Activate your premium subscription today
സ്വർണക്കടത്തു കേസിൽ കന്നഡ നടി രന്യ റാവുവിനെതിരെ കൊഫെപോസ വകുപ്പും ചുമത്തി. കേസ് അന്വേഷിക്കുന്ന ഡിആര്‍ഐയുടെ നിർദേശപ്രകാരം സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ (സിഇഐബി)യാണ് രന്യയ്ക്കെതിരെ കൊഫെപോസ ചുമത്തിയത്.
മംഗളൂരു ∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട്, തലശ്ശേരി സ്വദേശികളെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് കാസർകോട് സ്വദേശികൾക്ക് ജീവപര്യന്തം തടവും 65,000 രൂപ പിഴയും വിധിച്ച് മംഗളൂരു ഫസ്റ്റ് ക്ലാസ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി. പിഴ അടച്ചില്ലെങ്കിൽ 17 മാസം അധിക തടവും കോടതി വിധിച്ചു. ചെർക്കള നീർച്ചാൽ സി.എൻ.മഹലിൽ മുഹമ്മദ് മഹ്ജീർ സനഫ് (36), വിദ്യാനഗർ, അനങ്കൂർ ടി.വി.സ്റ്റേഷൻ റോഡ് ദിൽഷാൻ മൻസിൽ വീട്ടിൽ എ.മുഹമ്മദ് ഇർഷാദ് (35), വിദ്യാനഗർ, അനങ്കൂർ ടി.വി.സ്റ്റേഷൻ റോഡ് ഇഷാബി മൻസിൽ വീട്ടിൽ എ.മുഹമ്മദ് സഫ്വാൻ (35) എന്നിവർക്കാണ് ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളിൽ കോടതി ശിക്ഷ വിധിച്ചത്. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഫഹീം (25), തലശ്ശേരി സ്വദേശി നഫീർ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു 2014 ജൂലൈ 1ന് ഇരുവരെയും കൊലപ്പെടുത്തിയത്.
ആലപ്പുഴ∙ രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികൾക്കു രാജ്യാന്തര സ്വർണക്കടത്തു ബന്ധവും. കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ ചെന്നൈ എണ്ണൂർ സത്യവാണി മുത്തുനഗർ സ്വദേശി സുൽത്താൻ അക്ബർ അലിയിൽ (43) നിന്നാണു സുപ്രധാന വിവരങ്ങൾ എക്സൈസിനു ലഭിച്ചത്. അക്ബർ അലിയാണു ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരനെന്നാണു നിഗമനം. ഇയാളുടെ സ്ഥാപനത്തിന്റെ മറവിലാണു സ്വർണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളും രാജ്യത്തേക്കു കടത്തിയിരുന്നത്.
ബെംഗളൂരു ∙ നടി രന്യ റാവു കടത്തിയ സ്വർണം വിറ്റഴിക്കാൻ മാത്രമല്ല, ഹവാല ഇടപാടുകൾ നടത്താനും ബെള്ളാരിയിലെ സ്വർണവ്യാപാരിയായി സാഹിൽ ജെയിൻ സഹായിച്ചെന്ന് റവന്യു ഇന്റലിജൻസ് കണ്ടെത്തി. 12.56 കോടി രൂപ വിലയുള്ള 14.2 കിലോഗ്രാം സ്വർണവുമായി രന്യ വിമാനത്താവളത്തിൽ അറസ്റ്റിലായ കേസിലെ മൂന്നാം പ്രതിയാണു സാഹിൽ.
കഴക്കൂട്ടം ∙ കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതിയും കണ്ണൂരിലെ ഡിവൈഎഫ്ഐ മുൻ നേതാവുമായ അർജുൻ ആയങ്കിയെ കഴക്കൂട്ടം പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. സുഹൃത്തും തുമ്പ സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽപ്പെട്ട ആളുമായ ആദർശിന്റെ വീട്ടിൽ ഇന്നലെ രാവിലെ 10ന് നടത്തിയ പരിശോധനയിലാണ് അർജുനെ പിടികൂടിയത്. ആദർശിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുളത്തൂർ ഉത്സവത്തോടനുബന്ധിച്ച് ആദർശും സംഘവും പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഉത്സവത്തിൽ പങ്കെടുക്കാൻ 2 ദിവസം മുൻപാണ് അർജുൻ ഇവിടെയെത്തിയതെന്നു പൊലീസ് അറിയിച്ചു. അർജുന്റെ പേരിൽ കഴക്കൂട്ടം സ്റ്റേഷനിൽ കേസുകളില്ലാത്തതിനാൽ ഇന്ന് വിട്ടയച്ചേക്കും.
ബെംഗളൂരു ∙ കള്ളക്കടത്തു സ്വർണം വിറ്റഴിക്കാൻ പല തവണ നടി രന്യ റാവുവിനെ സഹായിച്ചതിനു സ്വർണ വ്യാപാരിയായ സാഹിൽ ജെയിനിനെ ബെള്ളാരിയിൽനിന്ന് റവന്യു ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. 12.56 കോടി രൂപ വിലയുള്ള 14.2 കിലോഗ്രാം സ്വർണവുമായി രന്യ വിമാനത്താവളത്തിൽ അറസ്റ്റിലായ കേസിലെ മൂന്നാം പ്രതിയാണ് സാഹിൽ.
ബെംഗളൂരു ∙ നടി രന്യ റാവു രണ്ടാനച്ഛൻ ഡിജിപി രാമചന്ദ്ര റാവുവിന്റെ അറിവോടെയാണ് ബെംഗളൂരു വിമാനത്താവളത്തിലെ പരിശോധന മറികടന്നതെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായി സൂചന. റിപ്പോർട്ട് ഉടൻ സർക്കാരിനു സമർപ്പിക്കും.
സ്വർണക്കടത്തു കേസിലെ മുഖ്യപ്രതിയും കന്നഡ നടിയുമായ രന്യ റാവുവിന്റെ കുടുംബത്തിന്റെ പേരിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന 3 കമ്പനികളും റവന്യു ഇന്റലിജൻസ്, ഇ.ഡി അന്വേഷണ പരിധിയിൽ. രന്യ റാവു ഫൊട്ടോഗ്രഫി, ക്ഷിരോദ ഇന്ത്യ, അയ്റസ് ഗ്രീൻസ് എന്നീ കമ്പനികളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
ബെംഗളൂരു ∙ സ്വർണക്കടത്തു കേസിൽ നടി രന്യ റാവുവിന്റെ രണ്ടാനച്ഛൻ ഡിജിപി രാമചന്ദ്രറാവുവിനെ അഡിഷനൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ മേൽനോട്ടത്തിലുള്ള അന്വേഷണ സമിതി ചോദ്യംചെയ്തു. രന്യയുടെ സ്വർണക്കടത്ത് ഇടപാടുകളുമായി ബന്ധമില്ലെന്ന നിലപാടിൽ രാമചന്ദ്ര റാവു ഉറച്ചുനിൽക്കുകയാണ്. അതേസമയം കുടുംബാംഗങ്ങൾ യാത്ര ചെയ്യുമ്പോൾ പൊലീസിനോട് അനുഗമിക്കാൻ നിർദേശിച്ചിരുന്നതായി അദ്ദേഹം മൊഴി നൽകി. വിമാനത്താവള പൊലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ ബസവരാജിന്റെ എസ്കോർട്ടോടെ പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ 3ന് രന്യ അറസ്റ്റിലായത്.
ബെംഗളൂരു ∙ സ്വർണക്കടത്ത് കേസിൽ പിടിയിലായ കന്നഡ നടി രന്യയും സുഹൃത്ത് തരുൺ രാജുവും ഒരുമിച്ച് 26 ദുബായ് യാത്രകൾ നടത്തിയെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ). ഈ യാത്രകളിൽ ഇരുവരും സ്വർണക്കടത്ത് നടത്തിയെന്ന് ഡിആർഐ കോടതിയെ അറിയിച്ചു. പലയാത്രകളും രാവിലെ ദുബായിലേക്ക് പോയി വൈകിട്ട് തിരിച്ചെത്തുന്നതായിരുന്നു. തരുൺ രാജു സമർപ്പിച്ച ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് അന്വേഷണ ഏജൻസി ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്.
Results 1-10 of 605