Activate your premium subscription today
പൊതുവേ ഉൾവലിഞ്ഞ പ്രകൃതം. ആരോടും അങ്ങനെ ചങ്ങാത്തത്തിനു പോകാറില്ല; പ്രത്യേകിച്ചു വിദേശികളോട്. അയൽവാസിയിൽനിന്ന് ഒരു ‘മൊയ്’ (ഹായ്) നമുക്കു തിരിച്ചുകിട്ടാൻ വർഷങ്ങൾ വേണ്ടിവന്നേക്കും. ഇങ്ങനെയൊക്കെയുള്ള ആളുകൾ താമസിക്കുന്ന ഫിൻലൻഡ് എങ്ങനെ ലോക സന്തോഷസൂചികയിൽ ഒന്നാമതെത്തി? ഉത്തരം സിംപിൾ. സ്വന്തം ജീവിതത്തിൽ അവർ സംതൃപ്തരാണ്. മറ്റുള്ളവരുടെ കാര്യത്തിൽ അധികം ഇടപെടാതിരുന്നാൽ ജീവിതം സന്തോഷകരമാകും എന്നതാണ് മന്ത്രം. പുറമേ ചിരിച്ചുകാണിച്ച് ഉള്ളിൽ പല്ലിറുമ്മുന്നവരല്ലാത്തതിനാൽ ആ രീതിയിലുള്ള പിരിമുറുക്കങ്ങളും ഇല്ല. ആരുടെയെങ്കിലും പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമങ്ങളില്ല, പൊങ്ങച്ചം പറച്ചിലില്ല. ഇഷ്ടപ്പെടാത്ത കാര്യം തുറന്നുപറയും. നടക്കുന്ന കാര്യങ്ങളേ രാഷ്ട്രീയക്കാർപോലും വാഗ്ദാനം ചെയ്യാറുള്ളൂ. കേരളത്തെപ്പോലെ നീണ്ടുനിവർന്നു കിടക്കുന്ന, എന്നാൽ കേരളത്തിന്റെ ഏഴിലൊന്നു ജനസംഖ്യ മാത്രമുള്ള നാടാണ് ഫിൻലൻഡ്. ആളുകൾ കുറവായതിനാലാകാം, അസൂയയും സ്പർധയും തീരെയില്ല. നിറയെ യൂറോയുള്ള പഴ്സ് വഴിയിൽ കണ്ടാലും സ്വന്തമാക്കാൻ ആരും ശ്രമിക്കാറില്ല. എന്നാൽ, തക്കത്തിനു ബീയർ ബോട്ടിൽ കിട്ടിയാൽ അടിച്ചുമാറ്റുന്നവരെന്നു തമാശയ്ക്കു പറയാറുണ്ട്. വയർനിറയെ ബീയർ ചെന്നാലേ വായ നിറയെ വർത്തമാനം വരൂ എന്ന് ഇവിടുള്ളവർതന്നെ പറയാറുണ്ട്. മദ്യം ഇഷ്ടംപോലെ അകത്താക്കുമെങ്കിലും ആരുമങ്ങനെ വഴിയിൽ കിടക്കാറില്ല. പൊതുമുതൽ നശിപ്പിക്കാനോ പൊതുശല്യമാകാനോ മെനക്കെടാറുമില്ല.
ലോക സന്തോഷ ദിനത്തിൽ (ഇന്റർനാഷനൽ ഹാപ്പിനസ് ഡേ) ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ദുബായ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
അബുദാബി ∙ രാജ്യാന്തര സന്തോഷ ദിനത്തിൽ യുഎഇയ്ക്ക് ഇരട്ടിമധുരം. ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യങ്ങളിൽ ഒന്നായി യുഎഇ തിരഞ്ഞെടുക്കപ്പെട്ടു.
കൊച്ചി ∙ കട കാലിയാണെങ്കിലും സന്തോഷത്തിന്റെ കാര്യത്തിൽ സപ്ലൈകോ ജീവനക്കാർ ഒട്ടും പുറകിലല്ല. അതേസമയം, നാട്ടുകാരുടെ സകല കാര്യങ്ങൾക്കും കൈമെയ് മറന്ന് പ്രവർത്തിക്കുന്ന കുടുംബശ്രീ ജീവനക്കാർക്ക് സന്തോഷം അത്ര പോരാ. എറണാകുളം ജില്ലയുടെ ഭരണസിരാകേന്ദ്രമായ കാക്കനാട് സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളിൽ നടത്തിയ സർവേയിലാണ് ജീവനക്കാരുടെ സന്തോഷസൂചിക ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളത്.
ലോകത്ത് ഏറ്റവും സന്തോഷമുള്ള അറബ് രാജ്യമായി കുവൈത്ത്. രാജ്യാന്തര സന്തോഷ ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച പുറത്തിറക്കിയ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിലാണ് അറബ് മേഖലയിൽ കുവൈത്ത് ഒന്നാം സ്ഥാനം നേടിയത്. ആഗോളതലത്തിൽ 13 ആണ് കുവൈത്തിന്റെ സ്ഥാനം. 143 രാജ്യങ്ങളിലെ 2021 മുതൽ 2023 വരെയുള്ള ഡാറ്റ വിശകലനം ചെയ്താണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
ദുബായ് ∙ സർക്കാർ ജീവനക്കാരുടെ സന്തോഷ സൂചികയിൽ ദുബായ് എമിഗ്രേഷഷന് ഒന്നാം സ്ഥാനം. 95.17% ആണ് സന്തോഷ സൂചിക. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് സന്തോഷസൂചികാ ഫലം പ്രഖ്യാപിച്ചത്. ജീവനക്കാർക്കായി പ്രത്യേക അനുമോദന യോഗം നടത്തി. ജനങ്ങളുടെ സന്തോഷ നിരക്കിൽ 93.6% നേടി
ഫിൻലൻഡ്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനം ജീവിക്കുന്ന രാജ്യം. ജീവിക്കുക മാത്രമല്ല, എങ്ങനെ സന്തോഷമായി ജീവിക്കാമെന്നു ‘ക്ലാസെടുത്തു’ കൊടുക്കുകയും ചെയ്തു ഫിൻലൻഡ്. 2023 ജൂണിലാണ് അഞ്ചു ദിവസത്തെ ‘മാസ്റ്റർക്ലാസ് ഓഫ് ഹാപ്പിനസ്’ സംഘടിപ്പിച്ചത്. ‘വിസിറ്റ് ഫിൻലൻഡ്’ എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത, തിരഞ്ഞെടുക്കപ്പെട്ട 10 പേർക്കായിരുന്നു ക്ലാസ്. സന്തോഷത്തിൽ മാത്രമല്ല പക്ഷേ, ഫിൻലൻഡ് ‘കഴിവ്’ തെളിയിച്ചിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെ സ്വന്തം ജീവിതത്തെയും പ്രകൃതിയെയും എങ്ങനെ ഒരുപോലെ പരിപാലിക്കാമെന്നും ഫിൻലന്ഡ് കാണിച്ചു തരുന്നു. ഭൂവിസ്തൃതിയുടെ 70 ശതമാനവും വനങ്ങളാൽ സമ്പന്നമായ രാജ്യമാണ് ഫിൻലൻഡ്. ആഗോളനിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ ശുദ്ധവും മാലിന്യമുക്തവുമായ വനങ്ങൾ, തടാകങ്ങൾ, വായു, കുടിവെള്ളം എന്നിവ ഫിൻലൻഡിന് സ്വന്തം. രാജ്യമെമ്പാടുമുള്ള ടാപ്പുകളിൽനിന്നു ലഭിക്കുന്നത് ശുദ്ധമായ ജലം. പ്രകൃതിസ്നേഹത്തിന്റെ സഹൃദയത്വമാണ് സമൂഹത്തിലാകെ. പണമുണ്ടാക്കുക എന്നതിലപ്പുറം പരിസ്ഥിതിയെ ആഴത്തിൽ സ്നേഹിക്കുന്ന ഒരുപറ്റം ജനങ്ങൾ. അവർക്കിടയിൽ ജീവിക്കുന്ന ഒരു മലയാളി ആ അനുഭവം വിവരിക്കുന്നു. ഫിൻലൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിൽ ഐടി പ്രഫഷനലായ മലയാളി നവമി ഷാജഹാന്റെ വാക്കുകളിലേക്ക്...
ഈ അമ്മ വിമാനത്തിൽ കയറുവോളം അറിഞ്ഞില്ല, താൻ സഞ്ചരിക്കുന്ന വിമാനത്തിന്റെ പൈലറ്റ് സീറ്റിൽ മകനാണ് ഇരിക്കുന്നതെന്ന്. വിമാനത്തിന്റെ അകത്ത് കയറിയതും ഡോറിനു സമീപത്തായി പുഞ്ചിരിച്ചുകൊണ്ട് നിന്ന മകനെ കണ്ട് അമ്മ ഞെട്ടി. ഒരു നിമിഷത്തെ അന്ധാളിപ്പിനു ശേഷം സന്തോഷം കൊണ്ട് ഉറക്കെ നിലവിളിച്ചു. ചുറ്റിലും ആരുണ്ടെന്നോ
ഒരു മാസം മുഴുവൻ കഷ്ടപ്പെട്ട് ജോലി ചെയ്താൽ കിട്ടുന്ന കാശ് ഒന്നും ബാക്കിവയ്ക്കാതെ ചിലവഴിക്കുന്നവരാണോ നിങ്ങൾ? ഡ്രസും മേക്കപ്പ് സാധനങ്ങളും പിന്നെ ആവശ്യമില്ലാത്ത പൊട്ടും പൊടിയും വരെ വാങ്ങിക്കൂട്ടുന്ന പലരും നമ്മുടെ ഇടയിൽ തന്നെയുണ്ട്. എന്നാൽ ഈ പണം ചിലവഴിക്കുന്നതിൽ കുറച്ചു മാറ്റം വരണ്ടേ? ചുരുങ്ങിയ ചിലവിൽ
സ്നേഹം, രണ്ടാംഭാവം എന്നീ സിനിമകളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് ലെന. അതിനു ശേഷവും മനോഹരമായ ധാരാളം കഥാപാത്രങ്ങള് പ്രേക്ഷകർക്കു മുന്നിൽ എത്തിച്ചു. ജീവിതത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ കൊണ്ടും ഏറെ വ്യത്യസ്തയാണ് ലെന. ' ലൈഫ് ബോറിങ് ആവരുത്. എപ്പോഴെങ്കിലും ലൈഫ് മടുപ്പിക്കുന്നതായി
Results 1-10 of 28