Activate your premium subscription today
ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിൽ സൈനികകേന്ദ്രങ്ങളും വ്യോമത്താവളങ്ങളും ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ഒട്ടേറെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണു കഴിഞ്ഞദിവസം നടത്തിയത്. ശ്രീനഗർ, അവന്തിപ്പോര, ജമ്മു, ഉധംപുർ, സാംബ, ആർഎസ് പുര, പഠാൻകോട്ട് എന്നിവിടങ്ങൾക്കു പുറമേ പഞ്ചാബിലെ വിവിധ നഗരങ്ങളും രാജസ്ഥാനും ഗുജറാത്തിലെ ഭുജും പാക്ക് സേന ഉന്നമിട്ടെങ്കിലും അതെല്ലാം ഇന്ത്യ വിജയകരമായി പ്രതിരോധിച്ചു.
1998 ൽ ഇന്ത്യയും പാക്കിസ്ഥാനും ആണവായുധങ്ങൾ പരീക്ഷിച്ചശേഷം, ലോകത്തിൽ ഏറ്റവും കൂടുതൽ ആണവ യുദ്ധ സാധ്യത നിലനിൽക്കുന്ന മേഖലയായാണ് ദക്ഷിണേഷ്യയെ അമേരിക്കയും പാശ്ചാത്യനാടുകളും വിശേഷിപ്പിക്കുന്നത്. 1999 ലെ കാർഗിൽ യുദ്ധം മുതൽ, ഇന്ത്യയും പാക്കിസ്ഥാനും ചുരുങ്ങിയത് 6 തവണയെങ്കിലും ആണവായുധ പ്രയോഗ സാധ്യതയുമായി മുഖാമുഖം നിന്നിട്ടുണ്ട്. ആ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം സംഘർഷം ലഘൂകരിക്കുന്നതിൽ ഏതെങ്കിലും മൂന്നാം കക്ഷികൾ ഔപചാരികമായല്ലെങ്കിലും പ്രധാനപങ്കു വഹിക്കുകയുണ്ടായി. വൻശക്തിയെന്ന നിലയിൽ മധ്യസ്ഥശ്രമങ്ങളിൽ യുഎസ് സജീവമായി ഇടപെട്ടിരുന്നു. ഇത്തവണയും അവർ അതിനു ശ്രമിച്ചേക്കാം. മുൻപു നടത്തിയ മധ്യസ്ഥശ്രമങ്ങളിൽ യുഎസിന് അവരുടെ സഖ്യരാഷ്ട്രങ്ങളുടെ (ഉദാ: യുകെ, സൗദി, യുഎഇ) പിന്തുണ കിട്ടിയിരുന്നു. മാത്രമല്ല, സംഘർഷം ലഘൂകരിക്കുകയാണു വേണ്ടതെന്ന നിലപാടാണു യുഎസിന്റെ സഖ്യകക്ഷികളല്ലാത്ത റഷ്യയും ചൈനയും പോലുള്ള രാജ്യങ്ങളും സ്വീകരിച്ചത്.
ഓപറേഷന് സിന്ദൂര്‍ ഓഹരി വിപണിയില്‍ എന്തെല്ലാം ചലനമാവും സൃഷ്ടിക്കുക? ഇടപാടുകാരും ബ്രോക്കര്‍മാരും ഇതേക്കുറിച്ചുള്ള ചിന്തകളിലാണ്. രാവിലെ വ്യാപാരം ആരംഭിച്ചതു മുതല്‍ വിപണി മങ്ങിയ പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. രാവിലെ വിപണിലുണ്ടായ മങ്ങൽ മറികടന്ന് സെന്‍സെക്സ് 86 പോയിന്റ് ഉയർന്ന് 80706ലും നിഫ്റ്റി 29
ന്യൂഡൽഹി ∙ 1960 ലെ സിന്ധു നദീജലക്കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് 1972 ലെ ഷിംല കരാർ മരവിപ്പിച്ചുകൊണ്ടുള്ള പാക്ക് മറുപടി തൽക്കാലം ഇന്ത്യയ്ക്കു പ്രശ്നമുണ്ടാക്കില്ല. 1971 ലെ യുദ്ധത്തിനുശേഷം ഒപ്പിട്ട കരാറിലെ പ്രധാന 2 കാര്യങ്ങൾ ഇവയാണ്: ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള നിയന്ത്രണരേഖ പാലിക്കുക, പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിക്കുക.
ദുബായ് ∙ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ ഷിരൂരിൽ നടത്തിയ തിരച്ചിലിനെ തുടർന്ന് കാർഗില്‍ വീണ്ടും സംസാര വിഷയമായപ്പോൾ, ഇൗ പേരിലൊരു മലയാളി യുവാവ് യുഎഇയില്‍ ശ്രദ്ധ നേടുന്നു. കോഴിക്കോട് ടൗൺ സ്വദേശി അലി കാർഗിലാ(25)ണ് പേരിലെ സവിശേഷതയാൽ പ്രവാസ ലോകത്ത് ജീവിതം കെട്ടിപ്പടുക്കുന്നത്. ഏതൊരു ഇന്ത്യക്കാരനും
ന്യൂഡൽഹി∙ കാർഗിൽ യുദ്ധത്തിൽ പങ്കുണ്ടെന്ന് ആദ്യമായി തുറന്ന് സമ്മതിച്ച് പാക്കിസ്ഥാൻ സൈന്യം. പാക്കിസ്ഥാൻ പ്രതിരോധ ദിനത്തിൽ നടത്തിയ പ്രസ്താവനയിൽ പാക്ക് സൈനിക മേധാവി അസിം മുനീറാണ് ഇത് സംബന്ധിച്ച പരസ്യ പ്രസ്താവന നടത്തിയത്. ‘1948ലും 1965ലും 1971ലും 1999ൽ കാർഗിലിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന യുദ്ധത്തിൽ ആയിരക്കണക്കിന് രക്തസാക്ഷികൾ രാജ്യത്തിനായി ജീവത്യാഗം ചെയ്തു’ എന്നായിരുന്നു അസിം മുനീറിന്റെ വാക്കുകൾ.
വെള്ളത്തിനടിയിൽ ഒരു പ്രകടനം നടത്തുന്നതിനിടെ ക്യാപ്റ്റൻ ബാസ്റ്റിന് ജീവൻ നഷ്ടപ്പെട്ടുവെങ്കിലും പ്രിൻസ് തന്റെ സൈനികയാത്ര തുടരുകയായിരുന്നു.
അരുവിത്തുറ∙ രാജ്യം 25-ാം മത് കാർഗിൽ വിജയ് ദിവസമാഘോഷിക്കുമ്പോൾ ഇന്ത്യൻ സൈന്യത്തിന് അഭിവന്ദ്യമർപ്പിച്ച് അരുവിത്തുറ സെന്റ് ജോർജ്സ്സ് കോളജിൽ കാർഗിൽ വാർ മെമ്മോറിയൽ ഡ്രിൽ സംഘടിപ്പിച്ചു. കോളജ് എൻസിസി യൂണിറ്റാണ് ഡ്രിൽ ഒരുക്കിയത്. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് കോളജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്
ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായിരുന്നു കാർഗിൽ പോരാട്ടം. 12 ആഴ്ച നീണ്ടുനിന്നെങ്കിലും വളരെക്കുറച്ചു ഭൂമിയുടെ നിയന്ത്രണത്തിനുവേണ്ടിയായിരുന്നു അത്. തങ്ങളുടെ പക്കലുള്ള സംഹാരശക്തിയുടെ ആയിരത്തിലൊരു ഭാഗം പോലും ഇന്ത്യയും പാക്കിസ്ഥാനും ഉപയോഗിച്ചില്ല. അങ്ങനെ നോക്കുമ്പോൾ ‘പരിമിതയുദ്ധം’ എന്നുപോലും കാർഗിൽ പോരാട്ടത്തെ വിളിക്കാനാകില്ല. പോരാട്ടം നടക്കുമ്പോൾ ഇതിനെ ‘യുദ്ധം’ എന്ന് ഇന്ത്യൻ നയതന്ത്രജ്ഞർ വിളിച്ചിരുന്നില്ല – ‘സായുധ അതിക്രമം’ എന്നാണു വിശേഷിപ്പിച്ചിരുന്നത്. എങ്കിലും യുദ്ധതന്ത്രങ്ങളുടെ ചരിത്രത്തിൽ കാർഗിലിനു സ്ഥാനമുണ്ടാകും. ആദ്യമായി 2 ആണവശക്തികളുടെ സൈന്യങ്ങൾ നേർക്കുനേർ പോരാടി എന്നതാണ് അതിനു പ്രധാന കാരണം. രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനിൽ അമേരിക്ക അണ്വായുധം പ്രയോഗിച്ചതിനുശേഷം ഒന്നിനു പിറകേ ഒന്നായി 4 രാജ്യങ്ങൾകൂടി ആണവശക്തികളായി മാറി – റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന. തുടർന്ന് ഇവർ തമ്മിൽ ഒട്ടേറെ ഉരസലുകളുമുണ്ടായി – പ്രത്യേകിച്ച് അമേരിക്കയും റഷ്യയും തമ്മിൽ. പക്ഷേ, ഇരുകൂട്ടരും തങ്ങളുടെ സൈന്യങ്ങളെ പരസ്പരം പോരാടാൻ അയച്ചില്ല. പകരം
ദ്രാസ് ∙ കാർഗിൽ യുദ്ധവിജയത്തിന്റെ 25–ാം വാർഷികവേളയിൽ അഗ്നിപഥ് പദ്ധതിയെ പിന്തുണച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. അഗ്നിപഥ് പദ്ധതി സൈന്യത്തെ ചെറുപ്പമാക്കാനുള്ളതാണ്. ഇക്കാര്യത്തെ ചിലർ അതിവൈകാരിക വിഷയമാക്കിയെന്നും പ്രതിപക്ഷത്തെ ഉന്നമിട്ടു മോദി പറഞ്ഞു. “ആഗോള തലത്തിൽ സൈനികരുടെ ശരാശരി വയസ്സിനേക്കാൾ
Results 1-10 of 67