Activate your premium subscription today
കൊല്‍ക്കത്ത ∙ ആര്‍ജി കര് മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു വധശിക്ഷ നൽകണമെന്ന ആവശ്യവുമായി ബംഗാൾ സർക്കാർ ഹൈക്കോടതിയിൽ. വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും തങ്ങളുണ്ടാക്കിയ നിയമത്തെ കേന്ദ്ര സർക്കാർ അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി മമതാ ബാനർജി കുറ്റപ്പെടുത്തി. ‘‘ഞാൻ ഒരു അഭിഭാഷകയാണ്.
കൊൽക്കത്ത ∙ ആർ.ജി.കർ കേസിൽ വിധി പുറപ്പെടുവിച്ച സിയാൾഡ കോടതിയിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ളരുടെ പ്രതിഷേധം. പ്രതിക്കു വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ടു നൂറുകണക്കിനു പേരാണു കോടതിക്കു മുൻപിലെത്തിയത്. പ്രതി സഞ്ജയ് റോയിക്കു വധശിക്ഷയില്ലെന്ന് അറിഞ്ഞതോടെ സമരക്കാർ പൊട്ടിത്തെറിച്ചു. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് നഗരത്തിന്റെ പലഭാഗങ്ങളിലും രാത്രി പ്രകടനങ്ങൾ നടന്നു.
മറ്റൊരാളുമായി നിശ്ചയിച്ച വിവാഹത്തിനായി കാമുകനെ വിഷക്കഷായം കുടിപ്പിച്ചു കൊന്ന കേസിലെ പ്രതി ഗ്രീഷ്മയ്ക്കു തൂക്കുകയർ. കേരളത്തിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ടാമത്തെ സ്ത്രീയാണ് ഗ്രീഷ്മ. കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയ കേസിലാണ് ഒന്നാംപ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മയ്ക്കു (24) നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീർ വധശിക്ഷ വിധിച്ചത്.
ഒന്നര ദിവസത്തോളം തുടർച്ചയായി ജോലി ചെയ്ത ശേഷം വിശ്രമിക്കാനായി പോയ യുവ ഡോക്ടർ ആശുപത്രിക്കുള്ളിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു എന്ന വാർത്ത കേട്ടാണ് 2024 ഓഗസ്റ്റ് 9ന് ബംഗാൾ ഉണർന്നത്. നിമിഷനേരത്തിനുള്ളിൽ വാർത്ത രാജ്യമാകെ പടർന്നു. അതിനൊപ്പം പ്രക്ഷോഭങ്ങളും രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്കയും.
കൊൽക്കത്ത ∙ മെഡിക്കൽ പിജി വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം. അപൂർവങ്ങളിൽ അപൂർവമായുള്ള കേസ് അല്ലെന്ന് കോടതി പറഞ്ഞു. 50,000 രൂപയാണ് പിഴ. ജീവിതകാലം മുഴുവൻ ജയിലിൽ കഴിയണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒൻപതിനായിരുന്നു ആർജി കർ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനിയുടെ കൊലപാതകം.
കേരളവും ഇന്ത്യയും കാത്തിരിക്കുന്ന 2 വിധികൾ ഇന്ന്. കഷായത്തിൽ കീടനാശിനി കലർത്തി നൽകി തിരുവനന്തപുരം പാറശാല മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ കൊലപ്പെടുത്തിയെന്ന കേസിൽ നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിക്കും.
കൊൽക്കത്ത ∙ ആർ.ജി.കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ മകന് അർഹമായ ശിക്ഷ നൽകണമെന്ന് പ്രതി സഞ്ജയ് റോയിയുടെ അമ്മ. മകൻ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ വധശിക്ഷയുൾപ്പെടെ ഏതു ശിക്ഷ ലഭിച്ചാലും അതംഗീകരിച്ച് തനിയെ കരയുമെന്നും സഞ്ജയ് റോയിയുടെ അമ്മ മാലതി റോയ് പറഞ്ഞു. 3 പെൺമക്കളുടെ കൂടി അമ്മയായ തനിക്കു കുറ്റത്തിന്റെ കാഠിന്യം ശരിക്കറിയാമെന്നും അവർ പറഞ്ഞു.
കൊൽക്കത്ത ∙ ആർ.ജി.കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി തിങ്കളാഴ്ച പ്രസ്താവിക്കും. പ്രതി ഡോക്ടറെ ആക്രമിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞതായി കോടതി പറഞ്ഞു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു സഞ്ജയ് റോയി. സുപ്രീംകോടതിയും ഹൈക്കോടതിയും നിർണായക ഇടപെടൽ നടത്തിയ സംഭവത്തിൽ കൊലപാതകം നടന്ന് 5 മാസത്തിനു ശേഷമാണ് വിധി പറയുന്നത്.
ന്യൂഡൽഹി ∙ മെഡിക്കൽ പ്രഫഷനലുകൾക്കെതിരെ അതിക്രമമുണ്ടായാൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകണമെന്നില്ലെന്നും ഏതു സ്റ്റേഷനിലും പരാതിപ്പെടാമെന്നും കേസെടുക്കാമെന്നും ആരോഗ്യമന്ത്രാലയം നിയോഗിച്ച ദേശീയ കർമസമിതി ശുപാർശ ചെയ്തു.
കൊൽക്കത്ത∙ ആർജി കർ ബലാത്സംഗ കേസിൽ മുൻ പൊലീസ് കമ്മിഷണർ വിനീത് ഗോയൽ തന്നെ കേസിൽ കുടുക്കിയതാണെന്ന മുഖ്യപ്രതി സഞ്ജയ് റോയിയുടെ ആരോപണത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ ഡോ. സി.വി.ആനന്ദ ബോസ്. ഇക്കാര്യം പരിശോധിച്ച് വസ്തുതാപരമായ വിവരങ്ങളും, ആരോപണങ്ങളിൽ സംസ്ഥാന സർക്കാരിന്റെ
Results 1-10 of 101