Activate your premium subscription today
കോട്ടയം ∙ നെൽക്കർഷകരുടെ നിവൃത്തികേടിന്റെ നേർക്കാഴ്ചയായി പകലും രാത്രിയും നീണ്ടുനിന്ന 10 മണിക്കൂർ സമരം. ജില്ലാ പാഡി ഓഫിസിൽ ഇതിനു മുൻപും കർഷകർ സമരം നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും നീളുന്നത് അപൂർവം.കർഷകന്റെ നടുവൊടിക്കുന്ന തരത്തിലുള്ള കിഴിവ് സംഭരണത്തിന് എത്തിയ മില്ലുകാർ ആവശ്യപ്പെട്ടതോടെയാണു മണിക്കൂറുകൾ
ചങ്ങനാശേരി ∙ കൊയ്ത്തുകഴിഞ്ഞു ദിവസങ്ങൾ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാത്തത് കാർഷിക മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇത് അപ്പർ കുട്ടനാട്ടിലെയും ലോവർ കുട്ടനാട്ടിലെയും കർഷകർക്ക് ഭീമമായ നഷ്ടത്തിന് കാരണമാകുമെന്നും ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ. നെല്ലുസംഭരണത്തിൽ കൂടുതൽ കിഴിവ് ലഭിക്കാൻ
കുട്ടനാട് ∙ വിളവെടുപ്പിനിടെ കൊയ്ത്ത് യന്ത്രത്തിനു തീ പിടിച്ചു. തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കൊയ്ത്ത് യന്ത്രം പൂർണമായി കത്തി നശിച്ചു. യന്ത്രത്തിൽ ഉണ്ടായിരുന്ന 8 ക്വിന്റലോളം നെല്ലും നശിച്ചു. കൊയ്ത്ത് യന്ത്രം ജീവനക്കാരന്റെയും കർഷകരുടെയും സമയോചിതമായ ഇടപെടലിനെ തുടർന്നു കൃഷിയിടത്തിലേക്കു തീ
കുട്ടനാട്∙ മാമ്പുഴക്കരിയിൽ ഗൃഹനാഥയെ കെട്ടിയിട്ടു മോഷണം നടത്തിയ കേസിലെ പ്രധാന പ്രതി പൊലീസിൽ കീഴടങ്ങി. നെയ്യാറ്റിൻകര ആറാലുംമൂട് തുടിക്കോട്ടുകോണം വീട്ടിൽ ദീപയാണ് (കല–41) 21നു കീഴടങ്ങിയത്. നാലു പ്രതികളുള്ള കേസിൽ ഇതോടെ മൂന്നു പേർ പൊലീസ് പിടിയിലായി. അഞ്ചു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ട ദീപയെ മോഷണം നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി.
ആലപ്പുഴ ∙ വേമ്പനാട് കായൽയാത്രയും കുട്ടനാടൻ പാടശേഖരങ്ങളുടെ പച്ചപ്പും ആസ്വദിച്ചു മടങ്ങിയിരുന്ന സഞ്ചാരികൾക്ക് ഇനി വേമ്പനാട് തണ്ണീർത്തടത്തിന്റെ ചരിത്രവും പ്രാധാന്യവും സ്വയം പഠിക്കാം. കുട്ടനാടും വേമ്പനാട് കായലും ഉൾപ്പെടുന്ന വേമ്പനാട് തണ്ണീർത്തടത്തെക്കുറിച്ച് അറിയാനും കൂടുതൽ പഠിക്കാനുമായി വേമ്പനാട്
കുട്ടനാട് ∙ ഒന്നര ലക്ഷം രൂപ വായ്പ എടുക്കാനെത്തിയ ആളെ കബളിപ്പിച്ച് 5 ലക്ഷം രൂപയുടെ വായ്പ എടുത്തശേഷം 3.5 ലക്ഷം മറ്റൊരാൾക്കു നൽകിയ സംഭവത്തിൽ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ. രാമങ്കരി 4041–ാം നമ്പർ സഹകരണ ബാങ്കിലാണു വായ്പത്തട്ടിപ്പ് നടന്നത്. തട്ടിപ്പിനു കൂട്ടുനിന്ന ജീവനക്കാരൻ എൻ.വി.ബിനേഷ്കുമാറിനെ ബാങ്ക്
ആലപ്പുഴ∙ കുട്ടനാടിന്റെ സങ്കടങ്ങളും പരിഹാരനിർദേശങ്ങളും പങ്കുവച്ച് കായൽസഭ. കുട്ടനാടൻ ജനത അനുഭവിക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കുട്ടനാട് കലക്ടീവ് എന്ന പേരിൽ ആരംഭിക്കുന്ന ജനകീയ ദൗത്യത്തിന്റെ പ്രാരംഭ ചർച്ചകൾക്കായി നടത്തിയ കായൽസഭയിൽ വിവിധ മേഖലകളിലെ വിദഗ്ധർ പങ്കെടുത്തു. വീ ആർ ഫോർ ആലപ്പി, ടാഗ്സ്
ആലപ്പുഴയിലെത്തിയാല്‍ എന്തു ചെയ്യും? നമുക്ക് കുറച്ച് കൊഞ്ചും കരിമീനും കഴിക്കാം, പിന്നെ ഹൗസ് ബോട്ടിലൊന്നു കറങ്ങാം. ടൂറിസത്തിലെ ഈ ‘പരമ്പരാഗത’ ചിന്തയെത്തന്നെ മാറ്റിമറിക്കുകയാണ് ഒരു കൂട്ടം വനിതകൾ. ആ കൂട്ടായ്മയ്ക്ക് അവർ ഒരു പേരുമിട്ടു– ആലപ്പി റൂട്ട്സ്. തദ്ദേശീയരായ സ്ത്രീ സംരംഭകരെയും സഞ്ചാരികളെയും ബന്ധിപ്പിച്ച് വില്ലേജ് ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ‘ആലപ്പി റൂട്ട്സ്’. തനതു തൊഴിലുകൾ ചെയ്തുകൊണ്ടുതന്നെ തദ്ദേശീയരായ സ്ത്രീകൾക്കു വരുമാനം ഉറപ്പാക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. ഹൗസ് ബോട്ടുകളിൽ യാത്ര ചെയ്യുന്നതിന് അപ്പുറത്തേക്ക് കുട്ടനാടൻ ജീവിതരീതി അറിയാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ഒരുക്കുകയാണ് ‘ആലപ്പി റൂട്ട്സ്’. പരിസ്ഥിതി സൗഹാർദ്ദ വിനോദസഞ്ചാരത്തിനാണ് പദ്ധതി ഊന്നൽ നൽകുന്നത്. കുടുംബശ്രീ പരീക്ഷണാടിസ്ഥാനത്തിൽ 2024 ഫെബ്രുവരി ഒന്നിന് ആരംഭിച്ച പദ്ധതി ഒരുമാസം പിന്നിട്ടു ജൈത്രയാത്ര തുടരുകയാണ്. ഇതിനോടകംതന്നെ വിദേശികൾ ഉൾപ്പെടെയുള്ള പത്തോളം സംഘങ്ങളെ കുട്ടനാടിന്റെ ഉൾനാടൻ കാഴ്ചകളിലേക്കു കൊണ്ടുപോകാൻ ‘ആലപ്പി റൂട്സി’നു കഴിഞ്ഞു. ജർമനി, ഫ്രാൻസ്, ഇറ്റലി, ന്യൂസീലൻഡ് തുടങ്ങിയ വിദേശരാജ്യങ്ങളിൽനിന്നും ആന്ധ്രപ്രദേശ്, തമിഴ്നാട്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുമുള്ള സഞ്ചാരികൾക്കാണ് ‘ആലപ്പി റൂട്സ്’ ആതിഥേയത്വം വഹിച്ചത്. വിദേശത്തു താമസിക്കുന്ന മലയാളികളും തങ്ങളുടെ
സവിശേഷമായ ഭൂപ്രകൃതിയും നൈസര്‍ഗികമായ സൗന്ദര്യവും നിറഞ്ഞുനില്ക്കുന്ന ഭൂപ്രദേശമാണ് കുട്ടനാട്. മണ്ണും വെള്ളവും പോലെ മനുഷ്യനും പ്രകൃതിയും ഇടകലരുന്ന പാരസ്പര്യത്തിന്റെ നാട്. വിശാലമായ നെല്‍പ്പാടങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഇവിടം. പ്രകൃതി പൂക്കളമിടുകയും പൊന്ന് കൊയ്തെടുക്കുകയും ചെയ്യുന്ന നെല്ലറ. മലയാളിയെ അന്നമൂട്ടുന്നതില്‍ കുട്ടനാടിനുള്ള പ്രാധാന്യം നിസ്തര്‍ക്കമാണ്. ഭൂരിഭാഗം കരപ്രദേശങ്ങളും സമുദ്രനിരപ്പിനേക്കാള്‍ താഴെ സ്ഥിതി ചെയ്യുന്നു എന്നത് കുട്ടനാടിന്റെ അപൂര്‍വതയാണ്. 1100 ചതു.കിലോമീറ്റര്‍ വിസ്തൃതമായ കുട്ടനാടിന്റെ 304 ചതു.കിലോമീറ്റര്‍ മാത്രമാണ് സമുദ്രവിതാനത്തേക്കാള് ഉയരത്തിലുള്ളത്. 500 ചതു.കിലോമീറ്റര്‍ ഭാഗം 0.6 മുതല്‍ 2.2 മീറ്റര്‍ വരെ സമുദ്രനിരപ്പിനേക്കാള്‍ താഴ്ന്നു നില്ക്കുന്നു. പുരാതനകാലത്ത് കുട്ടനാട് പൂര്‍ണമായും കടലിനടിയിലായിരുന്നു എന്ന് അഭിപ്രായപ്പെടുന്ന ശാസ്ത്രജ്ഞന്മാര് ഉണ്ട്. പില്ക്കാലത്ത് കടല്‍ പിന്‍വാങ്ങി ഉണ്ടായ ഭൂപ്രദേശമാണ് കുട്ടനാട്. പമ്പ,അച്ചന്‍കോവില്‍,മണിമല,മീനച്ചല്‍ നദികള്‍ വന്നു പതിക്കുന്നത് ഇവിടെയാണ്. നദിയിലൂടെ ഒഴുകിയെത്തിയ എക്കല്‍ അടിഞ്ഞ് രൂപപ്പെട്ടതാണ് കുട്ടനാടന്‍ പ്രദേശങ്ങള്‍ എന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. കായലും നദികളും തോടുകളും വയലുകളും എല്ലാം കുട്ടനാടിന്റെ ജീവിതത്തെയും പശ്ചാത്തലങ്ങളെയും സ്വാധീനിച്ചു. ഇവിടുത്തെ മനുഷ്യരുടെ ജീവനോപാധികളും വിനോദങ്ങളും തൊഴിലും രൂപപ്പെടുത്തിയ പാട്ടുകളിലും അതിന്റെ താളങ്ങളും ഒഴുക്കിന്റെ ഓളവും ചുരകുത്തി. നെല്ലറയായ ഇവിടെ വൈവിധ്യമാർന്ന ഞാറ്റുപാട്ടുകളും തേക്കുപാട്ടുകളും വിതപ്പാട്ടുകളും ചക്രംചവിട്ടുപാട്ടുകളും ഉണ്ടായി. ഒപ്പം കുട്ടനാടിന്റെ സ്വത്വം എന്ന് വിശേഷിപ്പിക്കാവുന്ന വള്ളങ്ങള്‍, അവയുടെ യാത്രയ്ക്കും മത്സരങ്ങള്‍ക്കും വള്ളപ്പാട്ടുകള്‍ പിറന്നു. ഇവയെല്ലാം ഒരുവലിയ പാട്ടുസംസ്കൃതിയുടെ തുടര്‍ച്ചയ്ക്ക് ഇടയായി.
തിരുവനന്തപുരം ∙ പിഎസ്സി വകുപ്പുതല പരീക്ഷകൾ എഴുതാനെന്ന വ്യാജേന അവധിയെടുത്ത ശേഷം ഡ്യൂട്ടിയായി പരിഗണിക്കാൻ വ്യാജരേഖകൾ ഹാജരാക്കിയ എക്സൈസ് ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ കുട്ടനാട് എക്സൈസ് റേഞ്ച് ഓഫിസിലെ വനിതാ സിവിൽ എക്സൈസ് ഓഫിസർ ബി.എസ്.സംഗമിത്രയെയാണ് വിജിലൻസിന്റെയും പിഎസ്സി സെക്രട്ടറിയുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത് ആലപ്പുഴ ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ്.വിനോദ് കുമാർ ഉത്തരവിറക്കിയത്.
Results 1-10 of 60