Activate your premium subscription today
ന്യൂയോർക്ക്∙ ഗാസയിൽനിന്നു പത്തു ലക്ഷത്തോളം പലസ്തീൻകാരെ ലിബിയയിലേക്കു മാറ്റിപ്പാർപ്പിക്കാൻ യുഎസ് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. ഗാസ ഏറ്റെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം വന്ന് മാസങ്ങൾക്കുശേഷമാണ് ഈ പദ്ധതിയെക്കുറിച്ചുള്ള വിവരവും പുറത്തുവരുന്നത്. യുദ്ധത്തിൽ തകർന്നുപോയ ലിബിയയിലേക്കാണ് പലസ്തീൻകാരെ സ്ഥിരമായി മാറ്റിപ്പാർപ്പിക്കാൻ ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.
ജറുസലം ∙ ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം 70 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബാലിയയിലും ബെയ്ത്ത് ലാഹിയയിലും വീടുകൾക്കുനേരെയായിരുന്നു ഇന്നലെ പുലർച്ചെ തുടർച്ചയായ ആക്രമണമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒട്ടേറെപ്പേർ കുടുങ്ങിയിട്ടുണ്ട്. തെക്കൻ ഗാസയിലെ യൂറോപ്യൻ ഹോസ്പിറ്റലിനു സമീപവും കനത്ത ബോംബാക്രമണമുണ്ടായി. ഗാസയിൽനിന്ന് ഇസ്രയേലിനുനേരെ റോക്കറ്റാക്രമണമുണ്ടായതായും റിപ്പോർട്ടുണ്ട്.
ജറുസലം ∙ ഇസ്രയേൽ സൈന്യം ശനിയാഴ്ച രാത്രി നടത്തിയ ബോംബാക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം 11 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ ആക്രമണത്തിൽ മാതാപിതാക്കളും രണ്ടു കുട്ടികളും കൊല്ലപ്പെട്ടു. സൈക്കിളിൽ പോകുകയായിരുന്ന ആളും കുട്ടിയും മറ്റൊരു ആക്രമണത്തിൽ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ പതിനാറു വയസ്സുകാരനും ജീവൻ നഷ്ടമായി. ഗാസയിലേക്കു ഭക്ഷ്യവസ്തുക്കളടക്കം സഹായം എത്തുന്നത് ഇസ്രയേൽ തടഞ്ഞിട്ട് രണ്ടരമാസമായി. ഇതോടെ യുഎൻ അടക്കം സന്നദ്ധസംഘടനകളുടെ സൗജന്യ ഭക്ഷണവിതരണവും അവതാളത്തിലായി.
ജറുസലം ∙ യുദ്ധാനന്തര ഗാസയിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള താൽക്കാലിക ഭരണസംവിധാനത്തിന് ഇസ്രയേലും യുഎസും പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഗാസയിൽ പലസ്തീൻ സംഘടനകളുടെ സമ്പൂർണ നിരായുധീകരണവും സ്ഥിരതയും സാധ്യമാകുംവരെ അമേരിക്കൻ ഭരണം തുടരും. ഭരണത്തിൽ ഹമാസിനോ പലസ്തീൻ അതോറിറ്റിക്കോ പങ്കാളിത്തമുണ്ടാവില്ലെന്നും ഉന്നത സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇസ്രയേലോ യുഎസോ പ്രതികരിച്ചിട്ടില്ല.
ടെൽ അവീവ് ∙ ഗാസ മൊത്തത്തിൽ നിയന്ത്രണത്തിലാക്കാനും അനിശ്ചിതകാലത്തേക്കു സൈന്യത്തെ അവിടെ വിന്യസിക്കാനുമുള്ള പദ്ധതിക്ക് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി. പലസ്തീൻ മേഖലയിൽ നിയന്ത്രണം ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിനെതിരെ രാജ്യാന്തരതലത്തിൽ വിമർശനം ഉയർന്നിട്ടുണ്ട്. പദ്ധതി നടപ്പായാൽ വടക്കൻ ഗാസയിൽ നിന്നു പലസ്തീൻകാർ തെക്കൻ ഗാസയിലേക്കു പോകാൻ നിർബന്ധിതരാകും. ഇത് അവിടത്തെ പ്രശ്നം കൂടുതൽ വഷളാക്കും.
കയ്റോ ∙ സഹായവിതരണം നിലച്ച് ഗാസ മുഴുപ്പട്ടിണിയിലേക്കു നീങ്ങുന്നതിനിടെ, സമൂഹ അടുക്കളകളിലും കടകളിലും കൊള്ള നടത്തുന്ന സായുധ സംഘങ്ങളുടെ വധശിക്ഷ ഹമാസ് നടപ്പാക്കി. ഗാസയിൽ ഭക്ഷണം ഉൾപ്പെടെ സഹായവിതരണം തടയുന്ന ഇസ്രയേലിന്റെ പിന്തുണയോടെയാണ് ഈ സായുധ സംഘങ്ങളുടെ പ്രവർത്തനമെന്നാണ് ഹമാസ് ആരോപണം.
ജറുസലം ∙ ഗാസയിൽ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടു. ഇതോടെ 18 മാസത്തിനിടെ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 52,243 ആയി. അതേസമയം, വെടിനിർത്തൽ ചർച്ചകളിൽ നേരിയ പുരോഗതിയുണ്ടെന്നു മധ്യസ്ഥരായ ഖത്തർ അറിയിച്ചു.
ജറുസലം ∙ ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 26 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബാലിയയിൽ പൊലീസ് സ്റ്റേഷനുനേരെയുണ്ടായ ആക്രമണത്തിൽ 10 പേരാണു കൊല്ലപ്പെട്ടത്. ഹമാസിന്റെ കമാൻഡ് സെന്ററിനുനേരെയായിരുന്നു ആക്രമണമെന്നാണ് ഇസ്രയേൽ ഭാഷ്യം. പൊലീസ് സ്റ്റേഷൻ മാർക്കറ്റിനോടു ചേർന്നായതിനാൽ ഡസൻകണക്കിന് ആളുകൾക്ക് പരുക്കേറ്റു.
പലസ്തീന് കുട്ടികളെ ഇസ്രയേല് സൈന്യം കെട്ടിത്തൂക്കുന്ന ദൃശ്യം എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം. ∙ അന്വേഷണം പൊളിറ്റിക്കൽ ക്രിസ്ത്യൻ ടെററിസം. അതിന്റെ ഏറ്റവും ഭീകര
ജറുസലം ∙ ഗാസയിൽ അടിയന്തര വൈദ്യസഹായ സംഘത്തിലെ 15 പലസ്തീൻകാരെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ സൈന്യത്തിനു വീഴ്ച സംഭവിച്ചെന്ന് ഇസ്രയേൽ സമ്മതിച്ചു. സൈനികതലത്തിൽ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളെത്തുടർന്നു ഡപ്യൂട്ടി കമാൻഡറെ പുറത്താക്കാനും തീരുമാനിച്ചു. എന്നാൽ, പലസ്തീൻകാരെ തൊട്ടടുത്തുനിന്നു വെടിവച്ചുകൊന്നതിനും സംഭവം മൂടിവയ്ക്കാൻ ശ്രമിച്ചതിനും തെളിവില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.
Results 1-10 of 1149