Activate your premium subscription today
കോട്ടയം ∙ വിഴിഞ്ഞം തുറമുഖം വികസിക്കുമ്പോൾ ചരക്കുനീക്കം വർധിപ്പിക്കാനും കോട്ടയത്തെ ചരക്കു ഗതാഗത ഹബ്ബാക്കി മാറ്റാനുള്ള പദ്ധതികളുമായി കോട്ടയം പോർട്ടും. വിഴിഞ്ഞവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ ജലഗതാഗതപാത വികസിപ്പിക്കുന്നതിനുള്ള നടപടി അടിയന്തരമായി കൈക്കൊള്ളണമെന്ന് ഉൾനാടൻ ജലഗതാഗത വകുപ്പിനോടും മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ടും പോർട്ട് അധികൃതർ അഭ്യർഥിച്ചു. ഇതിനായി പദ്ധതി അപേക്ഷയും നൽകി. അനുകൂല പ്രതികരണമാണ് ഉണ്ടായതെന്നും അറിയുന്നു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖം പൂർണമാകുമ്പോൾ ആകെ ചെലവ് ഏകദേശം 18,000 കോടി രൂപയാകും. ആകെ 4 ഘട്ടങ്ങളായി ഉദ്ദേശിച്ചിരുന്ന നിർമാണത്തിന്റെ ആദ്യഘട്ടമാണ് ഇപ്പോൾ പൂർത്തിയായത്. ഇനിയുള്ള മൂന്നു ഘട്ടങ്ങളും ഒന്നിച്ചു വികസിപ്പിക്കും. 2028ൽ പൂർത്തിയാകും. സംസ്ഥാന സർക്കാരിന് ഇതുവരെ വിഴിഞ്ഞത്തുനിന്ന് ജിഎസ്ടി മുഖേനയുള്ള വരുമാനമാണ് ലഭിച്ചിട്ടുള്ളത്. കപ്പലിലെ ചരക്കു നീക്കത്തിലൂടെ 2024 ജൂലൈ മുതൽ 2025 മേയ് വരെ ലഭിച്ച ജിഎസ്ടി – 49 കോടി രൂപ. ക്രെയിനുകൾ ഉൾപ്പെടെ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതിന്റെ ജിഎസ്ടി – 348 കോടി രൂപ. ആകെ ജിഎസ്ടി വരുമാനം ഇതുവരെ – 397 കോടി രൂപ.
വിഴിഞ്ഞം തുറമുഖത്തെ വാണിജ്യ പ്രവർത്തനം ഡിസംബർ 3നുതന്നെ തുടങ്ങിയതാണ്. പിന്നെയുമെന്തിനാണ് ആഘോഷമായി മേയ് 2ന് കമ്മിഷനിങ് നടത്തിയത്? എന്താണ് ഈ കമ്മിഷനിങ്ങിന്റെ പ്രത്യേകത? രാജ്യാന്തര യാത്രക്കാരെ തുറമുഖത്തിനു പുറത്തുകടത്താനും ചരക്ക് നീക്കാനുമുള്ള ‘ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ്’ (ഐസിപി) പെട്ടെന്നു സജ്ജമാകാൻ കമ്മിഷനിങ് സഹായിക്കുമെന്നതാണ് ഇതിനുള്ള ഉത്തരങ്ങളിലൊന്ന്. കപ്പലിൽ എത്തുന്ന ചരക്ക് കപ്പലിലേക്കു മാറ്റിക്കയറ്റുന്ന ട്രാൻസ്ഷിപ്മെന്റ് പ്രക്രിയയാണ് വിഴിഞ്ഞത്തു നടക്കുന്നത്. തുറമുഖത്തിന്റെ പൂർണ പ്രവർത്തനം സാധ്യമാകണമെങ്കിൽ വിഴിഞ്ഞം വഴിയുള്ള കയറ്റുമതിയും ഇറക്കുമതിയും നടക്കണം. കപ്പലിലെത്തുന്ന ക്രൂ ഉൾപ്പെടെയുള്ള രാജ്യാന്തര യാത്രക്കാർക്കു പുറത്തിറങ്ങാനും തിരിച്ചു കയറാനും കഴിയണം. ഇതിൽ പ്രധാന പടിയാണ് ഇന്റഗ്രേറ്റഡ് ചെക്പോസ്റ്റ്. 2000 ചതുരശ്രയടി കെട്ടിടം പൂർത്തിയാക്കി 6 മാസം മുൻപുതന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ അപേക്ഷ നൽകിയിരുന്നു. എന്നാൽ
വിഴിഞ്ഞത്ത് അടുക്കുന്ന കപ്പലുകളിൽ മിക്കവയിലും വലുപ്പത്തിൽ മൂന്നക്ഷരങ്ങള്‍ കാണാം– എംഎസ്സി (MSC). എന്താണ് ഇത് അർഥമാക്കുന്നത്? ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയാണ് എംഎസ്സി അഥവാ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (Mediterranean Shipping Company). 1970ൽ ആരംഭിച്ച ഈ കമ്പനിയുടെ കപ്പലുകൾ വിഴിഞ്ഞത്തിന്റെ ട്രയൽ റൺ കാലം മുതൽ തുറമുഖത്തെ പ്രണയിച്ചു തുടങ്ങിയിരുന്നു. അങ്ങനെ കമ്പനിയുടെ കപ്പലുകൾ തുടരെത്തുടരെ വിഴിഞ്ഞത്ത് എത്തിയതോടെ വലിയൊരു നേട്ടവും തുറമുഖത്തിനു സ്വന്തമായി. കമ്പനിയുടെ ജേഡ് സർവീസ് മാപ്പിൽ (Jade Service) വിഴിഞ്ഞവും ഇടംപിടിച്ചു. എന്താണ് ഈ ജേഡ് സർവീസ്? എങ്ങനെയാണ് ഇതിൽ ഇടംപിടിക്കുന്നത് വിഴിഞ്ഞത്തിനു നേട്ടമാകുന്നത്? വിഴിഞ്ഞം രാജ്യാന്തര തുറമുഖം, റോഡ്, റെയില്‍ സംവിധാനങ്ങളോടെ പൂര്‍ണതോതില്‍ സജ്ജമാകുമ്പോള്‍ കയറ്റുമതി, ഇറക്കുമതി (എക്സിം) ചരക്ക് നീക്കമാവും ഏറെ നിര്‍ണായകമാകുക. രാജ്യാന്തര വിപണിയിലേക്ക് കോടികളുടെ ഉല്പന്നങ്ങള് എത്തിക്കാന്‍ ഇപ്പോള്‍ തൂത്തുക്കുടി, കൊളംബോ തുറമുഖങ്ങളെയാണ് തിരുപ്പൂര്‍ ടെക്സ്റ്റൈല്‍ ഉള്‍പ്പെടെയുള്ളവ ആശ്രയിക്കുന്നത്. എന്നാൽ
വിഴിഞ്ഞം ക്രെഡിറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ മുഖ്യമന്ത്രി എല്ലാം സൂചിപ്പിച്ച് കഴിഞ്ഞല്ലോയെന്ന് വിസിൽ എംഡി ദിവ്യ എസ്. അയ്യർ. നാടിനാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ്. എല്ലാവർക്കും എന്റേതാണ് എന്ന് പറയാൻ ഒരു ആഗ്രഹമുണ്ട്. ഈ കാലഘട്ടത്തിലാണ് ഇത് നിർമിച്ചത് എന്നാകും ചരിത്രത്തിൽ രേഖപ്പെടുത്തുക.
വിഴിഞ്ഞം തുറമുഖം ∙ സ്വാഭാവിക ആഴം 20 മീറ്റർ. ലോകത്തിലെ ഏറ്റവും വലുപ്പമേറിയ ഏതു ചരക്കുകപ്പലും അടുപ്പിക്കാം. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളുടെ ഗണത്തിൽ ഉൾപ്പെടുന്ന ഒട്ടേറെ ചരക്കുകപ്പലുകൾ വിഴിഞ്ഞത്ത് അടുപ്പിച്ചിട്ടുണ്ട്. കൊളംബോ, സിംഗപ്പൂർ തുടങ്ങിയ തുറമുഖങ്ങളെ അപേക്ഷിച്ച് വിഴിഞ്ഞത്തിന്റെ പ്രാധാന്യം
തീരക്കടലിലെ മൺചിറ വെട്ടി കൊച്ചിയിലേക്കു കപ്പൽ കൊണ്ടുവരാൻ സർ റോബർട്ട് ബ്രിസ്റ്റോയെന്ന പോർട്ട് എൻജിനീയർ തുടക്കമിട്ടത് 100 വർഷം മുൻപാണ്. ഒരു മണ്ണുമാന്തിക്കപ്പൽ നിർമിക്കാനുള്ള കരാർ നൽകിക്കൊണ്ടായിരുന്നു അത്, 1925 ൽ. ഒന്നിലധികം പ്രണയങ്ങൾ അടിത്തറയിട്ട കൊച്ചി തുറമുഖത്തിന്റെ ചരിത്രം അവിടെ തുടങ്ങി. കൊച്ചിയുടെ പേരിൽ പ്രണയബദ്ധരായവരാണ് റോബർട്ട് ബ്രിസ്റ്റോയും ഭാര്യ ജെർട്രൂഡും. മക്കളില്ലാതിരുന്ന അവരുടെ കുട്ടിയായിരുന്നു കൊച്ചി തുറമുഖം. വൈസ്രോയിയായിരുന്ന വില്ലിങ്ഡൻ പ്രഭുവിനും ലേഡി വില്ലിങ്ഡനിനും കൊച്ചിയോടുണ്ടായിരുന്നതും തീവ്രമായ പ്രണയം തന്നെ. അതുവരെ ഒന്നായിക്കിടന്ന വൈപ്പിനെയും ഫോർട്ട്കൊച്ചിയെയും രണ്ടായി മുറിച്ചത് 1341 ലെ പ്രളയ ജലമാണ്. കിഴക്കൻ മലവെള്ളം കടലിലേക്ക് ഒഴുകിയപ്പോൾ അതൊരു അഴിമുഖമായി. ആ പ്രളയത്തിൽ മറ്റൊന്നു കൂടി സംഭവിച്ചു, പുരാതനമായ കൊടുങ്ങല്ലൂർ തുറമുഖം ഇല്ലാതായി. കൊച്ചിയിൽ പുതുതായി തുറന്ന, ആഴംകുറഞ്ഞ അഴിയിലൂടെ പത്തേമാരികൾ വന്നു. സുമാർ 5 കിലോമീറ്റർ അകലെ കടലിൽ നങ്കൂരമിട്ടു കിടക്കുന്ന കപ്പലിലേക്കു പത്തേമാരികൾ ചരക്കെത്തിക്കും. വൈപ്പിനിന്റെയും ഫോർട്ട്കൊച്ചിയുടെയും കരയുടെ അത്ര നീളത്തിൽ 5 കിലോമീറ്റർ വീതിയിൽ കടലിൽ ഇന്നും
കൊല്ലം∙ കേന്ദ്ര തുറമുഖ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷനൽ സേഫ്റ്റി ഇൻ പോർട്ട് കമ്മിറ്റി (എൻഎസ്പിസി) തുറമുഖം സന്ദർശിച്ചു നാവിഗേഷൻ സുരക്ഷ, കടലിലെ ആവാസ വ്യവസ്ഥയുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചു. കേരള മാരിടൈം ബോർഡിന്റെ കീഴിലുള്ള തുറമുഖങ്ങളിൽ ആദ്യ പരിശോധനയാണു കൊല്ലത്ത് നടന്നത്. വിഴിഞ്ഞം, ബേപ്പൂർ,
റാസൽഖൈമ ∙ റാസൽഖൈമയിൽ വലിയ കപ്പലുകൾ അടുപ്പിക്കാൻ സാധിക്കുന്ന തുറമുഖവും അതിനോട് അനുബന്ധിച്ച് 80 ലക്ഷം ചതുരശ്ര മീറ്റർ ഫ്രീ സോണും നിർമിക്കും. സഖർ 2 തുറമുഖ–ഫ്രീ സോൺ പദ്ധതി 2027ലാണ് പ്രവർത്തനം ആരംഭിക്കുക.
തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ അടുത്തഘട്ടം 2028 ഡിസംബറിൽ പൂർത്തിയായാൽ സർക്കാരിന് ആകെ 35000 കോടി രൂപയുടെ വരുമാന വിഹിതം ലഭിക്കുമെന്നു മന്ത്രി വി.എൻ.വാസവൻ. സാധ്യതാ പഠന റിപ്പോർട്ട് അനുസരിച്ച് 40 വർഷ കരാർ കാലയളവിൽ തുറമുഖത്തിന് ഏകദേശം 54750 കോടി രൂപ ആകെ വരുമാനവും 6300 കോടി രൂപ
Results 1-10 of 70