Activate your premium subscription today
ലോകത്തിലെ പ്രധാനപ്പെട്ട എൽജിബിടിക്യു സൗഹൃദ നഗരങ്ങളിലൊന്നാണ് ഫിലഡൽഫിയ. ഫിലഡൽഫിയയെ സംബന്ധിച്ച് ഒഴിച്ചുകൂടാനാകാത്ത ഒരു സമൂഹമാണ് എൽജിബിടിക്യു. ഈ സമൂഹവുമായി ബന്ധപ്പെട്ട് ചരിത്രപരവും സാംസ്കാരികപരവുമായ നിരവധി സ്ഥലങ്ങൾ ഫിലഡൽഫിയ സംരക്ഷിക്കുന്നുണ്ട്.
കോഴിക്കോട് ∙ എല്‍ജിബിടിക്യു സമൂഹത്തെ ‘കുറ്റവാളികള്‍’ എന്ന് വിളിച്ച് അപമാനിച്ച സംഭവത്തില്‍ ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരെ പ്രതിഷേധം. എംപി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എല്‍ജിബിടിക്യുഐഎ കമ്യൂണിറ്റി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോഴിക്കോട് കോര്പറേഷന് ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചു.
ബാങ്കോക്ക് ∙ ആയിരക്കണക്കിന് പങ്കാളികൾ വിവാഹം റജിസ്റ്റർ ചെയ്തതോടെ തായ്ലൻഡ് സ്വവർഗ വിവാഹത്തിനു നിയമപ്രാബല്യം നൽകിയത് ആഘോഷമാക്കി. ഇന്നലെ ഒരൊറ്റ ദിവസം തന്നെ ബാങ്കോക്കിൽ 1448 ജോടികൾ റജിസ്റ്റർ ചെയ്തു. ഇനി മുതൽ പുരുഷൻമാർ തമ്മിലും സ്ത്രീകൾ തമ്മിലും നടക്കുന്ന വിവാഹത്തിന് എല്ലാതരം അംഗീകാരവും ഉണ്ടാകും. സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കാനും അനന്തരാവകാശം നൽകാനും കഴിയും. ഭാര്യ, ഭർത്താവ് തുടങ്ങിയ വാക്കുകൾക്കു പകരം പങ്കാളി അടക്കമുള്ള ലിംഗ നിഷ്പക്ഷ പദങ്ങൾ നിലവിൽ വന്നു.
ഭിന്നലിംഗക്കാരെ സമൂഹത്തിൻറ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ബാങ്കിങ് മേഖലയിലും നിയമങ്ങൾ മാറുന്നു. LGBTQ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ആളുകൾക്ക് ഇപ്പോൾ ജോയിന്റ് ബാങ്ക് അക്കൗണ്ടുകൾ തുറക്കാമെന്നും അവരുടെ പങ്കാളികളെ നിയന്ത്രണങ്ങളൊന്നുമില്ലാതെ ഗുണഭോക്താക്കളായി നാമനിർദ്ദേശം ചെയ്യാമെന്നും ധനമന്ത്രാലയം
‘‘പെണ്ണപ്പാ പെണ്ണപ്പായെന്ന് നാടാകെ വിളിക്കുന്ന അപ്പനുണ്ട്, ബാക്കിയെല്ലാരപ്പമ്മാരും ആണപ്പമ്മാരാണ്. എന്റപ്പൻ പെണ്ണപ്പനും.’’ ആൺ–പെൺ സ്വത്വബോധങ്ങൾക്കപ്പുറത്തേക്കുള്ള ഉടലിന്റെ രാഷ്ട്രീയത്തെ അവജ്ഞയോടെ കാണുന്ന സമൂഹത്തിലേക്കാണ് ആദിയുടെ ‘പെണ്ണപ്പൻ’ എത്തിയത്. ക്വീർ വിഭാഗത്തിൽപ്പെടുന്ന തന്നെ പോലെയുള്ള ഓരോ മനുഷ്യനും ആത്മാഭിമാനമുണ്ടെന്ന് സ്വന്തം വരികളിലൂടെ വിളിച്ചുപറയുകയായിരുന്നു ആദി. ഭാഷയുടെ പൊലിമയൊന്നുമില്ലാതെ ലളിതമായി എഴുതിയ വരികൾ. ‘‘ആത്മഹത്യാകുറിപ്പു പോലും എഴുതാൻ കഴിയാതെ തൂങ്ങിമരിച്ചവരോ വിഷം കഴിച്ച് മരിച്ചവരോ അല്ലെങ്കിൽ ആളുകളാൽ ഉപദ്രവിക്കപ്പെട്ട് കൊല്ലപ്പെട്ടവരോ ആണ് എന്റെ മനുഷ്യർ.’’– ആദിയുടെ വാക്കുകളിലുണ്ട് താനുൾപ്പെടുന്ന സമൂഹം നേരിടുന്ന വേദനകൾ. മുന്നിലുള്ള പ്രതിബന്ധങ്ങളെയെല്ലാം എഴുത്തു കൊണ്ട് നേരിട്ടാണ് ഈ യുവ ക്വീർ കവി ഇപ്പോൾ സർവകലാശാല പാഠപുസ്തകങ്ങളിൽ തന്റെ പേര് എഴുതിച്ചേർത്തിരിക്കുന്നത്. ആദിയുടെ പെണ്ണപ്പൻ എന്ന കവിത കാലിക്കറ്റ്, എംജി സർവകലാശാല സിലബസിൽ ഇടംനേടിയിരിക്കുന്നു. ക്വീർ മനുഷ്യർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് അപ്രത്യക്ഷരായിപ്പോവുന്ന കാലത്ത് ഈ നേട്ടം അത്ര ചെറുതല്ല. അധിക്ഷേപം കേട്ട കാലത്തെക്കുറിച്ച്, പെണ്ണപ്പന്റെ പിറവിയെക്കുറിച്ച്, ക്വീർ നിലപാടുകളെക്കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തിൽ ആദി മനസ്സു തുറക്കുന്നു.
സ്വവർഗ വിവാഹം നിയമപരമല്ല എന്ന കാരണത്താൽ പങ്കാളിയുടെ ഭൗതികശരീരം വിട്ടുകിട്ടാതിരുന്ന ജെബിൻ എന്ന യുവാവ് നടത്തിയ നിയമപോരാട്ടം കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയിൽ നിറഞ്ഞിരുന്നു. പങ്കാളിയുടെ വീട്ടുകാർ മൃതദേഹം ഏറ്റെടുക്കില്ലെന്നു നിലപാടെടുത്തിട്ടും അത് മരണാന്തര കർമങ്ങൾക്കായി ജെബിനു
കൊച്ചി∙ ഫ്ലാറ്റിൽനിന്ന് വീണു മരിച്ച യുവാവിന്റെ മൃതദേഹം സഹോദരനും ബന്ധുക്കളും ഏറ്റുവാങ്ങി. ഹൈക്കോടതി ഇടപെടൽ ഉൾപ്പെടെയുണ്ടായ വിഷയത്തിൽ സ്വദേശമായ കണ്ണൂരിലേക്ക് മൃതദേഹത്തോടൊപ്പം അനുഗമിക്കാനും അന്ത്യകർമങ്ങളിൽ പങ്കെടുക്കാനും മരിച്ചയാളുടെ കുടുംബം പങ്കാളിയായ യുവാവിന് അനുമതി നൽകി. പങ്കാളിയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടു മുണ്ടക്കയം സ്വദേശിയായ യുവാവ് നൽകിയ ഹർജിയെ തുടർന്നായിരുന്നു ഹൈക്കോടതി ഇടപെടൽ.
കൊച്ചി∙ ഫ്ലാറ്റിൽനിന്ന് വീണുമരിച്ച എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ട യുവാവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു. കണ്ണൂർ പയ്യാവൂർ സ്വദേശി മനുവിന്റെ മൃതദേഹമാണ് ദിവസങ്ങൾ നീണ്ട ആശയക്കുഴപ്പത്തിനൊടുവിൽ കുടുംബം ഏറ്റെടുത്തത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം പൊലീസിനു കൈമാറും. തുടർന്ന് വീട്ടുകാർ ഏറ്റുവാങ്ങി കണ്ണൂരിലേക്കു കൊണ്ടുപോകാനാണ് തീരുമാനം.
കൊച്ചി∙ ജീവിച്ചിരിക്കുമ്പോൾ നൽകുന്നതിനേക്കാൾ കൂടുതലായിരിക്കണം ഒരാൾ മരിച്ചു കഴിയുമ്പോൾ നല്കുന്ന ആദരവ് എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു മരിച്ച മനുവിന്റെ മൃതദേഹം ആശുപത്രിയിൽനിന്നു വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെയാണ് അദ്ദേഹം ഇങ്ങനെ നിരീക്ഷിച്ചത്. സ്വവർഗ ദമ്പതികളിലൊരാളായ മനു കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മരിച്ചത്.
കൊച്ചി ∙ ഫ്ലാറ്റിൽനിന്നു വീണു മരിച്ച പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടാൻ നടപടി വേണമെന്ന ആവശ്യത്തിൽ കൂടുതൽ വിശദീകരണം തേടി ഹൈക്കോടതി. മരണത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നും കോടതി ആരാഞ്ഞു. ഒപ്പം ഇത്തരം സന്ദർഭങ്ങളിൽ മൃതദേഹം വിട്ടുനൽകുന്നതിലെ നടപടിക്രമങ്ങൾ അറിയിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് നിർദേശിച്ചു.
Results 1-10 of 25