Activate your premium subscription today
ആത്മപരിശോധനകളിലൂടെ സ്ഫുടംചെയ്തെടുത്ത നവീകരണം എന്നതോളം വിലപിടിപ്പുള്ളതായി കോൺഗ്രസിനുമുന്നിൽ ഇപ്പോൾ മറ്റൊന്നുമില്ല. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു മുൻപ് കോൺഗ്രസിൽ ഇപ്പോഴുണ്ടായ നിർണായകമായ നേതൃമാറ്റങ്ങളിൽ ആ നവീകരണചിന്തയുണ്ടെന്നുവേണം വിചാരിക്കാൻ
ലോകം യുദ്ധം ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ, ഇന്ത്യ– പാക്ക് അതിർത്തിസംഘർഷത്തിനു താൽക്കാലികവിരാമം കുറിച്ച് ഇരുരാജ്യങ്ങളും ശനിയാഴ്ച വൈകിട്ടു വെടിനിർത്തൽ പ്രഖ്യാപിച്ചത് സമാധാനം പുലരുമെന്ന പ്രതീക്ഷ ലോകത്തിനു നൽകുകയും ചെയ്തു. എന്നാൽ, ഈ പ്രഖ്യാപനത്തിനു പിന്നാലെതന്നെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു പ്രകോപനമുണ്ടായത് വീണ്ടും സാഹചര്യം വഷളാക്കി.
പ്രതിദിനം ആയിരക്കണക്കിനു രോഗികളെത്തുന്ന കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറി നൽകുന്ന മുന്നറിയിപ്പ് അതീവ ഗൗരവമുള്ളതാണ്. ഏതു സാഹചര്യവും നേരിടാനാവുംവിധം, സംസ്ഥാനത്തെ ആശുപത്രികളിൽ സുരക്ഷാസംവിധാനങ്ങൾ കുറ്റമറ്റു സജ്ജമാക്കണമെന്നുകൂടി ഓർമിപ്പിക്കുകയാണ് ഈ സംഭവം.
ഒട്ടേറെ ആകാശവിജയങ്ങളിൽ മായാത്ത കയ്യൊപ്പിട്ട്, ഒരു ജീവിതം എത്രത്തോളം ധന്യവും സഫലവുമാക്കാം എന്ന മഹനീയ പാഠം ബാക്കിയാക്കിയാണു ഡോ.കെ.കസ്തൂരിരംഗന്റെ വേർപാട്. എൺപത്തിനാലാം വയസ്സിൽ, ആയിരം പൂർണചന്ദ്രപ്രഭ കണ്ടു കണ്ണടച്ച ലോകപ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്ആർഒ ചെയർമാനുമായിരുന്ന കസ്തൂരിരംഗൻ ഒരിക്കൽ രാഷ്ട്രത്തിനുവേണ്ടി കണ്ട പ്രിയ ചാന്ദ്രസ്വപ്നമാണല്ലോ പിൽക്കാലത്ത് ചന്ദ്രയാൻ എന്ന ചരിത്രമായത്.
സംസ്ഥാനം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നത് പുതുമയില്ലാത്ത വിവരമാണ്. എന്നാൽ, സർക്കാരിന്റെയും സിപിഎമ്മിന്റെയും പ്രതിഛായ വെള്ളപൂശിയെടുക്കാൻ ഖജനാവിൽനിന്നു പണം വാരിക്കോരി ചെലവിടുമ്പോൾ ഈ വിചാരമുണ്ടാകാറില്ല. സർക്കാർവിലാസം അനിയന്ത്രിത ധൂർത്തിന്റെ ഏറ്റവും പുതിയ അധ്യായത്തിനാണ് തിങ്കളാഴ്ച സാഘോഷം തുടക്കംകുറിച്ചിരിക്കുന്നത്.
കോഴിക്കോട്∙ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ യശ്ശസിനെ ഇടിച്ചുകയറിയും പിടിച്ചുതള്ളിയും അപകീർത്തിപ്പെടുത്തരുതെന്ന മുന്നറിയിപ്പുമായി കോൺഗ്രസ് മുഖപത്രമായ വീക്ഷണം. കോഴിക്കോട് ഡിസിസി ഓഫിസ് ഉദ്ഘാടനത്തോട് അനുബന്ധിച്ചുണ്ടായ ഉന്തും തള്ളും മുൻനിർത്തിയാണ് നേതാക്കൻമാരുടെ പ്രവർത്തിയെ രൂക്ഷമായി വിമർശിച്ച് മുഖപ്രസംഗം.
തൊഴിൽ തേടുന്ന യുവതയുടെ നെഞ്ചിലെ വിങ്ങലും വേവലാതിയും തിരിച്ചറിയുന്ന ആർക്കും അവഗണിക്കാൻ കഴിയുന്നതല്ല സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന വനിതാ സിവിൽ പൊലീസ് ഓഫിസർ (സിപിഒ) റാങ്ക് ഹോൾഡർമാരുടെ സമരം. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ രണ്ടു മാസത്തിലേറെയായി നടത്തുന്ന അനിശ്ചിതകാല സമരത്തിനെതിരെ സ്വീകരിച്ച നിലപാടുതന്നെയാണ് സർക്കാരിന് വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സ് സമരത്തോടും. തങ്ങളുടേതല്ലാത്ത ഏതു സമരത്തെയും പരമാവധി ഇകഴ്ത്തിക്കാട്ടുന്നതും അധിക്ഷേപിക്കുന്നതും ശീലമാക്കിയ സിപിഎമ്മിന് ഈ സമരക്കാർ ശത്രുക്കളായതിൽ അദ്ഭുതമില്ല.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യപ്രതികളിലൊരാളായ തഹാവൂർ ഹുസൈൻ റാണയെ 16 വർഷത്തിനുശേഷം ഇന്ത്യൻ നിയമത്തിനു മുന്നിലെത്തിക്കാനായത് രാജ്യത്തിന്റെ നയതന്ത്ര –നിയമ മേഖലകൾ കൈകോർത്തുനേടിയ വിജയം തന്നെയാണ്.
വീട്ടിലെ പ്രസവം എന്ന ജീവൻവച്ചുള്ള ഞാണിന്മേൽക്കളിയിൽ ഒരു യുവതികൂടി ബലിയാടായിരിക്കുന്നു. പെരുമ്പാവൂർ അറയ്ക്കപ്പടി പ്ലാവിൻചുവട് കൊപ്രമ്പിൽ കുടുംബാംഗം അസ്മ എന്ന മുപ്പത്തഞ്ചുകാരി. മലപ്പുറം ചട്ടിപ്പറമ്പിലെ വീട്ടിൽവച്ച് പ്രസവത്തിനിടെയാണ് സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച മരണം സംഭവിച്ചത്.
പരീക്ഷയും മൂല്യനിർണയവും ഫലപ്രഖ്യാപനവുമൊക്കെ കുറ്റമറ്റു നടത്താൻ ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥ പരീക്ഷ എഴുതുന്നവർക്കെതിരെയുള്ള കുറ്റംതന്നെയാണ്. വിദ്യാർഥികളുടെയും തൊഴിലന്വേഷകരുടെയും കഠിനാധ്വാനവും പ്രതീക്ഷകളുമൊക്കെ ചേർന്നതാണ് ഉത്തരക്കടലാസിന്റെ മൂല്യം. അതുകൊണ്ടുതന്നെ, അശ്രദ്ധകൊണ്ടും ഉത്തരവാദിത്തമില്ലായ്മകൊണ്ടും പരീക്ഷാനടപടികളിൽ കളങ്കമേൽപിക്കുന്നവർ കടുത്തതെറ്റാണു ചെയ്യുന്നത്.
Results 1-10 of 1494