Activate your premium subscription today
റോം ∙ ടെഹ്റാനിൽ തടവിലായിരുന്ന ഇറ്റാലിയൻ മാധ്യമപ്രവർത്തക ചെചീലിയ സാലയെ (29) ഇറാൻ മോചിപ്പിച്ചു. സാല നാട്ടിലേക്കു പുറപ്പെട്ടതായി ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനിയുടെ ഓഫിസ് അറിയിച്ചു. യുഎസ് വാറന്റ് പ്രകാരം ഇറാൻകാരനായ വ്യാപാരി മുഹമ്മദ് അബേദീനി മിലാനിൽ അറസ്റ്റിലായതിനു പിന്നാലെ ഡിസംബർ 19 ന് ആണു ടെഹ്റാനിൽ ജേണലിസ്റ്റ് വീസയിൽ ജോലിയെടുത്തിരുന്ന സാലയെ ചാരവൃത്തിക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
കൊച്ചി ∙ നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
റായ്പുർ ∙ ഛത്തീസ്ഗഡിൽ മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രാകറിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്. ശരീരത്തിന്റെ പല ഭാഗത്തും ഗുരുതര ഒടിവുകളും ആന്തരികാവയവങ്ങളിൽ വരെ മുറിവുകൾ ഉള്ളതായാണ് റിപ്പോർട്ടിൽ പറയുന്നത്. മുകേഷിന്റെ കഴുത്ത് ഒടിഞ്ഞതായും തലയോട്ടിയിൽ മാത്രം 15 മുറിവുകൾ ഉള്ളതായും കണ്ടെത്തി. മുകേഷിന്റെ ഹൃദയം കീറി മുറിച്ചതായും കരൾ 4 കഷ്ണം ആക്കിയതായും
ബിജാപുർ (ഛത്തീസ്ഗഡ്) ∙ റോഡ് നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട വിവാദവിവരങ്ങൾ പുറത്തുകൊണ്ടുവന്നതാണ് ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രാകറുടെ (33) മരണത്തിലേക്ക് നയിച്ചതെന്ന് സൂചന. പ്രദേശത്തെ പ്രമുഖ കരാറുകാരന്റെ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട അഴിമതി മുകേഷ് ഈയിടെ പുറത്തുകൊണ്ടുവന്നിരുന്നു.
പത്രാധിപർ അദൃശ്യജീവി ആയിരിക്കണമെന്നു കരുതി ജീവിച്ച സാംസ്കാരിക പത്രപ്രവർത്തകൻ ആയിരുന്നു എസ്. ജയചന്ദ്രൻ നായർ. ക്യാമറയുടെ നോട്ടം തന്നിലേക്കു പതിക്കുമെന്ന് ഉറപ്പായാൽ അദ്ദേഹം അവിടെനിന്നു പിന്മാറും. അതുകൊണ്ട് വളരെക്കുറച്ചു ഫോട്ടോകൾ മാത്രം അദ്ദേഹം അവശേഷിപ്പിച്ചു. നല്ല വായനക്കാരനും എഴുത്തുകാരനും ആയിരുന്നു. സർവോപരി ഹൃദയാലുവായ മനുഷ്യൻ. അദ്ദേഹം അവസാനം പത്രാധിപരായിരുന്നതു മലയാളം വാരികയിലാണ്. അവിടെ ഞാൻ സഹ പത്രാധിപർ ആയിരുന്നു. പരിചിതമല്ലാത്ത മാധ്യമ പ്രവർത്തനത്തിലേക്ക് അദ്ദേഹമാണ് എന്നെ ജ്ഞാനസ്നാനം ചെയ്യിച്ചത്. അക്കാലത്തു നഗരത്തിൽ നടന്ന എല്ലാ സാംസ്കാരിക പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. പ്രസംഗിക്കാനല്ല, സ്വാഗതം പറഞ്ഞുകഴിഞ്ഞാൽ അദ്ദേഹം ഹാജർ.
കോട്ടയം ∙ കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകാലമായി യൂറോപ്പിലെ മാധ്യമ പ്രവര്‍ത്തകനും ലോക കേരളസഭയില്‍ ജര്‍മനിയില്‍ നിന്നുള്ള അംഗവും ഗാനരചയിതാവുമായ ജോസ് കുമ്പിളുവേലിയെ ചങ്ങനാശേരി അതിരൂപതയിലെ കുളത്തൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഇടവക കുടുംബം ആദരിച്ചു.
വത്തിക്കാന്‍ സിറ്റി ∙ ലോകമതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ റോമിൽ എത്തിയ മാധ്യമ പ്രവർത്തകൻ പി ശ്രീകുമാറിന് ഹിന്ദു കള്‍ചറല്‍ അസോസിയേഷന് ഇറ്റലി സ്വീകരണം നല്കി.
ധാക്ക∙ ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിൽ വനിതാ മാധ്യമപ്രവർത്തകയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണം. മാധ്യമ പ്രവർത്തകയായ മുന്നി സാഹയെ ജനക്കൂട്ടം വളയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ബംഗ്ലദേശിനെ ഇന്ത്യയുടെ ഭാഗമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇതിനിടെ ഇത് തന്റെയും രാജ്യമാണെന്ന് മാധ്യമ പ്രവർത്തക പറയുന്നുണ്ട്.
ശാസ്ത്രറിപ്പോർട്ടിങ്ങിന്റെ ആദ്യകാലഗുരുവും ഇരുപതാം നൂറ്റാണ്ടിലെ ലോകചരിത്രത്തെ നിർണയിച്ച മുൻനിര രാഷ്ട്രീയ- ശാസ്ത്ര- സാഹിത്യ പ്രതിഭകളിൽ മിക്കവരെയും ഇന്റർവ്യൂ ചെയ്ത ഒരേയൊരു ഇന്ത്യക്കാരനും മാത്രമായിരുന്നില്ല ലാൽ. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകനും ‘ഗദർ’ പാർട്ടിയുടെ നേതാവായിരുന്ന ലാലാ ഹർ ദയാലിന്റെ ഏറ്റവും അടുത്ത അനുയായിയും കൂടെയായിരുന്നു അദ്ദേഹം. ആഗോളരംഗത്ത് ഏറെ അംഗീകരിക്കപ്പെട്ട വൈവിധ്യമാർന്നതും ഊർജസ്വലവും അതിദീർഘവുമായ പത്രപ്രവർത്തനപാരമ്പര്യത്തിന്റെ ഉടമ. അമേരിക്കയിലെ ‘ഹേഴ്സ്റ്റ്’ എന്ന സുപ്രസിദ്ധ മാധ്യമസ്ഥാപനത്തിന്റെ സയൻസ് എഡിറ്റർ. ശാസ്ത്ര- മെഡിക്കൽ റിപ്പോർട്ടിങ്ങിൽ നൈതികതയും വസ്തുനിഷ്ഠതയും ജനകീയസ്വഭാവവും ഉറപ്പുവരുത്തുന്നതിലെ ആദ്യകാല മാതൃക. മാർപാപ്പയും ഗാന്ധിജിയും ഐൻസ്റ്റൈനും മാക്സ്പ്ലാങ്കും റൂഥർഫോർഡും നീൽസ് ബോറും എച്ച്.ജി.വെൽസും ഹക്സ്ലിയും റൂസ്വെൽറ്റും നെഹ്റുവും നേതാജിയും അടക്കമുള്ള വലിയനിര ആ മനുഷ്യനു മുന്നിൽ പലതവണ മനസ്സുതുറന്നവരാണ്. എന്നിട്ടും, അദ്ദേഹം മിക്കവർക്കും അപരിചിതനായി തുടരുന്നു. 1889 ഒക്ടോബർ ഒൻപതിനു ദില്ലിയിലാണ് ഗോബിന്ദ് ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ ബിക്കാനിർ മഹാരാജാവിന്റെ ദിവാനായിരുന്നു. അടുത്ത ബന്ധുവും സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി അധ്യാപകനും ‘ഗദർ’ പാർട്ടി നേതാവുമായിരുന്ന ലാലാ ഹർ ദയാലുമായുള്ള ആത്മബന്ധമാണ് ലാലിനെ
തിരുവനന്തപുരം∙ വഖഫ് വിഷയത്തിലെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനെ അടുത്തേക്കു വിളിച്ചുവരുത്തി കയർത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വഖഫ് വിഷയത്തിലെ പ്രസംഗത്തിനു ശേഷം അതെപ്പറ്റി 2 പ്രമുഖ നേതാക്കൾ നടത്തിയ പരാമർശത്തിലുള്ള പ്രതികരണമാണ് മാധ്യമ പ്രവർത്തകൻ തേടിയത്. മറുപടി പറയാൻ സൗകര്യമില്ലെന്നു പറഞ്ഞ് മുന്നോട്ടു നീങ്ങിയ സുരേഷ് ഗോപി തുടർന്ന് മാധ്യമ പ്രവർത്തകനെ അടുത്തേക്കു വിളിച്ചുവരുത്തി ‘താങ്കൾ പ്രസംഗം നേരിട്ടു കേട്ടിരുന്നോ’ എന്നാരാഞ്ഞു.
Results 1-10 of 156