Activate your premium subscription today
‘‘ഭീകരതയുടെ ഭാഷ സംസാരിക്കുകയും ഭീകരത വളർത്തുകയും അതു കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങൾ നമുക്കിടയിലുണ്ട്. അവരെ ഒറ്റപ്പെടുത്തണം. അവർക്കു രാജ്യാന്തര കൂട്ടായ്മകളിൽ ഇടമുണ്ടാകരുത്’’– 2016 സെപ്റ്റംബറിൽ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ ഇന്ത്യയുടെ അന്നത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തന്റെ 18 മിനിറ്റ് നീണ്ട ഹിന്ദിയിലുള്ള പ്രസംഗത്തിൽ പാക്കിസ്ഥാനെ ചൂണ്ടിക്കാട്ടി നടത്തിയ പ്രസ്താവനയാണിത്. ‘‘മറ്റുള്ളവർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർ ആത്മപരിശോധന നടത്തണം. ബലൂചിസ്ഥാനിലടക്കം നിങ്ങൾ നിങ്ങളുടെ പൗരന്മാർക്കു നേരെ നടത്തുന്ന ക്രൂരമായ അതിക്രമങ്ങൾ കണ്ണുതുറന്നു കാണണം. ബലൂച് ജനതയ്ക്കു നേരെയുള്ളത് ഏറ്റവും ഭയാനകമായ ഭരണകൂട ഭീകരതയാണ്’’. ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനം ലോകത്തിനു മുന്നിൽ അവതരിപ്പിച്ചും പാക്കിസ്ഥാനെ രാജ്യാന്തര സമൂഹം ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ടും ഉള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് കൂടുതൽ ശക്തിപകരുന്നതായിരുന്നു സുഷമയുടെ വാക്കുകൾ. കശ്മീരിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നെന്ന് ആരോപിച്ച് അന്നത്തെ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിനു ചുട്ടമറുപടികൂടിയായിരുന്നു ലോകം മുഴുവൻ ഉറ്റുനോക്കിയ ആ പ്രസംഗം. ബലൂചിസ്ഥാനിലെ പ്രശ്നങ്ങൾ അടിവരയിട്ടു സൂചിപ്പിക്കാൻ അന്നു സുഷമയ്ക്കായി. കാലമേറെക്കഴിഞ്ഞിട്ടും ഇന്നും അവസാനിക്കുന്നില്ല ബലൂചിസ്ഥാനിലെ പ്രശ്നങ്ങൾ. പാക്കിസ്ഥാനിൽനിന്നു സ്വതന്ത്രമാകണമെന്ന പണ്ടേയുള്ള ബലൂചിസ്ഥാന്റെ ആഗ്രഹം ഇന്നും സഫലമായിട്ടില്ല. 2007ൽ പർവേസ് മുഷാറഫിന്റെ കാലത്ത് ബലൂച് നേതാവ് നവാബ് അക്ബർ ബുഗ്തിയെ സൈന്യം വെടിവെച്ചുകൊന്നപ്പോൾ
ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും മാർക്സിന്റെയും ആശയങ്ങളിൽ ആകൃഷ്ടനായ സി.കേശവന്റെ കോഴഞ്ചേരി പ്രസംഗം, വ്യത്യസ്തവിഭാഗങ്ങളെ ഉൾക്കൊള്ളുന്ന ഐക്യകേരളമെന്ന ആശയസാക്ഷാത്കാരത്തിലേക്കുള്ള നിർണായകചുവടുവയ്പായിരുന്നു. സർക്കാർ ഉദ്യോഗം, പ്രായപൂർത്തി വോട്ടവകാശം, ആരാധനാസ്വാതന്ത്ര്യം തുടങ്ങിയ പൗരാവകാശങ്ങൾ പിന്നാക്ക വിഭാഗങ്ങൾക്ക് അപ്രാപ്യമായിരുന്ന കാലത്താണ് കോഴഞ്ചേരിയിൽനിന്നു സമരകാഹളമുയർന്നത്.
സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കരുതെന്ന് രാഹുൽ ഗാന്ധിയോട് സുപ്രീം കോടതി. വി.ഡി.സവർക്കറിനെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന കേസിലാണ് സുപ്രീം കോടതി രാഹുൽ ഗാന്ധിക്കു മുന്നറിയിപ്പ് നൽകിയത്. കേസിൽ വിചാരണ കോടതി പുറപ്പെടുവിച്ച സമൻസ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ദീപങ്കർ ദത്തയും ജസ്റ്റിസ് മൻമോഹനും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മനുഷ്യാവകാശ പ്രവർത്തകയായ സുധാ ഭരദ്വാജ് എഴുതിയ മനോഹരമായ പുസ്തകമാണ് ‘ഫ്രം ഫാൻസി യാർഡ്: മൈ ഇയർ വിത്ത് ദ് വുമൻ ഓഫ് യേർവാഡ’. പുണെയിലെ യേർവാഡ ജയിലിലെ അന്തേവാസികളായ സ്ത്രീകളെക്കുറിച്ചുള്ള ആ പുസ്തകത്തിൽ, ജയിലിലെ ചികിത്സയെക്കാൾ സ്ത്രീകൾ ആഗ്രഹിക്കുന്നതു സ്വാതന്ത്ര്യമാണെന്നു സുധാ ഭരദ്വാജ് എഴുതിക്കണ്ടപ്പോൾ മറ്റൊരു സ്ത്രീയെ ഓർമ വന്നു. എട്ടുദശകം മുൻപ്, അതേ നഗരത്തിലെ മറ്റൊരു ജയിലിൽ, കടുത്ത ന്യുമോണിയയും ഹൃദ്രോഗവും അലട്ടുമ്പോഴും, പരോളും കൃത്യമായ ചികിത്സയും നിഷേധിക്കപ്പെട്ട് മരണത്തിനു കീഴടങ്ങിയ കസ്തൂർബ മോഹൻദാസ് ഗാന്ധി എന്ന വയോധികയും ധീരയുമായ രാഷ്ട്രീയത്തടവുകാരിയെ! ഫെബ്രുവരി 22ന് അവരുടെ എൺപത്തിയൊന്നാം ചരമവാർഷിക ദിനമാണ്. ഒരർഥത്തിൽ, ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ആഘോഷിക്കപ്പെടാത്ത രക്തസാക്ഷിയായിരുന്നു ‘ബാ’എന്നു വിളിക്കപ്പെട്ട കസ്തൂർബ. 1942 ഓഗസ്റ്റ് ഒൻപതിനു ബോംബെയിലെ ശിവജി പാർക്കിൽ വൻജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാനിരിക്കവേ ആയിരുന്നു ബാപ്പു അറസ്റ്റ് ചെയ്യപ്പെട്ടത്. അതോടെ ആ റാലിയിൽ താൻ പ്രസംഗിക്കുമെന്ന് ‘ബാ’ സ്വയം തീരുമാനിക്കുകയായിരുന്നു. ഡോക്ടറും കുടുംബസുഹൃത്തും സഹചാരിയുമായ സുശീല നയ്യാർ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പക്ഷേ, ആ തീരുമാനം
കോട്ടയം ∙ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 128-ാം ജന്മദിനം ഇന്ന് ആഘോഷിക്കുമ്പോൾ കോട്ടയത്തിനും പറയാനുണ്ട് അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു രക്തബന്ധത്തിന്റെ കഥ. നേതാജിയുടെ മാതൃസഹോദരിയുടെ മകൻ സുനിൽ ബോസ് വിവാഹം ചെയ്തതു മലയാളിയെയാണ്. വിവാഹം നടന്നതാകട്ടെ ഒളശ്ശ സെന്റ് മാർക്സ് സിഎസ്ഐ ദേവാലയത്തിലും. വിവാഹ റജിസ്റ്ററിൽ രക്ഷിതാവിന്റെ സ്ഥാനത്തു സുഭാഷ് ചന്ദ്രബോസിന്റെ ചുരുക്കെഴുത്തായ എസ്.സി.ബോസ് എന്നാണു പേരെഴുതിയിരിക്കുന്നതും. ഐസ്ക്രീമിനു പകരം കൊൽക്കത്തയിൽ നിന്നു കൊണ്ടുവന്ന രസഗുള വിളമ്പിയ ആ വിവാഹത്തിന്റെ മധുരതരമായ ഓർമകൾ പങ്കുവയ്ക്കുകയാണു കണ്ടംചിറ തര്യൻ കെ.തോമസിന്റെ ഭാര്യ ബാവാ തോമസ്.
സ്വന്തം പ്രതിഭയാൽ രാജ്യത്തിന്റെ ആത്മാവിനെ പ്രകാശിപ്പിച്ച വീരസന്തതികൾക്ക് എല്ലാ കാലഘട്ടങ്ങളിലും ഇന്ത്യ ജന്മം നൽകിയിട്ടുണ്ട്. അവരിൽ ചിലർ ആകാശത്തു തെളിഞ്ഞുകാണുന്ന സപ്തർഷി മണ്ഡലത്തിലെ നക്ഷത്രരാശികൾപോലെ ഇന്നും നമുക്കു വഴികാട്ടുന്നു. ആ നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമേറിയ താരങ്ങളിലൊന്നാണ് ഭഗവാൻ ബിർസ മുണ്ട. ആധുനിക ഇന്ത്യാചരിത്രത്തിലെ ഇതിഹാസമായ ബിർസ മുണ്ടയുടെ 150–ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഒരു വർഷത്തെ ആഘോഷങ്ങൾക്കു രാജ്യം ഇന്നു തുടക്കം കുറിക്കുമ്പോൾ, അദ്ദേഹത്തിന്റെ ധന്യസ്മൃതികളെ ഞാൻ നന്ദിപൂർവം വണങ്ങുന്നു. കുട്ടിക്കാലത്ത്, ബിർസ മുണ്ടയുടെ വീരകഥകൾ കേട്ടുകേട്ട് ഞാനും കൂട്ടുകാരും ഞങ്ങളുടെ പാരമ്പര്യത്തിൽ അഭിമാനം കൊണ്ടിരുന്നത് ഓർക്കുന്നു. ഇന്നു ജാർഖണ്ഡിന്റെ ഭാഗമായ ഉളിഹാതു എന്ന ഗ്രാമത്തിൽ ജനിച്ച്, 25 വയസ്സു വരെ മാത്രം ജീവിച്ചൊരാളാണ് വിദേശാധിപത്യത്തിന്റെ ചൂഷണങ്ങൾക്കെതിരായ ജനകീയ പോരാട്ടത്തിന്റെ ധീരനായകനായി മാറിയത്. ബ്രിട്ടിഷ് ഭരണാധികാരികളും തദ്ദേശീയ ജന്മിമാരും ഭൂമി തട്ടിയെടുത്തും അതിക്രമങ്ങൾക്കിരയാക്കിയും ആദിവാസി ജനതയെ ചൂഷണം ചെയ്തപ്പോൾ, ആ അനീതികളെ ചെറുത്തുനിൽക്കാനും അവകാശ സംരക്ഷണത്തിനു വേണ്ടി പടപൊരുതാനും ജനങ്ങളെ നയിച്ചതു ധർത്തി ആബാ (ഭൂമിയുടെ പിതാവ്) എന്നു വിളിക്കപ്പെട്ട ബിർസ മുണ്ടയായിരുന്നു.1890കളുടെ അവസാനം, ബ്രിട്ടിഷുകാരുടെ അടിച്ചമർത്തലുകൾക്കെതിരെ ഉൽഗുലൻ എന്നറിയപ്പെട്ട മുണ്ട കലാപം
രാഷ്ട്രീയ സത്യസന്ധത, നീതിബോധം, നിർഭയ നിലപാടുകൾ, അചഞ്ചലമായ രാജ്യസ്നേഹം, ആത്മത്യാഗം, ബഹുസ്വരതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത കൂറ്... കേരളത്തിന്റെ ദേശീയപ്രസ്ഥാന ചരിത്രത്തിൽ ഈ വിശേഷണങ്ങൾക്കൊപ്പം ചൂണ്ടിക്കാണിക്കേണ്ട ആദ്യപേര് ഒരുപക്ഷേ, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് എന്നായിരിക്കും. അതുകൊണ്ടാണ് അബ്ദുറഹ്മാൻ സാഹിബിനെപ്പോലെ അദ്ദേഹം മാത്രമേയുള്ളൂ എന്ന് സുകുമാർ അഴീക്കോട് പറഞ്ഞത്. വൈക്കം മുഹമ്മദ് ബഷീറിന് അഭയവും തണലും ആയിരുന്നു സാഹിബെങ്കിൽ, ഗാന്ധിജിക്കു ധീരനായ സേനാനിയും രാജാജിക്കു സത്യസന്ധതയുടെ ആൾരൂപവും ആയിരുന്നു. സ്വന്തം രാജ്യത്തോടും തന്റെ രാഷ്ട്രീയപ്രസ്ഥാനത്തോടും മതവിശ്വാസത്തോടും ഒരുപോലെ ‘വിശ്വസ്തൻ’ ആയിരുന്നു അബ്ദുറഹ്മാൻ സാഹിബ്. അദ്ദേഹം ആരംഭിച്ച പത്രത്തിന്റെ പേരും അൽ അമീൻ (വിശ്വസ്തൻ) എന്നു തന്നെയായിരുന്നു. കൊടുങ്ങല്ലൂരിലെ, അഴീക്കോടിനടുത്തുള്ള കറുകപ്പാടത്ത് പുന്നച്ചാൽ വീട്ടിൽ അബ്ദുറഹ്മാന്റെയും കൊച്ചൈശുമ്മയുടെയും മകനായി, 1898ൽ ജനിച്ച അബ്ദുറഹ്മാൻ സാഹിബ് കോഴിക്കോട് ബാസൽ മിഷൻ കോളജിൽനിന്ന് ഇന്റർമീഡിയറ്റ് പാസായ ശേഷം മദ്രാസിലെ മുഹമ്മദൻ കോളജിൽ ബിരുദത്തിനു ചേർന്നു. നിസ്സഹകരണ- ഖിലാഫത്ത് പ്രസ്ഥാനം സജീവമായിരുന്ന നാളുകളായിരുന്നു അത്. ഒന്നാം ലോകയുദ്ധവും ഗാന്ധിജിയുടെ കടന്നുവരവും ജാലിയൻ വാലാബാഗ് സംഭവവും നിസ്സഹകരണപ്രസ്ഥാനവും മൗലാനാ അബുൽകലാം ആസാദിന്റെ ‘അൽ ഹിലാൽ’ പത്രവും രാജ്യമെമ്പാടുമുള്ള ദേശീയവാദികളായ മുസ്ലിം ചെറുപ്പക്കാരെ സ്വാതന്ത്ര്യസമരത്തിലേക്ക് ആകർഷിച്ച കാലമായിരുന്നു അത്.
‘‘വരിക വരിക സഹജരേ, സഹന സമരസമയമായ് കരളുറച്ചു കൈകൾ കോർത്തു കാൽനടയ്ക്കു പോക നാം...’’ ഒരു പിടി ഉപ്പുകൊണ്ട് ബ്രിട്ടിഷ് സാമ്രാജ്യത്തെ വിറളിപിടിപ്പിച്ച ഉപ്പുസത്യഗ്രഹ സമരനാളുകളിലേക്ക് ഒഴുകിയെത്തുകയാണ് വി.പി.അപ്പുക്കുട്ട പൊതുവാളുടെ ഓർമകൾ. ഉപ്പുസത്യഗ്രഹത്തിനു വേദിയായ കാസർകോട്ടെ ഒളവറ ഉളിയത്തുകടവിൽ നിൽക്കുമ്പോൾ പ്രായംമറന്ന് ഈ സ്വാതന്ത്ര്യസമര സേനാനി ആവേശം കൊള്ളുന്നു. വിദ്യാർഥിയായിരുന്ന നാളിൽ സാക്ഷ്യംവഹിച്ച ചരിത്രമുഹൂർത്തത്തിലേക്ക് സഞ്ചരിക്കുമ്പോൾ ഒരിടത്തു പോലും പൊതുവാളിന്റെ ഓർമ പതറില്ല. അത്രമേൽ തീക്ഷ്ണമായിരുന്നു സ്വാതന്ത്ര്യദിന ഓർമകളെല്ലാം. രാജ്യം എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ അപ്പുക്കുട്ട പൊതുവാളിന്റെ മനസ്സിലും പോരാട്ടത്തിന്റെ ആ നാളുകളുണ്ട്. അതിൽ ഗാന്ധിജിയെ കണ്ട ഓർമകളുണ്ട്. സ്വാതന്ത്ര്യത്തിനായി ‘രഹസ്യപ്പോരാളി’യായ അനുഭവങ്ങളുമുണ്ട്. വർഷങ്ങൾക്കു പിന്നിലുള്ള ആ കാലത്തേയ്ക്ക് അദ്ദേഹത്തിന്റെ കൈപിടിച്ച് ഒരു യാത്ര, ഈ സ്വാതന്ത്ര്യദിനത്തിൽ...
ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ അവിസ്മരണീയമായ ഏടാണ് 1946ൽ ബോംബെയിൽ നടന്ന നാവിക സമരം. 1946 ഫെബ്രുവരി 18നു തുടങ്ങി 5 ദിവസം നീണ്ടുനിന്ന ഈ സമരം ഇന്ത്യയിലെ ബ്രിട്ടിഷ് രാജിന്റെ ഘടനയെ ആഴത്തിൽ പിടിച്ചുലച്ചു.രണ്ടാം ലോകയുദ്ധത്തിനു ശേഷം റോയൽ ഇന്ത്യൻ നേവി 10 മടങ്ങു വലുതായി മാറിയിരുന്നു. അക്കാലത്ത്
ഒരിടത്തൊരിടത്ത് സൈനിക കന്റോൺമെന്റിൽ ജനിച്ചൊരു കുട്ടിയുണ്ടായിരുന്നു. സുബേദാർ റാങ്കിലുള്ള ആർമി ഓഫിസറുടെ മകൻ. അവന്റെ കുട്ടിക്കാലം പക്ഷേ സങ്കടങ്ങളുടേതും മുറിവുകളുടേതുമായിരുന്നു. അതിന് ഒറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ, ജാതി. ഞങ്ങളുടെ ജന്മം ദൈവത്തിന്റെ ശിക്ഷയാണെന്നു കുറേ മനുഷ്യർ വിശ്വസിച്ചിരുന്ന കാലം. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാണ കാലം. ഇരുട്ടിലും വെട്ടത്തിലും നീരാളിയെപ്പോലെ ജാതി അവനെ ഇറുക്കിപ്പിടിച്ചു. അയിത്തക്കാരനെന്നു പറഞ്ഞ് മറ്റു കുട്ടികളാരും അവനോട് മിണ്ടിയില്ല, കളിക്കാനും കൂട്ടിയില്ല. അധ്യാപകർ പോലും അകലെ നിർത്തി. സ്വന്തം ബുദ്ധിയുടെ ബലത്തിൽ, കഠിന പ്രയത്നത്താൽ, ആ തീക്കാലത്തെ അവൻ മറികടന്നു. അനേകമനേകം പേർക്കു മനുഷ്യരായി തലയുയർത്തി ജീവിക്കാൻ ഊർജം നൽകുന്ന ഇതിഹാസമായി. നമുക്ക് ഈ കഥ പറയാനും കേൾക്കാനും അവകാശമുണ്ടാക്കിയ മഹത്തായ ഭരണഘടനയുടെ ശിൽപിയായി. ബാബാസാഹേബ് എന്ന് ആദരവോടെയും ‘ജയ് ഭീം’ എന്ന് മുദ്രാവാക്യം മുഴക്കിയും ഇന്ത്യൻ ജനത ഈ പടനായകനെ നെഞ്ചിലേറ്റി. ഭീംറാവു റാംജി അംബേദ്കർ എന്ന ഡോ. ബി.ആർ.അംബേദ്കറുടെ ജീവിതം എക്കാലത്തും ആവേശമാണ്. ∙ പെരുമഴയത്തേക്ക് ആട്ടിയിറക്കപ്പെട്ട കുട്ടി അംബേദ്കർ ഒരിക്കൽ പറഞ്ഞു, ‘‘എനിക്കു നിങ്ങളോടുള്ള ഉപദേശം ഇതാണ്: വിദ്യ അഭ്യസിക്കുക, സംഘടിക്കുക, സമരം ചെയ്യുക. ആത്മവിശ്വാസം ഉണ്ടായിരിക്കുക. ഒരിക്കലും പ്രത്യാശ കൈവെടിയാതിരിക്കുക’’. പക്ഷേ, എളുപ്പമല്ലായിരുന്നു ഭീമിന്റെ കുട്ടിക്കാലം. ദലിത് വിഭാഗത്തിൽപ്പെട്ട മഹർ ജാതിക്കാരനായിരുന്നു ഭീം. അയിത്തജാതിക്കാർ എന്നു സമൂഹം വേർതിരിച്ചവർക്കു പ്രത്യേക ഇരിപ്പിടമാണ് ക്ലാസിൽ. ഇരിക്കാനായി ഒരു ചാക്കുമായാണു കുഞ്ഞുഭീം സ്കൂളിലേക്കു പോയിരുന്നത്. കൂട്ടുകാരെ തൊടാനൊന്നും അനുവാദമില്ലായിരുന്നു. ഉന്നത ജാതിക്കാരെന്നു മേനി നടിക്കുന്നവരുടെ മക്കൾ കൂട്ടത്തിൽ കൂട്ടിയതേയില്ല.
Results 1-10 of 30