Activate your premium subscription today
പുണെ ∙ ലോകപ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ഡോ. ജയന്ത് വിഷ്ണു നർലിക്കർ (86) അന്തരിച്ചു. പ്രപഞ്ചപഠനത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ നർലിക്കർ ഇന്ത്യയിൽ ശാസ്ത്രത്തെ ജനകീയമാക്കുന്നതിലും ഉന്നത ശാസ്ത്രഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലും പ്രധാനപങ്ക് വഹിച്ചു. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് പുണെയിൽ നടക്കും.
ന്യൂഡൽഹി∙ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി കൊല്ലപ്പെട്ട ലഷ്കർ ഭീകരൻ അബ്ദുൽ റഊഫിന്റെ സംസ്കാരത്തിൽ പങ്കെടുത്ത പാക്കിസ്ഥാൻ അധികൃതരുടെ വിവരങ്ങൾ ഇന്ത്യ പുറത്തുവിട്ടു. ഓപ്പറേഷൻ കണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യ സൂത്രധാരനും ജയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരനുമാണ് അബ്ദുൽ റഊഫ്.
വത്തിക്കാൻ സിറ്റി∙ ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യയാത്രയിൽ പൂക്കൂടയുമായി കബറിടംവരെ അകമ്പടി നൽകിയവരിൽ മലയാളി പെൺകുട്ടി നിയ (10)യും. 4 രാജ്യങ്ങളിൽനിന്ന് ഓരോ കുട്ടികളാണു പൂക്കൂടയുമായി അനുഗമിച്ചത്.
‘മനസ്സിൽ തങ്ങിനിൽക്കുന്ന ദൃശ്യം കഴിഞ്ഞ ഈസ്റ്റർ ഞായറാഴ്ച മരണത്തെ അതീജീവിച്ചെത്തി സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽനിന്ന് ജനത്തെ ആശീർവദിക്കുന്ന ജീവസുറ്റ പാപ്പയുടേതാണ്. മറ്റുള്ളവർക്കായി അളവില്ലാതെ സ്വയം പകർന്നു നൽകി ഫ്രാൻസിസ് മാർപാപ്പ. ആരോഗ്യദുരിതങ്ങൾ ഉള്ളപ്പോഴും അതിനൊരു കുറവും വരുത്തിയില്ല.
വത്തിക്കാൻ ∙ ഫ്രാൻസിസ് മാർപാപ്പയുടെ കല്ലറ നിർമിക്കാനുപയോഗിച്ച മാർബിൾ എത്തിച്ചത് അദ്ദേഹത്തിന്റെ പൂർവികരുടെ നാടായ ഇറ്റലിയിലെ ലിഗുരിയ മേഖലയിൽനിന്ന്. ഫ്രാൻസിസ് പാപ്പയുടെ ആഗ്രഹപ്രകാരമാണ് ഇറ്റലിക്കാരായ പൂർവികരുടെ നാട്ടിൽനിന്നുള്ള മാർബിൾ എത്തിച്ചു കല്ലറ നിർമിച്ചതെന്നു വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.
ഞാൻ ആദ്യമായി ഒരു മാർപാപ്പയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്നത് 1978ലാണ്. റോമിൽ പഠിക്കുന്ന കാലത്ത് ജോൺ പോൾ ഒന്നാമൻ പാപ്പയുടെ സംസ്കാരം. അന്ന്, സംസ്കാരച്ചടങ്ങിൽ ഇടയ്ക്കിടെ കയ്യടി മുഴങ്ങുന്നതു കേട്ടപ്പോൾ എനിക്ക് അദ്ഭുതമായിരുന്നു. മാർപാപ്പമാരുടെ സംസ്കാരത്തിലെ ഒരു ആചാരമാണ് ആ കയ്യടിയെന്നും ഭൂമിയിൽ പാപ്പമാർ ചെയ്യുന്ന നന്മകൾക്കുള്ള അംഗീകാരമാണെന്നും അന്നു മനസ്സിലായി. ഇന്നലെ ഫ്രാൻസിസ് പാപ്പയുടെ സംസ്കാരച്ചടങ്ങിൽ ആ കയ്യടി മുഴങ്ങുന്നതു ലോകം മുഴുവൻ കേട്ടു.
കോട്ടയം ∙ തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാർ (65), ഭാര്യ ഡോ. മീര വിജയകുമാർ (62) എന്നിവരുടെ സംസ്കാരം നാളെ നടക്കും. വൈകിട്ട് 3ന് വീട്ടുവളപ്പിലാണു സംസ്കാരം. രാവിലെ എട്ടു മുതൽ ഒൻപതു വരെ മൃതദേഹങ്ങൾ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വയ്ക്കും.
കൊച്ചി∙ ‘ലൈഫ് ഈസ് ബെറ്റർ ഇൻ ദി ഗാർഡൻ’– രാമചന്ദ്രന്റെ വീടിനു മുന്നിൽ ഒരു ചെറിയ ബോർഡ് തൂക്കിയിട്ടുണ്ട്, അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ചെടികളും പൂക്കളും നിറഞ്ഞ ‘നീരാഞ്ജന’മെന്ന വീടും അതിനുള്ളിലെ താമസക്കാരുടെ ജീവിതവും 2 ദിവസം മുൻപു വരെ വളരെ സന്തോഷം നിറഞ്ഞതായിരുന്നു. എന്നാൽ ഇന്ന് ആ വീട്ടിലേക്കു രാമചന്ദ്രൻ എത്തിയത് അനക്കമറ്റാണ്.
കൊച്ചി ∙ കശ്മീരിൽ ഭീകരരുടെ വെടിയേറ്റു മരിച്ച ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനു നാട് ഇന്നു വിടചൊല്ലും. റിനൈ മെഡിസിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള ഭൗതികശരീരം ഇന്നു രാവിലെ 7ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലെത്തിക്കും. തുടർന്ന് 9 വരെ പൊതുദർശനം. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി പി.രാജീവ് തുടങ്ങിയവർ ചങ്ങമ്പുഴ പാർക്കിൽ അന്ത്യാഞ്ജലി അർപ്പിക്കുമെന്നാണ് വിവരം ഇതിനുശേഷം ഒൻപതരയോടെ മങ്ങാട്ടു റോഡിലെ വസതിയിലെത്തിക്കും. അന്ത്യകർമങ്ങൾക്കു ശേഷം 12ന് ഇടപ്പള്ളി ശാന്തികവാടം ശ്മശാനത്തിൽ സംസ്കരിക്കും. സംസ്കാരത്തിനു ശേഷം 12.30ന് ചങ്ങമ്പുഴ പാർക്കിൽ അനുശോചന യോഗം നടക്കും.
വത്തിക്കാൻ സിറ്റി ∙ ഉയിർപ്പു ഞായറാഴ്ച വിശ്വാസികളെ ആശീർവദിച്ചു കടന്നുപോയ അതേ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഫ്രാൻസിസ് മാർപാപ്പ ഇന്നലെ വീണ്ടുമെത്തി. കരങ്ങൾ പ്രാർഥനപോലെ നെഞ്ചോടുചേർത്ത്, ചുവപ്പുവിരിച്ച പേടകത്തിൽ നിശ്ചലം, മൗനം. അന്നു രോഗത്തെ അതിജീവിച്ചെത്തിയ പാപ്പായെ ‘വിവാ ഇൽ പാപ്പാ’ വിളികളോടെ സ്വീകരിച്ച ജനം ഇന്നലെ നിശ്ശബ്ദം നിന്നു. വിലാപാർദ്രമായ കണ്ണുകൾ പാപ്പായെ പിന്തുടർന്നു. ഓശാനഞായറിൽ ക്രിസ്തുവിന്റെ രാജകീയ പ്രവേശത്തിൽ ആർത്തുല്ലസിച്ച ജറുസലം നിവാസികളെ ദുഃഖവെള്ളി, ദുഃഖത്തിലാഴ്ത്തിയത് ഓർമിപ്പിക്കുന്നതുപോലെ.
Results 1-10 of 142