Activate your premium subscription today
ദുബായ് ∙ യെമൻ പൗരൻ തലാൽ അബു മഹ്ദി കൊല്ലപ്പെട്ട കേസിൽ വധശിക്ഷക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാരും ‘സേവ് നിമിഷ പ്രിയ’ ആക്ഷൻ കൗൺസിലും കിണഞ്ഞു ശ്രമിക്കുമ്പോഴും ആശങ്കകള്‍ ബാക്കിയാകുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന് അറിയിച്ച് കഴിഞ്ഞ ദിവസമുണ്ടായ പ്രചാരണം ഏറെക്കുറെ അവസാനിച്ചപ്പോൾ കേസ് വീണ്ടും വിസ്മൃതിയിലായി. വീണ്ടും ഇതുപോലെ എന്തെങ്കിലും പ്രചാരണമുണ്ടായാൽ മാത്രമേ കേസ് ഇനിയും ചർച്ചയാകൂ എന്ന അവസ്ഥയാണ്.
വാഷിങ്ടൻ ∙ യുഎസ് ആക്രമണത്തിൽ യെമനിലെ ഹൂതികളുടെ ഉന്നത മിസൈൽ വിദഗ്ധനെ വധിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. എന്നാൽ, പേരു വെളിപ്പെടുത്തിട്ടിയില്ല. മരണം യുഎസ് സൈന്യം സ്ഥിരീകരിച്ചിട്ടില്ല.കഴിഞ്ഞമാസം 15 നു നടത്തിയ ആക്രമണത്തിൽ ഹൂതി ഉന്നതനെ വധിച്ചെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൽട്സ് കഴിഞ്ഞ ദിവസം ടിവി അഭിമുഖത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച അമേരിക്കൻ മാഗസിൻ ‘ദി അറ്റ്ലാന്റിക്’ ചോർത്തി പ്രസിദ്ധീകരിച്ച ട്രംപ് ഭരണകൂടത്തിലെ ഉന്നതരുടെ രഹസ്യചാറ്റിലും ഹൂതികളുടെ മിസൈൽ വിദഗ്ധനെ ബോംബിട്ടുകൊന്നെന്നു പറയുന്നുണ്ട്.
വാഷിങ്ടൻ ∙ യെമനിലെ വിമത വിഭാഗമായ ഹൂതികൾക്കെതിരെയുള്ള യുഎസിന്റെ സൈനിക നടപടികൾ മാധ്യമപ്രവർത്തകനുമായി പങ്കുവച്ച് ട്രംപ് ഭരണകൂടത്തിലെ ഉന്നതർ. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് തുടങ്ങി ട്രംപ് ഭരണകൂടത്തിലെ ഉന്നതർ സൈനിക പദ്ധതികൾ ചർച്ച ചെയ്യുന്ന സമൂഹമാധ്യമ ഗ്രൂപ്പിലാണ് അതീവ ഗൗരവതരമായ സംഭവം. ഗ്രൂപ്പിൽ തന്നെ ഉൾപ്പെടുത്തിയ വിവരം ദ അത്ലാന്റിക് മാഗസിന്റെ ചീഫ് എഡിറ്റർ ജെഫ്രി ഗോൾഡ്ബർഗാണ് വെളിപ്പെടുത്തിയത്. ഗ്രൂപ്പിൽ മാധ്യമപ്രവർത്തകൻ ഉൾപ്പെട്ടത് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് സൂചന.
ദുബായ് ∙ യെമനിലെ ഹൂതികളെ പൂർണമായി നശിപ്പിക്കുമെന്ന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമസേന വ്യോമാക്രമണം തുടരുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹൂതികൾക്ക് ആയുധങ്ങൾ നൽകുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് ഇറാനും ട്രംപ് മുന്നറിയിപ്പ് നൽകി.
വാഷിങ്ടൻ ∙ യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ വൻ ആക്രമണത്തിനു തുടക്കമിട്ടതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. തലസ്ഥാനമായ സനായിലാണ് വ്യോമാക്രമണം നടത്തിയത്. ചെങ്കടലിലെ കപ്പലാക്രമണങ്ങൾ ഹൂതികൾ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ദുരന്തമാണു കാത്തിരിക്കുന്നതെന്നുമാണ് മുന്നറിയിപ്പ്. ഹൂതികൾക്ക് പിന്തുണ നൽകുന്നത് അവസാനിപ്പിക്കണമെന്ന് ഇറാനോടും ആവശ്യപ്പെട്ടു.
2025 ജനുവരി 20ന് അമേരിക്കയുടെ പ്രസിഡന്റ് ആയി ഡോണള്‍ഡ് ട്രംപ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍, കടുത്ത ആകാംക്ഷയും ഉദ്വേഗവും നിറഞ്ഞ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇസ്രയേലും ഹമാസും താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് കുറച്ചു ബന്ദികളെ മോചിപ്പിച്ചപ്പോള്‍ ഒന്നരക്കൊല്ലത്തോളം നീണ്ട യുദ്ധത്തിനു വിരാമമായി. ഗാസയിലും വെസ്റ്റ് ബാങ്കിലും ലെബനന്റെ തെക്കന്‍ പ്രദേശത്തും വലിയ നാശനഷ്ടങ്ങള്‍ വരുത്തിയ ഈ യുദ്ധം കൊണ്ട്, ഇതു തുടങ്ങി വെച്ച ഹമാസിനോ അവരുടെ കൂടെ ചേര്‍ന്ന് ഇസ്രയേലിനെ ആക്രമിച്ച ഹിസ്ബുല്ലയ്ക്കോ ഒരു ഗുണവും ഉണ്ടായില്ലെന്നു മാത്രമല്ല, വമ്പിച്ച തിരിച്ചടികളുണ്ടാകുകയും ചെയ്തു. ഇവരെ പിന്തുണച്ച ഇറാനും അവരുടെ സുഹൃത്തായ റഷ്യക്കും തങ്ങള്‍ താങ്ങി നിര്‍ത്തിയിരുന്ന സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണകൂടം തകര്‍ന്നു തരിപ്പണമാകുന്നത് തടയുവാനും സാധിച്ചില്ല. ഇസ്രയേലിന്റെയും അവരെ പിന്തുണയ്ക്കുന്ന അമേരിക്കയുടെയും ശക്തി മധ്യപൂര്‍വ പ്രദേശത്തു വര്‍ധിച്ചതായും റഷ്യയുടെയും ഇറാന്റെയും സ്വാധീനം കുറഞ്ഞതായുമാണ് ഈ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ പ്രദേശത്തുണ്ടായ അധികാര സമവാക്യങ്ങളിലെ മാറ്റങ്ങള്‍ തങ്ങളെ ബാധിക്കുന്നില്ല എന്ന രീതിയില്‍ ഒരു സായുധ സേന ഇസ്രയേലിനോടു പോരാട്ടം തുടരുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്റെ പിന്തുണയോടെ യെമന്റെ പകുതി പ്രദേശത്ത് ഭരണം കയ്യാളുന്ന ഹൂതികളാണ് ഈ പ്രഖ്യാപനം നടത്തിയത്. ട്രംപിന്റെ ഉഗ്രശാസനം കേട്ട്, കൂട്ടത്തോടെ ചാവേറുകളെ സൃഷ്ടിക്കുവാന്‍ കെൽപുള്ള ഹമാസും ഇതുവരെ എല്ലാ ഉപദേശ വാക്കുകളും തിരസ്കരിച്ച ഇസ്രയേലും നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ തിരക്കിട്ട് വെടിനിര്‍ത്തല്‍ നടപ്പില്‍ വരുത്തിയപ്പോള്‍, ഇതൊന്നും ബാധകമല്ലെന്ന ഭാവത്തില്‍ യുദ്ധം തുടരുന്ന ഹൂതികള്‍ ആരാണ്? എന്താണ് അവരുടെ ലക്ഷ്യങ്ങള്‍? എന്തു കൊണ്ടാണ് അവര്‍ ആരെയും കൂസാതെ മുന്നോട്ടു പോകുന്നത്? വിശദമായി പരിശോധിക്കാം.
വാഷിങ്ടൻ∙ യെമനിലെ ഹൂതി വിമതരെ യുഎസിലെ ട്രംപ് ഭരണകൂടം വീണ്ടും ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ബുധനാഴ്ചത്തെ എക്സിക്യൂട്ടീവ് ഉത്തരവിലാണ് ഹൂതികളുടെ കാര്യം ഉൾപ്പെട്ടത്. ഇതുപ്രകാരം സ്ഥിതിഗതികൾ മനസ്സിലാക്കി 30 ദിവസത്തിനകം സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ റിപ്പോർട്ട് സമർപ്പിക്കണം. പിന്നാലെ 15
‘‘നിമിഷയുടെ ശിക്ഷ നടപ്പാക്കാൻ ഇനി ഏതാനും ദിവസങ്ങളേയുള്ളൂ എന്നാണ് ഞാനറിഞ്ഞത്. ആ ജീവൻ രക്ഷിക്കാനായി എല്ലാവരും സഹായിക്കണം. എന്റെ അവസാനത്തെ അപേക്ഷയാണിത്.’’ യെമൻ പൗരനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചതിന്റെ പേരിൽ യെമൻ ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ച, പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയുടെ വാക്കുകളാണിത്. 2018ലാണ് കൊലപാതകക്കുറ്റത്തിന്റെ പേരിൽ യെമൻ നിമിഷപ്രിയയെ ജയിലിലടച്ചത്. 2023ൽ സുപ്രീം കോടതി വധശിക്ഷ ശരിവച്ചു. ഏറ്റവും ഒടുവിൽ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവിൽ യെമൻ പ്രസിഡന്റ് റഷാദ് അൽ അലിമി ഒപ്പുവച്ചതോടെ മോചനസാധ്യതകൾക്കായി ഇനി നിമിഷപ്രിയയുടെ മുന്നിലുള്ളത് ഒരു മാസത്തോളം സമയം മാത്രം. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബം ആശ്വാസധനം സ്വീകരിച്ച് മാപ്പുനൽകുക മാത്രമാണ് ഇനി മുന്നിലുള്ള ഏകവഴി. നിമിഷപ്രിയയെ മോചിപ്പിക്കാൻ കേസിന്റെ തുടക്കം മുതൽ കേന്ദ്രസർക്കാർ ശ്രമം ആരംഭിച്ചിരുന്നെങ്കിലും യെമനിൽ തുടരുന്ന ആഭ്യന്തര സംഘർഷങ്ങളും ഹൂതികളുടെ ഭരണവുമാണ് സാധ്യതകൾ സങ്കീർണമാക്കിയത്. നിമിഷപ്രിയയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സമ്മതിക്കുമ്പോഴും, കടുത്ത ചൂഷണങ്ങൾക്കൊടുവിൽ ജീവൻ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൊല ചെയ്യേണ്ടിവന്നതെന്നാണ് കുടുംബത്തിന്റെ വാദം. എന്തായിരുന്നു നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിക്കുന്നതിലേക്ക് നയിച്ച കേസ്? ഇനി മോചനത്തിനായി കേന്ദ്ര സർക്കാരിന്റെ മുന്നിലുള്ള വഴികൾ എന്തെല്ലാമാണ്?
ജറുസലം∙ യെമനിൽനിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിനെ യുഎസിന്റെ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് സിസ്റ്റം (താഡ്) ഉപയോഗിച്ച് തകർത്ത് ഇസ്രയേൽ. ഇറാൻ പിന്തുണയുള്ള ഹൂതി വിമതരാണ് മിസൈൽ പ്രയോഗിച്ചതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. യുഎസിന്റെ പ്രധാന മിസൈൽ സംവിധാനമാണ് താഡ്. ആദ്യമായാണ് ഈ മിസൈൽ സംവിധാനം ഇസ്രയേൽ ഉപയോഗിക്കുന്നത്. ഒക്ടോബറിലാണ് മിസൈൽ സംവിധാനം ഇസ്രയേൽ സൈന്യത്തിന്റെ ഭാഗമായത്.
ജറുസലം ∙ യെമനിലെ വിമത വിഭാഗമായ ഹൂതികൾ തൊടുത്ത മിസൈൽ ആദ്യമായി മധ്യഇസ്രയേലിൽ. പ്രാദേശിക സമയം രാവിലെ 6:35 നായിരുന്നു ആക്രമണം. അതിർത്തി കടന്ന് മിസൈൽ ഇസ്രയേലിൽ എത്തിയതോടെ ടെൽ അവീവിലും മധ്യഇസ്രയേലിലുടനീളവും സൈറണുകൾ മുഴങ്ങി. ഇതോടെ ജനങ്ങൾ അഭയകേന്ദ്രങ്ങളിലേക്ക് ഓടി. തുടർന്ന് ഇന്റർസെപ്റ്റർ ഉപയോഗിച്ച് തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ വയലുകളിലും ഒരു റെയിൽവേ സ്റ്റേഷന് സമീപവും പതിച്ചതായാണ് റിപ്പോർട്ടുകൾ. ആളപായമില്ലെങ്കിലും ഒമ്പതു പേർക്ക് പരിക്കേറ്റു.
Results 1-10 of 56