Activate your premium subscription today
‘‘എന്റെ ഭർത്താവിന്റെ സഹോദരിയെ ലണ്ടനിലേക്കു യാത്രയാക്കി വീട്ടിലേക്കു തിരിച്ചെത്തിയതേയുള്ളൂ. അപ്പോഴേക്കും വിമാനാപകടത്തിന്റെ വാർത്തയെത്തിയിരുന്നു...’’ വാർത്താ ഏജൻസിയായ എഎൻഐയോട് അഹമ്മദാബാദ് സ്വദേശിയായ പൂനം പട്ടേൽ പറഞ്ഞ ഈ വാക്കുകളിലുണ്ട് എല്ലാം. പറന്നുയർന്ന് നിമിഷനേരംകൊണ്ട് എല്ലാം അവസാനിച്ചിരുന്നു. 50 ലക്ഷത്തിലേറെ വരും അഹമ്മദാബാദിലെ ജനസംഖ്യ. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളിൽ അഞ്ചാം സ്ഥാനത്ത്. ആ നഗരത്തിനു മുകളിലേക്കാണ് 242 യാത്രക്കാരുമായി പോയ എയർ ഇന്ത്യ (എഐ171) ബോയിങ് 787– 8 ഡ്രീംലൈനർ വിമാനം തകർന്നുവീണത്. മേഘാനിനഗറിലെ സര്ക്കാർ ഉടമസ്ഥതയിലുള്ള ബി.ജെ. മെഡിക്കൽ കോളജ് ഹോസ്റ്റലിന്റെ മെസ് ഹാളിനു മുകളിലേക്കും വിമാനത്തിന്റെ വലിയൊരു ഭാഗം വന്നുവീണു. ഉച്ചഭക്ഷണത്തിന്റെ സമയത്തായിരുന്നു അപകടം. അതിനാൽത്തന്നെ ഹോസ്റ്റലിൽ വിദ്യാർഥികളും ഏറെയുണ്ടായിരുന്നു. പലരും അപകടത്തിനിടെ കെട്ടിടത്തിൽനിന്നു താഴേക്കു ചാടിയാണ് രക്ഷപ്പെട്ടത്. കെട്ടിടത്തിനിടയിൽ പലരും കുടുങ്ങി. കൊല്ലപ്പെട്ടവരിൽ വിമാനത്തിലുണ്ടായിരുന്നവരും കെട്ടിടത്തിലുള്ളവരും ഉൾപ്പെട്ടതോടെ മരണസംഖ്യ കുതിക്കുകയാണ്. എന്താണ് യഥാർഥത്തിൽ അഹമ്മദാബാദിൽ സംഭവിച്ചത്?
‘18 നീണ്ട വർഷങ്ങൾ... യൗവനകാലം മുതലുള്ള ജീവിതം മുഴുവൻ ഈ നിമിഷത്തിനു വേണ്ടിയാണു ഞാൻ നൽകിയത്. ഇങ്ങനെയൊരു ദിവസത്തിനായി ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും അതു യാഥാർഥ്യമാകുമെന്ന് കരുതിയിരുന്നില്ല. എന്റെ ഉടലും ഉയിരും എന്നും ബെംഗളൂരുവിന് ഒപ്പമാണ്’ – ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വിഖ്യാതമായ ആ കാത്തിരിപ്പിന് വിരാമമിട്ടതിനു പിന്നാലെ സൂപ്പർതാരം വിരാട് കോലിയുടെ വാക്കുകൾ. ഐപിഎലിന്റെ ഈ 18–ാം സീസൺ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടാൻ പോകുന്നതും സുദീർഘമായ ആ കാത്തിരിപ്പിന് വിരാമമിട്ട സീസണെന്ന നിലയിലായിരിക്കും. 18 സീസണുകളിലായി ഐപിഎലിൽ ബെംഗളൂരുവിനൊപ്പം നിന്ന വിരാട് കോലിക്കുള്ള ടീമിന്റെ സ്നേഹ സമ്മാനംകൂടിയാണ് ഈ കിരീടം. ഈ സീസണിൽ 8 അർധ സെഞ്ചറികളുമായി ടീമിന്റെ നെടുംതൂണായ കോലി തന്നെയാണ് ഫൈനലിലും ബെംഗളൂരുവിന്റെ ടോപ് സ്കോറർ (35 പന്തിൽ 43). ഒരിക്കൽക്കൂടി കയ്യകലത്തെത്തിയ കിരീടം എത്തിപ്പിടിക്കാനാകാതെ പോയെങ്കിലും പഞ്ചാബ് കിങ്സിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും എന്നുവേണ്ട കളിയുടെ സമസ്ത മേഖലകളിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇരു ടീമുകളും ഇത്തവണ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഫൈനലിലെത്താനായില്ലെങ്കിലും വ്യക്തിഗത മികവുകൊണ്ട് വിസ്മയിപ്പിച്ച താരങ്ങൾ മറ്റു ടീമുകളിലുമുണ്ട്. ഈ സീസണിൽ റൺവേട്ടയിൽ മുന്നിലെത്തിയവർ ആരെല്ലാമാണ്? വിക്കറ്റ് വേട്ടയിൽ തിളങ്ങിയവരോ? പഞ്ചാബിലെയും ബെംഗളൂരുവിനെയും ഫൈനലിലേക്ക് നയിച്ചതിൽ നിർണായകമായത് ആരുടെയൊക്കെ പ്രകടനങ്ങളാണ്? ഈ സീസണിലൂടെ രാജ്യാന്തര ശ്രദ്ധയിലേക്ക് എത്തിയ യുവതാരങ്ങൾ ആരെല്ലാം? അറിയാം വിശദമായി ഇൻഫോഗ്രാഫ്കിസിലൂടെ...
1912 ഏപ്രിൽ 15ന് അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിലേക്കു മറഞ്ഞ ടൈറ്റാനിക് എന്ന കപ്പലിനെ തേടി ഒട്ടേറെ പര്യവേക്ഷണങ്ങൾ നടന്നിട്ടുണ്ട്. നിലവിൽ ഏകദേശം 12,500 അടി താഴെയാണ് ടൈറ്റാനിക് വിശ്രമംകൊള്ളുന്നത്. ഈ ഭീമൻ കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അന്തർവാഹിനിയിലും പ്രത്യേക യാനങ്ങളിലും പോകുന്നതിന് പ്രത്യേക പാക്കേജ്ഡ് ടൂറുകൾ വരെയുണ്ട്. അത്തരത്തിൽ 2023ൽ യാത്ര പോയ ടൈറ്റൻ എന്ന യാനം പൊട്ടിത്തെറിച്ച് യാത്രികരെല്ലാം മരിച്ചത് വൻ വാർത്തയായിരുന്നു. അറ്റ്ലാന്റിക്കിൽ മാത്രമല്ല ഇങ്ങിവിടെ അറബിക്കടലിലും കപ്പലുകൾ മുങ്ങിയിട്ടുണ്ട്. അതിൽത്തന്നെ തിരുവനന്തപുരം അഞ്ചുതെങ്ങിലെ കപ്പൽപാര് പ്രശസ്തമാണ്. തീരത്തുനിന്ന് ഏകദേശം 9.7 കിലോമീറ്റർ മാറി 43 മീറ്റർ ആഴത്തിലാണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കപ്പൽ വർഷങ്ങൾക്കു മുൻപ് മുങ്ങിയത്. കപ്പലിനോടു ചേർന്ന് ഇപ്പോഴൊരു ആവാസവ്യവസ്ഥതന്നെ രൂപപ്പെട്ടിരിക്കുന്നു.
‘പാക്കിസ്ഥാന്റെ ഭീകരക്യാംപുകൾ മാത്രമായിരുന്നു ഓപറേഷൻ സിന്ദൂറിന്റെ ലക്ഷ്യം. അതിർത്തി കടന്ന് അവർ ഇന്ത്യയിലേക്ക് വരരുത് എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ട് പാക്കിസ്ഥാനു കീഴിലെ ഭീകര പരിശീലന കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്’– പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ ആക്രമണത്തെ കുറിച്ച്
‘ഒരാഴ്ച തറവാട്ടിലൊന്നു നിന്നിട്ടു വരാം’ എന്നും പറഞ്ഞ് വെക്കേഷൻ കാലത്ത് ബന്ധുവീട്ടിലേക്ക് നമ്മൾ എത്ര തവണ പോയിരിക്കുന്നു. പക്ഷേ തറവാട്ടിലെത്തി അവിടെയുള്ള ഒരു സ്കൂളിലേക്ക് പഠിത്തം മാറ്റേണ്ടി വന്നാലുള്ള അവസ്ഥ വന്നാലോ! സ്വന്തം വീട്ടിലേക്ക് തിരിച്ചു വരാൻ പിന്നെയും ഒരു വെക്കേഷൻ കാലം കാത്തിരിക്കണം, അല്ലെങ്കിൽ വീട്ടിൽനിന്ന് ആരെങ്കിലും വന്ന് തിരികെ കൊണ്ടുപോകണം. ഏറക്കുറെ അതേ അവസ്ഥയിലായിരുന്നു നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും. 2024 ജൂൺ 5ന് ഒരാഴ്ചയ്ക്കെന്നും പറഞ്ഞ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പോയതാണ്, തിരികെ ഭൂമിയിലെത്താൻ 290 ദിവസം വേണ്ടി വന്നു. എന്തുകൊണ്ടാണ് ഇത്രയും കാലം സുനിതയ്ക്കും ബുച്ചിനും ബഹിരാകാശത്തു കഴിയേണ്ടി വന്നതെന്നു ചോദിച്ചാൽ അതിന്റെ ഉത്തരം ഹീലിയം എന്ന ‘അലസ’വാതകത്തിൽ എത്തി നിൽക്കും. എങ്ങനെയാണ് ഹീലിയം ചോർച്ച സുനിതയെ ബഹിരാകാശത്തു കുടുക്കിയത്? ഏഴു ദിവസത്തെ ഗവേഷണം 290ലേക്ക് നീണ്ടപ്പോൾ ഇളയമകളുടെ ഹൈസ്കൂൾ പഠനത്തിലെ നിർണായകമായ ഒരു വർഷമാണ് താൻ ‘മിസ്’ ചെയ്തതെന്നാണ് ബുച്ച് പറഞ്ഞത്. സുനിതയാകട്ടെ വീട്ടുകാരെയും വീട്ടിലെ നായ്ക്കുട്ടിയേയും വല്ലാതെ ‘മിസ്’ ചെയ്തു. പക്ഷേ ഇത്രയും നാളിനിടയിൽ നടത്തേണ്ടിയിരുന്ന പരീക്ഷണങ്ങളിലൊന്നും ഇരുവരും ഒരു വിട്ടുവീഴ്ചയും വരുത്തിയതുമില്ല. ഇടയ്ക്ക് നിലയത്തിന്റെ കമാൻഡർ പദവിയിലേക്കു വരെ സുനിതയെത്തി. അതിനിടെ സുനിതയെയും ബുച്ചിനെയും മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബഹിരാകാശത്തു തള്ളുകയായിരുന്നെന്ന നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന വിവാദത്തിനും തിരികൊളുത്തി. ആകാശത്തു മാത്രമല്ല ഭൂമിയിലേയും ഇത്തരം പ്രശ്നങ്ങളെ നേരിട്ടാണ് സുനിതയും ബുച്ചും തിരിച്ചെത്തുന്നത്. എങ്ങനെയായിരുന്നു ആ മടക്കം? സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിലെത്തിയ ദിവസം മുതൽ തിരിച്ച് ഭൂമിയിലെത്തിയതു വരെയുള്ള വിവരങ്ങള് ഗ്രാഫിക്സിലൂടെ അറിയാം. സുനിതയുടെ ഭൂമിയിലേക്കുള്ള മടങ്ങിവരവിന്റെ ഘട്ടംഘട്ടമായുള്ള ഗ്രാഫിക്സ് കാഴ്ച കാണാം.
‘അതെ, ഞങ്ങൾ ഡോക്ക് ചെയ്തിരിക്കുന്നു. എല്ലാം വളരെ സ്മൂത്തായി നടന്നു...’’ ബഹിരാകാശത്തുനിന്ന് ഭൂമിയിലെ നാസയുടെ കൺട്രോൾ സെന്ററിലേക്ക് അന്ന് ഡേവിഡ് ആർ. സ്കോട്ടിന്റെ സന്ദേശമെത്തിയപ്പോൾ യുഎസ് ഗവേഷകർ ഒന്നടങ്കം കയ്യടിച്ചു. ആഹ്ലാദിച്ചു. കാരണമുണ്ട്. ലോകത്തെ ആദ്യത്തെ ബഹിരാകാശ ഡോക്കിങ് വിജയകരമായി നടന്നുവെന്ന സന്ദേശമാണ് സ്കോട്ട് ഭൂമിയിലേക്കു കൈമാറിയത്. അതായത് സ്കോട്ട് സഞ്ചരിച്ചിരുന്ന ജെമിനി 8 എന്ന പേടകം ബഹിരാകാശത്തു സഞ്ചരിച്ചിരുന്ന മറ്റൊരു പേടകമായ അജിനയുമായി (Agena Target Vehicle– GATV-5003) വിജയകരമായി കൂടിച്ചേർന്നിരിക്കുന്നു. മാനുഷിക ഇടപെടലോടെ നടന്ന ആദ്യത്തെ സ്പേസ് ഡോക്കിങ് കൂടിയായിരുന്നു അത്. അന്ന് സ്കോട്ടിനൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നു. ബഹിരാകാശത്തുവച്ച് നാസ നേരിട്ട ഏറ്റവും ആദ്യത്തെ അപകടകരമായ സാഹചര്യത്തെ നേരിടാൻ സഹായിച്ചത് ആ മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ പേര് വഴിയേ പറയാം, അതിനു മുൻപ് അന്ന് ഡോക്കിങ്ങിനു ശേഷം എന്തു സംഭവിച്ചുവെന്നു നോക്കാം. അജിനയുമായി കൂടിച്ചേർന്നതിനു ശേഷം ഇനി ജെമിനി 8ന് അൺഡോക്കിങ്ങിലേക്കു കടക്കണം. അതായത്, രണ്ട് പേടകങ്ങളെയും വേർപ്പെടുത്തണം. അതിനുള്ള ശ്രമങ്ങളിലേക്കു കടക്കുമ്പോഴാണ് പേടകത്തിന്റെ സ്ഥിരതയെ നിയന്ത്രിക്കുന്ന ‘ആറ്റിറ്റ്യൂഡ് കൺട്രോൾ’ സംവിധാനത്തിൽ എന്തോ പ്രശ്നമുണ്ടെന്ന് ബഹിരാകാശ യാത്രികർ തിരിച്ചറിഞ്ഞത്. അജിന പേടകത്തിൽ നേരത്തേ തയാറാക്കി വച്ചിരുന്ന കമാൻഡ് പ്രകാരം, ഡോക്കിങ്ങിനു ശേഷം രണ്ടു പേടകങ്ങളും ചേർന്ന് വലത്തോട്ട് 90 ഡിഗ്രി ചെരിയണമായിരുന്നു. എന്നാൽ ആ സമയത്താണ് സ്കോട്ട് തിരിച്ചറിഞ്ഞത്, പേടകം വട്ടംകറങ്ങുകയാണ്. ജെമിനി പേടകത്തിലുള്ള രണ്ട് യാത്രികരും തലകീഴായി മറിയുന്നു. പേടകത്തിലെ ഓർബിറ്റ് ആറ്റിറ്റ്യൂഡ് ആൻഡ് മാന്വറിങ് സിസ്റ്റത്തിന്റെ (ഒഎഎംഎസ്) ത്രസ്റ്ററുകൾ ഉപയോഗിച്ച് ആ മലക്കം മറിച്ചിൽ നിർത്താൻ പേടകത്തിലെ രണ്ടാമൻ പഠിച്ചപണി പതിനെട്ടും നോക്കി. ചെറു റോക്കറ്റ് എൻജിനുകളെയാണ് ത്രസ്റ്ററുകൾ എന്നു വിളിക്കുന്നത്. ബഹിരാകാശത്ത് അത് നിയന്ത്രിതമായി ജ്വലിപ്പിച്ച് പേടകങ്ങളെ നിയന്ത്രിക്കാൻ സാധിക്കും. ത്രസ്റ്റർ കൃത്യമായി പ്രവർത്തപ്പിച്ചതോടെ പേടകം തലകീഴായി മറിയുന്നത് നിലച്ചു. പക്ഷേ, ആശ്വാസത്തിന്റെ ദീർഘനിശ്വാസം എടുക്കും മുൻപേ പേടകം വീണ്ടും കറങ്ങാൻ തുടങ്ങി. മാത്രവുമല്ല ഭൂമിയിലെ കൺട്രോൾ സെന്ററുമായുള്ള ജെമിനി പേടകത്തിന്റെ നിയന്ത്രണവും നഷ്ടമായി. അനിയന്ത്രിതമായി പേടകം കറങ്ങിയാൽ ധാരാളം ഇന്ധനം ഇപ്പോഴും ബാക്കിയുള്ള അജിന പൊട്ടിത്തെറിക്കുമെന്നത് ഉറപ്പാണ്. അതോടെ അൺഡോക്കിങ്ങിനുള്ള ശ്രമം തുടങ്ങി. സ്കോട്ട് ഏറെ പരിശ്രമിച്ച് ഭൂമിയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചു. രണ്ടാമനാകട്ടെ അൺഡോക്കിങ് സാധ്യമാക്കാനാകും വിധം ഏറെ പണിപ്പെട്ട് പേടകത്തിന്റെ സ്ഥിരത തിരിച്ചുപിടിച്ചു. തൊട്ടുപിന്നാലെ അൺഡോക്കിങ് നടത്തി പേടകങ്ങൾ പരസ്പരം വേറിടുകയും ചെയ്തു. സത്യത്തിൽ ജെമിനി 8 പേടകത്തിലായിരുന്നു പ്രശ്നം. അതപ്പോഴും മലക്കംമറിഞ്ഞ് ചുറ്റിക്കറങ്ങിക്കൊണ്ടേയിരുന്നു. അതോടെ ഒഎഎംഎസ് സംവിധാനത്തെ പൂര്ണമായും ഷട്ട് ഡൗൺ ചെയ്തു. മാത്രവുമല്ല, ഭൂമിയിലേക്ക് തിരികെ വരുന്നതിനുള്ള റീഎൻട്രി കണ്ട്രോൾ സിസ്റ്റം ത്രസ്റ്ററുകൾ പ്രവർത്തിപ്പിക്കുകയും ചെയ്തു. അതായത്, എമർജൻസി ലാൻഡിങ് മാത്രമേ ഇനി നടക്കൂവെന്ന് ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു. രണ്ട് യാത്രികരും ജീവനോടെ തിരികെ ഭൂമിയിലേക്കു വരില്ല എന്നു പോലും നാസ കരുതിയ നിമിഷങ്ങൾ. ബഹിരാകാശ യാത്രികർക്ക് അവരുടെ വീട്ടിലുള്ളവരുമായി സംസാരിക്കാൻ ഒരുക്കിയ ആശയവിനിമയ
ഭരണഘടനാ സംരക്ഷണം, വോട്ടുധ്രുവീകരണം, സാമൂഹികനീതി തുടങ്ങിയ ‘ദേശീയ’ വിഷയങ്ങളുമായി മഹാവികാസ് അഘാഡി സഖ്യത്തിന്റെ (എംവിഎ) തിരഞ്ഞെടുപ്പു പ്രചാരണം മഹാരാഷ്ട്രയിൽ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. അതിനിടയിലാണ് ധാരാവി ഡവലപ്മെന്റ് പ്രോജക്ട് വിഷയം വീണുകിട്ടുന്നത്. പക്ഷേ, അപ്പോഴും ധാരാവിയിലെ സാധാരണക്കാരുടെ പ്രശ്നങ്ങളേക്കാൾ കോൺഗ്രസും ശിവസേന (ഉദ്ധവ് താക്കറെ) ഉൾപ്പെടെയുള്ള എംവിഎ സഖ്യ പാർട്ടികളും പ്രാധാന്യം നൽകിയത് പ്രോജക്ടുമായി ബന്ധപ്പെട്ടു കിടന്ന ഗൗതം അദാനിക്കായിരുന്നു. കേന്ദ്ര സർക്കാരും അദാനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചാണ് രാഹുൽ ഗാന്ധി ഉൾപ്പെടെ കത്തിക്കയറിയത്. ഈ വിവാദം കത്തിക്കയറവേ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ഡേയോട് ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകർ അഭിപ്രായം ചോദിച്ചു. ഷിൻഡെയുടെ മറുപടി ഇങ്ങനെ: ‘‘ഏയ്, നിങ്ങളെന്താണീ പറയുന്നത്. മഹാരാഷ്ട്രയിൽ പ്രാദേശിക വിഷയങ്ങൾക്കേ പ്രാധാന്യമുള്ളൂ. ദേശീയ വിഷയങ്ങളൊന്നും ഇവിടെ വിലപ്പോവില്ല. ഈ സംസ്ഥാനത്ത് ഞങ്ങൾ ചെയ്തത് എന്താണെന്ന് ജനം കണ്ടതാണ്. അവർ ഞങ്ങൾക്കുതന്നെ വോട്ടും ചെയ്യും...’’. തിരഞ്ഞെടുപ്പു പ്രചാരണത്തിന് സംസ്ഥാനത്തെയാകെ ബാധിക്കുന്ന തരം വിഷയങ്ങള്ക്കു കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത ഇനിയെങ്കിലും കോൺഗ്രസും ഇന്ത്യാ സഖ്യവും മനസ്സിലാക്കിയേ തീരൂ. കാരണം, മഹാരാഷ്ട്രയിൽ അത്ര വലിയ പരാജയമാണ് എംവിഎ സഖ്യം നേരിട്ടിരിക്കുന്നത്. ആകെ മത്സരിച്ച 103 സീറ്റിൽ 16 ഇടത്തു മാത്രമാണ് കോൺഗ്രസ് ജയിച്ചത്. 2019ൽ 44 സീറ്റ് ജയിച്ചയിടത്താണിത്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 89 ഇടത്ത് മത്സരിച്ചപ്പോൾ ജയം 20 സീറ്റുകളിൽ മാത്രം. എൻസിപി ശരദ് പവാർ വിഭാഗവും പരാജയത്തിന്റെ കയ്പറിഞ്ഞു. മത്സരിച്ച 87 സീറ്റിൽ 10 ഇടത്തു മാത്രം ജയം. അതേസമയം, 148 സീറ്റിൽ മത്സരിച്ച ബിജെപി 132 ഇടത്തു ജയിച്ചു (2019ൽ 105 സീറ്റ്) ശിവസേന ഷിൻഡെ വിഭാഗം
കമലയോ ട്രംപോ ? ലോകം മുഴുവനും പടരുന്ന ചർച്ച ഇതാണ്. ആർക്കാണ് മുൻതൂക്കം എന്നു ചോദിച്ചാൽ കുഴങ്ങി. പെട്ടി പെട്ടി ബാലറ്റു പെട്ടി, പെട്ടി തുറന്നപ്പോൾ ... അങ്ങനെയും പറയാനും ധൈര്യം പോര. അതാണ് യുഎസ് തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. പലതരം നിബന്ധനകളും നിയമങ്ങളും ചേർന്നതാണ് വോട്ടെണ്ണൽ. എത്ര റൗണ്ട് കഴിഞ്ഞുവെന്നു ചോദിച്ചിട്ടൊന്നും കാര്യമില്ല. അതു മാത്രമല്ല ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പ്രത്യേകതകൾ ഏറെയാണ്. ഇന്ത്യൻ വംശജയായ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാവുന്നു എന്നതാണ് ഇതിൽ പ്രധാനം. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി. നിലവിലെ വൈസ് പ്രസിഡന്റും മുൻ പ്രസിഡന്റും തമ്മിൽ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണത്തെ പോരാട്ടത്തിന്.
വേരില്ലാത്ത ജലസസ്യങ്ങളെപ്പോലെയാണ് ചില മനുഷ്യർ. ഒരിടത്തും ഉറയ്ക്കാനാവാതെ ഒഴുകുകയോ എവിടെയെങ്കിലും അടിഞ്ഞുപോകുകയോ ചെയ്യുന്നവർ. അവരുടേതെന്നു പറയാൻ ഒരിടമോ വിലാസമോ ഇല്ലാത്തവർ. യുദ്ധമോ കലാപമോ നശിപ്പിച്ച സ്വന്തം നാടുകളിൽനിന്ന് അഭയം തേടി പലായനം ചെയ്ത് എവിടെയൊക്കെയോ എത്തിയവരും ജോലി തേടിയും പട്ടിണിയിൽ വശംകെട്ടും പ്രകൃതിദുരന്തങ്ങളിൽ വലഞ്ഞും നാടും വീടും വിട്ടു മറ്റു രാജ്യങ്ങളിലെത്തിയവരുമൊക്കെ അക്കൂട്ടത്തിൽ പെടുന്നു. അത്തരം അഭയാർഥികളെ പല രാജ്യങ്ങളും അകറ്റിനിർത്തുകയാണ് പതിവ്. നഷ്ടപ്പെട്ട സ്വന്തം നാടും എത്തിച്ചേർന്ന പുതിയ നാടും അവർക്ക് അഭയമാകാത്ത അവസ്ഥയുണ്ടാകുന്നു. ഒരു രാജ്യത്തിന്റെയും പൗരത്വപ്പട്ടികയിൽ അവരുടെ പേരുണ്ടാവില്ല. ഒറ്റ വാചകത്തിൽ പറഞ്ഞാൽ, രാജ്യരഹിതരായ മനുഷ്യർ.
രണ്ടു സംസ്ഥാനങ്ങളിലും എക്സിറ്റ് പോളുകളെ അമ്പേ നാണംകെടുത്തിയ വമ്പൻ ട്വിസ്റ്റിൽ ഞെട്ടിയത് കോൺഗ്രസ്. ആദ്യ ഒന്നര – രണ്ടു മണിക്കൂറിൽ ഹരിയാനയിൽ ലീഡ് നിലയിൽ വ്യക്തമായ ആധിപത്യം കാണിച്ച കോൺഗ്രസ് വെറും അരമണിക്കൂർ കൊണ്ടു പിന്നിലേക്കു പോയി. ജമ്മു കശ്മീരിൽ തൂക്കുസഭയെന്ന പ്രവചനങ്ങൾ കാറ്റിൽപറത്തി നാഷനൽ കോൺഫറൻസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സ്വതന്ത്രരെ ഇറക്കി ബിജെപി നടത്തിയ കളിയിൽ പിഡിപിക്ക് അടിതെറ്റിയെങ്കിലും അവിടെ നാഷനൽ കോൺഫറൻസ് (എൻസി)– കോൺഗ്രസ് സഖ്യം അധികാരം പിടിച്ചു.
Results 1-10 of 32