Activate your premium subscription today
കണ്ണൂർ ∙ ആന്തൂർ നഗരസഭയിലെ മോറാഴ കൂളിച്ചാലിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ വെട്ടേറ്റു മരിച്ചു. ബംഗാൾ സ്വദേശി ദലിങ്ഖാൻ ഇസ്മായിൽ (36 ) ആണ് മരിച്ചത്. പ്രതി ബംഗാൾ സ്വദേശി തന്നെയായ സുജോയ് കുമാർ ദേ (23 ) യെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം.
നെടുങ്കണ്ടം∙ തൂക്കുപാലം പുഷ്പകണ്ടത്ത് അതിഥിത്തൊഴിലാളി ബാലെ ടുടുവിന്റെ (50) മരണം ഭർത്താവിന്റെ ക്രൂര മർദനത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഭർത്താവ് ഷെനിച്ചാർ മാർടി (53) അറസ്റ്റിൽ.ഞായറാഴ്ച രാത്രിയിൽ തന്റെ സുഹൃത്തിനൊപ്പം ഭാര്യയെ കണ്ടെതിൽ പ്രകോപിതനായ ഷെനിച്ചാർ, ടുടുവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. വടി കൊണ്ടുള്ള മർദനത്തിൽ ഇവരുടെ തുടയെല്ലുകൾ തകരുകയും വാരിയെല്ലിന് ഒടിവ് സംഭവിക്കുകയും കൈകൾ പിടിച്ച് ഒടിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. മർദനത്തെ തുടർന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട്.
സൗദി അറേബ്യയിലെ വേതന സംരക്ഷണ വ്യവസ്ഥകൾ പുതുക്കി. ഇതു പ്രകാരം കമ്പനികൾക്ക് മുദാദ് പ്ലാറ്റ്ഫോമിൽ വേതന സംരക്ഷണ രേഖകൾ അപ്ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി അറുപതിൽ നിന്ന് 30 ദിവസമാക്കി കുറച്ചു. പുതിയ നടപടി മാർച്ച് 1 മുതൽ പ്രാബല്യത്തിലാകും.
ന്യൂയോർക്ക്∙ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ ഡോണൾഡ് ട്രംപ് ഭരണകൂടം സൈനിക വിമാനത്തിൽ തിരിച്ചയച്ചതായി റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചു വാർത്ത പുറത്തുവിട്ടിരിക്കുന്നത്. സി–17 വിമാനം 205 യാത്രക്കാരുമായാണ് ഇന്ത്യയിലേക്കു പുറപ്പെട്ടത്. ഓരോ യാത്രക്കാരന്റെ രേഖകളും കൃത്യമായി പരിശോധിച്ചശേഷമാണ് നടപടിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 2023 ഒക്ടോബർ മുതൽ 2024 സെപ്റ്റംബർ വരെ 1,100 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ യുഎസ് തിരിച്ചയച്ചിട്ടുണ്ടെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
കോട്ടയം ∙ കുച്ചിപ്പുഡിയിൽ വിസ്മയം തീർത്ത പ്ലസ്ടു വിദ്യാർഥിനി ഹരിത ഹരിഷിനു പറയാനുണ്ട് സങ്കടങ്ങൾ ഒട്ടേറെ. അതിഥി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി എഐടിയുസി സംഘടിപ്പിച്ച ദേശീയ കോൺക്ലേവിൽ സ്വാഗത നൃത്തം കുച്ചിപ്പുഡി അവതരിപ്പിക്കാനാണ് അതിഥി തൊഴിലാളി ദമ്പതികളുടെ മകളായ ഹരിത എത്തിയത്. ഹരിതയുടെ
പറവൂർ ∙ വിവിധ ജോലികൾക്കായി മേഖലയിൽ എത്തുന്ന അതിഥിത്തൊഴിലാളികൾ നൽകുന്ന രേഖകൾ വിശ്വാസയോഗ്യമാണോ?. അതിഥിത്തൊഴിലാളികളുടെ കൂട്ടത്തിൽ നുഴഞ്ഞുകയറിയ 27 ബംഗ്ലദേശ് സ്വദേശികളെ കഴിഞ്ഞദിവസം മന്നത്തു നിന്നു പിടികൂടിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇവർ നൽകുന്ന രേഖകൾ പൂർണമായി വിശ്വാസയോഗ്യമല്ലെന്ന സൂചനയാണ്
ചാരുംമൂട് ∙ ഒപ്പം താമസിച്ചിരുന്ന യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് അതിഥി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശി സരോജ് സാഹ്നി (30) കൊല്ലപ്പെട്ട സംഭവത്തിൽ ബിഹാർ സ്വദേശികൾ തന്നെയായ സമസ്തപുർ ഫത്തെപ്പുർ നിവാസികളായ പ്രമാനന്ദ് സാഹ്നി (41) രമാകാന്ത് സാഹ്നി (55) എന്നിവരെയാണ് നൂറനാട്
കോട്ടയം ∙ അതിഥിത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരുകൾ ഇടപെടണമെന്ന് എഐടിയുസി ദേശീയ ജനറൽ സെക്രട്ടറി അമർജിത് കൗർ. എഐടിയുസി സംഘടിപ്പിച്ച ദേശീയ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എഐടിയുസി ദേശീയ വൈസ് പ്രസിഡന്റ് കെ.പി.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ വി.ബി. ബിനു, നേതാക്കളായ സുകുമാർ ഡാംലേ, വഹീദ നിസാം, ലീന ചാറ്റർജി, ആർ.പ്രസാദ്, ടി.ജെ.ആഞ്ചലോസ്, സി.കെ.ശശിധരൻ, വി.കെ.സന്തോഷ്കുമാർ, ഒ.പി.എ.സലാം, ബിനു ബോസ് എന്നിവർ പ്രസംഗിച്ചു.
ബംഗാളിൽനിന്നു തൊഴിൽ തേടി കേരളത്തിൽ വന്നവരാണ് അതിഥിത്തൊഴിലാളികൾ. സർക്കാർ കണക്ക് അനുസരിച്ച് 10 ലക്ഷത്തോളം ബംഗാളി തൊഴിലാളികൾ കേരളത്തിലുണ്ട്. അവരെ പിന്തുടർന്ന് ബംഗാളിൽനിന്ന് തൃണമൂൽ കോൺഗ്രസും കേരളത്തിലേക്കെത്തുകയാണ്. തിരഞ്ഞെടുപ്പു കാലമെത്തിയാൽ ട്രെയിനിൽ തിങ്ങിഞെരുങ്ങി നാട്ടിലെത്തി വോട്ടു ചെയ്യുന്നതാണ് അതിഥിത്തൊഴിലാളികളുടെ ശീലം. ഏതാനും വർഷങ്ങൾക്കുള്ളിൽ കേരള സമൂഹത്തിന്റെ ഭാഗമാകാൻ അവർക്കു കഴിഞ്ഞു. കേരളത്തിൽ പലയിടത്തും സ്വന്തം സംരംഭങ്ങളും തുടങ്ങിയതോടെ അതിഥിത്തൊഴിലാളി എന്ന പേരു പോലും തിരുത്തേണ്ട കാലവും എത്തി. അതിഥികൾ മലയാളം പഠിച്ചു; മലയാളികൾ ഹിന്ദിയും. ബസുകളുടെയും കടകളുടെയും ബോർഡുകളിൽ ഹിന്ദിയും ഇടം നേടി. സ്കൂളിൽ മികവു തെളിയിക്കുന്നു അതിഥിത്തൊഴിലാളികളുടെ കുട്ടികൾ. ഇങ്ങനെയൊരു സാമൂഹിക മാറ്റം നടക്കുമ്പോഴാണ് തൃണമൂൽ കോണ്ഗ്രസ് കേരളത്തിൽ യൂണിറ്റ് തുടങ്ങുന്നത്. അതോടെ അടുത്ത ചോദ്യം ഉയരുന്നു. തൃണമൂലിന്റെ അടുത്ത ലക്ഷ്യം കേരളമോ? അതോ കേരളത്തിലെ ബംഗാളി സമൂഹമോ? ആദ്യമായല്ല തൃണമൂൽ കോൺഗ്രസ് മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നത്. ആദ്യം ഗോവയായിരുന്നു. പക്ഷേ ഗോവയെ വോട്ടു ബാങ്ക് ആക്കാൻ ടിഎംസിക്ക് പറ്റിയില്ല. 2022 ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ കോൺഗ്രസ് നേതാവ് ലൂസിഞ്ഞോ ഫലീറോ അടക്കം പല പ്രമുഖരും തൃണമൂലിലേക്കെത്തി. എന്നാൽ അവിടെ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല. അടുത്ത നീക്കം അസമിലായിരുന്നു. തൃണമൂൽ കോൺഗ്രസ് പ്രസിഡന്റായിരുന്ന റിപുൻ ബോറ രാജിവച്ചതോടെ, അസമിൽ പാർട്ടിക്കു സ്വീകാര്യത നേടിനായില്ല.
കോട്ടയം ∙ ലൈഫ് മിഷൻ ഭവന പദ്ധതിയിലും അംഗത്വം നേടി അതിഥിത്തൊഴിലാളി. സംസ്ഥാനത്ത് 72 അതിഥിത്തൊഴിലാളികൾ മലയാളി പെൺകുട്ടികളെ വിവാഹം ചെയ്തിട്ടുണ്ടെന്നും കണക്ക്. എഐടിയുസി നേതൃത്വം നൽകുന്ന നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് 72 പേരും.
Results 1-10 of 216