Activate your premium subscription today
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിനു സംസ്ഥാന സർക്കാർ ഏറെ വിലകൽപിക്കുന്നുവെന്നു വ്യക്തമാക്കുന്നതായിരുന്നു ഇത്തവണ എട്ടാം ക്ലാസ് വാർഷികപ്പരീക്ഷയിൽ നടപ്പാക്കിയ മിനിമം മാർക്ക് വ്യവസ്ഥ. 30% മാർക്ക് കിട്ടാത്ത കുട്ടികൾക്ക് ഏപ്രിലിൽ സ്പെഷൽ ക്ലാസും തുടർന്ന് പുനഃപരീക്ഷയും നടത്തി. എന്നാൽ, ഏപ്രിലിൽ വെറും രണ്ടാഴ്ച, അതും ഉച്ചവരെയുള്ള സമയം മാത്രം, ആ വർഷത്തെ മുഴുവൻ പാഠഭാഗവും പഠിപ്പിച്ചു കുട്ടിയെ പരീക്ഷയ്ക്ക് ഒരുക്കണമെന്നു പറയുന്നത് എത്രത്തോളം പ്രായോഗികമാണ് ! അധ്യാപകർക്ക് ഇത്ര മടിയെന്താ?, അവരുടെതന്നെ വീഴ്ച കാരണമല്ലേ?, ഏപ്രിലിൽ രണ്ടാഴ്ചകൂടി വന്നു പഠിപ്പിക്കട്ടെ’ എന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാൾ ഇതെക്കുറിച്ചു പറഞ്ഞത്. പ്രശ്നം മടിയുടേതല്ല, പ്രായോഗികതയുടേതാണെന്നു ചൂണ്ടിക്കാട്ടി ഒരു അധ്യാപിക പറഞ്ഞതിങ്ങനെ
മേം ഗൂർഖാ ഹും, ഹൈ, ഹോ’ എന്ന ‘ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റി’ലെ മോഹൻലാലിന്റെ ഗൂർഖാ മലയാളിയുടെ ഹിന്ദിയിൽനിന്നും ‘സന്ദേശ’ത്തിലെ യശ്വന്ത് സഹായിജിയുടെ ‘നാരിയൽ കാ പാനി’യിലെ നാരി എന്ന വാക്കിന്റെ മാത്രം അർഥമറിയാവുന്ന മലയാളി രാഷ്ട്രീയക്കാരന്റെ ഹിന്ദി ഭാഷാബോധത്തിൽനിന്നും ചപ്പാത്തി കഴിക്കാത്തതുകൊണ്ട് ‘ഖാനാ’യുടെ യഥാർഥ അർഥമറിയാത്ത, ‘ചോർ’നെ കള്ളനായി കാണാതെ സാദാ കുത്തരിച്ചോറായി മാത്രം കാണുന്ന രമണന്മാരിൽനിന്നും ഉത്തരേന്ത്യൻ ഭായിമാർ നാടുവാഴുന്ന ഇപ്പോഴത്തെ കേരളം ഹിന്ദിയിൽ ബഹുത് ദൂർ മുന്നേറിക്കഴിഞ്ഞു. എന്നിരുന്നാലും, നാനാത്വത്തിൽ ഏകത്വം മുഖമുദ്രയാക്കിയ നമ്മുടെ രാജ്യത്ത് ഭാഷാ മൗലികവാദത്തിന്റെ പേരിൽ, പ്രത്യേകിച്ച് ഹിന്ദി ഭാഷയുടെ പേരിൽ വിദ്യാഭ്യാസരംഗത്ത് പുതിയ പുതിയ പൊല്ലാപ്പുകളുണ്ടാകുകയാണിപ്പോൾ. ഇംഗ്ലിഷ് ഭാഷാ പഠനത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ ഉൾപ്പെടെ നിരവധി പുതിയ ഇംഗ്ലിഷ് മീഡിയം പാഠപുസ്തകങ്ങൾക്കു ഹിന്ദി തലക്കെട്ടുകൾ നൽകി അവയെ ‘ഹിംഗ്ലിഷ്’ ആക്കി എൻസിഇആർടി ഭാഷാനവോത്ഥാനത്തിൽ പുതിയ ചുവടുവച്ചിരിക്കുകയാണ്.
തിരുവനന്തപുരം∙ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രചാരണ ധൂര്‍ത്തിനാണ് കേരള സര്‍ക്കാര്‍ തയാറെടുക്കുന്നതെന്ന് രമേശ് ചെന്നിത്തല. പരസ്യത്തിനു വേണ്ടി മാത്രം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന് 26 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
ആരോഗ്യമേഖലയിൽ സർക്കാർ നേരിട്ടു നടത്തുന്ന പ്രവർത്തനങ്ങളുടെ ഏറ്റവും അടിത്തട്ടിൽ ജോലിയെടുക്കുന്നവരാണ് ആശമാർ. പ്രവർത്തനങ്ങളുടെ ആധിക്യം മൂലം അവരുടെ ജോലിഭാരവും ചുമതലകളും കൂടിയിട്ടുണ്ട്. സ്ത്രീകൾമാത്രം പ്രവർത്തിക്കുന്ന ഈ മേഖലയിൽ അവർക്കു തൊഴിലാളികൾ അഥവാ ജീവനക്കാർ എന്ന പദവിയില്ല. അതുകൊണ്ടുതന്നെ പ്രതിഫലം കിട്ടുന്നത് സമ്മാനം എന്ന വകയിലാണ്. ഈ അവസ്ഥ മാറ്റി കുറഞ്ഞ വേതനം, പിരിഞ്ഞുപോകുമ്പോൾ കിട്ടേണ്ട പ്രതിഫലം, പെൻഷൻ എന്നിവ ആവശ്യപ്പെട്ട് 64 ദിവസമായി അവർ സമരത്തിലാണ്. സഹനത്തിന്റേതായ സമരം. വെയിലും മഴയും മാത്രമല്ല, കുടുംബത്തിൽനിന്നു വിട്ടുനിൽക്കേണ്ട അവസ്ഥയും. അതിനും പുറമേ ചില തൊഴിലാളി സംഘടനാ നേതാക്കളിൽനിന്നും അധികാരത്തിലിരിക്കുന്ന രാഷ്ട്രീയനേതാക്കളിൽനിന്നും പരിഹാസവും. സർക്കാരിൽനിന്ന് അവഗണനയും സാങ്കേതികത്വത്തിന്റെ പേരിൽ ആശമാരുടെ ആവശ്യങ്ങൾ പരിഗണിക്കാനുള്ള വൈമുഖ്യവും. ഈ സമരം അടിസ്ഥാനപരമായ പല ചോദ്യങ്ങൾ കേരള സമൂഹത്തോടും ഇടതുപക്ഷ രാഷ്ട്രീയത്തോടും ഉയർത്തുന്നുണ്ട്. ഒന്ന്, മറ്റുള്ളവർക്കു വേണ്ടി തൊഴിലെടുക്കുന്നവരെ, അതും സർക്കാർ സംവിധാനമെന്ന സംഘടിതമേഖലയിൽ, എന്തുകൊണ്ടാണ് തൊഴിലാളികളായി അംഗീകരിക്കാത്തത്? ഇതിനു പ്രത്യയശാസ്ത്രപരമായി വല്ല യുക്തിയും ഉണ്ടോ?
നിറം ഉൾപ്പെടെയുള്ള വിവേചനചിന്തകൾക്കെതിരെ സമൂഹത്തിൽ എക്കാലവും ചർച്ചയുണ്ടാകണമെന്നും താൻ നേരിട്ട അനുഭവം ആ ചർച്ചകൾക്കു പ്രേരണയായെങ്കിൽ സന്തോഷമെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ജീവിതത്തിൽ പലവട്ടം ഇത്തരം അധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ട്. നാടു പുരോഗമിച്ചു എന്നതിനർഥം നാട്ടിലെ എല്ലാവരും പുരോഗമിച്ചുവെന്നല്ല. ചീഫ് സെക്രട്ടറിയെന്ന നിലയ്ക്കുള്ള തന്റെ പ്രവർത്തനത്തെ നിറവുമായി ചേർത്ത് അധിക്ഷേപിച്ചയാൾ ആരെന്നു തൽക്കാലം വെളിപ്പെടുത്തുന്നില്ല. വ്യക്തിയല്ല, ചിന്തയാണു പ്രശ്നമെന്നും ശാരദ മുരളീധരൻ ‘മനോരമ’യോടു പറഞ്ഞു.
ഓട്ടോറിക്ഷയുടെ പെർമിറ്റ് തുക വർധിപ്പിച്ചു എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചരണത്തിന്റെ വസ്തുത പരിശോധനയ്ക്കായി നിരവധി പേരാണ് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ ...
ജനസംഖ്യാ അടിസ്ഥാനത്തിൽ കേന്ദ്രം നടത്താനൊരുങ്ങുന്ന മണ്ഡലപുനർനിർണയ നീക്കത്തെ ദക്ഷിണേന്ത്യയുടെ സർവശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കാൻ ഒരുങ്ങിയിരിക്കുകയാണു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മണ്ഡല പുനർനിർണയം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് ദക്ഷിണേന്ത്യയെയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. പാർട്ടിയോട് ഇപ്പോഴും അകലം പാലിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റു കുറയുന്നതു കൊണ്ടുള്ള പൂർണ പ്രയോജനവും ബിജെപിക്കാണെന്നതും സ്റ്റാലിൻ അടക്കമുള്ള നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഘോഷ് വാദ്യത്തിന്റെ ചിട്ടയനുസരിച്ച് സംഘ ധ്വജത്തിന് പിന്നാലെ ദണ്ഢ് പിടിച്ച ഗണവേഷധാരികൾ അണിനിരക്കുന്ന ആര്‍എസ്എസിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നായ വിജയദശമി ദിവസത്തിലെ പഥസഞ്ചലനം കേരളത്തിലെ വിവിധ ജില്ലകളിൽ വ്യാപകമായി ആചരിച്ചിരുന്നു. ഇതിന്റെ നിരവധി വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ
കേരളം ഇനി കൊച്ചു കേരളമല്ല, ഭൂമി വിസ്തൃതിയിലൊഴികെ ബാക്കിയെല്ലാ മേഖലകളിലും കേരളം സാന്നിധ്യം വിപുലമാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. രണ്ടു ദിവസമായി കൊച്ചിയിൽ നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയുടെ സമാപന വേളയില്‍ സംസ്ഥാനത്തേക്ക് 1,52,905.67 കോടി രൂപയുടെ നിക്ഷേപ താൽപ്പര്യം ആഗോള
‘‘സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ചു തുടങ്ങുകയാണ്. നമ്മുടെ സമ്പദ്വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാൻ കഴിയുന്നു എന്ന സന്തോഷ വർത്തമാനമാണ് ബജറ്റിന് മുന്നോടിയായി പങ്കുവയ്ക്കാനുള്ളത്’’– ബജറ്റ് പ്രസംഗത്തിന് നിയമസഭയിലെത്തുന്നതിന് മുൻപ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ സമൂഹ മാധ്യമത്തിൽ കുറിച്ച വാക്കുകളാണിത്. ഈ വാക്കുകൾ പ്രതീക്ഷിച്ച് സന്തോഷ വാർത്ത കേൾക്കാനായാണ് ഓരോരുത്തരും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം കണ്ടത്. ധനപ്രതിസന്ധിയിൽനിന്നു കേരളം കരകയറിയെന്നു പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയത്. മണിക്കൂറുകൾ നീണ്ട ബജറ്റിൽ നിരവധി പ്രഖ്യാപനങ്ങളും നടത്തി. എന്നാൽ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ച പദ്ധതികളെല്ലാം നടപ്പിലാക്കാൻ സാധിക്കുമോ? അതിനെല്ലാമുള്ള തുക ഖജനാവിലുണ്ടോ? എത്രത്തോളമുണ്ട് കേരളത്തിന്റെ സാമ്പത്തിക ഭദ്രത? എങ്ങനെ പദ്ധതികൾക്കായി പണം കണ്ടെത്തും? നിരീക്ഷണങ്ങൾ പങ്കുവയ്ക്കുകയാണ്, ധനകാര്യ വിദഗ്ധയും പബ്ലിക് എക്പൻഡിച്ചർ കമ്മിറ്റി മുൻ അധ്യക്ഷയുമായ ഡോ.മേരി ജോർജും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ സീനിയർ ഫാക്കൽറ്റിയും ധനകാര്യ വിദഗ്ധനുമായ ഡോ. ജോസ് സെബാസ്റ്റ്യനും.
Results 1-10 of 1918