ദിവസത്തിനു ശേഷം പുറത്തറിഞ്ഞതിനു പിന്നാലെ മുഖം രക്ഷിക്കാൻ പൊലീസ് നടപടി. ആരോപണവിധേയനായ പേരൂർക്കട എസ്ഐ എസ്.ജെ.പ്രസാദ് ബാബുവിനെ സിറ്റി പൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തു. പരാതിയിൽ
കണ്ണൂർ∙ പേരൂർക്കടയിൽ വീട്ടുജോലിക്കാരിയായ ആർ.ബിന്ദുവിനെ പൊലീസ് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ സമൂഹമാധ്യമത്തിൽ പ്രതികരിച്ച സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി പോസ്റ്റ് തിരുത്തി. എസ്ഐയെ സസ്പെൻഡ് ചെയ്ത നടപടിയെ സ്വാഗതം ചെയ്തുള്ള പോസ്റ്റിൽ ബിന്ദുവിനെ അപമാനിച്ച മറ്റുള്ളവർക്കെതിരെയും അന്വേഷണം
പാലോട് ∙ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തത് സന്തോഷമുള്ളതാണെങ്കിലും അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്ത് പൊലീസുകാർക്ക് അടക്കമുള്ളവർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് പൊലീസ് സ്റ്റേഷനിൽ മോഷണക്കുറ്റമാരോപിച്ച് പീഡനം സഹിക്കേണ്ടിവന്ന ബിന്ദു. വീട്ടുടമ ഓമന ഡാനിയേലിനെതിരെയും പരാതി നൽകും. കാണാതായ മാല വീട്ടിൽനിന്ന് തന്നെ കിട്ടിയിട്ടും ക്ഷമ പോലും പറയാൻ അവർ ഇതുവരെ തയാറായിട്ടില്ല. താൻ ആത്മഹത്യയുടെ വക്കിലെത്തിയിരുന്നുവെന്നും ഇനി നീതി കിട്ടിയാൽ മാത്രമേ ജീവിക്കാൻ കഴിയുവെന്നും ബിന്ദു പറഞ്ഞു. മാലമോഷണക്കേസിൽ പൊലീസിന്റെ കടുത്ത മാനസിക പീഡനവും അവഹേളനവും ഏൽക്കേണ്ടി വന്നു. കേട്ടാൽ അറയ്ക്കുന്ന അസഭ്യവും ഭീഷണിയുമായിരുന്നു രാത്രി മുഴുവൻ. കുടുംബത്തിന്റെ പിന്തുണ കൊണ്ടുമാത്രമാണ് മാനസിക നില വീണ്ടെടുത്തതെന്നും ബിന്ദു പറഞ്ഞു.
തിരുവനന്തപുരം ∙ സ്വര്‍ണമാല മോഷണം പോയെന്ന പരാതിയില്‍ ദലിത് യുവതി ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് ക്രൂരമായി മാനസിക പീഡനത്തിനിരയാക്കി 25 ദിവസം പിന്നിടുമ്പോള്‍ എസ്ഐയെ സസ്പെന്‍ഡ് ചെയ്ത് മുഖംമിനുക്കാന്‍ പൊലീസ്. അപ്പോഴും ബാക്കിയാകുന്നത് നിയമപാലന സംവിധാനത്തില്‍ ഇപ്പോഴും തുടരുന്ന പുഴുക്കുത്തുകളെക്കുറിച്ചും സാധാരണക്കാര്‍ക്ക് നീതിയുടെ വാതില്‍ എത്രത്തോളം ദുഷ്കരമാണെന്നുള്ളതിനെക്കുറിച്ചുള്ള ആശങ്കകളും ചോദ്യങ്ങളുമാണ്.
തിരുവനന്തപുരം∙ മാലമോഷണത്തിന്റെ പേരില്‍ ദലിത് സ്ത്രീയെ മാനസിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ പേരൂര്‍ക്കട എസ്ഐയ്ക്ക് സസ്പെൻഷൻ. എസ്ഐ പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. ബിന്ദുവിന്റെ ആരോപണത്തിനു പിന്നാലെയാണ് നടപടി. സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടുകയും ആഭ്യന്തര
തിരുവനന്തപുരം∙ സ്വര്‍ണമാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാര്‍ നല്കിയ പരാതിയില്‍, വീട്ടുജോലിക്കാരിയായ ദലിത് സ്ത്രീയെ 20 മണിക്കൂറോളം പൊലീസ് മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. ആഭ്യന്തര അന്വേഷണം നടത്താന്‍ അസി.കമ്മിഷണര്‍ക്കും നിര്‍ദേശം
പാലോട് ∙ സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ, വീട്ടുജോലിക്കാരിയായ ദലിത് സ്ത്രീക്ക് 20 മണിക്കൂറോളം പൊലീസിന്റെ മാനസിക പീഡനം. ഒടുവിൽ, മോഷ്ടിക്കപ്പെട്ടെന്നു കരുതിയ 18 ഗ്രാം സ്വർണമാല അതേ വീട്ടിൽതന്നെ കണ്ടെത്തിയെങ്കിലും സ്ത്രീ കുറ്റം സമ്മതിച്ചെന്നു കാട്ടി എഫ്ഐആർ റദ്ദാക്കാതെ പൊലീസ് തുടർനിയമ നടപടിക്ക് ! ഇതോടെ കഴിഞ്ഞ മാസം 23നു നടന്ന സംഭവത്തിൽ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും യുവതി പരാതി നൽകി.
കൊല്ലം ∙ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ ദലിത് യുവാവിനെ മർദിച്ച സംഭവത്തിൽ സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന സിഐ വിശ്വംഭരൻ, എസ്ഐ ഡി.ജെ.ശാലു എന്നിവർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി. കൊട്ടാരക്കര എസ്സി, എസ്ടി കോടതിയാണ് ഇവർക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയത്. ഉദ്യോഗസ്ഥർ കുറ്റം ചെയ്തതായി
Results 1-10 of 91