Activate your premium subscription today
തിരുവനന്തപുരം ∙ ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിനെതിരെ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഉന്നതതല സമിതിയെ തന്നെ മുഖ്യമന്ത്രി അപഹസിച്ചിരിക്കുകയാണെന്നും കമ്മിറ്റി തീരുമാനം വരുന്നതിനു മുൻപ് ഇത്തരം പരാമർശം പാടില്ലായിരുന്നുവെന്നും അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു പറഞ്ഞു.
കൊല്ലം ∙ എല്ലാ രേഖകളും തെളിവുകളുമെല്ലാം പട്ടത്താനം മണിച്ചിത്തോട് വയലിൽ പുത്തൻവീട്ടിലെ രാമരാജുവിന് അനുകൂലം. എന്നാൽ വർഷങ്ങൾ പോരാടിയിട്ടും തനിക്ക് ലഭിക്കേണ്ട വാർധക്യകാല പെൻഷന്റെ കുടിശികത്തുക ഇതുവരെ ലഭിച്ചിട്ടില്ല. പെൻഷൻ കുടിശിക സംബന്ധിച്ച മന്ത്രിമാരുടെ അവകാശവാദങ്ങൾ മാത്രം ബാക്കി.18 മാസത്തെ വാർധക്യകാല
തിരുവനന്തപുരം∙ സംസ്ഥാനത്ത് ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. ജൂൺ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ശനിയാഴ്ചയോടെ വിതരണം ആരംഭിക്കുകയായിരുന്നു. ക്ഷേമ പെൻഷൻ വിതരണത്തിനായി 825.71 കോടി രൂപ വെള്ളിയാഴ്ച തന്നെ അനുവദിച്ചിരുന്നെന്നും ധനമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം∙ ഈ മാസത്തെ ക്ഷേമ പെന്ഷന് 20 മുതൽ വിതരണം ചെയ്യുമെന്ന പ്രഖ്യാപനം പാഴ്വാക്കായി. 19ന് വോട്ടെടുപ്പ് നടക്കാനിരിക്കെ 20 മുതല്‍ ക്ഷേമപെന്ഷന് വിതരണം ആരംഭിക്കുമെന്നായിരുന്നു ധനമന്ത്രി ജൂൺ 16ന് പ്രഖ്യാപനം നടത്തിയത്. 27നു മുന്‍പ് വിതരണം പൂര്‍ത്തിയാക്കണമെന്നു വ്യക്തമാക്കി ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കിയെങ്കിലും ആര്‍ക്കും പെന്ഷന് ലഭിച്ചിട്ടില്ല. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് വിതരണം മുടങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയോടെയേ വിതരണം ആരംഭിക്കാന്‍ കഴിയൂ എന്നാണ് കരുതുന്നത്.
ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി(ഒപിഎസ്)യിലെ പോലെ വിരമിക്കൽ, മരണ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് കേന്ദ്ര പേഴ്സണൽ സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. യുപിഎസിൽ 'ഡെത്ത് കം റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി' ഉൾപ്പെടുത്തണമെന്നത് ദീർഘകാലമായി
സാങ്കേതിക സർവകലാശാലാ മുൻ വൈസ് ചാൻസലറും ഇപ്പോൾ ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറുമായ ഡോ. സിസ തോമസിനു പെൻഷൻ അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിൽനിന്നു രണ്ടു പാഠങ്ങൾ നമുക്കു കണ്ടെടുക്കാനാവും – അധികാരത്തിന്റെ ബലസാധ്യതകൾ ഉപയോഗിച്ച്, പക തീർത്ത വഴിയിലൂടെ ഒരാളുടെ ശിഷ്ടജീവിതത്തിന്റെ മുഴുവൻ സമാധാനവും കവർന്നെടുക്കാമെന്ന സർക്കാർവ്യാമോഹത്തിനേറ്റ തിരിച്ചടിയുടെ പാഠം; ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ ഒരു വ്യക്തി നടത്തിയ പോരാട്ടത്തിന്റെ വിജയപാഠവും.
തിരുവനന്തപുരം∙ ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്ഷന് ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ക്ഷേമപെന്ഷന് വിതരണത്തിന്റെയും വര്‍ധനവിന്റെയും ‘പിതൃത്വം’ സംബന്ധിച്ചായിരുന്നു. 19നാണ് നിലമ്പൂരിൽ വോട്ടെടുപ്പ്. പോളിങ്ങിന്റെ തൊട്ടടുത്ത ദിവസം മുതല്‍ പെന്ഷന് വിതരണം ആരംഭിക്കുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും നൽകാൻ രൂപീകരിച്ച പെൻഷൻ മാസ്റ്റർ ട്രസ്റ്റിലേക്ക് അധികമായി വേണ്ടിവരുന്ന തുകയുടെ ബാധ്യത ഇനി പൂർണമായി കെഎസ്ഇബിക്ക്. നിലവിലെ കണക്കനുസരിച്ച് 20,000 കോടിയിലധികം രൂപയാണ് കെഎസ്ഇബി കണ്ടെത്തേണ്ടത്. പെൻഷൻ ആനുകൂല്യങ്ങളിൽ കെഎസ്ഇബിയുടെ ഉത്തരവാദിത്തം സംബന്ധിച്ചു മുൻപുണ്ടായിരുന്ന ഉത്തരവിലെ ഭാഗം 2023ൽ ഒഴിവാക്കപ്പെട്ടതിനെതിരെ പെൻഷൻകാർ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് അതു പുനഃസ്ഥാപിച്ചത്. 2013ൽ കെഎസ്ഇബി ലിമിറ്റഡ് എന്ന കമ്പനിയായി പുനഃസംഘടിപ്പിച്ചപ്പോൾ, അതുവരെയുള്ള ജീവനക്കാരുടെയും പെൻഷൻകാരുടെയും പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്ന ബാധ്യതകൾ സർക്കാരും കെഎസ്ഇബിയും പങ്കിടുമെന്നായിരുന്നു വ്യവസ്ഥ.
തിരുവനന്തപുരം ∙ 7 വർഷമായി അംഗങ്ങൾക്കു വിരമിക്കൽ ആനുകൂല്യം നൽകാൻ കഴിയാതെ കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ്. അംഗങ്ങൾക്കുള്ള കുടിശിക ഇനത്തിൽ 450 കോടി രൂപ കൊടുക്കാനുള്ളപ്പോൾ ഇന്നലെ സർക്കാർ ഈ ഇനത്തിൽ അനുവദിച്ചത് 30 കോടി മാത്രം. ആനുകൂല്യം കാത്തിരിക്കുന്ന 3 ലക്ഷം പേരിൽ, അതു കിട്ടാതെ മരണമടയുന്നവരും ഒട്ടേറെ. 3.8 ലക്ഷം പെൻഷൻകാരുള്ള കെട്ടിടനിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ 16 മാസമാണു കുടിശിക. ഒരു മാസത്തെ കുടിശിക കഴിഞ്ഞ ദിവസം നൽകി. ഇനിയും നൽകാനുള്ളത് 1,200 കോടി. തീർന്നില്ല, സംസ്ഥാനത്തെ 30 ക്ഷേമനിധി ബോർഡുകളിലായി പകുതിയോളം അംഗങ്ങൾക്കാണ് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ മുടങ്ങിയത്.
ന്യൂഡൽഹി ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിലെ പണം എടിഎം വഴി പിൻവലിക്കാനുള്ള സൗകര്യം വരുന്നു. ഇപിഎഫ്ഒ 3.0 ഡിജിറ്റൽ പ്ലാറ്റ്ഫോം സജ്ജമാകുന്നതോടെയാണ് സൗകര്യം ലഭ്യമാകുക. ഈ മാസം അവസാനത്തോടെ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിക്കുമെന്ന് കേന്ദ്ര തൊഴിൽമന്ത്രി മൻസുഖ് മാണ്ഡവ്യ നേരത്തേ പ്രഖ്യാപിച്ചിരുന്നു. തുക പിൻവലിക്കൽ ഉൾപ്പെടെ പിഎഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം കടലാസ് രഹിതമായും അതിവേഗത്തിലും ചെയ്യാൻ സാധിക്കുമെന്നതാണ് നേട്ടം. രാജ്യത്ത് 9 കോടിയിലധികം ഇപിഎഫ് അക്കൗണ്ട് ഉടമകളാണുള്ളത്.
Results 1-10 of 833