Activate your premium subscription today
കൊച്ചി ∙ സ്മാർട് സിറ്റി പദ്ധതി പ്രകാരം കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) നവീകരിച്ച റോഡുകളിലെ നടപ്പാതകൾ ഉൾപ്പെടെയുള്ളവയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ നിർദേശം. സിഎസ്എംഎൽ നവീകരിച്ച റോഡുകൾ പലയിടങ്ങളിലും മോശമായി കിടക്കുകയാണെന്നും ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ടി.ജെ.വിനോദ് എംഎൽഎ
കൊച്ചി ∙ നഗരത്തിൽ ആധുനിക രീതിയിലുള്ള അഴുക്കുചാൽ (ഡ്രെയ്നേജ് ) സംവിധാനം വികസിപ്പിക്കാനായി വിശദമായ പദ്ധതി രൂപരേഖ തയാറാക്കും. നഗരം കൈകാര്യം ചെയ്യുന്ന അഴുക്കുവെള്ളത്തിന്റെ അളവ് വർധിച്ച സാഹചര്യത്തിൽ നിലവിലുള്ള അഴുക്കുചാൽ സംവിധാനം പര്യാപ്തമല്ലെന്നാണു വിലയിരുത്തൽ. ഈ സാഹചര്യത്തിലാണു സ്മാർട് സിറ്റി
കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ഫ്രെയിം വര്‍ക്ക് കരാറിലെ ചില വ്യവസ്ഥകള്‍ ടീകോം പൂര്‍ണമായി പാലിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍. ടീകോമുമായി ചര്‍ച്ച നടത്തി കരാറില്‍നിന്നു പരസ്പര ധാരണയോടെയുള്ള പിന്മാറ്റനയം ആവിഷ്കരിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ടീകോമിന്റെ ഓഹരികള്‍ ഏറ്റെടുത്തു പണം നല്കാന് സര്‍ക്കാരിന് അര്‍ഹതയുണ്ടെന്നും ഇതിനുള്ള തുക നിശ്ചയിച്ചിട്ടില്ലെന്നുമാണ് ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം∙ ഐടി മേഖലയ്ക്കു കുതിപ്പു നൽകാനെന്ന പേരിൽ കൊച്ചി സ്മാർട് സിറ്റി പദ്ധതി ഏറ്റെടുക്കാനൊരുങ്ങുന്ന സർക്കാർ കഴിഞ്ഞ ഒരു മാസത്തിനിടെ തടഞ്ഞത് 82.96 കോടി രൂപയുടെ ഐടി വികസനം. ഭരണാനുമതി നൽകിയിരുന്ന 167.83 കോടി രൂപയുടെ പദ്ധതികളിലാണ് ഇത്രയും തുക വെട്ടിക്കുറച്ചത്. സർക്കാരിന്റെ സാമ്പത്തിക
തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ കോടികൾ നഷ്ടപരിഹാരം നൽകി കൊച്ചി സ്മാർട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോമിനെ ഒഴിവാക്കാൻ തീരുമാനിച്ച നടപടിക്രമങ്ങളിൽ ധനവകുപ്പിനെ ഒഴിവാക്കി. സർക്കാരിനു കനത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന ഇൗ നീക്കത്തിൽ ധനവകുപ്പിന്റെ അഭിപ്രായം തേടിയാൽ എതിർപ്പുണ്ടായേക്കാമെന്നു കരുതിയാണ് ഇൗ
തിരുവനന്തപുരം ∙ കൊച്ചി സ്മാർട് സിറ്റി പദ്ധതിയിൽനിന്നു ടീകോമിനെ ഒഴിവാക്കുമ്പോൾ സർക്കാർ നൽകേണ്ടി വരുന്നത് മുഖ്യമന്ത്രി ന്യായീകരിച്ചതു പോലെ ഓഹരിവിലയല്ല, നഷ്ടപരിഹാരമാണെന്നു രേഖകൾ. നഷ്ടപരിഹാരമല്ല നൽകുന്നതെന്ന് ഈ മാസം 9ന് വാർത്താസമ്മേളനം വിളിച്ചു മുഖ്യമന്ത്രി വിശദീകരിച്ചത് സ്മാർട് സിറ്റി കരാറിൽ സർക്കാരിനുണ്ടായ ഗുരുതര വീഴ്ചകൾ മറച്ചുവയ്ക്കാനായിരുന്നെന്നാണു സൂചന.
തിരുവനന്തപുരം ∙ കൊച്ചി സ്മാർട് സിറ്റി പദ്ധതിയിൽനിന്നു ടീകോം കമ്പനി പിൻവാങ്ങാൻ കാരണം സർക്കാർ നടത്തിയ കരാർലംഘനമാണെന്നു രേഖകൾ. വീഴ്ചകളും കരാർലംഘനങ്ങളും അക്കമിട്ടു നിരത്തി സ്മാർട് സിറ്റി മാനേജിങ് ഡയറക്ടർ ഖാലിദ് അൽ മാലിക് ഒരു ഡസനോളം കത്തുകൾ സംസ്ഥാന സർക്കാരിന് അയച്ചിരുന്നു. നിയമയുദ്ധത്തിലേക്കു പോയാൽ ഇതു തിരിച്ചടിയാകുമെന്നു മനസ്സിലാക്കിയാണ് ടീകോമിനെ നഷ്ടപരിഹാരം നൽകി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. കോവിഡ് വ്യാപനത്തെത്തുടർന്നു ടീകോമിനു നിശ്ചിത കാലയളവിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ കഴിയാത്തതാണ് അവർ പിൻവാങ്ങാൻ കാരണമെന്നായിരുന്നു സർക്കാരിന്റെ ന്യായീകരണം.
തിരുവനന്തപുരം ∙ കൊച്ചി സ്മാർട് സിറ്റി പദ്ധതിക്കായി സംസ്ഥാന സർക്കാർ പാട്ടത്തിനു നൽകിയ 246 ഏക്കറിൽ 100 ഏക്കർ തിരിച്ചുപിടിക്കാൻ വൈദ്യുതി വകുപ്പും കെഎസ്ഇബിയും നടപടി തുടങ്ങി. ഇതോടെ ടീകോമിനെ ഒഴിവാക്കി പദ്ധതി പുനരുജ്ജീവിപ്പിക്കാനുളള സർക്കാരിന്റെ ശ്രമം അതീവ സങ്കീർണമായി. ടീകോമിനെ ഒഴിവാക്കിയശേഷം 246 ഏക്കറും പ്രയോജനപ്പെടുത്തുമെന്നു വ്യവസായ വകുപ്പ് പ്രഖ്യാപിച്ചിരിക്കെയാണ് അതിൽ പകുതിയോളം സ്ഥലം തിരിച്ചുചോദിക്കാൻ വൈദ്യുതി വകുപ്പ് ഒരുങ്ങുന്നത്. കെഎസ്ഇബിയുടെ നീക്കത്തെ സിപിഎമ്മിലെ ഒരുവിഭാഗം പിന്തുണയ്ക്കുന്നു.
തിരുവനന്തപുരം ∙ സ്മാർട് സിറ്റി പദ്ധതിക്കു പകരമുള്ള പദ്ധതി പൂർണമായും സർക്കാരിന്റെ ഉടമസ്ഥാവകാശത്തിലായിരിക്കുമെന്നും സ്വകാര്യ പങ്കാളികൾ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടീകോമിന്റെ സ്ഥാനത്തു പകരം ആരും വരില്ല. ആർക്കും ഭൂമി പതിച്ചുകൊടുക്കുകയുമില്ല. പദ്ധതിയിൽനിന്നു പിന്മാറാൻ ടീകോമിനു നഷ്ടപരിഹാരം നൽകുന്നില്ലെന്നും മൂല്യം കണക്കാക്കി ഓഹരിവില തിരിച്ചുനൽകി സർക്കാർ ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊച്ചി ∙ സ്മാർട് സിറ്റി പദ്ധതിയിൽനിന്ന് ഒഴിവാക്കാൻ ടീകോമിനു നഷ്ടപരിഹാരമല്ല, ഓഹരിവിലയാണു തിരിച്ചുനൽകുന്നതെന്നു മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയതിനു പിന്നിൽ കാരണങ്ങൾ പലതാണ്. ടീകോമിനെ ഒഴിവാക്കുന്നതിനു പിന്നിൽ കേരളത്തിൽനിന്നുള്ള സ്വകാര്യ കമ്പനിയുടെ പങ്കാളിത്ത വാഗ്ദാനമാണെന്ന് ആക്ഷേപമുയർന്നതു സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
Results 1-10 of 54