Activate your premium subscription today
2022. ഖത്തറിൽ ഫുട്ബോൾ ലോകകപ്പ് ഫൈനൽ. ഫ്രാന്‍സിനെ തോൽപിച്ച ആ നിമിഷം അർജന്റീനയുടെ താരങ്ങളെല്ലാം വിജയാഹ്ലാദത്തോടെ മൈതാനത്തേക്ക് ഓടിയിറങ്ങിയപ്പോൾ ക്യാപ്റ്റൻ ലയണൽ മെസ്സി ഒരു നിമിഷം മൈതാനത്തു മുട്ടുകുത്തി. പിന്നെ ഓടിച്ചെന്ന് അർജന്റീനയുടെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാർട്ടിനസിനെ കെട്ടിപ്പിടിച്ചു. സമാനമായൊരു കാഴ്ച കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും കണ്ടു. ഐപിഎൽ ഫൈനൽ. ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് വിജയത്തിലേക്കടുക്കുന്നു. മൈതാനത്തു കണ്ണുകൾ നിറഞ്ഞ് ആർസിബിയുടെ വിരാട് കോലി. അവസാന പന്തുംകടന്ന് വിജയതീരത്തെത്തിയ ആ നിമിഷം എല്ലാവരും ആഹ്ലാദാരവത്തോടെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയപ്പോൾ കോലി മാത്രം മുട്ടുകുത്തി മൈതാനത്തിരുന്നു. പിന്നെ ഓടിച്ചെന്ന് ആർസിബി ക്യാപ്റ്റൻ രജത് പാട്ടിധാറിനെ കെട്ടിപ്പിടിച്ചു
ഐപിഎല്‍ പ്ലേഫ് ടീമുകൾ ഏതെല്ലാമാണെന്ന കാര്യത്തിൽ ഒടുവിൽ വ്യക്തത വന്നിരിക്കുന്നു. ഇനി ചർച്ചകൾ നാലു ടീമുകളെ മാത്രം കേന്ദ്രീകരിച്ചാണ്– ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ്, പഞ്ചാബ് കിങ്സ്. ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യന്‍സ്. എന്നാൽ ഈ നാലു ടീമുകളിലേക്കു മാത്രമായിരിക്കുമോ ശരിക്കും ഐപിഎൽ ചർച്ചകൾ ചായുക? അല്ലെന്നു പറയുന്നു മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും. കാരണങ്ങളേറെയാണ്. അതിലൊന്ന് ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ ഏറ്റവും ഉയർന്ന തുക നേടിയ ഋഷഭ് പന്തിന്റെ ഭാവി സംബന്ധിച്ചാണ്. 27 കോടിയെന്ന റെക്കോർഡ് തുകയ്ക്ക് ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയ പന്തിന്റെ കളി ഇത്തവണ ഏറെ വിമർശനമേറ്റുവാങ്ങി. പല പൊസിഷനുകളിലിറങ്ങി പരീക്ഷിച്ചിട്ടും ഒന്നും വിജയിച്ചില്ല. പന്തിന്റെ ക്യാപ്റ്റന്‍സിയിൽ ലക്നൗ വാങ്ങിക്കൂട്ടിയ തോൽവികളും വരുംനാളുകളിൽ ചർച്ചയാകും. എന്നാൽ യഥാർഥത്തിൽ എന്താണ് ലക്നൗ സൂപ്പർ ജയന്റ്സിനു സംഭവിച്ചത്? ഇതോടൊപ്പംതന്നെ പ്ലേഓഫ് കാണാതെ പുറത്തുപോയ ആറു ടീമുകളിൽ എന്തു സംഭവിക്കുമെന്നും നോക്കേണ്ടതുണ്ട്. ഇന്ത്യൻ– വിദേശ താരങ്ങളെ വാങ്ങിക്കൂട്ടിയതിൽ
മൈൽസ്റ്റോണുകൾക്കു വേണ്ടി കളിക്കുന്നയാളെന്ന് പലവട്ടം ആരോപണങ്ങളേറ്റുവാങ്ങേണ്ടി വന്ന വിരാട് കോലിയുടെ വിരമിക്കൽ, ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് എന്ന മാന്ത്രിക സംഖ്യയുടെ തൊട്ടരികിൽ വച്ചാണ്. കോലിയുടെ വിരമിക്കൽ തീരുമാനത്തിന് കൂടുതൽ ആക്കംനൽകിയത് വൈകാരികമായ കാരണങ്ങളാണെന്ന് ഇതിൽനിന്നു വ്യക്തം. 10000 റൺസ് ക്ലബ്ബിലേക്ക് വേഗമെത്തമായിരുന്നെങ്കിലും കോലി അതിനു മുതിർന്നില്ല. അപ്രതീക്ഷിതമായ ഇൗ തീരുമാനം കോലിയുടെ ആരാധകരെ മാത്രമല്ല, ക്രിക്കറ്റ് പ്രേമികളെ മൊത്തത്തിലാണ് അങ്കലാപ്പിലാക്കിയത്. ‘ഇൻഫീരിയർ’ ആയിരുന്ന ടീമിനെ ‘അഗ്രസീവ്’ ആക്കി മാറ്റാൻ തുടക്കമിട്ടത് സൗരവ് ഗാംഗുലിയായിരുന്നെങ്കിൽ അതു വിജയകരമായി നടപ്പാക്കിയത് കോലിയാണെന്ന് നിസംശയം പറയാം. കോലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീമിനെ നിലപാടുള്ള കൂട്ടമാക്കിയെടുക്കാനായി.
വൈഭവ് സൂര്യവംശി എന്ന സൂപ്പർ പ്ലേയറെ ടീമിൽ ഒരു പ്രത്യേക ഷീൽഡിനകത്ത് നിർത്തും എന്നു പറഞ്ഞത് രാജസ്ഥാൻ റോയൽസ് കോച്ച് രാഹുൽ ദ്രാവിഡാണ്. വൈഭവിനെ വീട്ടിലേക്ക് പോലും വിടാതെ പ്രത്യേക പരിശീലനം നൽകാനാണ് ബിസിസിഐയുടെ തീരുമാനം. ഈ പതിനാലുകാരനെ എന്തുകൊണ്ടാണ് ഇത്രയും കരുതലോടെ ഇന്ത്യൻ ക്രിക്കറ്റ് ലോകം സംരക്ഷിച്ചു നിർത്തുന്നത്? പൃഥ്വി ഷായെ പോലുള്ള കളിക്കാരുടെ മുൻ അനുഭവങ്ങൾ മുന്നിലുള്ളതാണോ ഇത്തരമൊരു തീരുമാനത്തിനു പിന്നിൽ? അതു മാത്രമല്ല കാരണമെന്ന് പറയുന്നു മലയാള മനോരമ അസി. എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും. വൈഭവിന്റെ രാജസ്ഥാനും എം. എസ്. ധോണിയുടെ ചെന്നൈയും ഉൾപ്പെടെ ഐപിഎലിന്റെ പ്ലേ ഓഫ് പോലും കാണാതെ പുറത്തായിരിക്കുകയാണ്. എന്നാൽ ഈ പുറത്താകലുകൾ അല്ല ആരാധകർ ചർച്ചയാക്കുന്നത്; ഒരു വിജയ മുന്നേറ്റമാണ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആണ് ആ മുന്നേറ്റക്കാർ.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ അടുത്തിടെ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കേല്‍ ക്ലാർക്കുമായി ഒരു അഭിമുഖത്തിനിടെ പറഞ്ഞ കാര്യമാണ്: 2019ലെ ലോകകപ്പിൽ രോഹിത് ശർമ അഞ്ച് സെഞ്ചറി നേടി. പക്ഷേ സെമിയിൽ തോറ്റ് ഇന്ത്യ പുറത്തായി. അന്ന് മടങ്ങുന്നതിനിടെ ഫ്ലൈറ്റിലിരുന്ന് രോഹിത് ആലോചിച്ചു. ‘താൻ ഇത്രയും റൺസ് നേടിയിട്ട് എന്തു കാര്യം, ടീം ജയിച്ചില്ലല്ലോ’. അവിടെനിന്നായിരുന്നു രോഹിത്തിന്റെ മാറ്റത്തിന്റെ തുടക്കം. സെഞ്ചറിക്കും അർധ സെഞ്ചറിക്കും തൊട്ടരികിലെത്തുമ്പോൾ തട്ടിയും മുട്ടിയും റൺസെടുത്തിരുന്നവരിൽനിന്ന് രോഹിത് മാറിച്ചിന്തിക്കാൻ തുടങ്ങിയതും അങ്ങനെയാണ്. സെഞ്ചറിക്കു വേണ്ടിയായിരുന്നില്ല, ടീമിനു വേണ്ടിയായിരുന്നു പിന്നീടെല്ലായിപ്പോഴും രോഹിത്തിന്റെ ഷോട്ടുകൾ. സെഞ്ചറിക്ക് അരികിലെത്തിയാലും സിക്സറിനോ ഫോറിനോ പഴുത് ലഭിച്ചാൽ അത് അടിച്ചിരിക്കും. മുംബൈ ഇന്ത്യൻസിനു വേണ്ടിയും ഇപ്പോൾ രോഹിത് അത്തരത്തിലുള്ള കളിയാണു പുറത്തെടുക്കുന്നത്. തുടക്കത്തിൽ ചീത്തപ്പേര് കേൾപ്പിച്ചെങ്കിലും രോഹിത് ഫോമിലേക്കു തിരിച്ചെത്തിയ കാഴ്ചയാണ് ഐപിഎലിൽ ഇപ്പോൾ. ‘ത്രിൽ പിൽ–25’ ഐപിഎൽ പോഡ്കാസ്റ്റിന്റെ മുൻ എപ്പിസോഡുകളിൽ ഇക്കാര്യം പ്രവചിച്ചിരുന്നതുമാണ്. ചെന്നൈയുടെ ക്യാപ്റ്റനായെത്തിയ ധോണിയുടെ കാര്യത്തിലും പ്രവചനം തെറ്റിയില്ല. എന്നാൽ പ്രവചനങ്ങളും പ്രതീക്ഷകളുമെല്ലാം തെറ്റിച്ച് മുന്നോട്ടു പോകുന്ന ഒരു ടീമും ഉണ്ട്. വമ്പൻ ടോട്ടലുകൾ പടുത്തുയർത്തിയിരുന്ന ഹൈദരാബാദിന് എന്തു സംഭവിച്ചുവെന്നതാണു ചോദ്യം. മുംബൈ ഇന്ത്യൻസിനെതിരായുള്ള മത്സരത്തിൽ
ശ്രീലങ്കൻ താരം ജയസൂര്യയുടെ ബാറ്റില്‍ സ്പ്രിങ് ഉണ്ട്. ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങിന്റെ ബാറ്റിലും ഉണ്ട്. ഇങ്ങനെയെല്ലാം വിശ്വസിച്ചിരുന്ന, ഇപ്പോഴും വിശ്വസിക്കുന്നവരുള്ള ലോകമാണ് ക്രിക്കറ്റിന്റേതെന്നു പറഞ്ഞാൽ അതു തമാശയായി തള്ളിക്കളയാൻ പറ്റില്ല. അവിശ്വസനീയമാം വിധം അവരുടെ ബാറ്റിൽനിന്ന് റണ്ണൊഴുകിയപ്പോഴായിരുന്നു ഈ ‘സ്പ്രിങ് സിദ്ധാന്തം’ ഉയർന്നു വന്നത്. അത് 90s കിഡ്സിന്റെ കഥയെന്നു പറഞ്ഞ് തള്ളിക്കളയാം, പക്ഷേ ഈ സ്പ്രിങ് കഥ ഇപ്പോൾ വീണ്ടും ഉയർന്നു വരാനൊരു കാരണമുണ്ട്. ഗ്രൗണ്ടിൽ വച്ച് അംപയർമാർ ക്രിക്കറ്റ് ബാറ്റ് പരിശോധിച്ചു തുടങ്ങിയിരിക്കുന്നു. ബാറ്റിന്റെ കനം കൂടുതലാണോ എന്നാണു പ്രത്യേകം ഉപകരണം വച്ചുള്ള പരിശോധന. ഗ്രൗണ്ടിൽ വച്ച് പരിശോധന നടത്തിയെന്നു മാത്രമല്ല, ചില ഐപിഎൽ കളിക്കാർക്ക് ബാറ്റ് മാറ്റി പുതിയ ബാറ്റ് കൊണ്ടുവരേണ്ടിയും വന്നു! സ്പ്രിങ് ഒളിപ്പിച്ചു വച്ചത് കണ്ടുപിടിക്കാൻ ബാറ്റ് പരിശോധിച്ചാൽ പോരേ എന്നു ചോദിച്ചിരുന്ന പുതുതലമുറയ്ക്കു മുന്നിലേക്കാണ് ഈ ഓൺ–ഫീൽഡ് ബാറ്റ് പരിശോധന വന്നിരിക്കുന്നത്. അതും ഐപിഎലിൽ. രസകരമായ ഇത്തരം ഒട്ടേറെ സംഭവങ്ങളാണ് ഐപിഎലിൽ നടക്കുന്നത്. ബാറ്റിനെപ്പറ്റി മാത്രമല്ല, അത് ഉപയോഗിക്കുന്നവരെപ്പറ്റിയും അതിലേക്ക് പന്തെറിയുന്നവരെപ്പറ്റിയുമെല്ലാം ഒട്ടേറെ വിശേഷങ്ങൾ പറയാനുണ്ട്. അതിലൊന്നാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ തലപ്പത്തേക്കുള്ള എം.എസ്. ധോണിയുടെ വരവ്. നിലവിലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിനു പകരം ധോണി ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരികെയെത്തിയത്
അടുത്തകാലത്തൊന്നുമില്ലാത്ത തരം ‘ഹൈപ്പു’മായാണ് ഐപിഎലിന്റെ പതിനെട്ടാം സീസണിനു തുടക്കമാകുന്നത്. ഐപിഎലിനു വേണ്ടി ജനം കാത്തിരിക്കുകയായിരുന്നോ എന്നു വരെ തോന്നിപ്പോകും. ചാംപ്യൻസ് ട്രോഫി ഉൾപ്പെടെ ഒട്ടേറെ ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്നതും ഓർക്കണം. എന്നിട്ടും എന്തുകൊണ്ടാണ് ഇത്രയേറെ ‘ഹൈപ്’ ഐപിഎലിന്മേൽ നിലനിൽക്കുന്നത്? ഐപിഎലിലെ 10 ടീമുകളും അടിമുടി മാറി; പുതിയ ക്യാപ്റ്റന്മാർ മുതൽ പുതിയ നിയമങ്ങളും നിയമപരിഷ്കാരങ്ങളും വരെ പ്രാബല്യത്തിലാകുന്നു. നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള ആദ്യമത്സരം മുതൽ റൺമഴയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഈ സീസൺ ഐപിഎലിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? ഐസിസിക്ക് ഒരു വർഷം കിട്ടുന്ന വരുമാനത്തേക്കാൾ കൂടുതൽ തുകയാണ് ബിസിസിഐക്ക് ഐപിഎല്ലിൽനിന്ന് ഏതാനും മാസങ്ങൾകൊണ്ടുതന്നെ ലഭിക്കുന്നത്. പണത്തിന്റെ കണക്കിൽ കളിക്കളത്തിലുമുണ്ട് കൗതുകം. വളരെ കുറഞ്ഞ കാശെറിഞ്ഞ് വാങ്ങിയവർ പോലും ഇത്തവണ അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നു പറയുന്നത് എന്തുകൊണ്ടാണ്? അതിനിടെ ഇംപാക്ട് പ്ലേയറായുള്ള സഞ്ജുവിന്റെ മാറ്റവും നമുക്കു മുന്നിലുണ്ട്. ആർസിബിക്കും കോലിക്കും ഇത്തവണയെങ്കിലും കപ്പടിക്കുമോ എന്നതുൾപ്പെടെയുള്ള ഒട്ടേറെ ചോദ്യങ്ങളും.
അനുകൂല മദ്യനയം രൂപീകരിക്കുന്നതിനായി ബാർ ഉടമകൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാവശ്യപ്പെട്ടുള്ള ബാറുടമാ സംഘടനാ നേതാവിന്റെ ശബ്ദ സന്ദേശം പുറത്തു വന്നപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അതിനൊരു പുതിയ വ്യാഖ്യാനം കണ്ടെത്തി. രണ്ടാം പിണറായി സർക്കാരിനെ പിടിച്ചുലച്ച വിവാദത്തെക്കുറിച്ച് ഗോവിന്ദൻ പറഞ്ഞത് ‘‘തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാധ്യമങ്ങൾ ആകെ ‘ഡ്രൈ’ ആണ്. അതൊഴിവാക്കാനാണ് ഇത്തരം വാർത്തകൾ നൽകുന്നത്’’ എന്നാണ്. ബാർ കോഴ വിവാദം അവിടെ നിൽക്കട്ടെ. മാധ്യമങ്ങൾ ‘ഡ്രൈ’ ആണെന്നു കണ്ടാകണം, കൊല്ലത്ത് സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവന്റെ പ്രസ്താവന ഇക്കഴിഞ്ഞ ദിവസം പൊട്ടി വീണു. ഇപ്പോഴെന്താണ് പ്രകോപനം എന്നു മാധ്യമങ്ങൾ തല പുകഞ്ഞാലോചിച്ചിട്ടും പിടി കിട്ടിയില്ല. ആർഎസ്പി നേതാവും നിലവിലെ കൊല്ലം എംപിയുമായ എൻ.കെ.പ്രേമചന്ദ്രനെ ചുറ്റിപ്പറ്റിയായിരുന്നു സുദേവന്റെ പ്രസ്താവന. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ്, വോട്ടെണ്ണാൻ ഇനി നാളുകൾ മാത്രം ബാക്കി നിൽക്കെ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ സുദേവൻ ഇത്തരമൊരു പ്രസ്താവന ഇറക്കണമെങ്കിൽ അതിനു പിന്നിൽ
ഇന്തൊനീഷ്യ, സിംഗപ്പൂർ, ദുബായ് എന്നീ രാജ്യങ്ങളിലെ സന്ദർശനം പറഞ്ഞു കേട്ടതിലും നേരത്തേ മതിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തെത്തി. തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം സുപ്രധാനമായ 2 ഓർഡിനൻസുകൾക്ക് അംഗീകാരം നൽകി. 1994ലെ കേരള പഞ്ചായത്തീരാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനാണ് ഈ 2 ഓർഡിനൻസുകൾ. ഇതോടെ, കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ 2011ലെ ജനസംഖ്യയ്ക്കനുസരിച്ച് പുനർ നിർണയിക്കും. ഒരു വർഷത്തിനകം ഈ നടപടികൾ പൂർത്തിയാകും. ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ അടുത്ത വർഷം അതായത് 2025 ഡിസംബറിൽ
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നടത്തുന്ന വിദേശയാത്ര ആണല്ലോ ഇപ്പോഴത്തെ ചർച്ചാ വിഷയം. യുഎഇ, സിംഗപ്പൂർ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച് അദ്ദേഹവും കുടുംബവും മേയ് 21നു മടങ്ങിയെത്തും. ഔദ്യോഗികമായാലും സ്വകാര്യമായാലും മുഖ്യമന്ത്രി വിദേശ യാത്ര നടത്തുമ്പോൾ ഗവർണറെ അറിയിക്കാറുണ്ട്, യാത്ര സംബന്ധിച്ചു പത്രക്കുറിപ്പ് ഇറക്കാറുണ്ട്. ഈ പതിവുകളൊക്കെ തെറ്റിച്ചാണ് മുഖ്യമന്ത്രി ഇക്കുറി വിദേശത്തേക്കു പോയതെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഔദ്യോഗികമായാലും സ്വകാര്യമായാലും വിദേശ യാത്രകൾ നടത്തുന്നതിനു പൂർണ സ്വാതന്ത്ര്യമുണ്ട്. പ്രതിപക്ഷവും മറ്റും മുഖ്യമന്ത്രിയുടെ യാത്രയിൽ രഹസ്യാത്മകത ആരോപിക്കുന്നുണ്ടെങ്കിലും പ്രധാനമായും ചർച്ച ചെയ്യേണ്ട വിഷയം ഇതല്ല എന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
Results 1-10 of 63