Activate your premium subscription today
വാളയാർ (പാലക്കാട്) ∙ അട്ടപ്പള്ളത്തു സഹോദരിമാർ മരിച്ച കേസിൽ മാതാപിതാക്കളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ സിബിഐ കുറ്റപത്രത്തിനെതിരെ ഉടൻ കോടതിയെ സമീപിക്കുമെന്നു കുട്ടികളുടെ അമ്മയും വാളയാർ നീതി സമരസമിതി നേതാക്കളും അറിയിച്ചു. കുറ്റപത്രത്തിന്റെ പകർപ്പു ലഭിച്ചിട്ടില്ല. ഇതു പഠിച്ച ശേഷം സിബിഐ കോടതിയിൽ അപേക്ഷ നൽകാനാണു തീരുമാനം. ഹൈക്കോടതിയിൽ അമ്മയ്ക്കു വേണ്ടി ഹാജരായ രാജേഷ് എം
ഏഴു വർഷമായി രാഷ്ട്രീയ, നിയമവൃത്തങ്ങളിൽ വൻവിവാദവും ചർച്ചയും ഉയർത്തിയ വാളയാർ ദുരൂഹമരണങ്ങളുടെ കേസ് സിബിഐയുടെ അന്വേഷണ ചരിത്രത്തിലും വഴിത്തിരിവായി. സിബിഐയുടെ ആദ്യ പോക്സോ കേസും സിബിഐ കോടതിയിൽ വിചാരണക്കെത്തുന്ന ഇത്തരത്തിലുള്ള ആദ്യ കേസും ഇതാണ്.
പാലക്കാട് ∙ ഏഴു വർഷമായി രാഷ്ട്രീയ, നിയമവൃത്തങ്ങളിൽ വൻ വിവാദവും ചർച്ചയുമായ വാളയാർ കേസ് സിബിഐയുടെ അന്വേഷണ ചരിത്രത്തിലും വഴിത്തിരിവായി. സിബിഐ അന്വേഷിക്കുന്ന ആദ്യ പോക്സോ കേസും സിബിഐ കോടതിയിൽ വിചാരണയ്ക്ക് എത്തുന്ന ഇത്തരം ആദ്യകേസും വാളയാറിലേതാണ്.ഡൽഹി പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമമനുസരിച്ച്
കൊച്ചി ∙ വാളയാർ പീഡനക്കേസിൽ കുട്ടികളുടെ മാതാപിതാക്കൾ പ്രതികൾ. ഇവർക്കെതിരെ പ്രേരണക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിബിഐ മൂന്നാം കോടതിയിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളുടെ പീഡനം സംബന്ധിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നു എന്നാണ് സിബിഐ
കൊച്ചി ∙ വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ. സോജന് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് (സത്യസന്ധതാ സർട്ടിഫിക്കറ്റ്) നൽകാൻ തടസ്സമില്ലെന്ന് ഹൈക്കോടതി. സോജന് ഐപിഎസ് നൽകുന്നതിന്റെ ഭാഗമായി ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ തീരുമാനിച്ചതിനെതിരെ പെൺകുട്ടികളുടെ മാതാവ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ വിധി.
പാലക്കാട്∙ എംജെ സോജന് ഐപിഎസ് നിഷേധിക്കപ്പെട്ടത് ജനകീയ പോരാട്ടങ്ങളുടെ വിജയമെന്ന് നീതി സമരസമിതി. നീണ്ട ജനകീയ സമരങ്ങളുടേയും നിയമ പോരാട്ടങ്ങളുടെയും അതിന് ലഭിച്ച ജനപിന്തുണയുടെയും വിജയമാണ് ഇത്. ഹൈക്കോടതിയുടെ സമയോചിതമായ ഇടപെടലിന്റെ കൂടി ഫലമായാണ് വാളയാർ കേസ് അട്ടിമറിച്ച എംജെ സോജന് ഐപിഎസ് നൽകാനുള്ള
തിരുവനന്തപുരം ∙ ഒമ്പതും പന്ത്രണ്ടും വയസുള്ള സ്വന്തം മക്കളെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ നേരിട്ടു കാണേണ്ടിവന്ന വാളയാറിലെ അമ്മ ഏഴു വര്‍ഷത്തിനിപ്പറവും പോരാട്ടത്തിലാണ്. മക്കളെ ലൈംഗികമായി പീഡിപ്പിച്ച് മരണത്തിലേക്കു തള്ളിവിട്ടവരെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് ആ അമ്മ. 2017 ജനുവരിയിലും മാര്‍ച്ചിലുമാണ് കുഞ്ഞുങ്ങളെ തൂങ്ങിമരിച്ച നിലയില്‍
കൊച്ചി ∙ വാളയാർ അട്ടപ്പള്ളത്ത് പീഡനത്തിനിരയായ ദലിത് സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ സഹോദരിമാരുടെ മാതാവ് നൽകിയ നിവേദനവും പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഈ ആവശ്യം ഉന്നയിച്ച് മാതാവ് നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്.
വാളയാർ ∙ വണ്ടിപ്പെരിയാറിൽ പെൺകുട്ടി കൊല്ലപ്പെട്ട കേസിലെ പ്രതിക്കു ശിക്ഷ ഉറപ്പാക്കാൻ മാതാപിതാക്കൾ നടക്കുന്ന പോരാട്ടത്തിനു പൂർണ പിന്തുണ നലകുമെന്നു വാളയാർ നീതി സമരസമിതി. വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മൂത്ത പെൺകുട്ടിയുടെ ഏഴാം ചരമവാർഷിക ദിനത്തോടനുബന്ധിച്ചു വാളയാർ അട്ടപ്പള്ളത്ത് ചേർന്ന നീതി
ആലുവയിൽ അഞ്ച് വയസ്സുകാരിയെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലം മുൻപ് എവിടെയായിരുന്നു? ആ ചോദ്യത്തിന്റെ ഉത്തരം നമ്മുടെ നാട്ടിലെ കുട്ടികളുടെ സുരക്ഷ എത്രത്തോളമുണ്ട് എന്നതിന്റെ കൂടി ഉത്തരമാണ്. പത്തു വയസ്സുകാരിയെ പീഡിപ്പിച്ചതിന്റെ പേരിൽ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ഒരു മാസം തടവിൽ കഴിഞ്ഞതിനു ശേഷം ജാമ്യത്തിലിറങ്ങി കടന്നുകളയുകയായിരുന്നു. അസ്ഫാക് ആലത്തിന്റേത് ഒറ്റപ്പെട്ട സംഭവമല്ല. പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി പരാതിക്കാരായ പെൺകുട്ടികളെതന്നെ വകവരുത്താൻ ശ്രമിച്ച കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ, കുറ്റവാളികളുടെ റജിസ്ട്രി ഉണ്ടാക്കുമെന്നതടക്കമുള്ള എല്ലാ വാഗ്ദാനങ്ങളും ഇപ്പോഴും ഫയലിൽ മാത്രം.
Results 1-10 of 95