Activate your premium subscription today
തിരുവനന്തപുരം∙ മലപ്പുറം വഴിക്കടവില്‍ വൈദ്യുതക്കെണിയില്നിന്നു ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ വൈദ്യുതിമോഷണം സംബന്ധിച്ച് മുന്‍പ് പരാതി അറിയിച്ചിരുന്നു എന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്നു കെഎസ്ഇബി. വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി നിർമിക്കുന്ന വിവരം ഏഴു മാസം മുൻപ് കെഎസ്ഇബി അധികൃതരെ അറിയിച്ചിരുന്നു എന്ന റിപ്പോര്‍ട്ട് വസ്തുതാപരമല്ല. കെഎസ്ഇബി വഴിക്കടവ് സെക്ഷന്‍ ഓഫിസില്‍ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരം∙ ജൂണിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെഎസ്ഇബി. പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസം ബിൽ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരു പൈസയും ഇന്ധന സർചാർജ് ഇനത്തിൽ കുറവ് ലഭിക്കും.
കൊല്ലം ∙ അര മണിക്കൂറിനുള്ളിൽ വൈദ്യുതി കണക്ഷൻ നൽകി ഉദ്യോഗസ്ഥർ. ‘സാർ, കറന്റ് കണക്ഷൻ എടുക്കാൻ എന്ത് ചെയ്യണമെന്ന’ ചോദ്യവുമായി ആണ് ഇന്നലെ രാവിലെ ശക്തികുളങ്ങര സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ബെന്നി ജോസഫ് ശക്തികുളങ്ങര ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിൽ എത്തിയത്. ഉദ്യോഗസ്ഥർ വിവരം തിരക്കിയപ്പോൾ തന്റെ പിതാവ്
പണമില്ലാത്തതു കൊണ്ടു മാത്രമാണോ ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് മലയാളി എസി വാങ്ങാൻ മടിക്കുന്നത്? അല്ല എന്നതാണ് ഉത്തരം. കൂടുതൽ പേരും എസി മോഹം ഉപേക്ഷിക്കുന്നത് വീട്ടിലേക്കു വരുന്ന വൈദ്യുതി ബില്ലിനെപ്പറ്റി ഓർത്തിട്ടാവും. ഇന്നും അത്രയേറെ ശക്തമാണ് വൈദ്യുതി ബിൽ മലയാളിയുടെ മേൽ ഏൽപിക്കുന്ന ‘ആഘാതം’. പക്ഷേ ഇതിനും പരിഹാരമുണ്ട്. വീട്ടിൽ സ്വന്തമായി ഒരു സോളർ നിലയം സ്ഥാപിക്കുക. അതുവഴി വീട്ടിൽ ഇഷ്ടമുള്ള ഏത് ഇലക്ട്രിക് ഉപകരണവും സ്ഥാപിച്ചു പ്രവർത്തിപ്പിക്കാം. വൈദ്യുതി സൗജന്യമായി ഉപയോഗിക്കുകയും ചെയ്യാം. സോളർ നിലയം സ്ഥാപിക്കുന്നവർക്ക് പ്രോത്സാഹനവുമായി കേന്ദ്രസർക്കാരിന്റെ പിഎം സൂര്യഘര്‍ മുഫ്ത് ബിജിലി യോജനയും ഒപ്പമുണ്ട്. സബ്സിഡിയായി വലിയ തുക സർക്കാർ നൽകുമ്പോഴും സോളർ നിലയം സ്ഥാപിക്കുന്നതിനെ കുറിച്ച് ഇപ്പോഴും ആളുകൾക്ക് സംശയങ്ങൾ ഏറെ. സോളർ നിലയം സ്ഥാപിക്കാൻ ചെലവെത്രയാവും, എന്തൊക്കെയാണ് ഇതുകൊണ്ടുള്ള ലാഭം എന്നിങ്ങനെ പോകുന്നു ആ സംശയങ്ങൾ. നിങ്ങളുടെ വീടിന്റെ വലുപ്പമനുസരിച്ച് സോളർ പാനലിന് എത്രമാത്രം വലുപ്പം വേണം, ഇതിന്റെ സാങ്കേതിക കാര്യങ്ങൾ എങ്ങനെയാണ്– ചോദ്യങ്ങൾ അവസാനിക്കുന്നില്ല. ഈ മേഖലയിലെ വിദഗ്ധരെ കൊണ്ടു വായനക്കാരുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് മനോരമ ഓൺലൈൻ പ്രീമിയം വിഭാഗത്തിൽ സോളർ എനർജിയെ കുറിച്ച് അടുത്തിടെ വെബിനാർ സംഘടിപ്പിച്ചത്. വെബിനാറിൽ പങ്കെടുത്ത വിദഗ്ധരിൽ, സൂര്യഘർ പദ്ധതിയുടെ കേരളത്തിലെ നോഡൽ ഏജന്‍സിയായ കെഎസ്ഇബിയിൽ ഈ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയർ നൗഷാദ് റാവുത്തർ പങ്കുവച്ച അറിവുകൾ ഏറെയാണ്. വായിക്കാം, ‘വീട്ടിൽ വേണോ സോളർ’ പരമ്പരയുടെ ആദ്യ ഭാഗം.
മൂലമറ്റം ∙ വൈദ്യുതനിലയത്തിന്റെ ഭാഗമായ സ്വിച്ച് യാഡിലെ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ചു. ഇന്നലെ പുലർച്ചെ 1.10നാണു മൂലമറ്റം വൈദ്യുതനിലയത്തിൽ നിന്നു വൈദ്യുതിവിതരണ ശൃംഖലയുടെ ഭാഗമായ സ്വിച്ച്യാഡിൽ പൊട്ടൻഷ്യൽ ട്രാൻസ്ഫോമർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. തുടർന്നു തീപിടിച്ചു.സംഭവസമയത്തു സ്വിച്ച് യാഡിലുണ്ടായിരുന്ന ഓവർസീയർ എം.പി.വിൻസ് തീയണയ്ക്കാൻ ഫയർ എക്സ്റ്റിങ്ഗ്യൂഷർ സംവിധാനം ഉപയോഗിച്ചു. അഗ്നിരക്ഷാസേനയെയും അറിയിച്ചു.
തിരുവനന്തപുരം∙ വൈദ്യുതിബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് ഏപ്രിലിലും ഉപയോക്താക്കളില്‍നിന്ന് കെഎസ്ഇബി ഈടാക്കും. പ്രതിമാസ ബില്ലിങ് ഉള്ളവരില്‍നിന്നും രണ്ടുമാസത്തിലൊരിക്കൽ ബില്ലിങ് ഉള്ളവരിൽനിന്നും യൂണിറ്റിന് 7 പൈസ് വച്ച് സര്‍ചാര്‍ജ് പിരിക്കുമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. ഫെബ്രുവരിയില്‍ വൈദ്യുതി
തിരുവനന്തപുരം ∙ മാസം 250 യൂണിറ്റിനു മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് മൂന്നു സമയക്രമങ്ങളിൽ വ്യത്യസ്ത നിരക്ക് ഈടാക്കുന്ന ടൈം ഓഫ് ഡേ (ടിഒഡി) ബില്ലിങ് ഏർപ്പെടുത്തിയ ശേഷം ആ പരിധിയിൽ പുതിയതായി ഉൾപ്പെട്ട ഭൂരിഭാഗത്തിനും പതിവു ബില്ലിനൊപ്പം ഇടക്കാല (ഇന്ററിം) ബിൽ കൂടി നൽകിയത് ആശയക്കുഴപ്പത്തിനിടയാക്കി. ടിഒഡി മീറ്റർ സ്ഥാപിച്ച ശേഷം നൽകിയ ബിൽ ആണ് പ്രശ്നമായത്. ഇക്കാര്യത്തിൽ കെഎസ്ഇബി അറിയിപ്പു കൊടുത്തില്ലെന്നാണ് പരാതി.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്ന് ചൊവ്വാഴ്ച 10.084 കോടി യൂണിറ്റിലെത്തി. വൈദ്യുതി നിയന്ത്രണം വേണ്ടി വരില്ലെന്നു മന്ത്രിയും കെഎസ്ഇബിയും പറയുന്നുണ്ടെങ്കിലും തലസ്ഥാന നഗരത്തിലുൾപ്പെടെ സംസ്ഥാനത്തു പലയിടത്തും രാത്രി വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.
തിരുവനന്തപുരം∙ സംസ്ഥാനത്തെ വൈദ്യുതി മേഖലയിൽ ആദ്യ ബാച്ച് സ്മാർട് മീറ്റർ സ്ഥാപിക്കുന്ന ജോലി മേയിൽ തുടങ്ങും. സ്മാർട് മീറ്ററും ഡേറ്റ ശേഖരണവും വ്യത്യസ്ത പാക്കേജുകളായി തിരിച്ച് ടെൻഡർ ചെയ്ത് കുറഞ്ഞ നിരക്കിൽ കരാർ ഉറപ്പിച്ചെങ്കിലും സ്മാർട് മീറ്റർ സ്ഥാപിക്കുന്ന ജോലി കെഎസ്ഇബി തന്നെ ചെയ്യേണ്ടി വരും. ഇതിനായി കെഎസ്ഇബി ജീവനക്കാരുടെ സംഘടനകളുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ചു ചേർത്തു. സ്മാർട് മീറ്റർ സ്ഥാപിക്കുന്നതിനു ജീവനക്കാർക്കു പ്രത്യേക പരിശീലനവും നൽകും.
ഇനി സോളറിലേക്ക് മാറിയാലോ? കെഎസ്ഇബിയുടെ വൈദ്യുതി നിരക്കു വർധന വന്നപ്പോൾ എത്രയോ മലയാളികൾ ഈ ചോദ്യം മനസ്സിൽ ചോദിച്ചിട്ടുണ്ടാവും. നിരക്കുവർധന എന്ന ഒറ്റക്കാരണത്താൽ വീട്ടിൽ സോളർ നിലയം സ്ഥാപിക്കുന്നത് ലാഭകരമാണോ? ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജം എത്തിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ നടപ്പാക്കിയ പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജനയ്ക്കു കയ്യടിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതിയിൽ രാജ്യത്ത് നാലാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ് നമ്മൾ. അതിനിടെയാണ് കെഎസ്ഇബിയുടെ നിരക്കു വർധന. ഇനിയുള്ള കാലവും നിരക്ക് വർധന തുടരും എന്ന സൂചനയും സര്‍ക്കാർ നൽകിക്കഴിഞ്ഞു. വൈദ്യുതി ഉപയോഗിക്കുന്ന സമയം അടിസ്ഥാനമാക്കി വരെ കറന്റ് ബില്ലു വരുമെന്നറിയുമ്പോള്‍, ജനം സോളറിലേക്ക് മാറുന്നതിനെക്കുറിച്ച് കാര്യമായിത്തന്നെ ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ്. വൈദ്യുത ബില്ലിലെ വർധനയിൽ നിന്നും രക്ഷപ്പെടാൻ നിലവിലുള്ള മികച്ച മാർഗം സോളർ നിലയം സ്ഥാപിക്കലാണ്. എന്നാൽ ലക്ഷങ്ങൾ ചെലവുള്ള സോളറിലേക്ക് എടുത്തുചാടും മുൻപ് എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്? സോളർ നിലയം സ്ഥാപിക്കുന്നതിൽ വർഷങ്ങൾ പാരമ്പര്യമുള്ള കമ്പനികൾ, സോളർ സ്ഥാപിച്ച വീട്ടുടമകൾ, ഇതിനായി പഠനങ്ങൾ നടത്തുന്നവർ അവരുടെ അനുഭവങ്ങൾ, മുന്നറിയിപ്പുകൾ എല്ലാം ചേർത്തുവയ്ക്കുകയാണ് ഇവിടെ.
Results 1-10 of 221