Activate your premium subscription today
‘യെസ്, വി ആർ പ്രെഗ്നന്റ്’ പങ്കാളിയുടെ നിറവയറിൽ ചുണ്ട് ചേർത്തു ചുംബിച്ചു നിൽക്കുന്ന ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് സോഷ്യൽലോകത്തു നിന്നും ലൈക്കുകളും കമന്റുകളും വാരിക്കൂട്ടാറുണ്ട് ‘ന്യൂ ബോൺ ഫാദേഴ്സ്’. പലരും അമ്മയുടെയും കുഞ്ഞിന്റെയും വിശേഷങ്ങൾ ചോദിക്കുമ്പോഴും അച്ഛനാകാൻ ഒരുങ്ങുന്നയാളെ മറന്നു പോകുന്നു. 9 മാസം തന്റെ പങ്കാളി ഗർഭം ചുമക്കുന്നുണ്ടെങ്കിൽ ആ 9 മാസക്കാലം പലവിധ മാനസിക സംഘർഷങ്ങളിൽക്കൂടെത്തന്നെയാണ് പുരുഷന്മാരും കടന്നു പോകുന്നത്. പുതിയൊരു സൃഷ്ടിക്കു സാക്ഷ്യം വഹിക്കാൻ കാത്തിരിക്കുമ്പോഴും തന്റെ പങ്കാളിക്ക് വേദനിക്കുമല്ലോ എന്നോർത്തു സങ്കടപ്പെടുന്നവരും നിരവധിയുണ്ട് നമ്മുടെ സമൂഹത്തിൽ. പ്രസവശേഷം ചില സ്ത്രീകളെങ്കിലും ഡിപ്രഷൻ സ്റ്റേജിലൂടെ കടന്നു പോകാറുണ്ട്. അപ്പോഴൊക്കെ ഭർത്താവിന്റെയും മാനസികാരോഗ്യവും തകരാറിലാകുന്നു എന്നതാണു വസ്തുത. പക്ഷേ സ്ത്രീയുടെ മാനസികാരോഗ്യത്തിനു മാത്രമാണ് കുടുംബവും ആശുപത്രി സംവിധാനങ്ങളുമൊക്കെ പലപ്പോഴും ഊന്നൽ കൊടുക്കുന്നത്. ഗർഭം ധരിച്ച വ്യക്തി തന്നെയാണ് ഏറ്റവുമധികം പരിഗണന അർഹിക്കുന്നതെങ്കിലും അതിനിടെ പങ്കാളിയുടെ മനഃസംഘർഷങ്ങളെക്കൂടി മനസ്സിലാക്കാൻ ചുറ്റുമുള്ളവർ തയാറാകേണ്ട സമയമായില്ലേ?
1969. കന്യാകുമാരി ജില്ലയിൽ നാഗർകോവിലിനു സമീപത്തെ കീഴെക്കാട്ടുവിള ഗ്രാമത്തിലെ സർക്കാർ തമിഴ് മീഡിയം സ്കൂൾ. ക്ലാസ് മുറികൾക്കു പകരം വലിയൊരു ഹാൾ മാത്രമാണ് ആ സ്കൂളിനുണ്ടായിരുന്നത്. എൺപതോളം വിദ്യാർഥികളുള്ള ആ സ്കൂളിലേക്കാണ് 2 കിലോമീറ്റർ അകലെനിന്ന് നാരായണൻ ഒന്നാം ക്ലാസിൽ പഠിക്കാനെത്തിയത്. നാരായണൻ സ്കൂളിൽ ചേർന്ന് ഒന്നര മാസം കഴിഞ്ഞു കാണും. ജൂലൈയിലെ ഒരു ദിവസം. ടീച്ചർ ക്ലാസിലേക്കെത്തിയത് വലിയ സന്തോഷത്തോടെയാണ്. കുട്ടികളോട് അവർ ആ സന്തോഷ വാർത്ത പങ്കിട്ടു: ‘കുട്ടികളേ, മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി’. ആകാശം കാണുന്ന മേൽക്കൂരയിലൂടെ കുട്ടികൾ കൗതുകത്തോടെ മുകളിലേക്കു നോക്കി; നാരായണനും. പകലായതു കൊണ്ട് എരിഞ്ഞു നിൽക്കുന്ന സൂര്യനെ മാത്രമേ കണ്ടുള്ളൂ. എങ്കിലും അവരുടെ കുഞ്ഞു മനസ്സിലേക്കു ചന്ദ്രനിൽ മനുഷ്യൻ ചെന്നിറങ്ങുന്ന ആ രംഗം തെളിഞ്ഞു വന്നു.
ആ ഇന്ത്യ, ഗാന്ധിജിയുടെയും മറ്റു സ്വാതന്ത്ര്യസമരപ്പോരാളികളുടെയും മനോഹര സങ്കൽപമായിരുന്ന, ഭരണഘടനാശിൽപികൾ സ്വപ്നം കണ്ട, സമത്വസുന്ദരവും ജനാധിപത്യദൃഢവുമായ അമൂല്യ രാഷ്ട്രം വാസ്തവത്തിൽ ഉണ്ടായിട്ടുണ്ടോ?’ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സക്കറിയയുമായി മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്, മനോരമ ഹോർത്തൂസിന്റെ വേദിയിൽ നടത്തിയ സംഭാഷണത്തിന്റെ കാതൽ ഈ ചോദ്യമായിരുന്നു. ഒരു എഴുത്തുകാരനും മാധ്യമപ്രവർത്തകനും തങ്ങളുടെ കാലത്തെയും സമൂഹത്തെയും വായിച്ചെടുക്കുന്നതും പൂരിപ്പിക്കാൻ ശ്രമിക്കുന്നതും എങ്ങനെയെന്ന് ഈ സംഭാഷണം വ്യക്തമാക്കുന്നു. വാർത്തയും ഫിക്ഷനും തമ്മിലുള്ള അതിരുകൾ മായ്ച്ച്, പ്രച്ഛന്ന ജനാധിപത്യവും വ്യാജ മതനിരപേക്ഷതയും പറഞ്ഞ്, ഇന്ത്യയെന്ന അമൂല്യ സങ്കൽപത്തെ തകർക്കാൻ ശ്രമിക്കുന്ന അപകടകരമായ കാലത്തിന്റെ നേർചിത്രമാകുന്നു ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന സംവാദം. രണ്ടു കോട്ടയംകാർ കോഴിക്കോട്ടിരുന്നു നടത്തിയ വർത്തമാനത്തിൽ കേരളവും ഇന്ത്യയുമാകെ വിഷയമാകുന്നു. മലയാള മനോരമയിൽ സക്കറിയ എഴുതുന്ന ‘പെൻഡ്രൈവ്’ എന്ന ദ്വൈവാര പംക്തിയിലെ ലേഖനങ്ങൾ സമാഹരിച്ചുള്ള ‘ആ ഇന്ത്യ മരിച്ചിട്ടില്ല’ എന്ന പുസ്തകം പശ്ചാത്തലമാക്കിയ സംഭാഷണത്തിന്റെ ഒന്നാം ഭാഗം വായിക്കാം
സിപിഎമ്മിന്റെ പ്രസാദാത്മകമായ മുഖമാണ് കെ.സുരേഷ് കുറുപ്പ്. മുൻ എംപിയും മുൻ എംഎൽഎയുമായ ഈ നേതാവ് പാർട്ടി പദവികളിൽ നിന്നു പടിയിറങ്ങാനുള്ള തീരുമാനം കഴിഞ്ഞ ദിവസം എടുത്തു. ആ താൽപര്യം അറിയിച്ച് പാർട്ടിയെ അദ്ദേഹം തന്നെ സമീപിക്കുകയായിരുന്നു. പ്രതിഷേധവും അമർഷവും വേദനയും ആ തീരുമാനത്തിനു പിന്നിൽ ദർശിക്കുന്നവരുണ്ട്. മധ്യതിരുവിതാംകൂറിലെ സിപിഎമ്മിന്റെ ഏറ്റവും സുപരിചിതനായ നേതാവായിട്ടും സുരേഷ് കുറുപ്പ് ഒരിക്കൽ പോലും മന്ത്രിയായില്ല. 30 വർഷത്തോളം ജില്ലാ കമ്മിറ്റി അംഗമായിട്ടും തൊട്ടു മുകളിലുള്ള ഘടകമായ സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെട്ടുമില്ല. പാർലമെന്ററി–സംഘടനാ മേഖലകളിൽ അവസരം കിട്ടി എന്നതു ശരിയാണെങ്കിലും രണ്ടു രംഗത്തും ഉദ്ദേശിച്ച ഉയരങ്ങളിലേക്ക് കുറുപ്പ് എത്തുന്നത് തടയപ്പെട്ടോ? അദ്ദേഹത്തിന്റെ വൃത്തിയും വെടിപ്പും തെറ്റിദ്ധരിക്കപ്പെട്ടോ? വിഎസ് പക്ഷക്കാരനായി മുദ്രകുത്തപ്പെട്ടോ? കോട്ടയം ജില്ലാ കമ്മിറ്റി എന്ന സ്വന്തം ഘടകത്തിൽ നിന്നു മാറി സിപിഎമ്മിന്റെ ഒരു സാധാരണ അംഗമായി മാത്രം തുടരാനുള്ള തീരുമാനത്തിലേക്ക് തന്നെ നയിച്ചതിന്റെ കാരണങ്ങൾ ഈ അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറയുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയർ’ അഭിമുഖത്തിൽ കെ.സുരേഷ് കുറുപ്പ് സംസാരിക്കുന്നു.
വർഷങ്ങൾക്കു മുൻപ്, വടക്കൻ അഫ്ഗാനിസ്ഥാനിലെ മസാരെ ഷെരീഫ് എന്ന പട്ടണത്തിലെ രക്ഷാക്യാംപിൽ ടബാൻ എന്ന ഒൻപതു വയസ്സുകാരിയെ കാണുമ്പോൾ അവളുടെ വലതുകയ്യിൽ ഒറ്റവിരൽ മാത്രമാണുണ്ടായിരുന്നത്. ശരീരം മുഴുവൻ മുറിവുകൾ. ‘നാറ്റോ’ സൈന്യത്തിന്റെ റോക്കറ്റ് ആക്രമണത്തിൽ ടബാനു മാതാപിതാക്കളും കുഞ്ഞനിയനും വീടും നഷ്ടമായിരുന്നു. പരിമിതസൗകര്യങ്ങൾ മാത്രമുള്ള ടെന്റിൽ ചുമർ നോക്കിക്കിടക്കുന്ന ആ പെൺകുട്ടിയുടെ അടഞ്ഞ കണ്ണുകൾ തീവ്രവേദനയാൽ പിടയുന്നതും ചോരക്കറ മായാത്ത കൺപോളകൾക്കിടയിലൂടെ നീർത്തുള്ളികൾ ഇറ്റുവീഴുന്നതും ഓർക്കുമ്പോൾ ഇന്നും എനിക്കു ശ്വാസം മുട്ടും. ചിറകു മുറിഞ്ഞ കുഞ്ഞാറ്റക്കിളി തണുത്തുറഞ്ഞ ഏതോ വിദൂരദേശത്തിരുന്ന് അമ്മയെ വിളിച്ചുകരയുന്ന സ്വപ്നം ഒരുപാടുനാൾ എന്നെ പിന്തുടർന്നു. വീടും മാതാപിതാക്കളും നഷ്ടപ്പെട്ട ടബാനെപ്പോലുള്ള കുഞ്ഞിക്കിളികളെ പിന്നെയും ഒരുപാടു സ്ഥലങ്ങളിൽ കണ്ടു. 2014ൽ തെക്കൻ സുഡാനിലെ ബെന്റ്യുവിൽ വംശീയയുദ്ധം നടന്നപ്പോൾ, ഭയന്നോടിയ ജയിംസ് എന്ന പതിനൊന്നു വയസ്സുകാരനെ ഏതോ ഗറിലസംഘം പിടികൂടി കൂടെച്ചേർത്തു. പേന പിടിക്കേണ്ട കൈകളിൽ അവർ തോക്കും ബുള്ളറ്റും നൽകി. മൂന്നു വർഷത്തെ പീഡനങ്ങൾക്കുശേഷം രക്ഷപ്പെട്ട ജയിംസ് യുഗാണ്ടയിലെ അഭയാർഥിക്യാംപിൽ എത്തുമ്പോൾ മാനസികമായി തകർന്നിരുന്നു. പക്ഷേ,
മണ്ഡലകാലം കഴിഞ്ഞപ്പോള് ശബരിമലയിലെ വരുമാനം 297,06,67,679 (297 കോടി) രൂപയാണെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അറിയിച്ചത്. 41 ദിവസങ്ങളിലായി 32,49,756 (32 ലക്ഷം) പേർ ദർശനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അതായത് ആകെ വരുമാനത്തെ ഭക്തരുടെ എണ്ണം കൊണ്ടു ഹരിച്ചാൽ ലഭിക്കുന്ന 914 രൂപ വീതം ശരാശരിയായി ഓരോ ഭക്തനിൽ നിന്നും ദേവസ്വം ബോർഡിന് ലഭിച്ചു. ഇതിലും എത്രയോ വലിയ തുകയാണ് യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി അയ്യപ്പ ഭക്തര് കേരളത്തിൽ ചെലവിട്ടിരിക്കുക. ശബരിമലയിൽ ദർശനത്തിനായി ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ ദിവസങ്ങളോളം കേരളത്തിൽ തങ്ങി വിവിധ ആരാധനാലയങ്ങളില് ദർശനം നടത്തിയാവും മടങ്ങിയിട്ടുണ്ടാവുക. ഇതെല്ലാം സംസ്ഥാനത്തിന്റെ വരുമാനത്തിലും വിപണിയിലും കോടിക്കണക്കിന് രൂപയുടെ ചലനമാണ് സൃഷ്ടിച്ചിട്ടുള്ളത്. 32 ലക്ഷം പേർ എത്തുമ്പോൾ ഈ മാറ്റങ്ങളുണ്ടാകുന്നുണ്ടെങ്കിൽ ഈ എണ്ണം 40 - 45 കോടിയിലേക്ക് ഉയരുമ്പോൾ ഒരു സംസ്ഥാനത്തിനകത്തേക്ക് ഒഴുകുന്ന പണം എത്രത്തോളമാവും? ഈ മഹാഭാഗ്യമാണ് ഉത്തർപ്രദേശിൽ സംഭവിക്കുന്നത്. യുപിയിലെ പ്രയാഗ്രാജിൽ 40 കോടിപ്പേരാണ് ജനുവരി 13ന് ആരംഭിക്കുന്ന മഹാകുംഭമേളയിൽ പുണ്യം തേടി എത്തുക. 40 കോടി എന്നത് ഔദ്യോഗികമായി സർക്കാർതന്നെ നൽകുന്ന കണക്കാണ്. ഇതിൽ ലക്ഷക്കണക്കിന് പേർ വിദേശികളാവും. ഇത്രയും ആളുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരിടത്ത് കൂടുമ്പോൾ, നദിയിൽ ഇറങ്ങി സ്നാനം ചെയ്യുമ്പോൾ, ദിവസങ്ങളോളം തങ്ങുമ്പോൾ എന്തൊക്കെ സജ്ജീകരണങ്ങളാവും ഭരണകൂടം ഒരുക്കേണ്ടത്? പ്രധാനമായും മുന്നിൽ നിൽക്കേണ്ടത് സുരക്ഷയാണ്. തിക്കും തിരക്കും കാരണമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കി പുണ്യസ്നാനത്തിന് എത്തുന്നവർക്ക് ഭക്ഷണം, താമസം, ആഹാരം, സുഖയാത്ര തുടങ്ങി നൽകാൻ കഴിയാവുന്ന സൗകര്യങ്ങളെല്ലാം ഒരുക്കി നൽകണം. ഭീമമായ തുകയാവും സർക്കാരിന് ഇതിനായി ചെലവിടേണ്ടി വരിക. എത്ര കോടി ചെലവാക്കിയാലും സംസ്ഥാന–കേന്ദ്ര സർക്കാരുകൾക്ക് ഇവിടെ സന്തോഷമേയുള്ളു. കാരണം
‘ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് കോടികളുടെ ബാധ്യത ഉണ്ടായിട്ടുണ്ട്. പല നേതാക്കളും പണം വാങ്ങിയിട്ടുണ്ട്. ബത്തേരി അർബൻ ബാങ്കിലെ നിയമന തട്ടിപ്പിൽ നേതാക്കൾ പണം പങ്കുവച്ചു. സ്ഥലം പോലും വിൽക്കാനാവാത്ത സ്ഥിതിയാണ്. മക്കൾ പോലും അറിയാത്ത ബാധ്യതയുണ്ട്. കോൺഗ്രസ് ലീഗൽ സെല്ലിന് ഇതെല്ലാം അറിയാം. പാർട്ടിക്കു വേണ്ടി ഉണ്ടാക്കിയ ബാധ്യതകൾ പാർട്ടി ഏറ്റെടുക്കട്ടെ..’ കേരളം ഞെട്ടലോടെ വായിച്ച വരികളാണിത്. വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷറർ എം.എൻ. വിജയന്റെ ഈ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നതോടെ കോൺഗ്രസ് നേതൃത്വവും പ്രതിരോധത്തിലായിരിക്കുന്നു. എന്തുകൊണ്ടാണ് വിജയന് ആത്മഹത്യ ചെയ്യേണ്ടി വന്നത്? അതിന്റെ ഉത്തരങ്ങളാണ് ആത്മഹത്യാക്കുറിപ്പിലെ ഓരോ വരിയിലുമുള്ളത്. കോൺഗ്രസ് നേതൃത്വത്തിന് സംഭവത്തിൽ പിഴവു സംഭവിച്ചോ എന്ന ചോദ്യവും ഇവിടെ പ്രസക്തമാകുന്നു. അതിനിടെ സിപിഎം ആകട്ടെ കിട്ടിയ അവസരം പാഴാക്കാതെ കനത്ത സമരത്തിലാണ്. തൃശൂര് കരുവന്നൂരിൽ ഉൾപ്പെടെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട് ഒട്ടെറെ സംഭവങ്ങളിൽ സിപിഎം പ്രതിരോധത്തിൽ തുടരുമ്പോഴാണ് വയനാട്ടിൽ കോൺഗ്രസിനെതിരെ ഇത്തരമൊരു ആയുധം വീണുകിട്ടുന്നത്. എന്താണ് വയനാട്ടിലെ കോൺഗ്രസ് നേതാവിന്റെയും മകന്റെയും മരണത്തിൽ കലാശിച്ച യഥാർഥ കാരണങ്ങൾ?
അഴിമതിവിരുദ്ധതയല്ല ഇത്തവണ ആം ആദ്മിയുടെ സമരായുധം, ഹിന്ദുത്വയല്ല ബിജെപിയുടേത്, മോദി വിരുദ്ധതയല്ല കോൺഗ്രസിന്റേത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നു കൂട്ടർക്കും തങ്ങളുടെ പഴയ ആയുധങ്ങൾ പണ്ടേപോലെ ഫലിക്കുമെന്നുറപ്പില്ല; അവ തിരിച്ചടിച്ചേക്കാമെന്ന ഭയവുമുണ്ട്. അതിനാൽ, പുതിയ ആയുധങ്ങളുമായാണ് മൂവരും അങ്കത്തിനൊരുങ്ങുന്നത്. ലോക്സഭയിലേക്ക് ആകെയുള്ള ഏഴു സീറ്റിലും 2014 മുതൽ ബിജെപിയെ ജയിപ്പിക്കുന്ന ഡൽഹിക്കാർ കഴിഞ്ഞ പതിനൊന്നു വർഷം ഡൽഹി ഭരണം ആം ആദ്മി പാർട്ടിക്കു തീറെഴുതിക്കൊടുത്തു. 2013ൽ, ഷീല ദീക്ഷിതിന്റെ കോൺഗ്രസിനെതിരെ കോമൺവെൽത്ത് ഗെയിംസിലെയും ഒപ്പം കേന്ദ്ര സർക്കാരിനെതിരെ 2ജി, കൽക്കരി ഇടപാടുകളിലെയും അഴിമതിയാരോപണങ്ങൾ ഉയർത്തിയും 2015ൽ, കോടികളുടെ സ്യൂട്ട് ധരിച്ച നരേന്ദ്ര മോദിയെ പരിഹസിച്ചും 2020ൽ, ഡൽഹി ഭരണം അഴിമതിമുക്തമാക്കുമെന്നു വാഗ്ദാനം ചെയ്തുമാണ് ആം ആദ്മി പാർട്ടി (എഎപി) ഡൽഹി ഭരണം നേടിയത്. എന്നാൽ ഇക്കുറി, ഭരണനേട്ടങ്ങളും അവയ്ക്കു തടയിടാൻ ബിജെപി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു നടത്തുന്ന റെയ്ഡും ചൂണ്ടിക്കാട്ടി വോട്ടു ചോദിക്കാമെന്നാണ് അവരുടെ കണക്കുകൂട്ടൽ. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ നേട്ടങ്ങളാണു എഎപിയുടെ പ്രധാന പ്രചാരണവിഷയം.
‘ഇന്ന് ഒരു കല്ലെങ്കിലും ഇട്ടിട്ടേ നിങ്ങൾ മടങ്ങാവൂ...’ മുകളിൽനിന്നുള്ള ഉത്തരവ് എന്തുവിലകൊടുത്തും നടപ്പാക്കണമെന്ന ഈ വാശിയിലായിരുന്നു പൊലീസ്. അതാവണം 2022 മാർച്ച് 17ന് കോട്ടയം ചങ്ങനാശ്ശേരിക്ക് അടുത്തുള്ള മാടപ്പള്ളിയിലേക്ക് അവർ രണ്ടു ജില്ലകളിലെ പൊലീസ് സംവിധാനങ്ങളോടെ എത്തിയത്. സിൽവർലൈനിന്റെ അടയാളമായ മഞ്ഞനിറത്തിലുള്ള കല്ല് ഉദ്യോഗസ്ഥർ പുറത്തെടുത്തതും ജനം സമാധാനത്തോടെ കൈകൾ കോർത്തുപിടിച്ചു നിന്ന് പ്രതിഷേധിച്ചു. എന്നാൽ പൊടുന്നനെയാണ് ബലിഷ്ഠമായ പൊലീസ് കരങ്ങൾ ആ കൈകളിൽ പിടിമുറുക്കിയത്. ശേഷം, ഭരണാധികാരിയുടെ ഉത്തരവ് നടപ്പിലാക്കാൻ പുരുഷപൊലീസുകാർ വരെ, സ്ത്രീകളായ പ്രതിഷേധക്കാരെ വലിച്ചിഴച്ചു. മനസ്സിനും ശരീരത്തിനുമേറ്റ ആ മുറിവിന്മേൽ ആ നാട്ടുകാർ അവിടെ ഒരു സമരപ്പന്തൽ ഉയർത്തി. കെ റെയിൽ വിരുദ്ധ സമരം ആയിരം ദിവസത്തിലേക്ക് എത്തുമ്പോൾ ഇന്നും പോരാട്ടവീര്യത്തോടെ മാടപ്പള്ളിയിലെ ആ സമരപ്പന്തലിൽ എല്ലാ ദിവസവും സമരക്കാർ ഒത്തുകൂടുന്നുണ്ട്. 2022ൽ പൊലീസ് മർദനം നേരിട്ട സ്ഥലത്ത് ഉയർത്തിയ സമരപ്പന്തലും സമരവും ഇന്ന് മാടപ്പള്ളിക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ്. കെ റെയിൽ വിരുദ്ധ സമര സമിതി 1000 ദിവസത്തെ സമരം കേരളമൊട്ടാകെ ആചരിക്കുമ്പോൾ അതിന്റെ കേന്ദ്രസ്ഥാനമായി തിരഞ്ഞെടുത്തതും കോട്ടയമാണ്. കാരണം സിൽവർലൈൻ പദ്ധതിയിൽനിന്ന് സർക്കാരിനെ പ്രത്യക്ഷത്തിൽ പിന്നോട്ടടിപ്പിച്ചതിൽ കോട്ടയത്തിലെ, പ്രത്യേകിച്ച് മാടപ്പള്ളിയിലെ സമരത്തിന് വലിയ പങ്കുണ്ട്. എങ്ങനെയാണ് ഈ നാട്ടുകാരുടെ ജീവിതം ഒരൊറ്റ സമരംകൊണ്ട് മാറിമറിഞ്ഞത്? പ്രതിഷേധത്തിന്റെ 100 ദിവസത്തിലേക്ക് എത്തുന്ന ജനുവരി 13ന് എന്തെല്ലാം പ്രതിഷേധ പരിപാടികളാണ് സമരസമിതി ഒരുക്കുന്നത്? എന്താണ് 1000 ദിവസത്തെ അനുഭവങ്ങൾ? കെ റെയിൽ വിരുദ്ധ സമര സമിതിയുടെ ഭാരവാഹികളും നാട്ടുകാരും സമരപ്പന്തലിൽവച്ച് അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ.
മദ്രാസിൽ ജോലി കിട്ടിയപ്പോൾ താമസിച്ച ലോഡ്ജിൽ നിന്നായിരുന്നു പി. ജയചന്ദ്രന്റെ പാട്ടിന്റെ കൂട്ടുകെട്ടുകൾ രൂപപ്പെടുന്നത്. പിൽക്കാലത്ത് സംഗീതസംവിധായകൻ രവീന്ദ്രൻ എന്നു പേരെടുത്ത കുളത്തൂപ്പുഴ രവി ആയിരുന്നു അവരിൽ ഒരാൾ. മറ്റൊരാൾ തൃശൂർ സ്വദേശിയായ പി.കെ. കേശവൻ നമ്പൂതിരി. മദ്രാസിൽ ബാലമുരളീകൃഷ്ണയുടെ ശിഷ്യനായി കർണാടകസംഗീതം പഠിക്കാനെത്തിയതായിരുന്നു നമ്പൂതിരി. പിൽക്കാലത്ത് ജയചന്ദ്രൻ പാടിയ ‘പുഷ്പാഞ്ജലി’ പോലെയുള്ള പ്രസിദ്ധ ഭക്തിഗാനങ്ങൾക്ക് ഈണമിട്ടത് അദ്ദേഹമായിരുന്നു. ലോഡ്ജിൽനിന്നു രൂപപ്പെട്ട മറ്റൊരു ചങ്ങാത്തം ചന്ദ്രമോഹനായിരുന്നു. പ്രസിദ്ധ പിന്നണി ഗായകൻ ഉദയഭാനുവിന്റെ സഹോദരൻ.. എല്ലാവരും ചേർന്ന് പാട്ടുകളെപ്പറ്റി ചർച്ചചെയ്തും പാടിയും ആഘോഷിച്ച രാവുകളായിരുന്നു അത്. നിർബന്ധമാണെങ്കിൽ നിങ്ങൾ നായകനെ മാറ്റിക്കോളൂ പാട്ടു ഞാൻ മാറ്റില്ല എന്ന് ജയചന്ദ്രനു വേണ്ടി വാദിച്ചിട്ടുണ്ട് ദേവരാജൻ മാസ്റ്റർ. ‘എന്നാൽ പൊയ്ക്കൊള്ളൂ’ എന്ന് കനത്ത സ്വരത്തിൽ ജയചന്ദ്രനോട് പറഞ്ഞ ദക്ഷിണാമൂർത്തി പിന്നീട് അദ്ദേഹത്തെക്കൊണ്ട് അദ്ഭുതഗാനങ്ങള് സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരത്തിൽ ദേവരാജൻ, ദക്ഷിണാമൂർത്തി, ബാബുരാജ്,
Results 1-10 of 8663