Activate your premium subscription today
മലയാറ്റൂർ∙ ദൈവപുത്രന്റെ സഹനത്തിനു മുൻപുള്ള അവസാന ദിനത്തിന്റെ വികാര നിർഭരമായ സ്മരണകളുമായി വിശ്വാസ സഹസ്രം കുരിശുമുടി കയറി. നോമ്പിന്റെ വിശുദ്ധിയിൽ ‘പൊന്നിൻ കുരിശു മുത്തപ്പോ പൊന്മല കയറ്റം’ വിളിച്ചെത്തിയവരായിരുന്നു ഇന്നലെ കുരിശുമുടി നിറയെ. ബുധനാഴ്ച വൈകിട്ട് ആരംഭിച്ച തീർഥാടക പ്രവാഹം അണ മുറിയാതെ തുടർന്നു.
കോട്ടയം ∙ 7 വർഷം മുമ്പൊരു രാത്രി. കൂത്താട്ടുകുളം ബസ് സ്റ്റാൻഡിൽ നിന്നും കെഎസ്ആർടിസി ബസ് കയറി റോഷി അഗസ്റ്റിൻ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നു. പുലർച്ചെ രണ്ടരയോടെ ബസ് കൊട്ടാരക്കരയിൽ. പുറത്തിറങ്ങി ഒരു കട്ടൻ ചായ കുടിച്ചു. 10 മിനിറ്റ് കഴിഞ്ഞ് ബസ് പുറപ്പെട്ടു. കൊല്ലം – തിരുവനന്തപുരം അതിർത്തി പ്രദേശമായ തട്ടത്തുമലയിൽ എത്തിയപ്പോഴേക്കും ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു.
മലയാറ്റൂർ∙ കർത്താവിന്റെ അവസാനത്തെ അത്താഴത്തിന്റെയും കുരിശു മരണത്തിന്റെയും സ്മരണകൾ നിറയുന്ന ഇന്നും നാളെയും മലയാറ്റൂർ കുരിശുമുടിയിലേക്ക് തീർഥാടകരുടെ പ്രവാഹം ആയിരിക്കും. ഇന്നലെ വൈകിട്ടു മുതൽ തീർഥാടക തിരക്ക് ആരംഭിച്ചു. ഉയിർപ്പ് ഞായർ വൈകിട്ട് വരെ ഇടതടവില്ലാതെ തീർഥാടകരെത്തും. തീർഥാടകരുടെ സൗകര്യാർഥം
മലയാറ്റൂർ∙ കുരിശുമുടിയിൽ പുതുഞായർ ആഘോഷിച്ചു. ഒട്ടേറെ തീർഥാടകർ കുരിശുമുടി കയറി. പുതുഞായർ ആഘോഷത്തിനു സമാപനമായി വൈകിട്ട് പൊൻപണം ഇറക്കൽ ചടങ്ങ് നടന്നു. ഈ തീർഥാടനക്കാലത്ത് കുരിശുമുടിയിൽ ലഭിച്ച നേർച്ചപ്പണം വിശ്വാസികൾ തലച്ചുമടായി താഴത്തെ പള്ളിയിൽ എത്തിക്കുന്ന ചടങ്ങാണിത്.1700 ചാക്കുകളിലാക്കിയ നേർച്ചപ്പണം
മലയാറ്റൂർ∙ ഉയിർപ്പ് ഞായർ ദിനം ആയിരക്കണക്കിനു തീർഥാടകർ കുരിശുമുടി കയറി. പെസഹ വ്യാഴം വൈകിട്ട് ആരംഭിച്ച തീർഥാടക പ്രവാഹം ദു:ഖവെള്ളിയും വലിയ ശനിയും കടന്നു വിശുദ്ധ വാരത്തിലെ അവസാന ദിനത്തിലേക്ക് ഇടവേളകളില്ലാതെ തുടർന്നു. ശനിയാഴ്ച അർധ രാത്രിക്കു മുൻപ് കുരിശുമുടി പള്ളിയിൽ ഉയിർപ്പിന്റെ തിരുക്കർമങ്ങൾ
കൊച്ചി∙ മലയാറ്റൂർ തീർഥാടനത്തിന് എത്തിയ രണ്ടു പേർ മുങ്ങിമരിച്ചു. ഊട്ടിയിൽ നിന്നുള്ള മണികണ്ഠൻ, റൊണാൾഡ് എന്നിവരാണ് മരിച്ചത്. ഉച്ചയോടെയാണ് സംഭവം.
‘മലയാറ്റൂർ മുത്തപ്പാ... പൊൻമലകയറ്റം’ എന്ന് വിശ്വാസികൾ മനംനൊന്ത് വിളിക്കുമ്പോൾ അങ്ങകലെ ഗോണ്ടഫാർ ചക്രവർത്തിയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും. അതൊരു പുണ്യനിയോഗമായിരുന്നു. ഇന്തോ- പാർഥിയൻ സാമ്രാജ്യത്തിലെ പ്രഗത്ഭനായ ഗോണ്ടഫാർ ഒന്നാമൻ രാജാവിന്റെ ചരിത്ര നിയോഗം മാർത്തോമ ശ്ലീഹായെ ഇന്ത്യയിൽ എത്തിക്കുക എന്നത് ആയിരിക്കണം. അല്ലെങ്കിൽ ഗോണ്ടഫാറിന്റെ കൊട്ടാരം നിർമിതിക്ക് നല്ലൊരു ശിൽപിയെ തേടിവന്ന കപ്പലിൽ തോമാ ശ്ലീഹ എങ്ങനെ കയറാനാണ്. അങ്ങനെ നോക്കിയാൽ ഹാബാൻ എന്ന യഹൂദ വാണിക്കിന്റെ കപ്പലും അതിൽ തോമശ്ലീഹായുടെ യാത്രയും വിശ്വാസ സമൂഹത്തിന് നൽകിയത് മലയാറ്റൂർ തീർഥാടന കേന്ദ്രമാണ്. ക്രൈസ്തവർ ഏറെ വിശ്വാസത്തോടെ ആചരിക്കുന്ന വലിയ നോമ്പ് ആഴ്ചകളിലാണ് മലയാറ്റൂരിലേക്ക് പ്രധാനമായും തീർഥാടകർ എത്തിത്തുടങ്ങുന്നത്. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്ന് എത്തുന്ന വിശ്വാസികൾ നാവിൽ ‘മലയാറ്റൂർ മുത്തപ്പാ പൊൻമല കയറ്റം’ എന്ന ശരണമന്ത്രവുമായി എത്തുമ്പോൾ മലയാറ്റൂർ ശബ്ദമുഖരിതമാകും. ഈസ്റ്റർ കഴിഞ്ഞുവരുന്ന പുതുഞായർ ആണ് മലയാറ്റൂർ മലകയറ്റത്തിന് തീർഥാടകർ പ്രധാനമായും തിരഞ്ഞെടുക്കുന്നത്. പെരിയാറിന്റെ തീരത്തെ മലയാറ്റൂർ മലയിലേക്ക് തോമാ ശ്ലീഹാ എത്തിയത് എങ്ങനെയാണ്? മലനിരകൾ താണ്ടി ക്രൈസ്തവ സമൂഹം മുത്തപ്പനെ കാണാൻ എത്തുന്നത് എന്തു കൊണ്ടാണ് ? അദ്ഭുത പ്രവൃത്തികളുടെ ആലയമായി മലയാറ്റൂർ കുരിശുമുടി മാറിയതെങ്ങനെയാണ്? വിശദമായറിയാം.
‘പൊന്നിൻ കുരിശു മുത്തപ്പോ പൊന്മല കയറ്റം’. തീർഥാടകരുടെ കണ്ഠങ്ങളിൽ നിന്നുയർന്ന ശരണധ്വനികൾ കുരിശുമുടിയിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. അത്യുഷ്ണത്തിന്റെ തീക്ഷ്ണത 50 നോമ്പിന്റെ വിശുദ്ധിയാൽ ലഘൂകരിച്ചും പാറക്കെട്ടുകളും ഉരുളൻ കല്ലുകളും നിറഞ്ഞ മലമ്പാതയുടെ കാഠിന്യം മറികടന്നും തീർഥാടകർ കുരിശുമുടിയിലേക്ക്
Results 1-8