Activate your premium subscription today
എസ്.ഹരീഷിന്റെ മീശയുടെ വിവർത്തനത്തിനു ജെസിബി പുരസ്കാരം, സന്ധ്യാമേരിയുടെ മരിയ വെറും മരിയ, എൻ. പ്രഭാകരന്റെ ഒരു മലയാളി ഭ്രാന്തന്റെ ഡയറി എന്നിവയുടെ മൊഴിമാറ്റത്തിനു ക്രോസ്വേഡ് പുരസ്കാരം, ഷീല ടോമിയുടെ വല്ലിയുടെ വിവർത്തനത്തിനു പെൻ ആൻഡ് പേപ്പർ, വി.അബ്ദുല്ല, ഫിക്കി പുരസ്കാരങ്ങൾ.
വലുപ്പത്തിൽ നഗരമായിരിക്കുമ്പോഴും, നാലും കൂടിയ ഒരു കവലയാണു വടക്കുപടിഞ്ഞാറൻ മഹരാഷ്ട്രയിലെ നാസിക്. ഭക്തി, വീഞ്ഞ്, കൃഷി, ഐടി എന്നിങ്ങനെ പലതും സംഗമിക്കുന്ന നാൽക്കവല. രാജ്യത്തെ ഓരോ വീട്ടിലെത്തുമെന്ന സവാള മാത്രമല്ല, അതു വാങ്ങാൻ ഉപയോഗിക്കുന്ന കറൻസി നോട്ടും ഉണ്ടാകുന്നത് ഇവിടെ നിന്നാണ്. ‘കോക്ടെയ്ൽ ഓഫ് എക്സ്ട്രീംസ്’ എന്നു സഞ്ചാരികൾ നാസിക്കിനെ വിളിക്കുന്നതു വെറുതേയല്ല.
ഇഷ്ടമുള്ളതു മാത്രം പഠിച്ച്, ഇഷ്ടമുള്ളതു ചെയ്തു അങ്ങു ജീവിച്ചാൽ എങ്ങനെ ഉണ്ടാകും? ജീവിതത്തിൽ അതു വല്ലതും നടക്കുമോ? എന്നാൽ ഒലി അങ്ങനെയാണ്. ഒന്നാം ക്ലാസിൽ ചേർത്തു നാലഞ്ചു മാസം പഠിച്ചു കഴിഞ്ഞപ്പോൾ സ്കൂളിൽ പോകണ്ട എന്ന് ഒലിക്കങ്ങു തോന്നി. അക്ഷരങ്ങളോട് ഇഷ്ടമായിരുന്നെങ്കിലും ടീച്ചർമാരുടെ കണ്ണുരുട്ടലും നിർബന്ധങ്ങളുമൊന്നും അവൾക്കത്ര ഇഷ്ടമായില്ല. അമ്മയോടു പറഞ്ഞപ്പോൾ എന്നാൽ അങ്ങനെ ആകട്ടെ എന്നായിരുന്നു മറുപടി. അക്ഷരം പഠിക്കണമെന്നും ജീവിക്കാനുള്ള വിദ്യകൾ സ്വായത്തമാക്കണമെന്നും ലോകവിവരം ഉണ്ടാക്കണമെന്നും മാത്രമാണ് അമ്മ ആവശ്യപ്പെട്ടത്. ടീച്ചർ ആയിരുന്ന അമ്മമ്മയും കുടുംബക്കാരുമൊക്കെ കണ്ണുരുട്ടിയിട്ടും അമ്മ ഒലിക്കൊപ്പം നിന്നു.
ആദ്യ കാലാവസ്ഥാ നിരീക്ഷകൻ– മഹാകവി കാളിദാസൻ തന്നെ. കാരണം ഋതുക്കളുടെ കൂടി പ്രകൃതിവർണനയാണ് മേഘസന്ദേശം. ആദ്യ സന്ദേശവാഹകൻ– പ്രളയശേഷം ഇലയും കൊത്തിക്കൊണ്ട് പെട്ടകത്തിലേക്കു തിരികെവന്ന പക്ഷിയാകാം. കാലാവസ്ഥയുമായുള്ള അഭേദ്യബന്ധത്തിന്റെ കഥയാണ് മാനവചരിത്രം. മുന്നറിയിപ്പുകളുടെ ചൂടും തണുപ്പുമായി ഇന്ത്യൻ കാലാവസ്ഥാ വിഭാഗം ജനമനസ്സുകളിലേക്കു പെയ്തിറങ്ങാൻ തുടങ്ങിയിട്ട് ഒന്നര നൂറ്റാണ്ട്
തുണിക്കടയിലെ 38 രൂപ മാസശമ്പളത്തിൽനിന്ന് ഒരു വിഹിതം സംഗീതം പഠിക്കാനും സംഗീതത്തിന് പിറകേയുള്ള ഓട്ടത്തിനുമാണ് യൗവനത്തിൽ വർഗീസ് മാറ്റി വച്ചത്. സംഗീതത്തിന്റെ ആദ്യാക്ഷരം പറഞ്ഞുകൊടുത്തത് കല്ലുവീട്ടിൽ വാറുണ്ണി ആശാൻ. പാട്ട് പഠിപ്പിച്ചിട്ടില്ലെങ്കിലും ഗുരു ആരാണെന്നുള്ള ചോദ്യത്തിന് വർഗീസിന് ഒറ്റ ഉത്തരമേയുള്ളൂ, ഗാനഗന്ധർവൻ യേശുദാസ്. അദ്ദേഹത്തിന്റെ പാട്ടുകൾ മാത്രം പാടുന്നതാണ് വർഗീസിന്റെ സംഗീതയാത്ര. ദാരിദ്ര്യത്തിന്റെ കാലത്ത് മാതാപിതാക്കളായ പടിക്കല ഔസേപ്പും ത്രേസ്യയും മകന്റെ പാട്ടുകമ്പത്തിന് എതിര് പറഞ്ഞില്ലെങ്കിലും 8 മക്കളിൽ ഇളയവനായ വർഗീസിന് പാട്ട് പഠിക്കാനുള്ള ഓട്ടം പാതിയിൽ നിർത്തേണ്ടിവന്നു, ദാരിദ്ര്യം തന്ന കാരണം.
‘‘ ഹൃദയബന്ധങ്ങൾക്കിടയിൽ വീണ്ടും എത്തിച്ച കാലമേ നിനക്കു നന്ദി.. മിഴികളിൽ കാണുന്ന സ്നേഹമോവാക്കുകളിൽ കേൾക്കുന്ന സാന്ത്വനമോ ഹൃദയത്തിൽ തൊടുന്ന സൗഹൃദമോ.. അറിയില്ല.. അത്രയ്ക്ക് ഇഷ്ടമാണിവിടം..’’ ഒറ്റപ്പെടൽ എന്ന ദ്വീപിൽനിന്നു സൗഹൃദത്തിന്റെ തണൽ നൽകി സംരക്ഷിച്ചവരെക്കുറിച്ചു ഷംല പി.തങ്ങൾ എഴുതി. തണൽമരങ്ങൾ നഷ്ടപ്പെട്ട കുട്ടിയുടെ വ്യസനങ്ങളായിരുന്നു ഒരുകാലത്ത് ഷംലയുടെ ജീവിതം. സെറിബ്രൽ പാൾസി എന്ന അസുഖത്തോടെയുള്ള ജനനം. പത്താംക്ലാസ് വിജയം ആഘോഷിക്കുന്നതു കാണാതെ പോയ ഉമ്മ. ഉയർന്ന മാർക്കോടെ ബിരുദം നേടിയപ്പോൾ അതിൽ സന്തോഷിക്കാൻ സമയം ലഭിക്കാതെ യാത്രയായ ഉപ്പ. എന്നാൽ രണ്ടുപേരും നൽകിയ കരുത്ത് ആ മനസ്സിൽനിന്നു ചോർന്നു പോയിരുന്നില്ല.
ഒരാളുടെയും സ്വഭാവ സർട്ടിഫിക്കറ്റിൽ വിശ്വസിക്കുന്ന കവിയല്ല കെ.ആർ.ടോണി. കവിതയിലും ജീവിതത്തിലുമതേ. തൃശൂർ കേരളവർമ കോളജിൽ പിജി പഠനം കഴിഞ്ഞതും ടോണിയുടെ സ്വഭാവ സർട്ടിഫിക്കറ്റ് പ്രിൻസിപ്പൽ മേശവലിപ്പിലേക്കു മാറ്റിവച്ചതാണ്. ക്യാംപസിലെ രാഷ്ട്രീയ വക്കാണങ്ങളും സമരങ്ങളുമായിരുന്നു കാരണം. കേരളവർമ ക്യാംപസിലെ ‘ഊട്ടി’യെ ന്ന മരക്കാടു വെട്ടുന്നതിനോടുള്ള ടോണിയുടെയും ചങ്ങാതിമാരുടെയും രോഷമായിരുന്നു അതിൽ മുഖ്യം. ആ രോഷത്തിന്റെ കടയ്ക്കൽ, പ്രിൻസിപ്പൽ കട്ടിമഷിയിൽ ചുവന്ന വര വരച്ചുവെന്നു പറയാം,1986ലാണത്. കെ.രാധാകൃഷ്ണനും വി.എസ്.സുനിൽകുമാറും പി.ബാലചന്ദ്രനുമൊക്കെ അന്നു ടോണിയുടെ സഹപാഠികളും ആത്മസഖാക്കളുമായിരുന്നു. ഇടതുരാഷ്ട്രീയത്തിലേക്ക് അവർ ടോണിയെ കയറ്റിനിർത്തി. തോറ്റ് വേരറ്റുപോയില്ല, റാങ്ക് നേടിയാണ് ടോണി കേരളവർമ വിട്ടത്. നല്ല വാക്കോതുവാൻ ത്രാണിയുള്ള കടലാസൊന്നും കൂടാതെതന്നെ ടോണിക്ക് മദ്രാസ് സർവകലാശാലയിൽ എംഫിലിനു കയറ്റം കിട്ടിയതു പിന്നത്തെ കഥ. ടോണി എഴുതിത്തുടങ്ങിയതു കഥകളാണ്.
വീണ്ടുമൊരു ഡിസംബർ 26 കടന്നു പോയി. ഒപ്പം സുനാമി ദുരന്തത്തിന്റെ നടുക്കുന്ന ഓർമകളുടെ തിരയടങ്ങാത്ത 20 വർഷങ്ങളും. കന്യാകുമാരി തീരത്തേക്ക് ആർത്തലച്ചെത്തിയ തിരമാലകളിൽനിന്ന് താമിരഭരണി ബോട്ടും അതിലെ യാത്രക്കാരും നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടതിന്റെ ഓർമകൾ ബോട്ട് നിയന്ത്രിച്ച സ്രാങ്ക് എ.അഗസ്റ്റിന്റെ ഓർമകളിൽ ഇന്നും തിരയെടുക്കാതെ ഉണ്ട്. 2011ൽ വിരമിച്ചെങ്കിലും പരിചയസമ്പത്ത് കണക്കിലെടുത്ത് അഗസ്റ്റിനെ ജോലിയിൽനിന്ന് സർക്കാർ ഒഴിവാക്കിയില്ല.
ആറാം വയസ്സു മുതൽ പാൽ വിതരണം, പത്ര വിതരണം, കേറ്ററിങ്, ട്യൂഷൻ, കൽപണി, പെയ്ന്റിങ്, ഫുഡ് ഡെലിവറി തുടങ്ങി പല വേഷങ്ങളും അണിഞ്ഞിട്ടുണ്ട് പാലക്കാട് വിളയൂർ അമ്പാടിക്കുന്ന് ഗ്രാമത്തിലെ പൊട്ടികുഴിയിൽ എം.മുഹമ്മദ് യാസിൻ. ആ പകർന്നാട്ടങ്ങളെ നിലനിൽപിനു വേണ്ടിയുള്ള പോരാട്ടം (സ്ട്രഗിൾ ഫോർ എക്സിസ്റ്റൻസ്) എന്നാണ് യാസിൻ ഇന്ന് വിശേഷിപ്പിക്കുന്നത്.
തണലേകി നിൽക്കുന്ന അമ്മമരമാണു ദേവു. തന്റെ ചുറ്റിലും നിഴലും വെളിച്ചവും പൊൻവെയിലും ചാലിച്ചു ചിത്രങ്ങൾ വരച്ചിടുന്നു. മരം മണ്ണിൽ വരയ്ക്കുന്ന നിഴൽ ചിത്രങ്ങൾ പോലെ. അതിൽ തെളിയുന്നതു ചില്ലകളും ഇലകളും പൂക്കളും കായ്ക്കളും. പ്രകൃതിയിലുള്ളതൊക്കെ ദേവുവിന്റെ തായ് മരത്തിനു കീഴേ പടരുന്ന ചിത്രങ്ങളിലുമുണ്ട്.
Results 1-10 of 611