Activate your premium subscription today
രാജ്യത്തിന്റെ ജീവനാഡിയെന്നു പറയാവുന്ന ദേശീയപാതകളുടെ നിർമാണവും നവീകരണവും വർഷങ്ങൾ നീളാറുണ്ട്. ആ വേളയിൽ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുമുണ്ട്. ജനത്തിന് ഒരു വിലയും നൽകാതെയും ബദൽമാർഗങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യാതെയുമാകും പലയിടത്തും നിർമാണപ്രവർത്തനം.
പ്രകടനം നടത്താൻ നാലാളെ കിട്ടാൻ പോലും കോൺഗ്രസ് പാടുപെട്ടിരുന്ന കണ്ണൂരിലെ സിപിഎം പാർട്ടി ഗ്രാമമായ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് ആദ്യമായി അഞ്ച് കിലോമീറ്ററോളം ദൂരം പ്രകടനം നടത്തി; അതും ഭീഷണി, കൊലവിളി മുദ്രാവാക്യങ്ങളുമായി. മലപ്പട്ടം പഞ്ചായത്തിലോ കണ്ണൂർ ജില്ലയിലോ മാത്രം ഒതുങ്ങിപ്പോകേണ്ടിയിരുന്ന പ്രാദേശിക വിഷയം കെ. സുധാകരനും രാഹുൽ മാങ്കൂട്ടത്തിലും ഏറ്റെടുത്തു. യൂത്ത് കോൺഗ്രസ് വേണ്ടാത്ത പണിക്ക് നിൽക്കരുതെന്നും, കത്തിയുമായി വരുന്നവന് പുഷ്പചക്രം ഒരുക്കി വയ്ക്കുമെന്നും പറഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് കൂടി ചേർന്നതോടെ ‘മലപ്പട്ടം’ സംഘർഷത്തിൻ്റെ കൊടുമുടിപ്പട്ടമായി മാറി.
തല്ലുകിട്ടി ഹീറോയാകാനുള്ള നീക്കമാണ് യൂത്ത് കോൺഗ്രസ് നേതാക്കൻമാർ മലപ്പട്ടത്ത് നടത്തിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.െക.രാഗേഷ്. മലപ്പട്ടത്തുണ്ടായ യൂത്ത് കോൺഗ്രസ്–സിപിഎം സംഘർഷവുമായി ബന്ധപ്പെട്ടു നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. അതേ സമയം, സിപിഎം അക്രമത്തിലും ഗാന്ധി സ്തൂപം തകർത്തതിലും പ്രതിഷേധിച്ച് 21ന് കലക്ടറേറ്റ് പടിക്കൽ ഉപവാസ സമരം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.
‘എന്തിനും തയാർ, എപ്പോഴും തയാർ’; കെപിസിസി പ്രസിഡന്റ് സംബന്ധിച്ച തീരുമാനം വരുന്നതിനു മണിക്കൂറുകൾക്ക് മുൻപ് സണ്ണി ജോസഫ് മാധ്യമപ്രവർത്തകരോട് പറഞ്ഞത് ഇങ്ങനെ. വൈകുന്നേരം ആയപ്പോഴേക്കും എന്തിനും തയാറായ സണ്ണി ജോസഫിനെ എഐസിസി പുതിയ കെപിസിസി അധ്യക്ഷനായി നിയമിച്ചു കഴിഞ്ഞു. പല പേരുകളും ചർച്ചയിലുണ്ടായിരുന്നെങ്കിലും കണ്ണൂർക്കാരനായ സണ്ണി ജോസഫിനെ തന്നെ കെ.സുധാകരന്റെ പിൻഗാമിയായി നിയമിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.െക. ശൈലജയെ തോൽപ്പിച്ച് വീരപരിവേഷം നേടിയ ഷാഫി പറമ്പിലിന് മുന്നേ, അതേ ശൈലജയെ ആദ്യമത്സരത്തിൽ തോൽപ്പിച്ചയാളാണ് സണ്ണി ജോസഫ്. സിപിഎം ശക്തി കേന്ദ്രമായ കണ്ണൂരിൽ നിന്നും സണ്ണി ജോസഫിനെ തിരഞ്ഞെടുക്കുമ്പോൾ പാർട്ടി വലിയ പ്രതീക്ഷയും ചുമതലയുമാണ് സണ്ണിയിൽ അർപ്പിച്ചിരിക്കുന്നത്. എന്തു കൊണ്ടാണ് കേരളത്തിൽ പാർട്ടിയെ ഭരണത്തിൽ എത്തിക്കുക എന്ന ദൗത്യം സണ്ണി ജോസഫിനെ ഏൽപ്പിച്ചത്. അതിനു കാരണങ്ങൾ പലതാണ്.
വെള്ളമുണ്ട: ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര് സ്വദേശികളായ യുവതിയും യുവാവും പിടിയില്. സുഹൃത്തുക്കളായ കണ്ണൂർ അഞ്ചാംപീടിക കീരിരകത്ത് വീട്ടില് കെ. ഫസല്(24), തളിപറമ്പ് സുഗീതം വീട്ടില് കെ. ഷിന്സിത(23) എന്നിവരെയാണ് വെള്ളമുണ്ട പൊലീസ് പിടികൂടിയത്. ഇവരില്നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവര് സഞ്ചരിച്ച കാറും, 96,290 രൂപയും, മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു.
പരിയാരം∙ കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവർ കെ.കെ.രാധാകൃഷ്ണൻ വെടിയേറ്റു മരിച്ച സംഭവത്തിൽ രാധാകൃഷ്ണന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടിൽ മിനി നമ്പ്യാരെയാണ്(42) അറസ്റ്റ് ചെയ്തത്. കേസിൽ രാധാകൃഷ്ണനെ വെടിവച്ച, ഒന്നാം പ്രതി സന്തോഷുമായി ഭർത്താവ് രാധാകൃഷ്ണനെ കൊല്ലാൻ മിനി ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
കണ്ണൂർ∙ ബസിടിച്ച് നിയന്ത്രണം വിട്ട മിനിലോറി മരത്തിലിടിച്ചു ഡ്രൈവർ മരിച്ചു. മലപ്പുറം പള്ളിക്കൽ ബസാർ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം കുറ്റിയിൽ ഹൗസിൽ പറമ്പൻ ജലീലാണു (43) മരിച്ചത്. പൂർണ്ണമായും തകർന്ന കാബിനകത്ത് സ്റ്റിയറിങ്ങിനും സീറ്റിനും ഇടയിൽ കുടുങ്ങിയാണ് ജലീലിന്റെ മരണം. നാട്ടുകാർ ഏറെ
കാലം ഏഴു പതിറ്റാണ്ടു പിന്നിലേക്ക്. ഒരു കൂട്ടം മനുഷ്യർ കാടും മലയും കുന്നും പുഴയും താണ്ടി ആ മണ്ണിലെത്തി. തലചായ്ക്കാനൊരിടം, വിശപ്പടക്കാനൊരു വഴി, അതായിരുന്നു അവരുടെ ലക്ഷ്യം. മരംകോച്ചുന്ന തണുപ്പും പതിയിരിക്കുന്ന വന്യമൃഗങ്ങളും അടക്കം ഏറെ വെല്ലുവിളികൾ അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവരുടെ യാത്രയെ ചരിത്രം ഇന്ന് മലബാർ കുടിയേറ്റം എന്നു വിളിക്കുന്നു. മണ്ണിനോട് മല്ലിട്ട്, രാവും പകലും പണിയെടുത്ത്, പട്ടിണിയോടു പോരാടി അവർ ജീവിതത്തിൽ പതിയെ പുതിയ നാമ്പുകൾ വിരിയിച്ചു. കുടിയേറ്റത്തിന്റെ ക്ലേശങ്ങളോടൊപ്പം വലിയൊരു ഉയിർത്തെഴുന്നേൽപ്പിന്റെ ചരിത്രം കൂടി പറയാനുണ്ട് കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ നിവാസികൾക്ക്. ജില്ലയുടെ ഏറ്റവുമറ്റത്തുള്ള കൊട്ടിയൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡിന് കുടിയേറ്റ ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ഒട്ടേറെ ഗീതികൾ പാടാനുണ്ടാവും. ജാതിയുടെയും മതത്തിന്റെയും കെട്ടുമാറാപ്പുകൾ ഇല്ലാതെ ഒരുമയുടെ തിരി തെളിയിച്ച് അന്ന് അവർ കൈപ്പിടിയിൽ ഒതുക്കിയത് കാർഷിക, വാണിജ്യ, വികസന, ആരോഗ്യ മേഖലകളിലെ വലിയ വിജയങ്ങളാണ്. കുടിയിറക്കിനെതിരെ പ്രതിരോധത്തിന്റെ കോട്ടകെട്ടി രാപകൽ സമരം ചെയ്ത് ആ നീക്കത്തെ മുളയിലെ നുള്ളിക്കളഞ്ഞ ചരിത്രം കൂടി പറയാനുണ്ട് കൊട്ടിയൂരിന്. മണ്ണിനോടു പടവെട്ടി കൊട്ടിയൂരിനെ വികസനത്തിന്റെ പാതയിലേക്കു നയിച്ചവരിൽ ഭൂരിഭാഗവും ഇന്ന് അതേ മണ്ണിൽത്തന്നെ അന്ത്യവിശ്രമം കൊള്ളുന്നു. അവരുടെ പിൻതലമുറ ഇന്നും ആ കുടിയേറ്റ ചരിത്രത്തെ വലിയ ശക്തിയായി ജീവിതത്തോടു ചേർത്തുപിടിച്ചിരിക്കുന്നു. കുടിയേറ്റ കാലത്തുതന്നെ കാർഷിക മേഖലയായി പ്രഖ്യാപിക്കപ്പെട്ട കൊട്ടിയൂർ ഇന്നും കൃഷിയുടെ നല്ലപാഠങ്ങൾ പകർന്ന്, മതസൗഹാർദത്തിന്റെ ഈരടികൾ പാടി, സ്നേഹത്തിൽ രാഷ്ട്രീയ ചേരിതിരിവുകളില്ലാതെ, സാഹോദര്യത്തിന്റെ സന്ദേശങ്ങൾ പങ്കുവച്ച് ആ ഗ്രാമത്തിൽ ജീവിക്കുന്നു. കുടിയേറ്റത്തിന്റെയും വികസനത്തിന്റെയും കഥകൾ ഏറെ പറയാനുള്ള കൊട്ടിയൂരിന്റെ ചരിത്രത്താളുകളിലേക്ക് ഈ ഈസ്റ്റർ കാലത്ത് ഒരു തിരിഞ്ഞുനോട്ടം! കേരളത്തിന്റെ വടക്കുകിഴക്ക് മലമടക്കുകളിൽ നിന്ന് ഒരു നാടിന്റെ ഉയിർപ്പിന്റെ കഥ വായിക്കാം.
കണ്ണൂർ∙ കണ്ണൂർ സിപിഎമ്മിൽ തലമുറമാറ്റം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ.രാഗേഷിനെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, സിപിഎം സംസ്ഥാന സമിതി അംഗം, മുൻ രാജ്യസഭ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കണ്ണൂരിൽ കോടതി സീൽചെയ്ത കടയുടെ ചില്ലുകൂട്ടിൽ കുടുങ്ങിയ അങ്ങാടിക്കുരുവിക്ക് രണ്ട് ദിവസത്തിനുശേഷം മോചനം. ഉളിക്കൽ ടൗണിലെ തുണിക്കടയുടെ ചില്ലുകൂടിനുള്ളിലാണ് കുരുവി കുടുങ്ങിയത്.
Results 1-10 of 622