Activate your premium subscription today
പാലക്കാട് ∙ അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ സ്വർണഗദ്ധ ഉന്നതിയിലെ കാളി (63) മരിച്ചു. പേരക്കുട്ടിയോടൊപ്പം കാട്ടിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാളിയെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു കാളി കാട്ടാനയുടെ മുന്നിൽ പെട്ടത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആന തുമ്പിക്കൈകൊണ്ട് തട്ടിവീഴ്ത്തി. പിന്നാലെ കാളിയുടെ നെഞ്ചിൽ ചവിട്ടുകയും ചെയ്തു. വീഴ്ചയിൽ കാളിയുടെ ഇരു കാലുകൾക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.
മുള്ളരിങ്ങാട് ∙ കാട്ടാന ആക്രമണത്തിന് പരിഹാരം കാണാനാകാത്തതിൽ മുള്ളരിങ്ങാട്ട് വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കാട്ടാനകൾ പതിവായി ജനവാസ മേഖലയിൽ എത്തുന്നതോടെ ഇവിടത്തെ ജനങ്ങളുടെ സ്വൈര്യജീവിതം താറുമാറായ നിലയിലാണ്.കഴിഞ്ഞ ദിവസം മുള്ളരിങ്ങാട് ജംക്ഷന് സമീപം വരെ കാട്ടാനകൾ എത്തി. തലക്കോട്
പൂളക്കുന്ന് (വയനാട്) ∙ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട, മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഉൗരിലെ അറുമുഖന്റെ (67) കുടുംബത്തിന് നഷ്ടപരിഹാരത്തുകയുടെ ആദ്യ ഗഡുവായ 5 ലക്ഷം രൂപയുടെ ചെക്ക് വനംവകുപ്പ് കൈമാറി. ഇന്നലെ വൈകിട്ട് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമൻ, അറുമുഖന്റെ മക്കളായ രാജ, സത്യൻ
പൂളക്കുന്ന് ∙ സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി രാജൻ ചിതയിലേക്ക് നോക്കി നിന്നു. അറുമുഖന്റെ അന്ത്യയാത്രയ്ക്കു വേണ്ടതെല്ലാം രാജൻ മൂത്ത ജ്യേഷ്ഠന്റെ സ്ഥാനത്തു നിന്നു ചെയ്ത് നൽകി. പതിറ്റാണ്ടുകളായിട്ട് രാജന്റെ സന്തത സഹചാരിയാണ് അറുമുഖൻ. പൂളക്കുന്നിൽ രാജന്റെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിലെ മേൽനോട്ടക്കാരനായിരുന്നു അറുമുഖൻ. തോട്ടത്തിലെ ജോലിക്കു ശേഷം രാജന്റെ മേപ്പാടിയിലുള്ള ഏലക്കടയിലും സഹായിയായി അറുമുഖനുണ്ടാകും.
ബത്തേരി∙ ഓടുപാകിയ വീടിന്റെ മേൽക്കൂരയിളക്കാൻ കാട്ടുകൊമ്പന്റെ ശ്രമം. ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുടമസ്ഥനു നേരെയും കാട്ടാന തിരിഞ്ഞു. വള്ളുവാടി കുളത്തൂർകുന്ന് മലേക്കുളങ്ങര ബെന്നിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം. സ്ഥിരമായി നാട്ടിലിറങ്ങുന്ന,
തിരുവനന്തപുരം∙ പാറശാല പൊഴിയൂരില്‍ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടന്ന ശീവേലിക്ക് ഇടയില്‍ ഇടഞ്ഞ ആനയെ തളച്ചത് രാത്രി രണ്ടരയോടെ. മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി നാശനഷ്ടങ്ങള്‍ വരുത്തിയ ആനയെ കൂടുതല്‍ പാപ്പാന്മാര് എത്തിയാണ് തളച്ചത്. വെള്ളിയാഴ്ച രാത്രി 8.30 ഒാടെ പൊഴിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം.
മേപ്പാടി∙ എരുമക്കൊല്ലിയിൽ വയോധികനെ കൊന്ന കാട്ടാനയെ ഉൾ വനത്തിലേക്കു തുരത്താൻ മുത്തങ്ങയിൽ നിന്ന് കുങ്കി ആനകളെ എത്തിച്ചു. അതേസമയം, ആനയെ മയക്കുവെടി വച്ച് പിടികൂടണമെന്ന ആവശ്യത്തിലാണു നാട്ടുകാർ. ഇന്നലെ രാത്രിയിൽ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നു രണ്ടര മണിക്കൂറോളം മൃതദേഹം സംഭവ സ്ഥലത്തുനിന്നും മാറ്റാൻ സാധിച്ചിരുന്നില്ല.
കൽപറ്റ ∙ കഴിഞ്ഞ 14 മാസത്തിനിടെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. ഇന്നലെ രാത്രി മേപ്പാടി പഞ്ചായത്തിലെ എരുമക്കൊല്ലി പൂളക്കുന്ന് ഊരിൽ കാട്ടാന കൊലപ്പെടുത്തിയ അറുമുഖനാണ് ഏറ്റവും ഒടുവിലെ ഇര. വന്യജീവികളാൽ കൊല്ലപ്പെട്ട 10ൽ 9 പേരെയും കാട്ടാനയാണ് ആക്രമിച്ചത്. ഏറ്റവും ഒടുവിലെ രണ്ട്
മേപ്പാടി ∙ ജോലി കഴിഞ്ഞു അരിയും സാധനങ്ങളുമായി വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ എരുമക്കൊല്ലി പൂളക്കുന്ന് സ്വദേശി അറുമുഖൻ (66) കൊല്ലപ്പെട്ടു. രാത്രി ഒൻപതു മണിയോടെയാണു കാട്ടാനയുടെ ആക്രമണമുണ്ടായത്. ജനവാസ മേഖലയിലേക്കിറങ്ങിയ കാട്ടാനയാണ് അറുമുഖനെ ആക്രമിച്ചതെന്നാണു പ്രാഥമിക വിവരം. നാട്ടുകാർ നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹം കണ്ടത്. ശരീരമാകെ ആനയുടെ ചവിട്ടേറ്റ നിലയിലായിരുന്നു.
ഇരിട്ടി∙ആറളം ഫാമിൽ കാട്ടാനക്കലിക്ക് ശമനം ഇല്ല.6–ാം ബ്ലോക്കിൽ ഫാം കൃഷിയിടത്തിലെ കഞ്ഞിപ്പുര കാട്ടാനക്കൂട്ടം തകർത്തു. തൊഴിലാളികളും ജീവനക്കാരും വിശ്രമിക്കുന്നതിനും ഭക്ഷണം പാചകം ചെയ്തു കഴിക്കുന്നതിനും ഉപയോഗിക്കുന്ന കെട്ടിടത്തിന്റെ പിറകുവശത്തെ ഷെഡ്ഡാണു തകർത്തത്. മോഴ ഉൾപ്പെടെ ഈ മേഖലയിൽ തമ്പടിച്ചിട്ടുള്ള 6
Results 1-10 of 1767