Activate your premium subscription today
നിലമ്പൂർ ∙ കോട്ടയം - നിലമ്പൂർ എക്സ്പ്രസ് ട്രെയിനിന് രണ്ടു കോച്ചുകൾ കൂടി അനുവദിച്ചു. നിലവിൽ 12 കോച്ചുകളാണ്.14 കോച്ചുകളാകുന്നതോടെ 162 സീറ്റുകൾ വർധിക്കും. വണ്ടൂരിൽ കഴിഞ്ഞ 5ന് പ്രിയങ്ക ഗാന്ധി എംപി വിളിച്ചു ചേർത്ത പാലക്കാട് ഡിവിഷനൽ റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നാണ്
ആലപ്പുഴ∙ ട്രെയിനുകളിലെ തിങ്ങിഞെരുങ്ങിയുള്ള യാത്രയും മണിക്കൂറുകൾ നീളുന്ന വൈകിയോട്ടവും കാരണം ബുദ്ധിമുട്ടുകയാണു ജനങ്ങൾ. യാത്രികരുടെ ആവശ്യങ്ങൾ ഉന്നയിക്കാനുള്ള റെയിൽവേയുടെ യോഗം നടക്കുമ്പോൾ ജനകീയ പ്രശ്നങ്ങൾ എംപിമാർ റെയിൽവേ ഉന്നത ഉദ്യോഗസ്ഥർക്കു മുന്നിൽ അവതരിപ്പിക്കും എന്ന പ്രതീക്ഷയിലാണ് ജനം. സംസ്ഥാനത്തെ
ആലപ്പുഴ ∙ തീരദേശ റെയിൽപാതയിൽ എറണാകുളം മുതൽ തുറവൂർ വരെയുള്ള ഭാഗത്തു രണ്ടാംപാത നിർമാണത്തിന്റെ 10 ശതമാനത്തോളം പണികൾ പൂർത്തിയായി. അരൂർ– കുമ്പളം ഭാഗത്ത് ഒരു കിലോമീറ്ററോളം നീളമുള്ള പാലം ഉൾപ്പെടെയാണു രണ്ടാംപാതയ്ക്കായി നിർമിക്കുന്നത്. പാലത്തിന്റെ പൈലിങ് ജോലികളും മറ്റിടങ്ങളിൽ പാതയ്ക്കായി മണ്ണിട്ട് ഉയർത്തുന്ന പണികളുമാണു പുരോഗമിക്കുന്നത്. 2027 പകുതിയോടെ പണികൾ പൂർത്തിയാക്കാനാണു റെയിൽവേയുടെ ശ്രമം. അരൂർ– കുമ്പളം പാലത്തിൽ 186 പൈലുകളാണുണ്ടാവുക. ഇതിൽ 30 എണ്ണം പൂർത്തിയായി. മൂന്നു തൂണുകളും പൂർത്തിയായി.
പുനലൂർ ∙ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഗേജ് മാറ്റവും പിന്നീട് വൈദ്യുതീകരണവും പൂർത്തിയാക്കിയ കൊല്ലം-പുനലൂർ റെയിൽവേ പാതയിൽ പകൽ സമയത്ത് ഏകദേശം 9 മണിക്കൂറോളം ട്രെയിൻ സർവീസ് ലഭ്യമല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. മെമു അടക്കം 3 ട്രെയിനുകൾ യാത്ര അവസാനിപ്പിക്കുകയും ഒട്ടേറെ ദീർഘദൂര ട്രെയിനുകൾ കടന്നു
പുനലൂർ ∙ താംബരം - തിരുവനന്തപുരം നോർത്ത് എസി എക്സ്പ്രസ് സ്ഥിരം സർവീസ് ആക്കി മാറ്റണമെന്ന ആവശ്യവുമായി യാത്രക്കാർ. ചെങ്കോട്ട - പുനലൂർ - കൊല്ലം റെയിൽ പാതയിലെ ഈ സർവീസ് ആരംഭിച്ചിട്ട് 15ന് ഒരു വർഷം പൂർത്തിയാകുകയാണ്. തെക്കൻ കേരളത്തിനും തെക്കൻ തമിഴ്നാടിനും ഒരുപോലെ പ്രയോജനപ്രദമായ സർവീസാണിത്. പരീക്ഷാസമയത്തും അവധിക്കാലത്തും എല്ലാ സർവീസുകളും പെട്ടെന്ന് തന്നെ നിറയുന്നതിനാൽ റെയിൽവേക്ക് മികച്ച വരുമാനവും ലഭിക്കുന്നുണ്ട്.
തിരുവനന്തപുരം∙ ബെംഗളൂരു എസ്എംവിടി–തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) എസി സ്പെഷൽ ട്രെയിനിന്റെ സർവീസ് സെപ്റ്റംബർ വരെ നീട്ടി. ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷൽ (06555) വെള്ളിയാഴ്ചകളിൽ രാത്രി 10ന് ബെംഗളൂരുവിൽ നിന്നു പുറപ്പെട്ടു പിറ്റേന്ന് ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം നോർത്തിൽ എത്തും.മടക്കട്രെയിൻ
തിരുവനന്തപുരം ∙ 130 കിമീ വേഗം സാധ്യമാകുന്ന സംസ്ഥാനത്തെ ആദ്യ റെയിൽവേ സെക്ഷനാകാൻ ഷൊർണൂർ–കണ്ണൂർ പാത. ഷൊർണൂർ മുതൽ മംഗളൂരു വരെ വേഗം 130 കിമീ ആക്കാൻ കഴിയുമെങ്കിലും താരതമ്യേന വളവുകൾ കുറഞ്ഞ ഭാഗമെന്ന നിലയിലാണ് ആദ്യഘട്ടത്തിൽ കണ്ണൂർ വരെയുള്ള 176 കിമീ പാതയിലെ വേഗം വർധിപ്പിക്കുന്നത്. ഡിസംബറിനു മുൻപു പണികൾ പൂർത്തിയാക്കാൻ പാലക്കാട് ഡിവിഷനു ദക്ഷിണ റെയിൽവേ നിർദേശം നൽകി.
മുംബൈ ∙ മുംബൈ– ഗാന്ധിനഗർ വന്ദേഭാരത് ട്രെയിൻ 16ൽ നിന്ന് 20 കോച്ചുകളുടേതാക്കി (2 എക്സിക്യൂട്ടീവ് കോച്ചുകളും 18 എസി ചെയർകാർ കോച്ചുകളും) മാറ്റുന്നു. മഹാരാഷ്ട്ര– ഗുജറാത്ത് സംസ്ഥാന തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച്, ആഴ്ചയിൽ 6 ദിവസം സർവീസ് നടത്തുന്ന വന്ദേഭാരതിൽ തിരക്ക് കൂടുന്ന സാഹചര്യത്തിലാണു കൂടുതൽ കോച്ചുകൾ
കൊല്ലം∙ സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ് ട്രെയിനിന്റെ സമയക്രമത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തം. മെമു ഉൾപ്പെടെയുള്ള പാസഞ്ചർ ട്രെയിനുകൾക്ക് കായംകുളത്തു നിന്നു കൊല്ലം വരെ എത്താൻ മുക്കാൽ മണിക്കൂർ മാത്രം മതിയെന്നിരിക്കെ ശബരിക്ക് ഈ ദൂരം താണ്ടാൻ ഒരു മണിക്കൂർ 24 മിനിറ്റാണ്
തിരുവനന്തപുരം∙ തിരുവനന്തപുരം– മംഗളൂരു വന്ദേഭാരതിന് 16 കോച്ചുകളുള്ള ട്രെയിൻ അനുവദിച്ച് റെയിൽവേ ബോർഡ് ഉത്തരവായി. ഇപ്പോൾ 8 കോച്ചുള്ള ട്രെയിനാണു മംഗളൂരു വന്ദേഭാരത് സർവീസിലുള്ളത്. ആലപ്പുഴ വഴിയുള്ള സർവീസാണിത്. നാഗർകോവിൽ– ചെന്നൈ വന്ദേഭാരതിന് 20 കോച്ചുകളുള്ള ട്രെയിൻ ഈയാഴ്ച ലഭിക്കുമ്പോൾ അവിടെ നിന്നു പിൻവലിക്കുന്ന 16 കോച്ച് ട്രെയിനാണു പാലക്കാട് ഡിവിഷനു ലഭിക്കുക. യാത്രക്കാരുടെ വലിയ തിരക്കുണ്ടെങ്കിലും കോച്ചുകൾ കുറവായതിനാൽ ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ്.
Results 1-10 of 684