Activate your premium subscription today
രണ്ടു പൈതൃകങ്ങൾ സംരക്ഷിക്കുകയും പിന്തുടരുകയും ചെയ്യുമെന്നാണ് കോൺഗ്രസ് പ്രവർത്തകസമിതി കർണാടകയിലെ ബെളഗാവിയിലും ഡൽഹിയിലുമായി അടുത്തടുത്ത ദിവസങ്ങളിൽ പ്രമേയങ്ങൾ പാസാക്കി വ്യക്തമാക്കിയിരിക്കുന്നത്. ഒന്ന്, സത്യസന്ധത, അഹിംസ, നിർഭയത്വം, ലാളിത്യം എന്നിങ്ങനെ മഹാത്മാഗാന്ധിയുടെ ജീവിതപ്രമാണങ്ങൾ. രണ്ട്, ഡോ.മൻമോഹൻ സിങ്ങിന്റേതായ സംശുദ്ധി, പരിശ്രമശീലം, അനുകമ്പ എന്നിവ. പ്രത്യേകമായ രണ്ടു സാഹചര്യങ്ങളിൽ നടത്തുന്ന നിരുപദ്രവ പ്രസ്താവനകൾ മാത്രമായി രണ്ടു പ്രമേയങ്ങളെയും കാണാവുന്നതേയുള്ളൂ. നല്ല ആഗ്രഹങ്ങളുടേതായ ഒട്ടേറെ പ്രമേയങ്ങൾ കോൺഗ്രസ് ഇങ്ങനെ പാസാക്കിയിട്ടുണ്ട്. തികഞ്ഞ ഗാന്ധിയൻശൈലി അസാധ്യമെന്നു തിരിച്ചറിവുള്ളപ്പോഴും, ചരിത്രപരമായ കാരണങ്ങളാൽ കോൺഗ്രസുകാർ ഇപ്പോഴും അതിനുള്ള തീവ്രമായ ആഗ്രഹം പ്രകടിപ്പിക്കുന്നു.
കഷ്ടിച്ച് മൂന്നു പേജിലായി അഞ്ചു വകുപ്പുകൾ മാത്രം ഉള്ളതാണ് ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നിർബന്ധിതമായി സാധ്യമാക്കുന്ന ഭരണഘടനാ ഭേദഗതികളുടേതായ ബിൽ. വലുപ്പംകൊണ്ട് ചെറിയ ബില്ലാണെങ്കിലും അതിനുള്ളിലെ ആശയലോകത്തിന്റെ കാര്യം അങ്ങനെയല്ല. ഭരണഘടനയിൽ പറയാതെതന്നെ, ഒരേസമയം തിരഞ്ഞെടുപ്പെന്നതായിരുന്നു 1967വരെ രീതി. അതിലേക്കു മടങ്ങിപ്പോകുന്നതു മെച്ചപ്പെട്ട ഭരണം സാധ്യമാക്കാനും വലിയതോതിൽ പണവും സമയവും ലാഭിക്കാനും സഹായിക്കുമെന്നാണ് മോദി സർക്കാരിന്റെ വാദം. സദ്ഭരണവും പണ, സമയ ലാഭങ്ങളും ആരാണ് ആഗ്രഹിക്കാത്തത്? തിരഞ്ഞെടുപ്പിന്റെ ക്രമീകരണത്തിലൂടെ അതു സാധിക്കുമെങ്കിൽ അങ്ങനെയാവട്ടെ എന്നു ന്യായം. ഒരേസമയം തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനു ഭരണഘടനാ ഭേദഗതി ശിൽപികൾ നിർദേശിച്ചിട്ടുള്ള മാർഗമിതാണ്: ലോക്സഭയുടെ അഞ്ചു വർഷ കാലാവധിയെ പവിത്രമായി സംരക്ഷിക്കുക. അതിനിടെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും സർക്കാരുകൾ താഴെപ്പോകുന്നതിനും ലോക്സഭയും നിയമസഭകളും പിരിച്ചുവിടപ്പെടുന്നതിനും വീണ്ടും തിരഞ്ഞെടുപ്പിനും തടസ്സമില്ല. പക്ഷേ, അതിലൂടെ സൃഷ്ടിക്കപ്പെടുക മിച്ച സഭകളായിരിക്കുമെന്നു മാത്രം. അതായത്, ലോക്സഭയുടെ അഞ്ചുവർഷ കാലാവധിയിലെ അവശേഷിക്കുന്ന സമയത്തേക്കു മാത്രമായി അവയുടെ ആയുസ്സ് പരിമിതപ്പെടും. ഒരേസമയം തിരഞ്ഞെടുപ്പെന്നു കർശനമാക്കുന്നതിൽ ലോക്സഭയുടെ അഞ്ചു വർഷത്തിനുള്ളിലേക്കു നിയമസഭകളെ ഒതുക്കുന്നതിലാണ്
സൈന്യങ്ങളെപ്പോലെ രാഷ്ട്രീയപാർട്ടികൾക്കും യുദ്ധകാലവും സമാധാനകാലവുമുണ്ട്. സമാധാനകാലം സൈന്യങ്ങൾ പ്രധാനമായും ഉപയോഗിക്കുക പരിശീലനത്തിലൂടെ മെച്ചപ്പെട്ട് അടുത്ത യുദ്ധത്തിനു കൂടുതൽ സജ്ജമാകാനാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞുള്ള സമാധാനകാലത്ത് അടുത്ത പോരാട്ടത്തിനു തയാറെടുക്കുക പാർട്ടികളുടെയും രീതിയാണ്. എന്നും യുദ്ധത്തിലുള്ള ബിജെപി ആ ഗണത്തിൽ പെടുന്നില്ല. ബിജെപിയുമായി അടുത്ത പോരിന് ഒരുങ്ങേണ്ട പ്രതിപക്ഷ ഇന്ത്യാസഖ്യം ഇപ്പോൾ ആഭ്യന്തര നിഴൽയുദ്ധത്തിലാണ്. നയിക്കേണ്ടത് ആര് എന്നതിനെച്ചൊല്ലിയാണു തർക്കം എന്നതിനാൽ മുന്നണിയുടെ നിലനിൽപിൽപോലും സംശയമുയരുന്നു. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി കഴിഞ്ഞ ജൂണിൽ ലോക്സഭാ തിരഞ്ഞെടുപ്പുഫലം വന്നതിനു ശേഷം പറഞ്ഞത് എൻഡിഎ സർക്കാരിനു 15 ദിവസംപോലും ആയുസ്സുണ്ടാകില്ലെന്നും സർക്കാർ രൂപീകരണത്തിന് ഇന്ത്യാസഖ്യം തക്കസമയത്ത് അവകാശമുന്നയിക്കുമെന്നുമാണ്. ആറു മാസം കഴിഞ്ഞും അകാലമരണ ലക്ഷണങ്ങൾ എൻഡിഎ സർക്കാരിൽ കാണുന്നില്ല. എന്നിട്ടും
മല്ലികാർജുൻ ഖർഗെ കഴിഞ്ഞദിവസം കോൺഗ്രസ് പ്രവർത്തകസമിതിയിൽ നടത്തിയ അധ്യക്ഷപ്രസംഗത്തെ നല്ല കുമ്പസാരമെന്നും കുറ്റപത്രാവതരണമെന്നും വിളിക്കാം. കുറ്റങ്ങൾ ഏറ്റുപറഞ്ഞിട്ടുണ്ട്; കുറ്റപ്പെടുത്തലുകൾ വേണ്ടുവോളമുണ്ട്. അവയിൽനിന്ന് ആർക്കും മനസ്സിലാക്കാവുന്നത് ദൈവം വിചാരിച്ചാലും കോൺഗ്രസിനു ലോക്സഭാ തിരഞ്ഞെടുപ്പിലും പല നിയമസഭകളിലേക്കും ഭൂരിപക്ഷജയം അസാധ്യമായിരുന്നെന്നാണ്. അത്രമേൽ ദുർബലമാണ് പാർട്ടിയും അതിന്റെ സംഘടനയും. അപ്പോൾപിന്നെ, തെറ്റാവരമുള്ള വോട്ടിങ് യന്ത്രത്തെയും ബിജെപിയുടെ തന്ത്രങ്ങളെയും കുറ്റംപറയുന്നതിൽ വലിയ കാര്യമുണ്ടോ എന്നു ചോദ്യം. ചരിത്രപരമായ കാരണങ്ങളാൽ, കോൺഗ്രസിനെ വീണുകിടക്കുന്ന വൻമരമായി കരുതാം. വേരറ്റുപോയിട്ടില്ല. കിടക്കുന്ന കിടപ്പിൽ അങ്ങിങ്ങായുള്ള പരിമിതജയങ്ങളുടെ രൂപത്തിൽ പുതിയ നാമ്പുകൾ പൊട്ടാറുണ്ട്. വൻമരം വീണ്ടും നിവർന്നു നിൽക്കുന്നുവെന്ന് അതിനർഥമില്ല. ഖർഗെയുടെ കുമ്പസാര– കുറ്റപത്രം മറ്റൊരുതരം വായനയ്ക്കു പ്രേരിപ്പിക്കുന്നില്ല. സംഘടനാപരമായ ദൗർബല്യങ്ങളും പോരായ്മകളും പരിഹരിക്കണമെന്നതാണ് തിരഞ്ഞെടുപ്പുഫലങ്ങളുടെ സന്ദേശമെന്നു ഖർഗെ പറയുന്നു. ഏതു സാഹചര്യത്തിലും
1950 മേയിലെ ഒരു സായാഹ്നത്തിൽ മുംബൈയിലെ കഫ് പരേഡിൽ ഒരു ബെഞ്ചിലിരുന്ന് സാഹിത്യകാരൻ മുൽക് രാജ് ആനന്ദും ഡോ.ബി.ആർ.അംബേദ്കറും ഭരണഘടനയെയും ലോകത്തെയും കുറിച്ചാണ് സംസാരിച്ചത്. ഭരണഘടനയെക്കുറിച്ചുള്ള മുൽക് രാജ് ആനന്ദിന്റെ ചോദ്യത്തിനു മറുപടിയായി അംബേദ്കർ പറഞ്ഞു: ‘‘നമ്മുടെ ഭരണഘടനയിൽ ഞങ്ങൾ മുന്നോട്ടുവച്ചിരിക്കുന്നത് മതനിരപേക്ഷ സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെ ആദർശമാണ്... ’’. ഇപ്പോഴത്തെ ഇന്ത്യൻ ജനസംഖ്യയും 1950 മുതൽ നാളിതുവരെയുള്ള വാർഷിക മരണനിരക്കുംവച്ച് തിട്ടപ്പെടുത്തിയാൽ ഏതാണ്ട് 220 കോടിയിലേറെപ്പേരുടെ ജീവിതത്തെയാണ് നമ്മുടെ ഭരണഘടന ഇതുവരെ സ്വാധീനിച്ചിട്ടുള്ളത്. ഇനിയും എഴുതിത്തീരാത്ത പുസ്തകമാണത്. മാറ്റങ്ങൾ വരുത്തുന്നതിന് അതിൽത്തന്നെ വ്യവസ്ഥയുണ്ട്. ഭരണഘടനാസഭയിൽതന്നെ ആദ്യരൂപത്തിന് 2473 ഭേദഗതികൾ നിർദേശിക്കപ്പെട്ടു. കാലത്തിനൊത്തും രാഷ്്ട്രീയ കാലാവസ്ഥയനുസരിച്ചുമാണ് അതിൽ കൂട്ടിച്ചേർക്കലുകൾ ഉൾപ്പെടെയുള്ള മാറ്റങ്ങളുണ്ടാവുന്നത്. അടിസ്ഥാന ആശയങ്ങൾ മാറ്റരുതെന്നാണ് സുപ്രീം കോടതിയുടെ തീർപ്പെങ്കിലും, അവ പലതും മാറ്റപ്പെടാം എന്ന ഭീഷണി
ഉത്തരേന്ത്യയിലെ പല മുഖ്യമന്ത്രിമാരെയും നിരായുധരാക്കുന്നതാണ് ബുൾഡോസർ പ്രയോഗത്തിനെതിരെ സുപ്രീം കോടതി നൽകിയ വിധി. കാരണം, അവരിൽ പലർക്കും തങ്ങളുടെ ഭരണായുധങ്ങളിൽ പ്രധാനമായിരുന്നു ബുൾഡോസർ. തങ്ങളുടേതായ രീതിയിൽ നീതി നടപ്പാക്കാൻ അതവരെ സഹായിച്ചു. അമേരിക്കയിലെ ന്യൂജഴ്സിയിൽ 2022 ഓഗസ്റ്റ് 14നു ബുൾഡോസറുമായി ഇന്ത്യാദിന പരേഡ് നടത്തിയവർ രാജ്യത്തെ പുതിയകാല ഭരണവാഹനത്തിന് അധികതോതിൽ രാജ്യാന്തര പ്രശസ്തിയും നൽകി. അമേരിക്കയിലെ ആ ബുൾഡോസറിൽ പോസ്റ്ററായി പ്രത്യക്ഷപ്പെട്ട യുപി മുഖ്യമന്ത്രി ആദിത്യനാഥ് ‘ബുൾഡോസർ ബാബ’യെന്നും മധ്യപ്രദേശ് ഭരിച്ച ശിവരാജ് സിങ് ചൗഹാൻ ‘ബുൾഡോസർ മാമാ’യെന്നും വിശേഷിപ്പിക്കപ്പെട്ടു. താനെന്തിനു പിന്നിൽ നിൽക്കണമെന്നു തോന്നലുണ്ടായ രാജസ്ഥാനിലെ അശോക് ഗെലോട്ടും ബുൾഡോസറുമായി ഇറങ്ങിയെങ്കിലും വിശേഷണനാമം ലഭിച്ചില്ല; അതേ സങ്കടം മധ്യപ്രദേശിൽ കമൽനാഥിനും ബിഹാറിൽ നിതീഷ് കുമാറിനും ഹരിയാനയിൽ മനോഹർ ലാൽ ഖട്ടറിനുമുണ്ടായി. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും പുതിയ മുഖ്യമന്ത്രിമാരും ബുൾഡോസർ ക്ലബിൽ അംഗത്വമെടുത്തിരിക്കെയാണ് ആയുധം താഴെവയ്ക്കാൻ സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. കമൽനാഥും ഗെലോട്ടും ബിജെപിക്കാരെ കണ്ടുപഠിച്ചതാണെന്നു പറയുന്നതു ചരിത്രപരമായ തെറ്റാവും. ഡൽഹിയിലെ
സ്ത്രീകളാൽ നയിക്കപ്പെടുന്നതാവണം ഇന്ത്യയുടെ വികസനമെന്നും സ്ത്രീകൾക്കു പുതിയ അവസരങ്ങൾ ലഭിച്ചാലേ ഏതു രാജ്യത്തിനും പുരോഗതിയുണ്ടാവൂ എന്നും ബോധ്യമുണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. എന്നാൽ, അതുമായി ഒത്തുപോകുന്നതല്ല സ്ത്രീകൾക്കു സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്നതിനോട് അദ്ദേഹത്തിനുള്ള എതിർപ്പ്. കർണാടകയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാപദ്ധതി പുനഃപരിശോധിച്ചേക്കുമെന്നു സർക്കാരിലോ പാർട്ടിയിലോ ആലോചിക്കാതെ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ സൂചിപ്പിച്ചതിനെ മോദി പ്രയോജനപ്പെടുത്തി. നടപ്പാക്കാൻ സാധിക്കുന്നതേ വാഗ്ദാനം ചെയ്യാവൂ എന്നും കോൺഗ്രസിന്റെ വഞ്ചനയുടെ സംസ്കാരമാണ് പ്രകടമാകുന്നതെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ പ്രതിപക്ഷസഖ്യമായ മഹാ വികാസ് അഘാഡിയും സ്ത്രീകൾക്കു സൗജന്യയാത്ര വാഗ്ദാനം ചെയ്തിരിക്കെയാണ് മോദിയുടെ വിമർശനം. സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിനോടുള്ള തിരഞ്ഞെടുപ്പുകാല എതിർപ്പായി അതിനെ കാണുക വയ്യ. കാരണം, ആ മേഖലയിൽ ബിജെപി ആർക്കും പിന്നിലല്ല. കർണാടകയ്ക്കു പുറമേ, പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന ഡൽഹി, തമിഴ്നാട്, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിലും സ്ത്രീകൾക്കു യാത്രാ സൗജന്യമുണ്ട്. അങ്ങനെയൊരു സൗജന്യം നൽകുന്നതു മെട്രോ പദ്ധതികളെ നഷ്ടത്തിലാക്കുമെന്നു മോദിക്ക്
രണ്ടു വർഷം നീണ്ട കാലാവധി അവസാനിക്കാറായിരിക്കെ, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പരസ്യകുമ്പസാരത്തിനൊത്ത ചില ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. ‘ഞാൻ ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ നടന്നോ? ചരിത്രം എന്റെ കാലാവധിയെ എങ്ങനെ വിലയിരുത്തും? മറ്റേതെങ്കിലും രീതിയിൽ പ്രവർത്തിക്കാമായിരുന്നോ? ജഡ്ജിമാരുൾപ്പെടെ നിയമമേഖലയിലുള്ളവർക്കു ഞാൻ കൈമാറുന്ന പൈതൃകമെന്ത്?’ ചോദ്യങ്ങളിൽ പലതും ഉത്തരമില്ലാതെ അവശേഷിക്കുമെന്നും തികഞ്ഞ അർപ്പണബോധത്തോടെ പ്രവർത്തിച്ചുവെന്നതു തനിക്ക് ആശ്വാസം നൽകുന്നുവെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് തുടർന്നുപറയുന്നു. ലക്ഷ്യത്തെക്കാൾ മാർഗത്തിലാണ് താൻ ശ്രദ്ധകേന്ദ്രീകരിച്ചത് എന്നൊരു ന്യായവാദവും അദ്ദേഹത്തിനുണ്ട്. ആദ്യ ചോദ്യത്തിന് ഉത്തരം നൽകേണ്ടതു ചീഫ് ജസ്റ്റിസ് തന്നെയാണ്. താൻ എന്താണ് ആഗ്രഹിച്ചതെന്നു കൃത്യമായി അറിയാവുന്നത് അദ്ദേഹത്തിനു മാത്രമാണ്. വാക്കുകളെക്കാൾ, പ്രവൃത്തിയിലൂടെയാവും താൻ സംസാരിക്കുകയെന്നും എല്ലാവിധത്തിലും താൻ പൗരരെ സംരക്ഷിക്കുമെന്നും പദവിയേൽക്കുമ്പോൾ അദ്ദേഹം പറഞ്ഞിരുന്നു. അവ മാത്രമാണോ ആഗ്രഹിച്ചത്? അതിലേറെയെന്തെങ്കിലും? ആഗ്രഹിച്ചതുപോലെയൊക്കെ സംഭവിച്ചോ ഇല്ലയോ? ഇല്ലെങ്കിൽ എന്തുകൊണ്ട്? ചീഫ് ജസ്റ്റിസ് എപ്പോഴെങ്കിലും പറയുമായിരിക്കും.
ഇന്ത്യൻ ഭരണഘടനയുടെ ഒറ്റവാക്യത്തിലുള്ള ആമുഖത്തിൽ 1976 ഡിസംബർ 18നു കൂട്ടിച്ചേർത്തതു നാലു വാക്കുകളാണ്: ‘socialist’, ‘secular’, ‘and integrity’. രാഷ്ട്രസ്വഭാവത്തെ വിശേഷിപ്പിക്കുന്ന പദങ്ങളായ പരമാധികാര– ജനാധിപത്യ– റിപ്പബ്ലിക് എന്നിവയ്ക്കു കൂട്ടായാണ് സോഷ്യലിസവും മതനിരപേക്ഷതയും ഉൾപ്പെടുത്തിയത്. രാഷ്ട്ര ‘ഐക്യം’ മാത്രം വാഗ്ദാനം ചെയ്തിരുന്ന ഭാഗത്ത് ‘അഖണ്ഡതയും’ എന്നു ചേർത്തു. കാലം അടിയന്തരാവസ്ഥയുടേതായിരുന്നു: ആമുഖ പരിഷ്കാരം ഉൾപ്പെടെ ഭരണഘടനയിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തിയ 42–ാം ഭേദഗതി ബില്ലിനെ ലോക്സഭയിൽ ആകെ അഞ്ചുപേരാണ് എതിർത്തത്; രാജ്യസഭയിൽ ആരും എതിർത്തില്ല. ഈ മാറ്റങ്ങൾ മിനർവ മിൽസ് കേസിൽ 1980ൽ സുപ്രീം കോടതി പരിശോധിച്ചു; പലതും ഭരണഘടനാവിരുദ്ധമെന്ന് കടുത്ത വിമർശനം ചേർത്ത് അഞ്ചംഗ ബെഞ്ച് പ്രഖ്യാപിച്ചു. എന്നാൽ, ആമുഖത്തിൽ ചേർത്ത വാക്കുകളെക്കുറിച്ച് അവർ പറഞ്ഞു: ‘ഇവ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിലാണെന്നു മാത്രമല്ല, ഭരണഘടനയുടെ തത്വദർശനത്തിനു ചൈതന്യവും അടിത്തറയ്ക്കു ബലവും തുണയും നൽകുന്നവയുമാണ്... ഇവ കൂടുതൽ വാഗ്ദാനം ചെയ്യുന്നതാണ്, പവിത്രമായ പൈതൃകത്തെ നശിപ്പിക്കുന്നതല്ല.’ എന്നിട്ടും, അഞ്ചു പതിറ്റാണ്ട് അടുത്തിട്ടും, സംശയങ്ങൾ തീരാത്തവർ ഒട്ടേറെയുണ്ട്. അവരിൽ രണ്ടു പ്രമുഖരാണ് ഏഴു മാസം കേന്ദ്ര നിയമമന്ത്രിയായിരുന്ന സുബ്രഹ്മണ്യൻ സ്വാമിയും തമിഴ്നാട് ഗവർണർ ആർ.എൻ.രവിയും.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞ വിജയദശമി ദിവസം നാഗ്പുരിൽ നടത്തിയ പ്രഭാഷണത്തിന് ഉത്തരേന്ത്യൻ മാധ്യമങ്ങൾക്കപ്പുറം വേണ്ടത്ര ശ്രദ്ധ ലഭിച്ചോയെന്നു സംശയം. സർസംഘചാലക് എല്ലാ വർഷവും വിജയദശമി ദിവസം നാനാവിഷയങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന പ്രസ്താവന വരുന്ന ഒരു വർഷത്തേക്കുള്ള മാർഗനിർദേശങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ആശയദാതാവിന്റെ നിലപാടുകൾ തത്വത്തിൽ ബിജെപിക്കും ബാധകമാണ്. എന്നാൽ, ‘ഞങ്ങൾ ചെറുതായിരുന്ന കാലത്ത് ആർഎസ്എസിനെ വേണമായിരുന്നു; ഞങ്ങൾ വളർന്നിരിക്കുന്നു, ഞങ്ങൾക്കു പ്രാപ്തിയുണ്ട്’ എന്ന് കഴിഞ്ഞ മേയിൽ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ നടത്തിയ പരാമർശത്തിനു ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തോടെ മറ്റൊരു മാനം കൈവന്നു എന്നതു വസ്തുതയാണ്. ഇത്തവണ, പ്രസ്ഥാനത്തിന്റെ 100–ാം സ്ഥാപകദിനത്തിൽ ഭാഗവത് നടത്തിയ പ്രഭാഷണം എല്ലാവരും കേൾക്കേണ്ടതാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. എന്നാൽ, ഭാഗവത് പറഞ്ഞതു മോദി കേട്ടോ, മറ്റാരെങ്കിലും കേട്ടോ എന്നൊക്കെ
Results 1-10 of 32