Activate your premium subscription today
ഇനി സോളറിലേക്ക് മാറിയാലോ? കെഎസ്ഇബിയുടെ വൈദ്യുതി നിരക്കു വർധന വന്നപ്പോൾ എത്രയോ മലയാളികൾ ഈ ചോദ്യം മനസ്സിൽ ചോദിച്ചിട്ടുണ്ടാവും. നിരക്കുവർധന എന്ന ഒറ്റക്കാരണത്താൽ വീട്ടിൽ സോളർ നിലയം സ്ഥാപിക്കുന്നത് ലാഭകരമാണോ? ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജം എത്തിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ നടപ്പാക്കിയ പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജനയ്ക്കു കയ്യടിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതിയിൽ രാജ്യത്ത് നാലാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ് നമ്മൾ. അതിനിടെയാണ് കെഎസ്ഇബിയുടെ നിരക്കു വർധന. ഇനിയുള്ള കാലവും നിരക്ക് വർധന തുടരും എന്ന സൂചനയും സര്‍ക്കാർ നൽകിക്കഴിഞ്ഞു. വൈദ്യുതി ഉപയോഗിക്കുന്ന സമയം അടിസ്ഥാനമാക്കി വരെ കറന്റ് ബില്ലു വരുമെന്നറിയുമ്പോള്‍, ജനം സോളറിലേക്ക് മാറുന്നതിനെക്കുറിച്ച് കാര്യമായിത്തന്നെ ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ്. വൈദ്യുത ബില്ലിലെ വർധനയിൽ നിന്നും രക്ഷപ്പെടാൻ നിലവിലുള്ള മികച്ച മാർഗം സോളർ നിലയം സ്ഥാപിക്കലാണ്. എന്നാൽ ലക്ഷങ്ങൾ ചെലവുള്ള സോളറിലേക്ക് എടുത്തുചാടും മുൻപ് എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്? സോളർ നിലയം സ്ഥാപിക്കുന്നതിൽ വർഷങ്ങൾ പാരമ്പര്യമുള്ള കമ്പനികൾ, സോളർ സ്ഥാപിച്ച വീട്ടുടമകൾ, ഇതിനായി പഠനങ്ങൾ നടത്തുന്നവർ അവരുടെ അനുഭവങ്ങൾ, മുന്നറിയിപ്പുകൾ എല്ലാം ചേർത്തുവയ്ക്കുകയാണ് ഇവിടെ.
തിരുവനന്തപുരം∙ നിർമാണം പൂർത്തിയാകാത്തതോ അനിശ്ചിതമായി നീണ്ടു പോകുന്നതോ ആയ വില്ല, അപ്പാർട്മെന്റ് പ്രോജക്ടുകളിൽ ഉൾപ്പെടുന്ന വീട്ടുകാർക്ക് സ്വന്തം വീട്ടിലേക്കു മാത്രമായി വൈദ്യുതി കണക്ഷന് അപേക്ഷിക്കാം.
തിരുവനന്തപുരം∙ ലക്ഷങ്ങൾ ചെലവഴിച്ച് തയാറാക്കിയ പട്ടിക ഫയലിൽ പൂഴ്ത്തി കെഎസ്ഇബിയിൽ ഡയറക്ടർ തസ്തികകളിലേക്കു പുതിയ നിയമനം നടത്താൻ ഊർജ വകുപ്പ് സേർച് കമ്മിറ്റി രൂപീകരിച്ചു. ഇലക്ട്രിക്കൽ, സിവിൽ ഡയറക്ടർമാരെ കണ്ടെത്താനാണ് സേർച് കമ്മിറ്റി. നേരത്തേ ഈ തസ്തികകളിലേക്കു നിയമനത്തിന് 17 ലക്ഷത്തോളം രൂപ ചെലവഴിച്ചു തയാറാക്കിയ പട്ടിക മറച്ചുവച്ചാണ് കമ്മിറ്റിയെ നിയോഗിച്ചത്.
തിരുവനന്തപുരം∙ നിര്‍മാണം തീരാത്തതോ അനന്തമായി നീളുകയോ ചെയ്യുന്ന ഹൗസിങ് പ്രോജക്ടുകളിലെ വീട്ടുടമകള്‍ക്ക് വ്യക്തിഗത വൈദ്യുതി കണക്ഷന് അപേക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ സംസ്ഥാന വൈദ്യുത വിതരണ കോഡില്‍ ഭേദഗതി വരുത്തി വൈദ്യുതി റഗുലേറ്ററി കമ്മിഷന്. സംസ്ഥാനത്ത് പലയിടത്തും പണി മുടങ്ങിക്കിടക്കുന്ന അപ്പാര്‍ട്ട്മെന്റ്, വില്ല പ്രോജക്ടുകളിലെ വീട്ടുടമകള്‍ക്ക് ഏറെ ഉപകാരപ്രദമാണ് പുതിയ ഭേദഗതി.
തിരുവനന്തപുരം നഗരത്തിൽനിന്നു വെറും 100 കിലോമീറ്റർ അകലെ തമിഴ്നാട്ടിലെ കൂടംകുളത്ത് ആണവനിലയമുണ്ട്. അവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി നാം ഉപയോഗിക്കുന്നു. കേരളത്തിൽ ആണവനിലയം ആവശ്യമോ എന്നതിൽ അഭിപ്രായം പറയുമ്പോൾ ഇക്കാര്യം മനസ്സിലുണ്ടാകണം. ആണവോർജത്തെക്കുറിച്ചു തൊണ്ണൂറുകളിലുണ്ടായിരുന്ന കാഴ്ചപ്പാടുകൾ പുതുക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യകളും അനുഭവപാഠങ്ങളും കൂടുതൽ കർക്കശമായ സുരക്ഷാ മാനദണ്ഡങ്ങളും ഇപ്പോഴുണ്ട്. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണം, കാർബൺ പുറന്തള്ളൽ കുറയ്ക്കൽ എന്നീ വിഷയങ്ങളിലെ ആഗോള അവബോധവും ഉടമ്പടികളും ഊർജനിലയങ്ങളുടെ നിർമാണത്തിൽ ഇപ്പോൾ സ്വാധീനം ചെലുത്തുന്നുണ്ട്. ഊർജ ആവശ്യം, നിലയം സ്ഥാപിക്കാനുള്ള ചെലവ്, വൈദ്യുതി ചാർജ്, പാരിസ്ഥിതികാഘാതം, അപകടസാധ്യത എന്നിവയും പരിഗണിക്കണം. സമൂഹം വളരുന്നതിനനുസരിച്ച് കേരളത്തിൽ വ്യാവസായികേതര ഊർജ ഉപയോഗവും വർധിക്കുന്നു. വൈദ്യുത കാറുകൾ മുതൽ വീടിനുള്ളിലെ ലിഫ്റ്റ് വരെ പുതിയ ഊർജ ആവശ്യങ്ങളിൽപ്പെടുന്നു. കൂടിയ വിലയ്ക്കു വൈദ്യുതി വാങ്ങുന്ന കേരളം ഊർജശേഷി കാര്യമായി വർധിപ്പിക്കണമെന്നു വ്യക്തം. ഭാവിയിൽ 10,000 മെഗാവാട്ട് വൈദ്യുതി ഉറപ്പാക്കാനുള്ള തീരുമാനങ്ങൾ ഇപ്പോഴേ ഉണ്ടാകണം. ഈ പശ്ചാത്തലത്തിൽ, ശാസ്ത്രവേദി കൂടംകുളത്തെ ശാസ്ത്രജ്ഞരെയും പ്രഫ.ആർ.വി.ജി.മേനോനെപ്പോലുള്ള വിദഗ്ധരെയും പങ്കെടുപ്പിച്ച് സെമിനാറും ചർച്ചകളും നടത്തി. ആണവനിലയത്തെ അടച്ച് എതിർക്കേണ്ടെന്നും സർക്കാർ ആദ്യം
തിരുവനന്തപുരം ∙ ഫിക്സഡ് ചാർജ് നൽകി കായംകുളം എൻടിപിസി നിലയവുമായുള്ള കരാർ തുടരുന്നത് കെഎസ്ഇബിക്കും ഉപയോക്താക്കൾക്കും താങ്ങാനാവില്ലെന്ന് അറിയിച്ച് കെഎസ്ഇബി വൈദ്യുതി വകുപ്പിനു കത്തു നൽകി. വിലകുറഞ്ഞ വൈദ്യുതി ഉൽപാദിപ്പിക്കാൻ എൻടിപിസിക്കു കഴിഞ്ഞില്ലെങ്കിൽ കായംകുളം നിലയം ഏറ്റെടുക്കാനോ സംയുക്ത സംരംഭം രൂപീകരിച്ച് വൈദ്യുതി ഉൽപാദനം നടത്താനോ തയാറാണെന്നും കെഎസ്ഇബി സർക്കാരിനെ അറിയിച്ചു.
തിരുവനന്തപുരം ∙ കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ ചുരുക്കം ചില വർഷങ്ങളിൽ മാത്രം വൈദ്യുതി നൽകാൻ കായംകുളം താപവൈദ്യുതി നിലയത്തിന് കെഎസ്ഇബി നൽകിയത് 13,553 കോടി രൂപ. താപനിലയം സ്ഥാപിക്കാനും പിന്നീടു നടത്തിയ വികസന പ്രവർത്തനത്തിനും ഉൾപ്പെടെ നാഷനൽ തെർമൽ പവർ കോർപറേഷന് ഇതുവരെ ആകെ ചെലവായത് 1270 കോടി രൂപ.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരം കാണാൻ 68,000 കോടി രൂപയുടെ മൂലധന നിക്ഷേപം വേണ്ടിവരുന്ന പദ്ധതികൾ കെഎസ്ഇബി കേന്ദ്ര സർക്കാരിനു സമർപ്പിച്ചു. ഉൽപാദന, സംഭരണ മേഖലകളിൽ 42,700 കോടി രൂപയുടെയും പ്രസരണ, വിതരണ മേഖലയുടെ നവീകരണത്തിന് 25,300 കോടി രൂപയുടെയും നിക്ഷേപം വേണ്ടിവരുമെന്നാണ് കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടറിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
തിരുവനന്തപുരം ∙ രാത്രിയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനത്തെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റത്തിന് (ബെസ്) ടെൻഡറായി. പകൽ സമയത്ത് കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വൈദ്യുതി ബാറ്ററിയിൽ സംഭരിച്ച് രാത്രി ആവശ്യമുള്ളപ്പോൾ ലഭ്യമാക്കുന്ന പദ്ധതിക്ക് കേന്ദ്രസർക്കാർ സ്ഥാപനമായ സോളർ കോർപറേഷൻ ഓഫ് ഇന്ത്യ (സെകി) മുഖേനയാണ് ടെൻഡർ ക്ഷണിച്ചത്.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാനും അഭിപ്രായം രൂപീകരിക്കാനും സർക്കാർ നടപടി. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വിശദീകരിക്കുകയും ആണവനിലയം സുരക്ഷിതമാണെന്നു ബോധ്യപ്പെടുത്തുകയും ചെയ്ത് ജനങ്ങൾക്കിടയിൽ അനുകൂല ചിന്താഗതി വളർത്താൻ കഴിയുമോയെന്നാണ് സർക്കാർ പരിശോധിക്കുക.
Results 1-10 of 734