Activate your premium subscription today
ന്യൂഡൽഹി ∙ മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണി ഉൾപ്പെടെ തമിഴ്നാട് ഉന്നയിക്കുന്ന ആവശ്യങ്ങളിൽ നിശ്ചിത സമയത്തിനകം തീരുമാനവും തുടർനടപടിയും വേണമെന്നു സുപ്രീം കോടതി നിർദേശിച്ചു. തമിഴ്നാടിന് ഏറക്കുറെ അനുകൂലമായ തീരുമാനം കേരളത്തിനു തിരിച്ചടിയാണ്. കോടതിയുടെ നിർദേശങ്ങൾ:
പാലോട് ∙ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തത് സന്തോഷമുള്ളതാണെങ്കിലും അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്ത് പൊലീസുകാർക്ക് അടക്കമുള്ളവർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് പൊലീസ് സ്റ്റേഷനിൽ മോഷണക്കുറ്റമാരോപിച്ച് പീഡനം സഹിക്കേണ്ടിവന്ന ബിന്ദു. വീട്ടുടമ ഓമന ഡാനിയേലിനെതിരെയും പരാതി നൽകും. കാണാതായ മാല വീട്ടിൽനിന്ന് തന്നെ കിട്ടിയിട്ടും ക്ഷമ പോലും പറയാൻ അവർ ഇതുവരെ തയാറായിട്ടില്ല. താൻ ആത്മഹത്യയുടെ വക്കിലെത്തിയിരുന്നുവെന്നും ഇനി നീതി കിട്ടിയാൽ മാത്രമേ ജീവിക്കാൻ കഴിയുവെന്നും ബിന്ദു പറഞ്ഞു. മാലമോഷണക്കേസിൽ പൊലീസിന്റെ കടുത്ത മാനസിക പീഡനവും അവഹേളനവും ഏൽക്കേണ്ടി വന്നു. കേട്ടാൽ അറയ്ക്കുന്ന അസഭ്യവും ഭീഷണിയുമായിരുന്നു രാത്രി മുഴുവൻ. കുടുംബത്തിന്റെ പിന്തുണ കൊണ്ടുമാത്രമാണ് മാനസിക നില വീണ്ടെടുത്തതെന്നും ബിന്ദു പറഞ്ഞു.
തിരുവനന്തപുരം ∙ സമാധാനം, സാഹോദര്യം, സുരക്ഷിതത്വം, ക്ഷേമ – ആശ്വാസ നടപടികൾ എന്നിവയെല്ലാം സർക്കാരിന്റെ മുഖമുദ്രയായി മാറിയ വർഷങ്ങളാണു കടന്നുപോയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിമിതികളെയും അവഗണനകളെയും വെല്ലുവിളികളായി കണ്ട് അതിജീവിച്ച ഭരണസംസ്കാരമാണു കാഴ്ചവച്ചതെന്നും രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള ലേഖനത്തിൽ മുഖ്യമന്ത്രി അവകാശപ്പെട്ടു.
തിരുവനന്തപുരം ∙ 2 വർഷത്തിനിടെ കുറഞ്ഞത് 20 ദിവസം ജോലി ചെയ്തവരെ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളാക്കി ആനുകൂല്യങ്ങൾ നൽകാൻ സംസ്ഥാന സർക്കാർ പ്രചാരണ പരിപാടി ആരംഭിച്ചു. ജൂലൈ 31 വരെയാണു പ്രചാരണം.
തിരുവനന്തപുരം ∙ കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴ ലഭിക്കും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ 23നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായി മഴ പെയ്യും. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വര മഴ ലഭിച്ചേക്കും. തീരത്ത് 55 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനും സാധ്യത. തീരദേശവാസികൾ ജാഗ്രത പാലിക്കണം. ഇന്നു മുതൽ 23 വരെ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കുണ്ട്.
കോഴിക്കോട്∙ ശശി തരൂർ എംപിയായത് കോൺഗ്രസിന്റെയും കോൺഗ്രസിനെ സ്നേഹിക്കുന്നവരുടെയും വോട്ടിന്റെ അടിസ്ഥാനത്തിലാണെന്നും അതുകൊണ്ട് അവരോട് തരൂരിനു ബാധ്യതയുണ്ടെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ഒരു വളയത്തിനുള്ളിൽ നിൽക്കുമ്പോൾ അതിനുള്ളിൽ ഒതുങ്ങുന്നതാണു നല്ലത്. തരൂർ വളയത്തിനു പുറത്തേക്കു പോകരുത് എന്നാണ് എല്ലാവരുടെയും ആഗ്രഹം. ആരെങ്കിലും അദ്ദേഹത്തെ കുറ്റപ്പെടുത്തി സംസാരിക്കുന്നുണ്ടെങ്കിൽ അതിന്റെ കുറ്റക്കാർ തങ്ങൾ ആരുമല്ലെന്നും അടൂർപ്രകാശ് വ്യക്തമാക്കി.
ന്യൂഡൽഹി ∙ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായിരുന്ന കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷപരാമർശം നടത്തിയ മധ്യപ്രദേശിലെ ബിജെപിമന്ത്രി വിജയ് ഷായുടെ മാപ്പപേക്ഷ സുപ്രീം കോടതി തള്ളി. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും ഉത്തരവിട്ടു. ‘ഭീകരരുടെ സഹോദരി’ എന്നാണ് കേണൽ സോഫിയയെ മന്ത്രി പരാമർശിച്ചത്. വിജയ് ഷാ മാപ്പു പറഞ്ഞെന്ന് അഭിഭാഷകൻ വ്യക്തമാക്കിയപ്പോൾ കടുത്ത ഭാഷയിലാണു കോടതി പ്രതികരിച്ചത്.
ന്യൂഡൽഹി ∙ വായ്പത്തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി യൂക്കോ ബാങ്ക് മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സുബോധ് കുമാർ ഗോയലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്തു. ന്യൂഡൽഹിയിലെ വസതിയിൽനിന്നാണ് ഗോയലിനെ കസ്റ്റഡിയിലെടുത്തത്. ഗോയൽ സിഎംഡി ആയിരുന്നപ്പോഴാണ് കൊൽക്കത്തയിലെ കോൺകാസ്റ്റ് സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിന് (സിഎസ്പിഎൽ) 6200 കോടിയിലേറെ രൂപ വായ്പ അനുവദിച്ചത്.
ജറുസലം ∙ രാജ്യാന്തര സമ്മർദമേറിയതോടെ ഭക്ഷ്യഉപരോധം ഭാഗികമായി ഇസ്രയേൽ പിൻവലിച്ചെങ്കിലും ഗാസ മുഴുവനും നിയന്ത്രണത്തിലാകും വരെ യുദ്ധം തുടരുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. 10 ആഴ്ചയിലേറെ നീണ്ട ഉപരോധത്തെത്തുടർന്ന് ഗാസ കൊടുംപട്ടിണിയിലെത്തിയിരുന്നു. ഇന്നലത്തെ ആക്രമണങ്ങളിൽ 40 പലസ്തീൻകാർ കൊല്ലപ്പെട്ടു.
ന്യൂഡല്‍ഹി ∙ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്കെതിരെ ഇന്ത്യയിൽ പ്രതിഷേധം ശക്തമാകുന്നു. ബേക്കറി ഉൽപന്നങ്ങളുടെ നിര്‍മാണത്തിനായി തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കള്‍ ബഹിഷ്കരിക്കുമെന്ന് ഇന്ത്യന്‍ ബേക്കേഴ്സ് ഫെഡറേഷന് അറിയിച്ചു. ബേക്കറി ഉൽപന്നങ്ങള്ക്കായുള്ള ഡ്രൈ ഫ്രൂട്സ്, നട്സ്, ജെല്‍സ്, ഫ്ളേവറുകള്‍ തുടങ്ങിയവയൊന്നും തുര്‍ക്കിയില്‍ നിന്ന് വാങ്ങേണ്ടതില്ലെന്നാണ് ഫെഡറേഷന്റെ തീരുമാനം.
Results 1-10 of 10000