Activate your premium subscription today
കളമശേരി ∙ ലക്ഷങ്ങൾ മുടക്കി 42 വാർഡുകളിലായി 84 ക്യാമറകൾ സ്ഥാപിച്ചിട്ടും നഗരസഭയ്ക്ക് പ്രയോജനമില്ല. ക്യാമറകൾ സ്ഥാപിച്ചു രണ്ടാഴ്ച പിന്നിടുമ്പോഴും മാലിന്യം വലിച്ചെറിയുന്നതു പിടികൂടാൻ അവയുടെ സഹായത്തോടെ കഴിയുന്നില്ല. അതേ സമയം ക്യാമറകൾക്കു മുന്നിൽ മാലിന്യം കുന്നുകൂടുകയും ചെയ്യുന്നു. പലയിടത്തും ക്യാമറകൾ
എറണാകുളം∙ കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ ഒന്നാംപ്രതി ആകാശിന് ജാമ്യമില്ല. പരീക്ഷ എഴുതാൻ ജാമ്യം അനുവദിക്കണമെന്ന പ്രതിയുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിയുടെ ഹോസ്റ്റൽ മുറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ആകാശിനു ജയിലിൽ പരീക്ഷ എഴുതാൻ ജില്ലാ കോടതി അനുമതി നൽകിയിരുന്നു.
കളമശേരി ∙ ഗവ. പോളിടെക്നിക് കോളജിലെ പെരിയാർ ഹോസ്റ്റൽ പ്രവർത്തിക്കുന്നതു ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ. വിദ്യാർഥികളുടെ മുറികളിൽ നിന്നു കഞ്ചാവു പിടികൂടിയ ഈ കെട്ടിടത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്.പോളിടെക്നിക്കിലെ കഞ്ചാവു വ്യാപാരം ഈ കെട്ടിടം കേന്ദ്രീകരിച്ചായിരുന്നു. 123 പേർക്കു താമസിക്കാൻ ഇടമുള്ള
കളമശേരി ∙ ഗവ.പോളിടെക്നിക് കോളജിന്റെ പെരിയാർ ഹോസ്റ്റലിൽ നിന്നു പൊലീസ് പിടിച്ചെടുത്ത 2 കിലോഗ്രാം കഞ്ചാവ് കളമശേരിയിൽ എത്തിച്ച ഇതര സംസ്ഥാന തൊഴിലാളി കേസ് റജിസ്റ്റർ ചെയ്ത ശേഷം ഇതുവരെ ഫോൺ ഓണാക്കിയിട്ടില്ല.
കൊച്ചി∙ കളമശേരി ഗവ.പോളിടെക്നിക് കോളജിലെ ഹോസ്റ്റലില്‍ നിന്ന് 2 കിലോഗ്രാം കഞ്ചാവ് പിടിച്ച സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്. കഞ്ചാവ് കൊണ്ടുവന്നതു മൂന്നാം വർഷ വിദ്യാർഥിയായ മറ്റൊരാള്‍ക്ക് വേണ്ടിയാണെന്നു പിടിയിലായ പൂർവ വിദ്യാർഥികൾ വെളിപ്പെടുത്തി. കൊല്ലം സ്വദേശിയായ ഈ വിദ്യാർഥിയെ തേടി പൊലീസ്
കളമശേരി ∙ ഗവ.പോളിടെക്നിക് ഹോസ്റ്റലിന്റെ നിയന്ത്രണത്തിനു 2 റസിഡന്റ് ട്യൂട്ടർമാരുണ്ട്, ചുറ്റുമതിലും ഗേറ്റുമുണ്ട്, സെക്യൂരിറ്റിയും വാച്ച്മാനും ഉണ്ട്. പക്ഷേ, 51 ഏക്കർ ക്യാംപസിൽ സാമൂഹിക വിരുദ്ധർക്കു വിഹരിക്കാൻ എല്ലാ സാഹചര്യവുമുണ്ടെന്ന് ഒറ്റനോട്ടത്തിൽ ബോധ്യമാവും. വർഷങ്ങളായി നിർമാണം സ്തംഭിച്ചു കിടക്കുന്ന
കൊച്ചി∙ കളമശേരിയിലെ കോളജ് ഹോസ്റ്റലിൽനിന്നു കഞ്ചാവ് കടത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ഹോസ്റ്റലിൽ റെയ്ഡ് നടക്കുമ്പോൾ ആകാശിന്റെ ഫോണിലേക്കു വന്ന കോൾ, സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നതിന്റെ സൂചനയാണെന്നു പൊലീസ് വ്യക്തമാക്കുന്നു. കോട്ടയം സ്വദേശിയായ മൂന്നാം വർഷ വിദ്യാർഥിയുടെതായിരുന്നു കോൾ. ‘സാധനം സേഫ് അല്ലെ’ എന്നായിരുന്നു ചോദ്യം. കളമശേരിയിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ലഹരി റാക്കിന്റെ സാന്നിധ്യം വ്യക്തമാക്കുന്ന മൊഴികൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.
കൊച്ചി∙ കളമശ്ശേരി പോളിടെക്നിക് കേളജിലെ ഹോസ്റ്റലിൽനിന്നു കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ടുപേർ കൂടി കസ്റ്റഡിയിൽ. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചുനല്‍കിയെന്നു കരുതുന്ന ആലുവ സ്വദേശിയായ ആഷികും ഒപ്പമുണ്ടായിരുന്ന ഷാരിഖുമാണ് പിടിയിലായത്. കളമശേരി പോളിടെക്നിക്കിലെ പൂർവ വിദ്യാര്‍ഥിയാണ് ആഷിക്. വെള്ളിയാഴ്ച രാത്രിയാണ് പൊലീസ് ആഷിക്കിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പൂർവ വിദ്യാർഥികളോ ക്യാംപസും ഹോസ്റ്റലും നന്നായി അറിയുന്നവരോ ആണ് കഞ്ചാവ് എത്തിച്ചിരുന്നത് എന്ന് സംശയിക്കുന്നതായി പൊലീസ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
കൊച്ചി ∙ കളമശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിൽനിന്നു കഞ്ചാവ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് പരസ്പരം ആരോപണങ്ങളുമായി എസ്എഫ്ഐയും കെഎസ്യുവും. പൊലീസ് അറസ്റ്റ് ചെയ്ത 3 പേരിൽ എസ്എഫ്ഐ നേതാവും ക്യാംപസ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ആർ.അഭിരാജുമുണ്ട്. താൻ ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ലെന്നും മനപ്പൂർവം കേസിൽ കുടുക്കുകയായിരുന്നു എന്നുമാണ് അഭിരാജ് പറയുന്നത്. ഇതിനെ എസ്എഫ്ഐ ഏരിയ കമ്മിറ്റിയും പിന്തുണച്ചു. കെഎസ്യു നേതാവിന്റെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടിച്ചതെന്നും ഓടിപ്പോയ രണ്ടു പേർ കെഎസ്യു നേതാക്കളാണെന്നും എസ്എഫ്ഐ ആരോപിച്ചു. ഇതു പാടേ തള്ളുകയാണു കെഎസ്യു.
കൊച്ചി ∙ കളമശേരിയിൽ വൻ തീപിടിത്തം. സീപോര്‍ട്ട് എയർപോർട്ട് റോഡിൽ പള്ളിലാങ്കര എൽപി സ്കൂളിനു സമീപമുള്ള കിടക്ക നിർമാണ കമ്പനിയുടെ ഗോഡൗണിനാണ് തീപിടിച്ചത്. ഏലൂർ, തൃക്കാക്കര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പിടിച്ചതോടെ സമീപത്തുണ്ടായ വൈദ്യുതി ലൈൻ പൊട്ടിവീണതും അപകടത്തിന്റെ തീവ്രത വർധിപ്പിച്ചു. സമീപത്തെ കുടിവെള്ള ബോട്ട്ലിങ് പ്ലാന്റിലേക്കും തീ പടർന്നു. തീപിടിത്തത്തിൽ 2 വാഹനങ്ങളും കത്തിനശിച്ചു.
Results 1-10 of 102