Activate your premium subscription today
തിരുവനന്തപുരം ∙ ബന്ധുക്കൾ ഡയറക്ടർമാരായ കമ്പനികൾക്കു മാലിന്യനീക്ക കരാർ നൽകിയതു വഴി 182 കോടിയുടെ ക്രമക്കേട് ശശിധരൻ കർത്തായും മറ്റും നടത്തിയതായും എസ്എഫ്ഐഒ റിപ്പോർട്ടിലുണ്ട്. ഇതുൾപ്പെടെ 3 കുറ്റകൃത്യങ്ങളാണ് എസ്എഫ്ഐഒ കണ്ടെത്തിയത്.
ബാങ്കോക്ക് ∙ മ്യാൻമറിനെ തകർത്ത ഭൂകമ്പത്തിൽ മരണം 2719 ആയി. 4521 പേർക്ക് പരുക്കേൽക്കുകയും 441 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. സഹായമെത്താൻ ഇനിയും സ്ഥലങ്ങൾ ബാക്കിയുള്ളതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത. വെള്ളത്തിന്റെയും മരുന്നുകളുടെയും ക്ഷാമം രൂക്ഷമാണെന്നും പകർച്ചവ്യാധികൾക്കുള്ള സാധ്യത ഉണ്ടെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. തുറസ്സായ സ്ഥലങ്ങളിലാണ് വീടുകൾ നഷ്ടപ്പെട്ടവർ കഴിയുന്നത്.
പത്തനംതിട്ട ∙ വയനാട്ടിൽ മുണ്ടക്കൈ–ചൂരൽമല പുനരധിവാസ പദ്ധതിയിൽ നിർമിക്കുക ഭൂകമ്പങ്ങളെ പ്രതിരോധിക്കുന്ന കെട്ടിടങ്ങൾ. ഇഷ്ടികയുടെ ബലത്തിൽ മാത്രം കെട്ടിയുയർത്തുന്നതിനു പകരം കമ്പിയും കോൺക്രീറ്റ് തൂണുകളും കൂടി ഉപയോഗിക്കുന്ന രീതിയിലാകും നിർമാണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് പറഞ്ഞു.
കോട്ടയം ∙ കനത്ത ചൂടിനു പുറമേ അന്തരീക്ഷത്തിലെ അൾട്രാ വയലറ്റ് (യുവി) കിരണങ്ങളുടെ തോത് ഉയരുന്നത് സംസ്ഥാനത്തെ ജനജീവിതം ദുരിതപൂർണമാക്കുന്നു. കൊല്ലം, ഇടുക്കി ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ ഉയർന്ന യുവി ഇൻഡക്സ് 7 ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ 6, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ 5 എന്നിങ്ങനെയാണ് ഉയർന്ന യുവി ഇൻഡക്സ് രേഖപ്പെടുത്തിയത്.
കൽപറ്റ∙ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിനായുള്ള അന്തിമ ഗുണഭോക്തൃ പട്ടികയില്‍ 402 ഗുണഭോക്താക്കള്‍. കരട് 2 ബി അന്തിമ പട്ടികയും അംഗീകരിച്ചതോടെയാണ് ആകെ ഗുണഭോക്താക്കളുടെ എണ്ണം 402 ആയത്. പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളുടെയും അപേക്ഷയുടെയും അടിസ്ഥാനത്തില്‍
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുത്തിയത് കൊട്ടാരക്കരയിലും കോന്നിയിലും മൂന്നാറിലും. യുവി ഇൻഡക്സ് 10 ആണ് ഇവിടെ രേഖപ്പെടുത്തിയത്. ചങ്ങനാശേരിയിലും പൊന്നാനിയിലും ചെങ്ങന്നൂരിലും യുവി എൻഡക്സ് 9 ആണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ യുവി സൂചികയാണ് പുറത്തുവന്നിരിക്കുന്നത്.
കൊച്ചി ∙ മുണ്ടക്കൈ - ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിനായി ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള നെടുമ്പാല എസ്റ്റേറ്റ് തല്ക്കാലം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ.
ന്യൂഡൽഹി ∙ ടിബറ്റിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ടിബറ്റിലുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.44നാണ് ഭൂചലനമുണ്ടായത്. അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ ഭൂചലനത്തിന്റെ ആഘാതമുണ്ടായി.ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ടിബറ്റിലുണ്ടായിരുന്നു.
ഹൈദരാബാദ് ∙ തെലങ്കാനയിലെ നാഗർകർണുലിൽ മണ്ണിടിഞ്ഞ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം നാലാം ദിവസവും ദുഷ്കരമായി തുടരുന്നു. രക്ഷാപ്രവർത്തകർക്ക് തെർമൽ ഫിഷിങ് ബോട്ടിന്റെ സഹായത്തോടെ അപകടം നടന്ന സ്ഥലത്ത് എത്താൻ കഴിഞ്ഞതായി ജില്ലാ കലക്ടർ ബി. സന്തോഷ് പറഞ്ഞു. സ്നിഫർ നായ്ക്കളെ എത്തിച്ചു തിരച്ചിൽ തുടരാനാണ് ആലോചിക്കുന്നത്. മണ്ണിന്റെ സ്ഥിരത, മറ്റ് പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരം ദേശീയ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എൻജിആർഐ ) ഇന്ന് നൽകും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും ഭാവി പദ്ധതികൾ തയാറാക്കുന്നതെന്നും ജില്ലാ കലക്ടർ പറഞ്ഞു.
ന്യൂഡൽഹി ∙ കഴിഞ്ഞ വർഷമുണ്ടായ പ്രളയം, ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ് എന്നിവയുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശ് അടക്കം 5 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദുരന്ത പ്രതികരണ നിധിയിൽ (എൻഡിആർഎഫ്) നിന്ന് 1,554.99 കോടി രൂപ അധികസഹായമായി അനുവദിച്ചു. ആന്ധ്രപ്രദേശ് (608.08 കോടി), നാഗാലാൻഡ് (170.99 കോടി), ഒഡീഷ (255.24 കോടി), തെലങ്കാന (231.75 കോടി), ത്രിപുര (288.93 കോടി) എന്നീ സംസ്ഥാനങ്ങൾക്കാണ് പണം അനുവദിച്ചിരിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതലസമിതിയാണ് (എച്ച്എൽസി) ഇതിന് അംഗീകാരം നൽകിയത്.
Results 1-10 of 84