Activate your premium subscription today
ന്യൂയോർക്ക് ∙ മുംബൈ ഭീകരാക്രമണക്കേസിൽ കുറ്റാരോപിതനായ പാക്ക് വംശജനും കാനഡ പൗരനുമായ തഹാവൂർ റാണ (64) ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ നൽകിയ പുതിയ ഹർജി യുഎസ് സുപ്രീം കോടതി അടുത്ത മാസം 4ന് പരിഗണിക്കും. ഇന്ത്യയ്ക്ക് കൈമാറിയാൽ ശാരീരികമായി പീഡിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സിന് പ്രത്യേക പരാതി നൽകിയത്.
എട്ടു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഒരു പ്രദേശം ചൈനയിലുണ്ട്. വടക്കു പടിഞ്ഞാറേ കോണിൽ സ്ഥിതി ചെയ്യുന്ന പ്രവിശ്യയായ സിൻജിയാങ്. മധ്യ- ദക്ഷിണ ഏഷ്യയിലെ എട്ടു രാജ്യങ്ങളുമായിട്ടാണ് സിൻജിയാങ് അതിർത്തി പങ്കിടുന്നത്. സിൻജിയാങ്ങിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളും വടക്കു ഭാഗത്തു റഷ്യയും വടക്കു കിഴക്കേ ഭാഗത്തായി മംഗോളിയയും സ്ഥിതി ചെയ്യുന്നു. ഈ രീതിയിൽ നോക്കിയാൽ ചൈനയിൽനിന്ന് മധ്യ-ഉത്തര ഏഷ്യയിലേക്കുള്ള പാതയിൽ പ്രമുഖ സ്ഥാനമാണ് സിൻജിയാങ്ങിനുള്ളത്. ഇതിനു പുറമേ ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന അക്സായി ചിൻ എന്ന വിജനമായ പീഠഭൂമിയും സിൻജിയാങിന്റെ തെക്കാണ് സ്ഥിതി ചെയ്യുന്നത്. കിഴക്കൻ തുർക്കിസ്ഥാൻ (East Turkistan) എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഈ പ്രദേശത്തിലെ നിവാസികൾ തുർക്കി വംശജരായ ഉയിഗുർ എന്ന ജനതയാണ്. ചൈനയിലെ ഹാൻ വംശജരിൽ നിന്നും കാഴ്ചയിലും ജീവിതരീതികളും വ്യത്യസ്തരായ ഇവരിൽ ഭൂരിഭാഗവും ഇസ്ലാം മത വിശ്വാസികളുമാണ്. ആദ്യ കാലങ്ങളിൽ മധ്യ ഏഷ്യയിലെ വിവിധ ഭരണാധികാരികളുടെ കീഴിലായിരുന്നു ഈ പ്രദേശം. മംഗോളിയയുടെ പ്രതാപകാലത്ത് അവരുടെ അധീശത്തിലായിരുന്നു. മംഗോളിയയുടെ ശക്തി പതിനെട്ടാം നൂറ്റാണ്ടോടെ ക്ഷയിച്ചതോടെ പ്രദേശം ചൈനാ മഹാരാജ്യത്തിന്റെ ഭാഗമായി. പക്ഷേ, പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ യാക്കൂബ് ബേഗ് എന്ന പടനായകൻ ചൈനക്കാരെ തുരത്തി 'കഷ്ഗെറിയ' എന്ന പേരിൽ ഇസ്ലാമിക രാജ്യം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ കാലശേഷം 1879ൽ ചൈനീസ് പട്ടാളം വീണ്ടുമെത്തി ഈ പ്രദേശം കൈയടക്കി. ശേഷം അവർ പ്രവിശ്യയെ സിൻജിയാങ് എന്നു നാമകരണം ചെയ്തു. രണ്ടാം ലോക മഹായുദ്ധം അവസാന നാളുകളിലെത്തിയപ്പോൾ സിൻജിയാങ്ങിൽ ഒരു കലാപമുണ്ടായി. ചൈനയിലെ
ന്യൂഡൽഹി∙ പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ നേതാവ് അബു ഖത്തൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭീകര സംഘടനയുടെ മുഖ്യ പ്രവർത്തകനായിരുന്ന അബു ഖത്തൽ, ജമ്മു കശ്മീരിൽ ഒട്ടേറെ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതിനു പിന്നിലെ മുഖ്യ സൂത്രധാരകനാണ്.
ന്യൂഡൽഹി ∙ പാക്കിസ്ഥാനിലെ ആക്രമണങ്ങൾക്കു പിന്നില്‍ ന്യൂഡല്‍ഹിയാണെന്ന പാക്ക് ആരോപണങ്ങൾ തള്ളി ഇന്ത്യ. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമാണു പാക്കിസ്ഥാനെന്നു ലോകത്തിനാകെ അറിയാമെന്നും ഇന്ത്യ തിരിച്ചടിച്ചു. ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ട്രെയിൻ റാഞ്ചിയ സംഭവത്തിനു പിന്നാലെയാണു പാക്കിസ്ഥാന്റെ ആരോപണമുണ്ടായത്.
ന്യൂയോർക്ക് ∙ ജയ്ഷെ മുഹമ്മദ് ഉൾപ്പെടെയുള്ള സംഘടനകളിലൂടെ പാക്കിസ്ഥാൻ നടപ്പാക്കുന്ന ഭീകരപ്രവർത്തനത്തിന്റെ ഇരയാണ് ഇന്ത്യയെന്ന് യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി വ്യക്തമാക്കി. ആഗോള ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായ പാക്കിസ്ഥാൻ ഭീകരതയ്ക്കെതിരെ പോരാട്ടം നയിക്കുന്നു എന്നു മേനിനടിക്കുന്നത് ഏറ്റവും വലിയ വൈരുധ്യമാണ്. ചൈന അധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ നയതന്ത്രജ്ഞൻ പി.ഹരീഷ് ആണ് ശക്തമായ വിമർശനം ഉന്നയിച്ചത്.
ഇംഫാൽ ∙ മണിപ്പുരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിനെത്തുടർന്ന് ഭീകരസംഘടനകൾക്കെതിരായ നടപടി ശക്തം. നിരോധിത വിഘടന സംഘടനായ കാംഗ്ലൈപാക് കമ്യൂണിസ്റ്റ് പാർട്ടി (കെസിപി) ചെയർമാൻ കെ.കെ.ഗാംബയെയെയും (70) സഹായിയെയും ഇംഫാൽ വെസ്റ്റിൽ നിന്ന് അറസ്റ്റ് ചെയ്തു. ചുരാചന്ദ്പുരിലും ഇംഫാൽ ഈസ്റ്റിലും നടത്തിയ തിരച്ചിലിൽ നിരോധിത ലിബറേഷൻ ആർമി ഓഫ് മണിപ്പുരിന്റെ കേഡർ ഉൾപ്പെടെ 2 പേരെ അറസ്റ്റ് ചെയ്തു. കാങ്പോപ്കി ജില്ലയിൽ സുരക്ഷാസേന നടത്തിയ തിരച്ചിലിൽ ഉപേക്ഷിക്കപ്പെട്ട ക്യാംപിൽ നിന്ന് വൻ ആയുധശേഖരം പിടികൂടി.
സിംഗപ്പൂർ ∙ ഭീകരാക്രമണം നേരിടാൻ മാനസികമായി സജ്ജരായിരിക്കണമെന്ന് സിംഗപ്പൂർ ആഭ്യന്തര മന്ത്രി കെ. ഷൺമുഖം ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി. ഭീകരപ്രവർത്തനം ആസൂത്രണം ചെയ്തതിന്റെ പേരിൽ അടുത്തിടെ ഒരു കൗമാരക്കാരനും വീട്ടമ്മയും ശുചീകരണ തൊഴിലാളിയും പിടിയിലായതിന്റെ പശ്ചാത്തലത്തിലാണു മുന്നറിയിപ്പ്. ദണ്ഡായുധപാണി ക്ഷേത്രത്തിൽ തൈപ്പൂയ ഉത്സവം ആഘോഷത്തിനിടെ മാധ്യമങ്ങളോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കുവൈത്ത് സിറ്റി ∙ ഹിസ്ബുല്ല അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള 38 കുവൈത്ത് സ്വദേശികളുടെ പൗരത്വം സുപ്രീം കമ്മിറ്റി റദ്ദാക്കി. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ കേസുകളില്‍ കോടതി ശിക്ഷ വിധിച്ചിട്ടുള്ളവരുടെ പൗരത്വമാണ് റദ്ദാക്കിയത്, രാജ്യദ്രോഹക്കുറ്റം, വിദേശത്തെ തീവ്രവാദ
ശ്രീനഗർ ∙ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങവെ ജമ്മു കശ്മീരിലെ സൈനിക ക്യാംപിൽ ഭീകരർ വെടിയുതിർത്തു. പുലർച്ചെ കത്വ ജില്ലയിലെ വനമേഖലയിലെ താൽക്കാലിക സൈനിക ക്യാംപിനു നേരെയാണ് വെടിയുതിർത്തത്. വെടിവയ്പ്പിനു ശേഷം ഓടിപ്പോയ ഭീകരരെ കണ്ടെത്താൻ വ്യാപക തിരച്ചിൽ നടത്തുകയാണെന്ന് സൈന്യം അറിയിച്ചു.
വാഷിങ്ടൻ∙ യെമനിലെ ഹൂതി വിമതരെ യുഎസിലെ ട്രംപ് ഭരണകൂടം വീണ്ടും ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ബുധനാഴ്ചത്തെ എക്സിക്യൂട്ടീവ് ഉത്തരവിലാണ് ഹൂതികളുടെ കാര്യം ഉൾപ്പെട്ടത്. ഇതുപ്രകാരം സ്ഥിതിഗതികൾ മനസ്സിലാക്കി 30 ദിവസത്തിനകം സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ റിപ്പോർട്ട് സമർപ്പിക്കണം. പിന്നാലെ 15
Results 1-10 of 515