Activate your premium subscription today
നെയ്യാറ്റിൻകര (തിരുവനന്തപുരം) ∙ കോടതിയുടെ പരിഗണനയിലുള്ള കേസ് പരാജയപ്പെടുമെന്ന ഭീതിയിൽ, കുടിയൊഴിപ്പിക്കലിനിടെ തീപ്പൊള്ളലേറ്റു മരിച്ച ദമ്പതികളുടെ കല്ലറ പൊളിക്കാൻ മകന്റെ ശ്രമം. വെൺപകൽ പോങ്ങിൽ നെട്ടത്തോളം കോളനിയിൽ രാജൻ – അമ്പിളി ദമ്പതികളെ സംസ്കരിച്ച കല്ലറയാണ് ഇളയ മകൻ രഞ്ജിത്ത് ഇന്നലെ പൊളിക്കാൻ ശ്രമിച്ചത്.
കൊച്ചി ∙ കൊച്ചി – ധനുഷ്കോടി ദേശീയപാത 85ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെയും ദേശീയപാത അതോറിറ്റിയുടേയും (എൻഎച്ച്എഐ) പ്രവർത്തനങ്ങളിൽ ഹൈക്കോടതിയുടെ വിമർശനം. നിർമാണ പ്രവർത്തനത്തിന് അനുമതി ഇല്ലാത്ത സ്ഥലങ്ങളിൽ മരങ്ങൾ മുറിച്ചു എന്ന പരാതി ഉൾപ്പെടെ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥന്റെ കുടുംബത്തിന് നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന് നിര്‍ദേശിച്ച നഷ്ടപരിഹാരത്തുക കെട്ടിവെച്ചെന്ന് സംസ്ഥാന സർക്കാർ. ഈ മാസം നാലിന് 7 ലക്ഷം രൂപ ഹൈക്കോടതിയിൽ കെട്ടിവെച്ചെന്നാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ചിനെ സർക്കാർ അറിയിച്ചത്.
കേരളത്തിലെ കര്‍ഷകര്‍ക്ക് സൗരോര്‍ജ പമ്പുകള്‍ നല്‍കാനുള്ള കേന്ദ്ര പദ്ധതിയായ പിഎം കുസും പദ്ധതി കേരളത്തില്‍ അടുത്ത കാലത്തു നടന്ന ഏറ്റവും വലിയ അഴിമതികളില്‍ ഒന്നായി മാറുകയാണെന്നും വൈദ്യുത മന്ത്രിയുടെ മൗനാനുവാദത്തോടെയാണ് ക്രമക്കേട് നടന്നതെന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.
തിരുവനന്തപുരം ∙ കേരള എൻജിനീയറിങ് പ്രവേശന യോഗ്യതാ പരീക്ഷയിലെ (കീം) ഫോർമുല മാറ്റവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലും എതിർപ്പ് ഉയർന്നിരുന്നതായി വിവരം. കഴിഞ്ഞ മാസം 30ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ചില മന്ത്രിമാർ സംശയം ഉയർത്തിയത്.
തിരുവനന്തപുരം ∙ പുതിയ കീം റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക് കിട്ടിയതിൽ ഒരുപാട് സന്തോഷമെന്ന് കവടിയാർ സ്വദേശി ജോഷ്വാ ജേക്കബ്. താൻ ഒന്നാം റാങ്കാണ് പരീക്ഷയ്ക്ക് ശേഷം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ പട്ടികയിൽ എനിക്ക് അഞ്ചാം റാങ്കായിരുന്നു. പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതു തന്നെ വലിയ കാര്യമാണ്. ജൂലൈയിൽ പ്രോസ്പെക്ട്സ് മാറ്റിയത് വലിയൊരു പ്രശ്നമായിരുന്നു. ഇപ്പോൾ പഴയ പ്രോസ്പെക്ട്സ് അനുസരിച്ചു തന്നെ പുതിയ പട്ടിക പുറത്തിറക്കിയതിൽ സന്തോഷമുണ്ടെന്നും ജോഷ്വാ ജേക്കബ് മനോരമ ഓൺലൈനോട് പറഞ്ഞു.
കൊച്ചി ∙ കേരള എൻജിനീയറിങ് പ്രവേശന യോഗ്യതാ പരീക്ഷ (കീം) റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ സംസ്ഥാന സർക്കാരിനേറ്റത് വലിയ തിരിച്ചടി. ഹന്ന ഫാത്തിമ ഉൾപ്പെെട സിബിഎസ്ഇ സിലബസുകാരായ 3 വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചും ഇപ്പോള്‍ ഡിവിഷൻ ബെഞ്ചും അനുകൂല തീരുമാനമെടുത്തത്. യാഥാർഥ്യം പരിഗണിക്കാതെ, ഒരു വിഭാഗം കുട്ടികളെ തഴഞ്ഞ് ഏകപക്ഷീയമായാണ് സർക്കാർ നടപടിയെടുത്തതെന്ന് ഹന്ന ഫാത്തിമയുടെ അഭിഭാഷകനായ അഡ്വ. മോഹൻ ജേക്കബ് ജോർജ് പറഞ്ഞു.
െകാച്ചി ∙ കേരള എൻജിനീയറിങ് പ്രവേശന യോഗ്യതാ പരീക്ഷാ (കീം) റാങ്ക് ലിസ്റ്റ് ഇറക്കാൻ ഇതുവരെ സ്വീകരിച്ച നടപടിക്രമങ്ങൾ മാറ്റിയത് റിവ്യൂ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന സർക്കാർ വാദം പൊളിക്കുന്നതാണ് റിപ്പോർട്ടിലെ ശുപാർശകൾ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും സർക്കാർ നടപടിയെ തള്ളിക്കളഞ്ഞത്. ‘കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, പുതിയ രീതി മെച്ചമാണെന്നു തെളിയുന്നതു വരെ നിലവിലുള്ള രീതി തന്നെ തുടരുന്നതാകും ഉചിതമെന്ന് കമ്മിറ്റി അംഗങ്ങൾ നിഗമനത്തിലെത്തി’ എന്നാണ് 9 പേജ് വരുന്ന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
കണ്ണൂർ ∙ ഉത്തരമലബാറിലെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ രണ്ടു പതിറ്റാണ്ടു മുൻപു തുടക്കമിട്ട, ഇനിയും എങ്ങുമെത്താത്ത പദ്ധതി മൂലം ദുരിതത്തിലായത് മൂന്നു ജില്ലകളിലെ ജനങ്ങൾ. കണ്ണൂർ, കാസർകോട് ജില്ലകളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ 2004 ലാണ് വയനാട്– കരിന്തളം 400 കെവി ലൈൻ പദ്ധതി ആവിഷ്കരിച്ചത്. കാസർകോട് ജില്ലയിൽ പദ്ധതിയുടെ 90 ശതമാനം നിർമാണവും പൂർത്തിയായെങ്കിലും സ്ഥലം വിട്ടുകൊടുത്തവരിൽ 10 ശതമാനത്തിനു പോലും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. വയനാട് ജില്ലയിൽ പലയിടത്തും പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലങ്ങളിൽ മരങ്ങൾ മുറിക്കുകയും റോഡു നിർമിക്കുകയും ചെയ്തെങ്കിലും അവിടെയും നഷ്ടപരിഹാരം നൽകിയിട്ടില്ല.
തിരുവനന്തപുരം ∙ സ്കൂള്‍ സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സമരം ജനാധിപത്യ വിരുദ്ധമാണെന്നും സര്‍ക്കാരിനെ ഭീഷണപ്പെടുത്തുന്ന രീതിയാണ് സമസ്ത സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സമസ്തയുമായി ചര്‍ച്ചയ്ക്കില്ല. കോടതി പറഞ്ഞിട്ടാണ് സമയമാറ്റം നടപ്പാക്കിയത്. അതിനാല്‍, എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെയാണ് സമീപിക്കേണ്ടത്.
Results 1-10 of 7890