Activate your premium subscription today
ഫോർട്ട്കൊച്ചി ∙ ഇമ്മാനുവേൽ കോട്ടയുടെ അവശിഷ്ടം എന്ന് കരുതപ്പെടുന്ന ഭാഗങ്ങൾ സൗത്ത് ബീച്ചിൽ കണ്ടെത്തി. നാലാമത്തെ പുലിമുട്ടിന് കീഴെയാണ് കടൽ ക്ഷോഭം മൂലം മണ്ണ് നീങ്ങിയപ്പോൾ ചെങ്കൽ കെട്ട് കാണപ്പെട്ടത്. മൂന്നാം പുലിമുട്ടിന് സമീപം ഏതാനും ദിവസങ്ങൾക്ക് മുൻപ് ചെങ്കൽ കെട്ട് കണ്ടെങ്കിലും അത് വീണ്ടും മണ്ണ് വന്ന് മൂടി. കൊച്ചി സർവകലാശാല മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വിഭാഗം അസി.പ്രഫസർ ഡോ.ആർ.ടി. രതീഷ് കുമാർ സ്ഥലത്ത് എത്തി പരിശോധന നടത്തി.
ഫോർട്ട്കൊച്ചി∙ പൈതൃക നഗരത്തിന് തണലേകുന്ന കൂറ്റൻ മഴ മരങ്ങളിൽ ഒരെണ്ണം നിലംപൊത്തി. ഫോർട്ട്കൊച്ചി സാന്താക്രൂസ് മൈതാനിയിലെ 150–200 വർഷം പഴക്കമുള്ള മരമാണ് കഴിഞ്ഞ ദിവസം രാത്രി 2 മണിയോടെ കടപുഴകിയത്. മൈതാനത്തേക്ക് തന്നെ മരം മറിഞ്ഞതിനാൽ അപകടം ഒഴിവായി. മൈതാനത്തിന്റെ പകുതിയോളം ഭാഗത്ത് മരത്തിന്റെ കൊമ്പുകൾ നിറഞ്ഞു കിടക്കുകയാണ്. റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും സമീപത്തെ വീടുകൾക്കും നാശമുണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രം.
ഫോർട്ട്കൊച്ചി∙ ചരിത്രാവശിഷ്ടം ഫോർട്ട്കൊച്ചി കടപ്പുറത്ത് വീണ്ടും തെളിഞ്ഞു. 1503ൽ പോർച്ചുഗീസുകാർ നിർമിച്ചതും പിന്നീട് ബ്രിട്ടിഷ് ഭരണകാലത്ത് തകർക്കപ്പെട്ടതുമായ ഇമ്മാനുവൽ കോട്ടയുടെ മതിലിന്റെ അവശിഷ്ടമാണ് മധ്യ ബീച്ചിൽ തെളിഞ്ഞ് കണ്ടത്. ബാസ്റ്റ്യൻ ബംഗ്ലാവ് മുതൽ ഡച്ച് സെമിത്തേരി വരെയുള്ള ഭാഗത്ത് 20 അടിയോളം വീതിയുള്ള കോട്ട മതിൽ മണ്ണിനടിയിൽ കാണപ്പെടുന്നതായി മുൻ മേയർ കെ.ജെ.സോഹൻ പറയുന്നു. ഇതിന്റെ ഭാഗമാണ് കടപ്പുറത്ത് തെളിയുന്ന ചെങ്കൽ കെട്ട്.
∙വിദേശികൾ ഉൾപ്പെടെ എത്തുന്ന കേരളത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ മലയാള മനോരമ നടത്തിയ അന്വേഷണത്തിൽ സർക്കാരിന്റെ പ്രഖ്യാപനം പൂർണമായി നടപ്പായില്ല എന്നു തന്നെയാണ് കണ്ടെത്താൻ കഴിഞ്ഞത്. സംസ്ഥാനത്തെ 1034 തദ്ദേശ സ്ഥാപനങ്ങൾ മാലിന്യമുക്തമായി പ്രഖ്യാപിച്ചതിൽ കൊച്ചി കോർപറേഷനില്ല. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലൊന്നായ ഫോർട്ട് കൊച്ചി ബീച്ചിൽ തന്നെ ഇത് എന്തുകൊണ്ട് എന്നതിന് ഉത്തരം ലഭിക്കും. ചാക്കുകെട്ടുകളിൽ നിറച്ചുവച്ചിരിക്കുന്ന അജൈവ മാലിന്യങ്ങളും അതിനിടയിൽ ചീഞ്ഞുനാറുന്ന മറ്റു മാലിന്യങ്ങളുമാണു ബീച്ചിലേക്കുള്ള പ്രവേശന കവാടത്തിൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. ഈ കാഴ്ച കണ്ടു ബീച്ചിലേക്ക് ഇറങ്ങിയാലോ, അവിടെയുമുണ്ട് മാലിന്യ കൂമ്പാരം. ചീഞ്ഞ പോളപ്പായലും ചെരുപ്പുകളും തെർമോക്കോളും മരകഷ്ണങ്ങളുമെല്ലാം ബീച്ചിൽ കൂടിക്കിടക്കുന്നു. ഇവയ്ക്കിടയിൽ ഇഴജന്തുക്കളും. ബീച്ചിൽ നിന്നു നീക്കിയ മാലിന്യം ചാക്കു കെട്ടുകളിലാക്കി സമീപത്തു കൂട്ടിവച്ചിട്ട് 2 മാസത്തിലേറെയായി.
വായു മലിനീകരണത്തിന്റെ ഭയപ്പെടുത്തുന്ന റിപ്പോർട്ടുകളുമായി ഐക്യുഎയറിന്റെ റിപ്പോര്‍ട്ട് . സ്ട്രോക്, ശ്വാസകോശ ക്യാന്‍സര്‍, ഹൃദയ സംബന്ധിയായ രോഗങ്ങള്‍ എന്നിവയില്‍ മൂന്നിലൊന്നിനും കാരണം വായു മലിനീകരണമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിലുള്ളത് എന്നറിയുമ്പോഴാണ് ഈ പ്രശ്നത്തിന്റെ ഗൗരവം
തീരക്കടലിലെ മൺചിറ വെട്ടി കൊച്ചിയിലേക്കു കപ്പൽ കൊണ്ടുവരാൻ സർ റോബർട്ട് ബ്രിസ്റ്റോയെന്ന പോർട്ട് എൻജിനീയർ തുടക്കമിട്ടത് 100 വർഷം മുൻപാണ്. ഒരു മണ്ണുമാന്തിക്കപ്പൽ നിർമിക്കാനുള്ള കരാർ നൽകിക്കൊണ്ടായിരുന്നു അത്, 1925 ൽ. ഒന്നിലധികം പ്രണയങ്ങൾ അടിത്തറയിട്ട കൊച്ചി തുറമുഖത്തിന്റെ ചരിത്രം അവിടെ തുടങ്ങി. കൊച്ചിയുടെ പേരിൽ പ്രണയബദ്ധരായവരാണ് റോബർട്ട് ബ്രിസ്റ്റോയും ഭാര്യ ജെർട്രൂഡും. മക്കളില്ലാതിരുന്ന അവരുടെ കുട്ടിയായിരുന്നു കൊച്ചി തുറമുഖം. വൈസ്രോയിയായിരുന്ന വില്ലിങ്ഡൻ പ്രഭുവിനും ലേഡി വില്ലിങ്ഡനിനും കൊച്ചിയോടുണ്ടായിരുന്നതും തീവ്രമായ പ്രണയം തന്നെ. അതുവരെ ഒന്നായിക്കിടന്ന വൈപ്പിനെയും ഫോർട്ട്കൊച്ചിയെയും രണ്ടായി മുറിച്ചത് 1341 ലെ പ്രളയ ജലമാണ്. കിഴക്കൻ മലവെള്ളം കടലിലേക്ക് ഒഴുകിയപ്പോൾ അതൊരു അഴിമുഖമായി. ആ പ്രളയത്തിൽ മറ്റൊന്നു കൂടി സംഭവിച്ചു, പുരാതനമായ കൊടുങ്ങല്ലൂർ തുറമുഖം ഇല്ലാതായി. കൊച്ചിയിൽ പുതുതായി തുറന്ന, ആഴംകുറഞ്ഞ അഴിയിലൂടെ പത്തേമാരികൾ വന്നു. സുമാർ 5 കിലോമീറ്റർ അകലെ കടലിൽ നങ്കൂരമിട്ടു കിടക്കുന്ന കപ്പലിലേക്കു പത്തേമാരികൾ ചരക്കെത്തിക്കും. വൈപ്പിനിന്റെയും ഫോർട്ട്കൊച്ചിയുടെയും കരയുടെ അത്ര നീളത്തിൽ 5 കിലോമീറ്റർ വീതിയിൽ കടലിൽ ഇന്നും
മട്ടാഞ്ചേരി∙ ഫോർട്ട്കൊച്ചിയിലെ ഗൃഹോപകരണ ഗോഡൗണിൽ വൻ തീപിടിത്തം. അമരാവതി ബ്രഹ്മ അമ്പലത്തിന് സമീപത്തെ ബാലൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗൃഹോപകരണ ഗോഡൗണിലാണു തീപിടിത്തമുണ്ടായത്. രാത്രി എട്ടരയോടെയാണു സംഭവം. ഫ്രിജ്, ടിവി, വാഷിങ് മെഷീൻ, മിക്സി തുടങ്ങിയ ഗൃഹോപകരണങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണാണു കത്തിനശിച്ചത്.
കൊച്ചി ∙ ചരിത്രം ഉറങ്ങുന്ന ഫോർട്ട് കൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും മുക്കും മൂലയും ഇനി സന്ദർശകർക്കു കണ്ടും തൊട്ടും അറിയാം. പശ്ചിമ കൊച്ചിയിലെ ചരിത്ര പ്രാധാന്യമുള്ള 200 സ്ഥലങ്ങളുടെ പൈതൃക മാപ്പിങ് ജിസിഡിഎ ആണു നടപ്പാക്കിയത്. ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും പൈതൃക ഇടങ്ങളുടെ ജിഐഎസ് അധിഷ്ഠിത മാപ്പിങ് ജിസിഡിഎ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ബോണി തോമസ് ആണു ചരിത്രാന്വേഷണം നടത്തിയത്.തുറമുഖവും കമ്പോളവുമായി 14 –ാം നൂറ്റാണ്ടിൽ ലോകമാകെ അറിയപ്പെടുന്ന നഗരമായി മാറിയ കൊച്ചിയിലെ പൈതൃക അടയാളങ്ങൾ വെബ്സൈറ്റിൽ ഒതുക്കി ലോകത്ത് എവിടെയും ഉപയോഗിക്കാൻ പാകത്തിൽ അടുക്കിവയ്ക്കുകയാണു ചെയ്തിട്ടുള്ളതെന്നു അദ്ദേഹം പറഞ്ഞു.
കൊച്ചി ∙ ഫോർട്ടുകൊച്ചിയിൽ പുതുവത്സര കാർണിവൽ ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞദിവസം രാത്രി വെളി ഗ്രൗണ്ടിൽ നടന്ന ഡിജെ പാർട്ടിക്കിടയിൽ മദ്യലഹരിയിൽ യുവതിയെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ. പനക്കൽ വീട്ടിൽ ആൽഫിൻ ജോർജ് (23), കുട്ടപ്പശ്ശേരി വീട്ടിൽ കെ.വി.ജോബിൻ (22) എന്നിവരെയാണു മട്ടാഞ്ചേരി അസി.കമ്മിഷണർ പി.ബി.കിരണിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ എം.എസ്.ഫൈസലിന്റെ നേതൃത്വത്തിലുള്ള ഫോർട്ടുകൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കൊച്ചി ∙ ക്രിസ്മസും പുതുവർഷവും തമ്മിൽ ദിവസങ്ങളുടെ അകലമേ ഉള്ളൂവെങ്കിലും ഫോർട്ട്കൊച്ചിക്കാർക്ക് 10 ദിവസം നീളുന്ന ആഘോഷരാവുകളാണ്. ഫോർട്ട്കൊച്ചി കാർണിവലിനെ വ്യത്യസ്തമാക്കുന്നതും ഇതാണ്. വെളി മൈതതാനത്തു നക്ഷത്രക്കണ്ണു തുറക്കുന്ന മഴമരവും സ്വദേശിയുംവിദേശിയുമായ ലക്ഷക്കണക്കിന് ആളുകൾ പ്രവഹിക്കുന്ന പൗരാണികത നിറഞ്ഞ തെരുവുകളും പപ്പാഞ്ഞിയെ കത്തിക്കലുമെല്ലാമായി ക്രിസ്മസ്–പുതുവത്സര ആഘോഷത്തിലാണു ഫോർട്ട്കൊച്ചി. 500 വർഷത്തിലേറെ പഴക്കമുള്ള സാന്താക്രൂസ് ബസിലിക്കയിൽ ഇന്നത്തെ പാതിരാക്കുർബാനയോടെ ഫോർട്ട്കൊച്ചിയിൽ ക്രിസ്മസ്–പുതുവത്സരാഘോഷങ്ങൾക്ക് തുടക്കമാകും.
Results 1-10 of 152