Activate your premium subscription today
കൊച്ചി ∙ പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ 19 വിദ്യാർഥികളെ പുറത്താക്കിയെന്ന് സർവകലാശാല. ഹൈക്കോടതിയിലാണ് സർവകലാശാല ഇക്കാര്യം അറിയിച്ചത്. വിദ്യാർഥികൾക്ക് തുടർപഠനം അനുവദിച്ചുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സിദ്ധാർഥന്റെ അമ്മ എം.ആർ.ഷീബ നൽകിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ അമിത് റാവൽ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച്. സർവകലാശാല വിവരം അറിയിച്ചതോടെ കോടതി ഈ ഹർജി തീർപ്പാക്കി.
കൊച്ചി ∙ പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണത്തെ കുറിച്ചുള്ള സർവകലാശാലയുടെ ആഭ്യന്തര അന്വേഷണം മാർച്ച് 31നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. മെയ് 19 വരെ സമയം അനുവദിക്കണമെന്ന സർവകലാശാലയുടെ ആവശ്യം ജസ്റ്റിസുമാരായ അമിത് റാവൽ, കെ.വി. ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല.
കൽപറ്റ ∙ സിദ്ധാർഥൻ കേസിൽ പ്രതികൾക്കു തുടർപഠനത്തിന് അനുമതി നൽകിയതിനെതിരായ ഹർജികൾ ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെ, ശിക്ഷാനടപടികൾക്കു വിധേയരായ 2 വിദ്യാർഥികൾക്കു പുനഃപ്രവേശനം നൽകി പൂക്കോട് വെറ്ററിനറി കോളജ്. കോടതിവിധിയുടെ അടിസ്ഥാനത്തിൽ, 3 പേർക്ക് ഹോസ്റ്റലിൽ തിരിച്ചുകയറാനുള്ള അനുമതി നൽകിയും ഉത്തരവായി. ഒരു വർഷത്തേക്കു പഠനവിലക്കേർപെടുത്തിയ 2022 ബാച്ച് വിദ്യാർഥികൾക്ക് 2023 വിദ്യാർഥികൾക്കൊപ്പം ഇനിമുതൽ ക്ലാസിൽ കയറാം. ഇവർ ഇന്നലെ ക്യാംപസിലെത്തി പുന:പ്രവേശനനടപടികളുടെ ഭാഗമായി ഫീസ് അടച്ചെന്നാണു വിവരം.
രണ്ടു വർഷം ജെ.എസ്.സിദ്ധാർഥൻ പഠിച്ച വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ ഫെബ്രുവരി 18ന് എല്ലാം പതിവുപോലെയായിരുന്നു. അതിക്രൂര റാഗിങ്ങിനിരയായ ശേഷം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥിക്കായി ഒരു അനുസ്മരണയോഗം പോലും അവിടെ നടന്നില്ല. റാഗിങ്ങിനെതിരാണെന്നും സിദ്ധാർഥനു നീതി കിട്ടണമെന്നുതന്നെയാണ് അഭിപ്രായമെന്നും ആണയിടുന്ന സർവകലാശാലാ അധികൃതരോ എസ്എഫ്ഐ നേതാക്കളോ വെറ്ററിനറി കോളജ് യൂണിയനോ ഒന്നാം ചരമവാർഷികദിനത്തിൽ മൗനാചരണം പോലും നടത്തിയില്ല. കഴിഞ്ഞവർഷം ക്യാംപസിലുണ്ടായ വാഹനാപകടത്തിൽ മരിച്ച വിദ്യാർഥിക്കായി വിപുലമായ അനുസ്മരണയോഗം സംഘടിപ്പിച്ചവരാണ്. സമാനതകളില്ലാത്ത ക്രൂരപീഡനങ്ങൾക്കും ആൾക്കൂട്ടമർദനത്തിനും ഇരയായി ജീവൻ വെടിയേണ്ടിവന്ന സഹപാഠിക്കായി ഒരിറ്റ് കണ്ണീർപോലും പൊഴിക്കാതെ ഇന്നലെ അവർ ക്ലാസ്മുറികളിൽത്തന്നെയിരുന്നു. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കാനും കൂടുതൽപേരിലേക്ക് അന്വേഷണമെത്താതിരിക്കാനും വഴിവിട്ട പല ഇടപെടലുകളും സർവകലാശാലയിൽ നടക്കുന്നു. സിബിഐ കുറ്റപത്രത്തിൽ സംഘടനയുടെ പേരു പറയുന്നില്ലെന്ന സാങ്കേതികത്വം നിരത്തി നിരപരാധിത്വം തെളിയിക്കാനാണ് എസ്എഫ്ഐ നേതൃത്വത്തിന്റെ ശ്രമം. സംഘടനയ്ക്കോ പ്രവർത്തകർക്കോ പങ്കില്ലെങ്കിൽ, പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട നാലു പേരെ എന്തിന് എസ്എഫ്ഐ പുറത്താക്കിയെന്ന ചോദ്യം നിലനിൽക്കുന്നു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ എന്നിവരുൾപ്പെടെയുള്ള സംഘം സിദ്ധാർഥനെ റാഗിങ്ങിനിരയാക്കിയെന്നാണു കേസ്. റാഗിങ്ങും ലഹരി ഉപയോഗവും അരാഷ്ട്രീയ ക്യാംപസുകളുടെ സംസ്കാരമാണെന്നു പ്രസംഗിക്കുന്നവർ
സിദ്ധാർഥന്റെ അന്ത്യവിശ്രമസ്ഥലത്ത് കഴിയുന്നതും പോകാതിരിക്കാൻ ആ അമ്മ ശ്രമിച്ചുപോരുന്നു. കാരണം, അവിടെ പതിച്ച മകന്റെ ചിത്രത്തിലേക്കു നോക്കുമ്പോൾ ‘അമ്മേ’ എന്ന വിളിയൊച്ച കേൾക്കുന്നതായി ഷീബയ്ക്കു തോന്നും... എന്നാൽ, ഇന്നലെ അവിടെ പോകാതിരിക്കാൻ വയ്യായിരുന്നു. കാരണം, വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ റാഗിങ്ങിനിരയായി ജീവനൊടുക്കിയതിന്റെ ഒന്നാം ദുഃഖവാർഷികമായിരുന്നു ഇന്നലെ.
തിരുവനന്തപുരം∙ കോളജ് അധികൃതര്‍ റാഗിങ്ങിനു കൂട്ട് നില്ക്കുമ്പോള് ഇരകള്‍ക്ക് എങ്ങനെ നീതി കിട്ടുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൂക്കോട് വെറ്റിനറി കോളേജിൽ ക്രൂരറാഗിങ്ങിന് ഇരയായി സിദ്ധാർഥൻ മരിച്ചിട്ട് ഒരു വർഷമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച തുറന്ന കത്തിലൂടെയാണ് രമേശ് ചെന്നിത്തല ചോദിച്ചിരിക്കുന്നത്. ‘‘മുഖ്യമന്ത്രി പിണറായി വിജയന് സിദ്ധാര്‍ഥന്റെ മാതാപിതാക്കളോട് പരസ്യമായി മാപ്പ് പറയണം
കൽപറ്റ∙ മനഃസാക്ഷിയെ ഞെട്ടിച്ച റാഗിങ് ക്രൂരതയ്ക്ക് ഇരയായി വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ മരിച്ചിട്ട് ഇന്ന് ഒരു വർഷം. കേസിൽ സിബിഐ അന്വേഷണം നടക്കുന്നതിനിടെ കോട്ടയം ഗവ.നഴ്സിങ് കോളജിലും സമാനരീതിയിൽ വിദ്യാർഥികൾ റാഗിങ്ങിനിരയായി. മൂന്നു ദിവസത്തോളം പട്ടിണിക്കിട്ട് സിദ്ധാർഥനെ
കൽപറ്റ ∙ പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ റാഗിങ്ങിനിരയായി ജീവനൊടുക്കി ഒരുവർഷം തികയുമ്പോഴും ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ അന്വേഷണവും നടപടിയുമില്ല. കോളജ് ഡീൻ ആയിരുന്ന ഡോ. എം.കെ.നാരായണൻ, ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനായിരുന്ന ഡോ. ആർ.കാന്തനാഥൻ എന്നിവരെ സസ്പെൻഡ് ചെയ്തതു മാത്രമാണ് അധികൃതർക്കെതിരെയുണ്ടായ നടപടി. സർവകലാശാലയിലെ ആന്റി റാഗിങ് കമ്മിറ്റി ചെയർമാൻ കൂടിയായ റജിസ്ട്രാർ, അക്കാദമിക്സ് ആൻഡ് റിസർച് ഡയറക്ടർ, ഡയറക്ടർ ഓഫ് ഒൻട്രപ്രനർഷിപ്, സ്റ്റുഡന്റ്സ് വെൽഫെയർ ഡയറക്ടർ എന്നിവരുടെ വീഴ്ച അന്വേഷിച്ചില്ല.
കൊച്ചി ∙ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർഥി സിദ്ധാര്‍ഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ വിദ്യാർഥികള്‍ക്ക് മണ്ണുത്തി ക്യാംപസിൽ പ്രവേശനം നൽകാൻ ഹൈക്കോടതി ഉത്തരവ്. വിദ്യാർഥികൾക്ക് മണ്ണുത്തി ക്യാംപസിൽ പഠനം തുടരാൻ അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സർവകലാശാല നൽകിയ റിവ്യൂ ഹർജി കോടതി അനുവദിച്ചില്ല. മാത്രമല്ല, വിദ്യാർഥികളുടെ മാറ്റം സംബന്ധിച്ച് വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ അനുമതി വൈകുന്ന സാഹചര്യത്തില്‍ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനും കോടതി നിർദേശിച്ചു.
തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജിൽ റാഗിങ്ങിനെത്തുടർന്നു മരിച്ച ജെ.എസ്.സിദ്ധാർഥന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാൻ സർക്കാരിന് വിമുഖതയെന്ന് ആക്ഷേപം. ദേശീയ മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും സ്വമേധയാ കേസ് പരിഗണിച്ച് സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. സിദ്ധാർഥന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകാനാണ് ദേശീയ മനുഷ്യാവകാശ കമ്മിഷൻ സംസ്ഥാന ചീഫ് സെക്രട്ടറിക്കു നിർദേശം നൽകിയത്.
Results 1-10 of 250