Activate your premium subscription today
ന്യൂഡൽഹി∙ കശ്മീരിലെ അവന്തിപുരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ച് സുരക്ഷാസേന. പ്രദേശത്ത് രണ്ടു ഭീകരർ കൂടി ഉണ്ടെന്നാണ് വിവരമെന്നും അവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും കശ്മീർ പൊലീസ് അറിയിച്ചു. 48 മണിക്കൂറിനിടെ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. അവന്തിപുരിലെ നാദേർ, ത്രാൽ തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്.
ലോകം യുദ്ധം ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ, ഇന്ത്യ– പാക്ക് അതിർത്തിസംഘർഷത്തിനു താൽക്കാലികവിരാമം കുറിച്ച് ഇരുരാജ്യങ്ങളും ശനിയാഴ്ച വൈകിട്ടു വെടിനിർത്തൽ പ്രഖ്യാപിച്ചത് സമാധാനം പുലരുമെന്ന പ്രതീക്ഷ ലോകത്തിനു നൽകുകയും ചെയ്തു. എന്നാൽ, ഈ പ്രഖ്യാപനത്തിനു പിന്നാലെതന്നെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു പ്രകോപനമുണ്ടായത് വീണ്ടും സാഹചര്യം വഷളാക്കി.
ന്യൂഡൽഹി∙ പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ പാക്കിസ്ഥാനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു ശേഷമാണ് ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് (ഡിജിഎംഒ) എന്ന ഉന്നത സൈനികനാമം കൂടുതൽ ജനശ്രദ്ധ നേടുന്നത്. പാക്കിസ്ഥാൻ മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ഇന്ത്യൻ ഡിജിഎംഒയെ ഫോണിൽ വിളിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചർച്ചയിലാണ്,
ന്യൂഡൽഹി ∙ 2019ൽ 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിനു പിന്നിൽ തങ്ങളാണെന്നു പാക്കിസ്ഥാൻ സൈന്യം സമ്മതിച്ചു. വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണു പാക്ക് വ്യോമസേന വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്, പുൽവാമ ഭീകരാക്രമണം പാക്ക് സൈന്യത്തിന്റെ ‘തന്ത്രപരമായ മിടുക്ക് ’ ആണെന്നു പറഞ്ഞത്.
ന്യൂഡൽഹി ∙ പഹൽഗാം ഭീകരാക്രമണത്തിനു രാജ്യം തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂറിൽ 5 ഭീകരരെ വധിച്ചെന്നു സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്. ഇന്ത്യൻ തിരിച്ചടിയിൽ മുപ്പതിലേറെപ്പേർ കൊല്ലപ്പെട്ടെന്നു വാർത്തകൾ വന്നിരുന്നെങ്കിലും ഇതിൽ ഭീകരർ ആരൊക്കെയെന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല. ഇതോടെയാണ് മേയ് 7നു പുലർച്ചെ നടന്ന ആക്രമണത്തിൽ 5 ഭീകരർ കൊല്ലപ്പെട്ടെന്ന് സേന വൃത്തങ്ങൾ അറിയിച്ചത്. ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് സംഘടനകളുമായി ബന്ധമുള്ള മുദാസർ ഖാദിയാൻ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീൽ, മുഹമ്മദ് യൂസുഫ് അസ്ഹർ, ഖാലിദ് (അബു ആകാഷ), മുഹമ്മദ് ഹസൻ ഖാൻ എന്നീ ഭീകരരെയാണ് സൈന്യം വധിച്ചത്.
ന്യൂഡൽഹി∙ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് നടത്തുന്ന ഏതൊരു ഭീകരപ്രവർത്തനവും ഇനി യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ. അതനുസരിച്ച് ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എൻഡിടിവി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മൂന്ന് രാത്രികളായി വടക്ക് – പടിഞ്ഞാറൻ ഇന്ത്യയിലെ അതിർത്തി മേഖലയിലുള്ള സൈനിക കേന്ദ്രങ്ങൾക്കും ഗ്രാമങ്ങൾക്കും നേരെ പാക്കിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നതിനിടെയാണ് ഇന്ത്യ അന്ത്യശാസനവുമായി രംഗത്തെത്തിയിരിക്കുന്നത്. പാക്കിസ്ഥാന്റെ ആക്രമണത്തെ ഇന്ത്യൻ വ്യോമ പ്രതിരോധ ശൃംഖല തകർത്തിരുന്നു.
രാഷ്ട്രം അതീവഗുരുതരവും അസാധാരണവുമായൊരു നിർണായക സാഹചര്യത്തെ അഭിമുഖീകരിക്കുന്ന വേളയാണിത്. കശ്മീരിലെ പഹൽഗാമിൽ ഭീകരർ ജീവൻകവർന്ന നിരപരാധികൾക്കുവേണ്ടി പാക്കിസ്ഥാനു തിരിച്ചടി നൽകിവരികയാണ് ഈ ദിവസങ്ങളിൽ നമ്മുടെ സേന. ഭീകരതയെ പാലൂട്ടിവളർത്തുന്ന ആ രാജ്യമാകട്ടെ അങ്ങേയറ്റത്തെ ആക്രമണോത്സുകതയോടെ
ന്യൂഡൽഹി ∙ താൽക്കാലികമായി അടച്ച 32 വിമാനത്താവളങ്ങൾ ഈ മാസം 14 വരെ പ്രവർത്തിക്കില്ല. ചണ്ഡിഗഡ്, ശ്രീനഗർ, അമൃത്സർ, ലുധിയാന, കുളു– മണാലി, കിഷൻഗഡ്, പട്യാല, ഷിംല, കാംഗ്ര, ഭട്ടിൻഡ, ജയ്സൽമേർ എന്നീ വിമാനത്താവളങ്ങളും വിവിധ സംസ്ഥാനങ്ങളിൽ പ്രതിരോധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും
Q പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റ, ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) പിടിച്ചെടുത്തു? ∙ ലഭ്യമായ വിവരം: ബലൂച് എഴുത്തുകാരൻ മിർ യാർ ബലൂച് ഉൾപ്പെടെയുള്ളവരുടെ സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾ അല്ലാതെ വിശ്വസനീയ വിവരമില്ല. സ്വതന്ത്ര ബലൂചിസ്ഥാൻ എന്ന ആവശ്യമുയർത്തുന്ന നിരോധിതസംഘടനയായ ബലൂച്
ഭീകരപ്രവർത്തനത്തിനു സാമ്പത്തിക സഹായവും പരിശീലനവും താവളവും ഒരുക്കുന്നതിൽ കുപ്രസിദ്ധമാണ് പാക്കിസ്ഥാൻ. രാജ്യാന്തര സാമ്പത്തിക സംവിധാനത്തെ തകർക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ, ഭീകരപ്രവർത്തനത്തിനുള്ള സാമ്പത്തികസഹായം, മറ്റു കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിനുള്ള രാജ്യാന്തര സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽ പെടുത്തിയിരുന്നു. മുംബൈ സ്ഫോടന പരമ്പരയിൽ ഇന്ത്യ തേടുന്ന ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന് അവർ തന്നെ സമ്മതിച്ചിട്ടുണ്ട്. രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന സംഘടനകളടക്കം നിരവധി ഭീകരസംഘടനകൾ പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു.
Results 1-10 of 517