Activate your premium subscription today
1940 ഡിസംബർ 11 പുലർച്ചെ. ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിലെ ഒരു പാലത്തിനു സമീപം നടുറോഡിൽ നനഞ്ഞു കുതിർന്ന വേഷത്തിൽ ഒരു യുവതിയെ രണ്ട് ട്രക്ക് ഡ്രൈവർമാർ കണ്ടെത്തി. അവൾക്ക് പറയാനുള്ളത് പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ യുഎസിനെ പിടിച്ചുകുലുക്കിയ കാര്യങ്ങളായിരുന്നു. ഒരുപക്ഷേ ലോകം കണ്ട ഏറ്റവും മികച്ച നിയമപ്പോരാട്ടത്തിലേക്കുള്ള തുടക്കം കൂടിയായിരുന്നു അത്. തന്റെ ഡ്രൈവർ ജോസഫ് സ്പെൽ നാലു തവണ ബലാത്സംഗം ചെയ്തെന്നും പിന്നീട് നദിയിലേക്കു വലിച്ചെറിഞ്ഞെന്നുമായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. പിറ്റേന്ന് ന്യൂയോർക്ക് ടൈംസിലെ ആ സെൻസേഷനൽ വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു: ‘Mrs J K Strubing is kidnapped and hurled off bridge by butler’. ആരായിരുന്നു ഈ ജെ.കെ. സ്ട്രബിങ്? അമേരിക്കയിലെ കണക്റ്റിക്കട്ടിലെ ഒരു പ്രഭ്വി. റൗണ്ട് ഹിൽ റോഡിലെ സ്ട്രബിങ് എസ്റ്റേറ്റ് ഉടമ ജോൺ കെ. സ്ട്രബിങ്ങിന്റെ ഭാര്യ. പ്രിൻസ്റ്റൻ സർവകലാശാലയിലെ സ്റ്റാർ അത്ലിറ്റ് ആയിരുന്നു ജോൺ, ന്യൂയോർക്കിലെ പരസ്യ മേഖലയിലെ അതികായന്മാരിലൊരാൾ. എലനോറിന്റെ പിതാവ് ധനകാര്യ വിദഗ്ധനായിരുന്നു, ഫിലാഡൽഫിയ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ബോർഡ് ഓഫ് ഗവർണേഴ്സ് മുൻ അംഗവും. ചുരുക്കത്തിൽ സമൂഹത്തിൽ ആരാധിക്കപ്പെടുന്ന ഒരു മാന്യ വനിത. എങ്ങനെയാണ് പാതിരാവിൽ അവർ ആ പാലത്തിനു മുകളിലെത്തിയത്? ആരാണ് അവരെ ബലാത്സംഗം ചെയ്തത്? എങ്ങനെയാണ് ആ സംഭവം അമേരിക്കയില് കോളിളക്കം സൃഷ്ടിച്ചത്?
2005 ഓഗസ്റ്റ് 8 തിങ്കൾ. പതിവുപോലെ ബ്രസീലിലെ ഫോർട്ടലീസ നഗരത്തിലെ ‘ബാങ്കോ സെന്ട്രൽ ദു ബ്രസീലിന്റെ’ (ബിസിബി) കവാടങ്ങൾ തുറന്നു. ബ്രസീലിന്റെ കേന്ദ്ര ബാങ്കാണത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്ന നിർണായക പണമിടപാടു കേന്ദ്രം. സമയം രാവിലെ എട്ടായിരിക്കുന്നു. ബാങ്കിലെ ജീവനക്കാർ ഓരോരുത്തരായി എത്തിതുടങ്ങിയിട്ടേയുള്ളൂ. ബാങ്കിടപാടുകളുടെ ഭാഗമായി പണം പരിശോധിക്കുന്നതിന് സേഫ് റൂമിൽ കയറിയ ജീവനക്കാർ പക്ഷേ ഒന്നടങ്കം ഞെട്ടി. തൊട്ടുപിന്നാലെ കാട്ടുതീ പോലെ ആ വാർത്ത ബ്രസീലിലാകെ പരന്നു, രാജ്യത്തെ പിടിച്ചുകുലുക്കാന് പോന്ന വാർത്ത. ബ്രസീലിന്റെ കേന്ദ്ര ബാങ്ക് കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. കോടികണക്കിനു രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ള എന്നു പിന്നീട് കാലം സാക്ഷ്യപ്പെടുത്തിയ കവർച്ചയായിരുന്നു അത്. ബ്രസീലിന്റെ കേന്ദ്ര ബാങ്കായതിനാൽ തന്നെ നോട്ടുകളുടെ വിതരണവും മറ്റു കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത് ബിസിബിയിലായിരുന്നു. മാത്രവുമല്ല, അണുവിട പിഴയ്ക്കാത്ത സുരക്ഷാ സംവിധാനങ്ങളും ബാങ്കിന്റെ പ്രത്യേകതയായിരുന്നു. കവർച്ച നടക്കുന്ന സമയത്തും മോഷൻ ഡിറ്റക്റ്ററുകൾ, നിരീക്ഷണ ക്യാമറകൾ തുടങ്ങിയ എല്ലാ സുരക്ഷാ സംവിധാനങ്ങളും ബിസിബിയിലുണ്ടായിരുന്നു. മാത്രവുമല്ല, ഒരു കവർച്ചക്കാരനും തകർക്കാനാകാത്തത്ര കരുത്തുറ്റ ഭിത്തികളും ബാങ്കിന്റെ പ്രത്യേകതയായിരുന്നു. ഇതെല്ലാം ഉണ്ടായിട്ടും ബാങ്കിലേക്കു കടക്കാൻ മോഷ്ടാക്കൾ ഒരു വഴി കണ്ടെത്തി. സുരക്ഷാ മാർഗങ്ങളെല്ലാം ഭേദിച്ച് അവർ ആ ബാങ്കിൽനിന്നു കൈക്കലാക്കിയത് 16 കോടി ബ്രസീലിയൻ റിയലായിരുന്നു. ഏകദേശം 240 കോടി ഇന്ത്യൻ രൂപ! തുടരന്വേഷണങ്ങളുടെ ഭാഗമായി രണ്ടു കോടി ബ്രസീലിയൻ റിയലിനടുത്ത് (30 കോടി ഇന്ത്യൻ രൂപ) കണ്ടെത്തിയെങ്കിലും ബാക്കി വരുന്ന 14 കോടി ബ്രസീലിയൻ റിയാൽ ഇന്നും കാണാമറയത്താണ്. 210 കോടിയോളം രൂപ വരും അത്. എങ്ങനെയാണു വൻ സുരക്ഷ മാർഗങ്ങളെയെല്ലാം ഭേദിച്ച് ബിസിബിയിൽ ആ കവർച്ച നടന്നത്? സുരക്ഷാ മാർഗങ്ങളെ ഭേദിച്ച് അകത്തു കടക്കാൻ മോഷ്ടാക്കൾ കണ്ടെത്തിയ
ജർമനിയിലേക്ക് കുടിയേറാനും മികച്ച തൊഴിലും വരുമാനവും നേടാനും വീട്ടുകാരെ അവിടേക്കു കൊണ്ടുപോകാനുമെല്ലാമുള്ള പദ്ധതികൾ എന്തെല്ലാമാണ്? ഈ ചോദ്യത്തിനുള്ള ഉത്തരം പോയ വാരം മനോരമ ഓൺലൈൻ പ്രീമിയം സന്ദർശിച്ച എല്ലാ വായനക്കാർക്കും നിസ്സംശയം പറയാൻ സാധിക്കും. ഇതുമാത്രമല്ല, കുഴഞ്ഞുവീണു മരിച്ചതെന്നു കരുതി എഴുതിത്തള്ളിയ തായ്ലൻഡിലെ മരണങ്ങൾ വർഷങ്ങൾക്കിപ്പുറം സയനൈഡ് കൊലപാതകങ്ങളായി മാറിയതെങ്ങനെയാണ്? വായുവില്ലാതെ, വെളിച്ചം കിട്ടാതെ നരകജീവിതം സമ്മാനിക്കുന്ന ലബനനിലെ തുരങ്കങ്ങൾ എങ്ങനെയാണ് ഇസ്രയേലിന്റെയും പേടിസ്വപ്നമാകുന്നത്? ഇന്ത്യയിൽ സതി സമ്പ്രദായം നിരോധിച്ച് വർഷങ്ങൾക്ക് ശേഷവും എങ്ങനെയാണ് രാജസ്ഥാനിൽ ആ ദുരാചാരം ആഘോഷത്തോടെ നടപ്പിലായത്? പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ കേന്ദ്രസർക്കാർ നിയമിച്ച കമ്മിഷന്റെ ശുപാർശകൾ എന്തുകൊണ്ടാണ് വിവാദമായത്? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾക്കുള്ള ഉത്തരവും അവർക്ക് സുപരിചതമാണ്. ഇവയിൽ നിന്ന് ‘ടോപ് 5’ പൊസിഷനുകൾ സ്വന്തമാക്കിയ ചോദ്യങ്ങളും അവയുടെ വിശദമായ ഉത്തരങ്ങളും ഒരിക്കൽകൂടി അറിയാൻ അവസരമൊരുക്കുകയാണിവിടെ...
കുഴഞ്ഞുവീണു മരിച്ചു എന്നെഴുതിത്തള്ളാമായിരുന്ന ഒരു കേസ്. അങ്ങനെയായിരുന്നു തായ്ലൻഡ് സ്വദേശിയായ മുപ്പത്തിരണ്ടുകാരി കോയ്യുടെ മരണം. മുൻകൂട്ടി അറിയാതിരുന്ന ഹൃദ്രോഗമാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാരും വിധിയെഴുതി. പക്ഷേ, വീട്ടിൽനിന്ന് പൂർണ ആരോഗ്യത്തോടെ പുറത്തേക്ക് പോയ മകൾ, അതേവരെ അറിവില്ലാത്ത ഒരു അസുഖം മൂർച്ഛിച്ച് മരിച്ചു എന്ന് വിശ്വസിക്കാൻ കോയ്യുടെ അമ്മയ്ക്ക് മനസ്സുവന്നില്ല. പിന്നാലെയാണ് മകളുടെ ഫോണുകളും പണവും വിലകൂടിയ ബാഗും നഷ്ടപ്പെട്ടു എന്നുകൂടി അവരറിയുന്നത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി കോയ്യുടെ അമ്മ പൊലീസിൽ പരാതി നൽകി. മരണസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തിലേക്കും പൊലീസിന്റെ അന്വേഷണമെത്തി. അവരുടെ കാറിൽ നിന്ന് പൊലീസ് സയനൈഡ് കൂടി കണ്ടെത്തിയതോടെ ആകസ്മികമായിരുന്നില്ല, കോയ്യുടെ മരണം എന്ന് തെളിഞ്ഞു. പക്ഷേ, തായ്ലൻഡ് അന്നോളം കണ്ട ഏറ്റവും വലിയ പരമ്പരക്കൊലയാളിയുടെ യഥാർഥ മുഖം പുറത്തുവരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ...
1972 നവംബർ 14. മഹാരാഷ്ട്രയിലെ ഒരു കൊച്ചു ഗ്രാമത്തിൽ ഉച്ചനേരത്ത് പശുക്കളെ നോക്കാനിറങ്ങിയ 11 വയസ്സുകാരി ഗയാബായിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാവുന്നത് അന്നാണ്. ഗ്രാമമൊട്ടാകെ അവളെ തിരഞ്ഞിറങ്ങിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. രാപകലുകൾ നീണ്ട തിരച്ചിലുകൾക്കൊടുവിൽ ജീവനറ്റ്, സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റപ്പെട്ട നിലയിൽ രണ്ടു ദിവസത്തിനുശേഷം അവളുടെ മൃതദേഹം കണ്ടെത്തി. പട്ടാപ്പകൽ പെൺകുട്ടികൾ അപ്രത്യക്ഷരാവുന്നതിന്റെ തുടക്കം മാത്രമായിരുന്നു അത്. പുറത്തിറങ്ങാൻ ജനങ്ങൾ പേടിച്ചു. പുറത്തുനിന്നൊരാളും ആ ഗ്രാമത്തിലേക്ക് വരാതായി. 1972 മുതൽ 1974 വരെ നീണ്ടു നിന്നു ആ കൊലപാതക പരമ്പര. ദുരൂഹമായ കൊലകൾക്ക് പിന്നിലെ കാരണമറിയാതെ പൊലീസ് കുഴങ്ങി. സംശയങ്ങൾ പലർക്കു നേരെയും നീണ്ടെങ്കിലും തെളിവുകളുടെ അഭാവം അന്വേഷണത്തെ വഴിമുട്ടിച്ചു. കൊലകൾ നടന്ന് 5 പതിറ്റാണ്ട് പൂർത്തിയായെങ്കിലും ദുരൂഹമായി കൊല്ലപ്പെട്ട ആ പെൺകുട്ടികൾ ഗ്രാമം വിട്ടുപോയിട്ടില്ലെന്ന് അവിടെയുള്ളവർ ഇന്നും വിശ്വസിക്കുന്നു. മഹാരാഷ്ട്രയിലെ മന്വത് എന്ന ഗ്രാമത്തിന് കുപ്രസിദ്ധി നേടിക്കൊടുത്ത ആ കൊലകൾക്ക് പിന്നിൽ ആരായിരുന്നു? കുറ്റക്കാരെ കോടതി എങ്ങനെ പിടികൂടി, അവർക്ക് എന്തു ശിക്ഷ ലഭിച്ചു? ആ കഥയാണിത്.
രാഷ്ട്രപതിയായി അധികാരമേറ്റ് രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് പുണെ യേർവാഡ ജയിലിൽനിന്നും സഹോദരിമാരായ രണ്ട് സ്ത്രീകള് സമർപ്പിച്ച ദയാഹർജി പ്രണബ് മുഖർജി പരിഗണിച്ചത്. വധശിക്ഷയ്ക്ക് മേൽക്കോടതി വിധിച്ചവർക്ക് തൂക്കുകയറിൽനിന്നും രക്ഷപ്പെടാനുള്ള അവസാന പ്രതീക്ഷയാണ് ദയാഹർജി. രാഷ്ട്രപതിയുടെ തീരുമാനത്തിന് ജീവന്റെ വില. ഇവിടെ പ്രത്യേകത അത് രണ്ട് ജീവനുകളായിരുന്നു എന്നത് മാത്രമായിരുന്നില്ല. പകരം സ്വതന്ത്ര ഇന്ത്യയിൽ ഒരുമിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് സ്ത്രീകളുടെ ദയാഹർജി എന്നതായിരുന്നു. (സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയയാക്കുന്നത് 1955 ജനുവരി മൂന്നിന് തിഹാർ ജയിലിലാണ്. മൂന്നു പെൺകുട്ടികളെ വിഷം നൽകി കൊലപ്പെടുത്തിയതിനായിരുന്നു രത്തൻ ബായി ജെയിനിന് അന്ന് വധശിക്ഷ നൽകിയത്). തീർച്ചയായും ഇതെല്ലാം അന്ന് രാഷ്ട്രപതി ചിന്തിച്ചിരിക്കണം. ഒടുവിൽ പ്രണബിന്റെ തീരുമാനം വന്നു; മാധ്യമങ്ങളിൽ സഹോദരിമാരുടെ ദയാഹർജി രാഷ്ട്രപതി തള്ളിയെന്ന വാർത്തയും. കുട്ടികളുടെ പ്രത്യേകിച്ച് പെൺമക്കളുടെ എല്ലാമെല്ലാം അവരുടെ അമ്മയായിരിക്കും. നല്ലതും ചീത്തയുമായ കാര്യങ്ങളിൽ മക്കളെ ഉപദേശിച്ചും ശകാരിച്ചും അമ്മ നേർവഴികാട്ടും. എന്നാൽ അഞ്ജനാബായി മക്കളായ രേണുകയേയും സീമയേയും പഠിപ്പിച്ചത് നല്ല പാഠങ്ങളായിരുന്നില്ല. അഞ്ജനയുടെ ശിക്ഷണത്തിൽ പെൺമക്കള് വഴിതെറ്റി എത്തിയതോ തൂക്കുമരത്തിന്റെ ചുവട്ടിലും. 1990 മുതൽ ആറ് വർഷക്കാലം ഇന്ത്യയെ, പ്രത്യേകിച്ച് മഹാരാഷ്ട്രയെ ഭീതിയിലാഴ്ത്തിയ മൂന്ന് സ്ത്രീകളുടെ ക്രൂരത... കുഞ്ഞുങ്ങളെ തട്ടിയെടുത്ത് ചൂണ്ടയിലെ ഇരകൾ പോലെ ഉപയോഗിച്ച്, കൊലപ്പെടുത്തി ഉപേക്ഷിച്ച അമ്മയുടെയും രണ്ട് പെൺമക്കളുടെയും പേടിപ്പെടുത്തുന്ന കഥ കൂടിയാണത്.
Results 1-6