Activate your premium subscription today
തിരുവനന്തപുരം ∙ തദ്ദേശ വകുപ്പിലെ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാർ ഉൾപ്പെടെ 52 ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് ഒരു വർഷം കഴിഞ്ഞിട്ടും ശമ്പളം നൽകാതെ സർക്കാർ. വിവിധ വകുപ്പുകൾ സംയോജിപ്പിച്ച് തദ്ദേശ പൊതുവകുപ്പായപ്പോൾ, മുൻപ് പഞ്ചായത്ത് വകുപ്പിൽ സെക്രട്ടറിമാരായിരുന്ന ഇവരെ നഗരസഭയിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും മാറ്റി നിയമിച്ചു. പഞ്ചായത്ത് വകുപ്പിലായിരുന്നപ്പോൾ സ്ഥിരം ജീവനക്കാർക്കുള്ള പെർമനന്റ് എംപ്ലോയീസ് നമ്പർ (പെൻ) പ്രകാരം പഞ്ചായത്തുകളുടെ തനതു ഫണ്ടിൽനിന്നു ശമ്പളം നൽകിയിരുന്നു. എന്നാൽ, ബ്ലോക്കിലേക്കും നഗരസഭയിലേക്കും മാറ്റിയതോടെ അക്കൗണ്ടന്റ് ജനറൽ മുഖേന ഇലക്ട്രോണിക് സ്ലിപ് ആയാണ് ശമ്പളം വിതരണം ചെയ്യേണ്ടത്. ഇത് അനുവദിക്കാനാകില്ലെന്നും ‘പെൻ’ റദ്ദാക്കണമെന്നും ശമ്പള സോഫ്റ്റ്വെയറായ ‘സ്പാർക്കി’ൽ താൽക്കാലിക തിരിച്ചറിയൽ ഐഡി നൽകിയും മാനുവൽ സ്ലിപ് വഴിയും ശമ്പളം മാറണമെന്നും ധനവകുപ്പ് നിർദേശിച്ചു. മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരമാണ് തദ്ദേശ വകുപ്പിലെ വിഭാഗങ്ങളോ വകുപ്പുകളോ ആയ അഞ്ചെണ്ണം ഏകീകരിച്ച് തദ്ദേശ പൊതുവകുപ്പ് രൂപീകരിച്ചത്. ഇവർക്ക് താൽക്കാലിക സ്പാർക്ക് ഐഡി നൽകിയാൽ ഇവരുടെ കീഴിലുള്ള ഉദ്യോഗസ്ഥർക്കുള്ള ശമ്പളബില്ലുകളും മറ്റു ഫയലുകളും പാസാക്കാനുള്ള ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസർ എന്ന അധികാരം ഇല്ലാതാകും. ഇതിന്റെ പേരിൽ പല ബ്ലോക്ക് പഞ്ചായത്തുകളിലും ദൈനംദിന പ്രവർത്തനങ്ങളും പദ്ധതികളും തടസ്സപ്പെട്ടിരിക്കുകയാണ്.
യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തനിക്ക് പ്രസിഡന്റ് എന്ന നിലയിൽ ലഭിക്കുന്ന മുഴുവൻ ശമ്പളവും സർക്കിലേക്ക് തിരികെ നൽകുമെന്ന് അറിയിച്ചു.
കൊച്ചി ∙ ആശാ വർക്കർമാരുടെ സമരത്തെ പിന്തുണച്ച് അധിക ഓണറേറിയം പ്രഖ്യാപിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വെട്ടിൽ. മാർച്ച് മാസത്തെ ബജറ്റിൽ പ്രഖ്യാപിച്ച അധിക ഓണറേറിയം മേയ് മാസമായിട്ടും ഒരിടത്തും നൽകാനായില്ല. കോൺഗ്രസ് ഭരിക്കുന്ന നഗരസഭകളും പഞ്ചായത്തുകളും ആശാ വർക്കർമാർക്ക് അധിക ഓണറേറിയം നൽകുമെന്നു കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് ഭരണത്തിലുള്ള ഏതാനും ഭരണസമിതികൾ അതിനു മുൻപുതന്നെ ബജറ്റിൽ ഉൾപ്പെടുത്തി 1,000 രൂപ മുതൽ 5,000 രൂപവരെ അധിക ഓണറേറിയം പ്രഖ്യാപിച്ചു. എന്നാൽ ഒരിടത്തും ആശമാർക്കു പണം നൽകാനായില്ല.
ഡൽഹിയിൽ എംഎൽഎയുടെ മാസശമ്പളം: 90,000 രൂപ. തെലങ്കാനയിലും മഹാരാഷ്ട്രയിലും 2.5 ലക്ഷവും തമിഴ്നാട്ടിൽ 1.5 ലക്ഷം രൂപയുമാണ് എംഎൽഎമാരുടെ ശമ്പളം. കേരളത്തിൽ 70,000 രൂപയാണ് എംഎൽഎയുടെ മാസശമ്പളം. ലോകത്തിലെ ഏറ്റവും ജനപ്പെരുപ്പമുള്ള നഗരം: ഒരു ചതുരശ്ര കിലോമീറ്ററിൽ 11,000 ആളുകൾ എന്നതാണ് ഡൽഹിയിലെ ജനസാന്ദ്രത. തലസ്ഥാനമെന്ന നിലയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭരണപരമായ ഉത്തരവാദിത്തങ്ങൾ കൂടുതലുണ്ടായിട്ടും അതിനനുസരിച്ചുള്ള ശമ്പളമില്ലെന്ന് എംഎൽഎമാർ പറയുന്നു. 2023ലാണ് ശമ്പളം 54,000 രൂപയിൽനിന്ന് 90,000 രൂപയാക്കി വർധിപ്പിച്ചത്.
ഞങ്ങളുടെ സ്ഥാപനത്തിന് NSDC ഉൾപടെ നിരവധി ഇൻ്റർനാഷണൽ സർട്ടിഫിക്കേറ്റ്സ് അഫിലിയേഷനുകളാണുള്ളത്. വിവിധ മേഖലകളിലായി അൻപത്തിനാലോളം കോഴ്സുകളും പ്രഗൽഭരായ അധ്യാപകരും നൂതന ലാബ് സൗകര്യങ്ങളും smeclabs നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. ഒരു നല്ല ജോലി എന്നതിന് പുറമേ സുരക്ഷിതമായ ഒരു കരിയർ ഉറപ്പാക്കുന്നതിന് ഞങ്ങൾ
തിരുവനന്തപുരം∙ ലോക തൊഴിലാളി ദിനത്തിൽ ജീവനക്കാർക്ക് സമ്മാനമെന്ന നിലയിൽ ശമ്പളം നൽകി കെഎസ്ആർടിസി. ‘മേയ്ദിന സമ്മാനം’ എന്ന തലക്കെട്ടോടെയുള്ള വാർത്താക്കുറിപ്പാണ് കെഎസ്ആർടിസി പുറത്തിറക്കിയത്. ‘ഒന്നാം തീയതി ശമ്പളം നല്കുമെന്ന വാക്ക് പാലിക്കാന് അവധി ദിനത്തിന്റെ തലേദിവസം തന്നെ ശമ്പളത്തുക ബാങ്കിലേക്കു നിക്ഷേപിക്കാന് ഗതാഗത വകുപ്പ്’ എന്നാണ് വാർത്താക്കുറിപ്പിൽ പറയുന്നത്.
തിരുവനന്തപുരം∙ ഓണറേറിയം വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആശാ വർക്കർമാർ മേയ് 5ന് ആരംഭിക്കുന്ന രാപകൽ സമരയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കാസർകോട്ടുനിന്നാണു യാത്ര ആരംഭിക്കുന്നത്.യാത്രയുടെ ഭാഗമായി എല്ലാ ജില്ലകളിലും ആശമാരുടെ സംഗമം സംഘടിപ്പിക്കുന്നുണ്ട്. ഇതിലേക്കു സാംസ്കാരിക പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും തുടരുന്നു. നിലവിൽ നിശ്ചയിച്ചിട്ടുള്ളതിനെക്കാൾ കൂടുതൽ കേന്ദ്രങ്ങളിൽ സ്വീകരണമുണ്ടാകും.
തിരുവനന്തപുരം∙ ആശാസമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനുള്ള നടപടിയിലേക്ക് സമരസമിതി. കാസർകോട് മുതൽ തിരുവനന്തപുരം വരെ രാപകൽ യാത്രകൾ സംഘടിപ്പിക്കാനാണ് തീരുമാനം. മേയ് 5 മുതൽ ജൂൺ 17 വരെയാണ് രാപകൽ യാത്ര നടത്തുന്നത്. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു ആയിരിക്കും ജാഥാ ക്യാപ്റ്റൻ.
സാലറി അക്കൗണ്ട് അടിസ്ഥാനപരമായി ഒരു സേവിങ്സ് ബാങ്ക് അക്കൗണ്ട് ആണ്. ജോലിക്കാരുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടിനെയാണ് സാലറി അക്കൗണ്ട് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ സാലറി അക്കൗണ്ടിനുള്ള പലിശ സേവിങ്സ് ബാങ്ക് അക്കൗണ്ടിന് നൽകുന്ന പലിശ ആയിരിക്കും. റിസർവ് ബാങ്കിന്റെ നിബന്ധനയനുസരിച്ച്,
കണ്ണൂർ ∙ വിഷുവിന് ഇത്തവണയും സ്കൂൾ പാചക തൊഴിലാളികൾക്ക് പട്ടിണി. ഫെബ്രുവരി, മാർച്ച് മാസത്തെ വേതനം ഇതുവരെയും ലഭിച്ചിട്ടില്ല. വേനലവധി തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും വേനലവധി വേതനവും ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷത്തെ വിഷുവിനും അതേ അവസ്ഥയായിരുന്നു. കഴിഞ്ഞ വർഷത്തെ വേനലവധി വേതനം അധ്യയന വർഷം തുടങ്ങിയതിന്
Results 1-10 of 559