Activate your premium subscription today
എൽപിജി പാചകവാതക വാണിജ്യ സിലിണ്ടറിന് (19 കിലോഗ്രാം) 15 രൂപ കുറച്ച് പൊതുമേഖല എണ്ണ കമ്പനികൾ. ഇതോടെ കൊച്ചിയിൽ വില 1754.50 രൂപയായി. കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറിന് 43 രൂപ കുറച്ചിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗാർഹിക സിലിണ്ടർ (14.2 കിലോഗ്രാം) നിരക്കിൽ മാറ്റമില്ല.
രാജ്യാന്തര എണ്ണവില 20% കുറഞ്ഞപ്പോൾ നമുക്കു കിട്ടിയത് പാചകവാതക വിലയിൽ 50 രൂപയുടെ വർധന. പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് നികുതി രണ്ടു രൂപ വീതം കൂട്ടുകയും ചെയ്തു. പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം പെട്രോൾ– ഡീസൽ വില കൂടില്ലെങ്കിലും, അവകാശപ്പെട്ട ഇളവു ലഭിക്കില്ലെന്നത് അനീതിയും അന്യായവുമാണ്.
തിരുവനന്തപുരം∙ പാചക വാതക വില വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പെട്രോള്‍ - ഡീസല്‍ തീരുവ വര്‍ധിപ്പിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ തട്ടിയെടുത്തതു ജനങ്ങള്‍ക്കു കിട്ടേണ്ട ആനുകൂല്യമാണെന്നും രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില ഇടിഞ്ഞിട്ടും പാചക വാതക വില വര്‍ധിപ്പിച്ചതു ജനങ്ങളോടുള്ള മോദി സര്‍ക്കാരിന്റെ മനോഭാവം വ്യക്തമാക്കുന്നതാണെന്നും വി.ഡി.സതീശൻ ആരോപിച്ചു. സബ്സിഡി അര്‍ഹതയുള്ള ഉപഭോക്താക്കളെയും നിരക്കു വര്‍ധനയില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും ഇതു രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സതീശൻ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യാന്തര എൽപിജി വില 63% വരെ വർധിച്ചിട്ടും ജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് സിലിണ്ടർ വിറ്റതുമൂലം എണ്ണക്കമ്പനികൾക്ക് 41,338 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഇതു നികത്താനാണ് നികുതിയിലും സിലിണ്ടർ വിലയിലുമുള്ള വർധനയെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറയുന്നു.
ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും തട്ടുകടകൾക്കും ആശ്വാസം സമ്മാനിച്ച് വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ച് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ. കഴിഞ്ഞമാസം ഒന്നിന് 6 രൂപ കൂട്ടിയ എണ്ണക്കമ്പനികൾ ഇന്നു പ്രാബല്യത്തിൽ വന്നവിധം സിലണ്ടറൊന്നിന് (19 കിലോഗ്രാം) 41 രൂപയാണ് കുറച്ചത്.
ന്യൂഡൽഹി ∙ രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിൽ 1767-1769 രൂപ നിരക്കിലാകും വാണിജ്യ സിലണ്ടറുകൾ ലഭിക്കുക. ഡൽഹിയിൽ പുതുക്കിയ വില 1,762 രൂപയാണ്. ചെന്നൈയിൽ വില 1921.50 ആയി.
കൊച്ചി ∙ ആറു ജില്ലകളിൽ മുടങ്ങിയ പാചകവാതക വിതരണം ഉടൻ പുനരാരംഭിക്കും. എറണാകുളം ഉദയംപേരൂരിലുള്ള ഇന്ത്യൻ ഓയിൽ കോർപറേഷൻ ബോട്ട്ലിങ് പ്ലാന്റിലെ ലോഡിങ് െതാഴിലാളികൾ നടത്തിയ സമരം ഒത്തുതീർപ്പായതോടെയാണ് ഇത്. കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല, ശമ്പളം വെട്ടിക്കുറച്ചു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്നു രാവിലെയാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്. ഇതോടെ എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കുള്ള എല്‍പിജി സിലിണ്ടര്‍ വിതരണം നിലയ്ക്കുകയായിരുന്നു.
എൽപിജി പാചകവാതക വാണിജ്യ സിലിണ്ടറിന് (19 കിലോഗ്രാം) 6 രൂപ വർധിപ്പിച്ച് പൊതുമേഖല എണ്ണക്കമ്പനികൾ. ഇതോടെ കൊച്ചിയിൽ വില 1812 രൂപയായി. കഴിഞ്ഞ രണ്ടു മാസത്തിനിടെ 21 രൂപ കുറച്ച ശേഷമാണ് ഇത്തവണ വില വർധിപ്പിച്ചത്.
തുടർച്ചയായ രണ്ടാംമാസവും വാണിജ്യ എൽപിജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വിലകുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ. ഓഗസ്റ്റ് മുതൽ ഡിസംബർ വരെ തുടർച്ചയായി വില കൂട്ടിയ ശേഷമായിരുന്നു ജനുവരി ഒന്നിന് വില കുറച്ചത്.
കൊച്ചി∙ പുതുവത്സര ദിനത്തിൽ എൽപിജി പാചകവാതക വാണിജ്യ സിലിണ്ടറിന് (19 കിലോഗ്രാം) 15 രൂപ കുറച്ച് പൊതുമേഖല എണ്ണ കമ്പനികൾ. ഇതോടെ കൊച്ചിയിൽ വില 1812 രൂപയായി. കഴിഞ്ഞ അഞ്ചു മാസത്തിനു ശേഷമാണ് വിലയിൽ കുറവു വരുന്നത്. കഴിഞ്ഞ പത്തു മാസമായി ഗാർഹിക സിലിണ്ടർ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. കൊച്ചിയിൽ വില 810 രൂപ.
Results 1-10 of 280