Activate your premium subscription today
മലപ്പുറം ∙ ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന രേഖകളില്ലാത്ത 1,91,48,000 രൂപയുമായി 2 പേർ കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. മലപ്പുറം മങ്കട പനങ്ങാങ്ങര സ്വദേശി പൂളക്കൽ തസ്ലിം ആരിഫ് (38), മലപ്പുറം മുണ്ടുപറമ്പ് വടക്കീടൻ മുഹമ്മദ് ഹനീഫ (37) എന്നിവരാണ് പിടിയിലായത്. കാറിന്റെ സീറ്റിനോട് ചേർന്ന് മൂന്ന് രഹസ്യ അറകളിലാണ് കുഴൽപ്പണം ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത പണവും കാറും കോടതിക്ക് കൈമാറും.
കോഴിക്കോട്∙ താമരശ്ശേരിയിൽ മതിയായ രേഖകളില്ലാതെ കൈവശം വച്ചിരുന്ന 38 ലക്ഷം രൂപ പിടികൂടി. കൊടുവള്ളി ഉളിയാടൻ കുന്നുമുൽ മുഹമ്മദ് റാഫി ഉപയോഗിച്ച സ്കൂട്ടറിൽ നിന്നാണ് ഒളിപ്പിച്ച നിലയിൽ പണം താമരശ്ശേരി പൊലീസ് പിടികൂടിയത്.
തൃശൂർ ∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു സമയത്തു ബിജെപി ജില്ലാ ഓഫിസിൽ 6 കോടി രൂപയുടെ കള്ളപ്പണമെത്തിയിരുന്നു എന്ന നിഗമനത്തോടെ കൊടകര കുഴൽപണക്കേസിലെ പുനരന്വേഷണം പൊലീസ് അവസാനിപ്പിച്ചു. കുഴൽപണ ഇടപാടുകൾ സംബന്ധിച്ചു ബിജെപി ജില്ലാ ഓഫിസ് മുൻ സെക്രട്ടറി തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലുകളിൽ യാഥാർഥ്യമുണ്ടെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് ഇരിങ്ങാലക്കുട മജിസ്ട്രേട്ട് കോടതിയിൽ പൊലീസ് സമർപ്പിച്ചു.
കൊച്ചി ∙ കേരള പൊലീസിന്റെ നിഗമനങ്ങളും കുറ്റപത്രവും തള്ളി കൊടകര കുഴൽപണക്കവർച്ച കേസിൽ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം നൽകി. നിയമസഭാ തിരഞ്ഞെടുപ്പിന് ബിജെപിക്കായി കൊണ്ടുവന്ന പണം എന്ന പൊലീസിന്റെ കണ്ടെത്തൽ തള്ളി, രാഷ്ട്രീയ ബന്ധത്തിലേക്കു കടക്കാതെ ബിജെപിയുടെ പേരില്ലാതെയുള്ളതാണ് ഇ.ഡി കുറ്റപത്രം. കുറ്റപത്രത്തിനൊപ്പം 23 പ്രതികളുടെ പട്ടികയും കലൂരിലെ പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം) പ്രത്യേക കോടതിയിൽ ഇ.ഡി സമർപ്പിച്ചു.
ന്യൂഡൽഹി ∙ കേരളത്തിലെ ഹവാല ഇടപാടുകാർ ക്രിപ്റ്റോകറൻസിയിലേക്കു മാറുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം കണ്ടെത്തി. ഇന്റർനെറ്റിലെ അധോലോകമായ ഡാർക്വെബ്ബിലൂടെ 3 വർഷത്തിനിടെ 25 കോടിയോളം രൂപയുടെ ക്രിപ്റ്റോകറൻസി ഹവാല ഇടപാടു നടന്നെന്നും കണ്ടെത്തിയിട്ടുണ്ട്. പതിവ് ഇടപാടുകൾ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായതോടെ, തിരിച്ചറിയപ്പെടാതിരിക്കാനാണു ഡാർക്വെബ്ബിലെ ഇടപാടുകളിലേക്കു ഹവാലക്കാർ മാറിയത്. ലഹരിമരുന്നുകടത്ത്, സൈബർ കുറ്റകൃത്യം, ഓൺലൈൻ ചൂതാട്ടം, ഭീകരപ്രവർത്തനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവരാണു പ്രധാനമായും ഇത്തരം ഇടപാടുകൾ നടത്തുന്നത്.
ബെംഗളൂരു ∙ സ്വർണക്കടത്തിൽ അറസ്റ്റിലായ നടി രന്യ റാവുവിനെതിരെ ഇ.ഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹവാല ഇടപാട് നടന്നെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് റജിസ്റ്റർ ചെയ്ത ഇ.ഡി, ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തി.
ചെന്നൈ∙ റോയപ്പേട്ടയിൽ ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ണൂർ സ്വദേശി റാഷിദിന്റെ കാറിൽനിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകൾ പിടികൂടി. 2000 രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയത്. റാഷിദിനെ ചോദ്യംചെയ്ത സംഘം കറൻസിയുടെ ഉറവിടം സംബന്ധിച്ച വിവരം ശേഖരിക്കുകയാണ്. റാഷിദിന്റെ ഹവാല ബന്ധങ്ങളും വിദേശ ഇടപാടുകളും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊച്ചി ∙ കൊടകര കുഴൽപ്പണക്കേസിൽ കുറ്റപത്രം ഉടൻ നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയിൽ അറിയിച്ചു. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ സാവകാശം വേണമെന്നും ഇ.ഡി.ആവശ്യപ്പെട്ടു. തുടർന്നു മൂന്നാഴ്ച സമയം അനുവദിച്ചു ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. കൊടകര ഹവാല കേസിൽ അന്വേഷണം പൂർത്തിയാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സാക്ഷിയായ ഇരിങ്ങാലക്കുട സ്വദേശി സന്തോഷ് നൽകിയ ഹർജിയാണു പരിഗണിച്ചത്.
തിരുവനന്തപുരം∙ കൊടകര കുഴല്‍പണക്കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തെ ഭയക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ബിജെപി തൃശൂര്‍ ഓഫിസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷിന്റെ മൊഴിയെടുത്തതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിനേക്കാള്‍ വലിയ വെള്ളിയാഴ്ച വന്നിട്ട് വാപ്പ പള്ളിയില്‍ പോയിട്ടില്ലെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി. ഇരിഞ്ഞാലക്കുട അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം. ബിജെപിയുടെ മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
Results 1-10 of 84